അൻസിയുടെ പേഴ്‌സണൽ ലോക്കറിൽ നിന്ന്. അവൾ നിന്നെ തന്റെ വലയിലാക്കാൻ നോക്കുമ്പോൾ ഞാൻ അവളുടെ ലോക്കർ ഒന്ന് ഓപ്പൺ ചെയ്തു. എബി… നിന്റെ അച്ഛൻ ഹാരിസ് സാർ പണ്ട് ചെയ്ത ആ പഴയ കേസിലെ യഥാർത്ഥ പ്രതി സണ്ണിയുടെ അച്ഛനല്ല, അത് മാത്യു വക്കീലാണ്. ആ സത്യം മറച്ചു വെക്കാനാണ് വക്കീൽ ഇത്രയും കാലം സണ്ണിയെ കൂടെ നിർത്തിയത്.”
എബിയുടെ കണ്ണുകൾ ചുവന്നു. തന്റെ അച്ഛനെ പ്രതിക്കൂട്ടിലാക്കിയതും, സണ്ണിയുടെ കുടുംബത്തെ തകർത്തതും വക്കീലിന്റെ തന്ത്രമായിരുന്നു. സണ്ണി ഇത് അറിയാതെയാണ് വക്കീലിന്റെ കൂടെ നടക്കുന്നത്.
“നന്ദി ട്രിസ.നീ ചെയ്തത് വലിയൊരു കാര്യമാണ്,” എബി ആ രേഖകൾ ബൈക്കിന്റെ ടാങ്ക് ബാഗിലേക്ക് വെച്ചു.
പെട്ടെന്ന് എബിയുടെ ഫോണിലേക്ക് ഒരു ഫോട്ടോ മെസ്സേജ് വന്നു.സണ്ണിയുടെ ഗുണ്ടകൾ വർഷയെ പിടിച്ചു കൊണ്ട് പോയെന്നുയായിരുന്നു.
താഴെ സണ്ണിയുടെ മെസ്സേജ്: “എബി… പാട്ടൊക്കെ കൊള്ളാം. ഇനി നമ്മുടെ അടുത്ത കളി തുടങ്ങാം. വർഷ ഇപ്പോൾ എന്റെ കൈയിലാണ്. നിനക്ക് അവളെ വേണമെങ്കിൽ കൊല്ലം ലൈറ്റ് ഹൗസിന് അടുത്തുള്ള പഴയ പാണ്ടികശാലയിലേക്ക് ഒറ്റയ്ക്ക് വാ. ആ രേഖകളും നിന്റെ ഐഡന്റിറ്റി കാർഡും കൈയിൽ വേണം.”
⏩⏩
കൊല്ലത്തെ ഒരു സ്വകാര്യ റിസോർട്ടിലെ ഇരുണ്ട മുറിയിൽ രാജ്മോഹനും നെൽസണും മയൂരിയും ചർച്ചയിലായിരുന്നു. മാത്യു വക്കീലിനെയും സണ്ണിയെയും വെറുമൊരു കരുവായി ഉപയോഗിച്ച് അവർ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ പ്ലാൻ ചെയ്യുന്നു.
മയൂരി:എബിയുടെ ഓരോ നീക്കവും ഡിജിറ്റലായി നിരീക്ഷിക്കുന്നത് ഇവളാണ്.
രാജ്മോഹൻ: കൊല്ലത്തെ രാഷ്ട്രീയ ബുദ്ധികേന്ദ്രം. ഹാരിസ് സാറിന്റെ പഴയ ശത്രു.
ഒരു ഇടവേള എടുത്തു മാറി നില്കുവായിരുന്നു രണ്ടുപേരും..
“എബി പാടിയ ആ പാട്ട് കേട്ടല്ലോ?” മയൂരി തന്റെ ലാപ്ടോപ് രാജ്മോഹന് നേരെ തിരിച്ചു. “അവൻ വെറുമൊരു പോലിസ് കാരന്റെ മോനല്ല .അവൻ വലിയവീട്ടിലെ ഓരോ രഹസ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ട്രിസ ഇപ്പോൾ എബിയുടെ കൂടെയുണ്ട്.”
രാജ്മോഹൻ പതുക്കെ ചിരിച്ചു. “സണ്ണിയും വക്കീലും കളിക്കുന്നത് പഴയ രീതിയിലാണ്. നമുക്ക് പുതിയ രീതിയിൽ കളിക്കാം. നെൽസൺ… നീ ആ പാണ്ടികശാലയിലേക്ക് സണ്ണിയെ പറഞ്ഞയക്ക്. പക്ഷേ അവിടെ സണ്ണി വിചാരിക്കുന്നതല്ല നടക്കാൻ പോകുന്നത്.”
“എബി വരുന്നത് വർഷയെ രക്ഷിക്കാനാണ്. പക്ഷേ വർഷയെ നമ്മൾ സണ്ണിയുടെ കയ്യിൽ നിന്നും മാറ്റിക്കഴിഞ്ഞു,” നെൽസൺ തന്റെ തോക്ക് തുടച്ചുകൊണ്ട് പറഞ്ഞു.
പാണ്ടികശാല: രാത്രി 11 മണി
എബി പാണ്ടികശാലയിലേക്ക് ഇരച്ചു കയറി. സണ്ണി അവിടെ വർഷയെ കാത്തിരിക്കുകയായിരുന്നു. പക്ഷേ എബി അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. സണ്ണി അവിടെ തനിച്ചാണ്. വർഷ അവിടെയില്ല!
“എവിടെടാ വർഷ?” എബി സണ്ണിയുടെ കഴുത്തിന് പിടിച്ചു.
“എടാ… ഞാൻ അവളെ കാറിലല്ലേ കൊണ്ടുവന്നത്. അവർ… അവർ അവളെ മാറ്റിക്കഴിഞ്ഞു,” സണ്ണി പരിഭ്രമത്തോടെ പറഞ്ഞു. സണ്ണിക്കും കാര്യം മനസ്സിലായിട്ടില്ല. അവനെ രാജ്മോഹനും നെൽസണും ചതിക്കുകയായിരുന്നു.
പെട്ടെന്ന് പാണ്ടികശാലയുടെ നാലുഭാഗത്തുനിന്നും ചുവന്ന ലേസർ ലൈറ്റുകൾ അവരുടെ നെഞ്ചിന് നേരെ വന്നു. മുകളിൽ നിന്ന് മയൂരിയുടെ ശബ്ദം മുഴങ്ങി.
“എബി… സണ്ണീ… നിങ്ങളുടെ ഈ ചെറിയ കളികൾ ഇവിടെ അവസാനിക്കുന്നു. രാജ്മോഹൻ സാറിന് നിങ്ങളെ രണ്ടാളെയും ആവശ്യമില്ല. സണ്ണീ, നിന്റെ അച്ഛനെ കൊന്നത് ഹാരിസ് സാറല്ല, ആ സത്യം എബിക്ക് അറിയാമായിരുന്നു. അവൻ അത് നിന്നോട് പറഞ്ഞില്ലെന്ന് മാത്രം.”
സണ്ണി തകർന്നുപോയി. അവൻ എബിയെ നോക്കി. എബിയുടെ കണ്ണുകളിൽ ദുഃഖമായിരുന്നു. “സണ്ണീ… എനിക്ക് ഇത് നിന്നോട് പറയണമായിരുന്നു. പക്ഷേ വക്കീൽ നിന്നെ ബ്രെയിൻവാഷ് ചെയ്തിരിക്കുകയായിരുന്നു.”
മറുവശത്ത് നിന്ന് നെൽസൺ തന്റെ ആൾക്കാരുമായി പ്രത്യക്ഷപ്പെട്ടു. “മതിയാക്കാം നിങ്ങളുടെ ഈ നാടകം. എബി… ആ രേഖകൾ ഇങ്ങോട്ട് തന്നേക്ക്. ഇല്ലെങ്കിൽ വർഷയുടെ ജീവൻ പോകും.”
