“എന്നോട് സ്നേഹമില്ലെങ്കിലും ഇതിലും വലുത് കെട്ടിട്ട് എന്നോട് ചോദിക്കാൻ വന്നിട്ടില്ല എന്നോടുള്ള വിശ്വാസമാണോ അതോ നീ എന്ത് ചെയ്താലും എനിക്ക് ഒന്നുമില്ല എന്നാണോ എന്ന് എനിക്കറിയില്ല. പോലീസുകാരനാല്ലേ പലയിടത്തുള്ള അയാളുടെ വെപ്പാട്ടികളിൽ ഒരാളയവും എന്നെയും കാണുന്നത്. ”
സുമ ചേച്ചി അത് പറഞ്ഞപ്പോൾ അവരുടെ ശബ്ദത്തിൽ കലർന്ന പരിഹാസവും സങ്കടവും എന്നെ ശരിക്കും തരിപ്പപ്പിച്ചു കളഞ്ഞു. പുറമെ നിന്ന് നോക്കിയാൽ ഒരു പോലീസുകാരന്റെ ഭാര്യ എന്ന നിലയിൽ ചേച്ചി സന്തുഷ്ടയാണെന്ന് എല്ലാവരും കരുതും. എന്നാൽ ആ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ചേച്ചി അനുഭവിക്കുന്ന ഏകാന്തതയും തിരസ്കരണവും എത്ര ഭീകരമാണെന്ന് ആ വാക്കുകൾ വിളിച്ചുപറഞ്ഞു.
”വെപ്പാട്ടികളിൽ ഒരാളായോ?” എനിക്ക് വിശ്വസിക്കാനായില്ല. “അപ്പോൾ സുഭാഷേട്ടൻ…”
“അതെടാ… അയാൾക്ക് അയാളുടെ വഴി, എനിക്ക് എന്റെയും. പക്ഷേ ഞാൻ ഒരു അന്തസ്സുള്ള കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് ഇന്നും ഈ താലി കഴുത്തിൽ ഇട്ട് ഇവിടെ കഴിയുന്നു. ആ തള്ളയ്ക്ക് ഇതൊക്കെ അറിയാം, അതുകൊണ്ടാണ് അവർ എന്നെ ഇങ്ങനെ നാറ്റിക്കാൻ നോക്കുന്നത്. ഞാൻ വഴിപിഴച്ചു പോയാൽ പിന്നെ അവർക്ക് സുഭാഷിന്റെ മുന്നിൽ ന്യായീകരിക്കാൻ എളുപ്പമല്ലേ?”
“ദൈവം ഒരു കരുണ എന്നോട് കാണിച്ചു ഈ നരകത്തിലേക്ക് നരകിക്കാൻ ഒരു കുഞ്ഞിനെ എനിക്ക് തന്നില്ല.”
ഒഴുകിയിറങ്ങിയ കണ്ണൂനീർ തുടച്ച് ചേച്ചി ചിരിക്കാൻ ശ്രമിച്ചു.
“ഞാൻ വെറുതെ ഇതൊക്കെ നിന്നോട് പറഞ്ഞ് നിന്റെ സമയം കളഞ്ഞു. നീ വേഗം കഴിച്ച് പോകാൻ നോക്ക്”
അതും പറഞ്ഞ് ചേച്ചി തിരിച്ച് പോയി.
സുമ ചേച്ചി പടിയിറങ്ങി പോകുന്നത് നോക്കി ഞാൻ തറഞ്ഞുനിന്നു പോയി. “നരകിക്കാൻ ഒരു കുഞ്ഞിനെ തന്നില്ല” എന്ന് അവർ പറഞ്ഞപ്പോൾ ഉണ്ടായ ആ ശബ്ദമിടർച്ച എന്റെ ഹൃദയത്തിൽ തറച്ചു. പുറമെ ഐശ്വര്യവതിയായി കണ്ടിരുന്ന ആ സ്ത്രീ ഉള്ളിൽ എത്ര വലിയ കടലാണ് പേറുന്നതെന്ന് ഞാൻ അറിഞ്ഞു.
ഭർത്താവിന്റെ അവഗണന, അമ്മായിയമ്മയുടെ ക്രൂരത, പിന്നെ മക്കളില്ലാത്തതിന്റെ ദുഃഖം—എല്ലാം കൂടി ചേച്ചിയെ ശരിക്കും ഒരു ജീവച്ഛവമാക്കി മാറ്റിയിരിക്കുന്നു.
സ്കൂളിൽ എത്തിയെങ്കിലും എന്റെ മനസ്സ് ആ മുറിയിലായിരുന്നു. ബെഞ്ചിൽ ഇരിക്കുമ്പോൾ സുമ ചേച്ചിയുടെ മുഖവും അവർ പറഞ്ഞ വാക്കുകളും മാത്രം മനസ്സിൽ മിന്നിമറഞ്ഞു.
സാർ എടുക്കുന്ന പാഠങ്ങളൊന്നും എന്റെ തലയിൽ കയറുന്നില്ലായിരുന്നു. ചേച്ചി എനിക്ക് തന്ന ആ പൊതിച്ചോർ ഉച്ചയ്ക്ക് തുറന്നപ്പോൾ എനിക്ക് കരച്ചിൽ വന്നു. ആ ചോറിലുണ്ട് അവർ എനിക്ക് നൽകുന്ന സ്നേഹം മുഴുവൻ.
സുഭാഷേട്ടനോടും ആ തള്ളയോടും എനിക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി. സുമ ചേച്ചിയെപ്പോലെ ഒരു പാവത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കാൻ അവർക്ക് എങ്ങനെ തോന്നുന്നു?
സ്കൂൾ വിട്ട് ഞാൻ വേഗത്തിൽ വീട്ടിലേക്ക് നടന്നു. സാധാരണ വഴിയിൽ കാണാറുള്ള കുട്ടികളോടോ സുഹൃത്തുക്കളോടോ സംസാരിക്കാൻ എനിക്ക് തോന്നിയില്ല. എന്റെ ലക്ഷ്യം സുമ ചേച്ചിയെ കാണുക എന്നതായിരുന്നു.
ഞാൻ വീടിന് മുന്നിലെത്തിയപ്പോൾ സുമ ചേച്ചിയുടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടു. അവരുടെ അമ്മായിയമ്മ വീണ്ടും എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്. ഞാൻ ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോൾ കണ്ടത് ചേച്ചി ഉമ്മറത്ത് തലയിൽ കൈവെച്ച് ഇരിക്കുന്നതാണ്. എന്നെ കണ്ടതും അവർ വേഗം കണ്ണുനീർ തുടച്ചു.
ഒരു ദിവസം ആ തള്ള തലകറങ്ങി വീഴുന്നു.
സുമ ചേച്ചി വല്ലാതെ പേടിച്ച് വിറച്ചുകൊണ്ടാണ് എന്നെ വിളിക്കാൻ വന്നത്. ആ തള്ള ചേച്ചിയെ അത്രയധികം ദ്രോഹിച്ചിട്ടും, അവർ തളർന്നു വീണപ്പോൾ ചേച്ചിക്ക് അത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. അതായിരുന്നു സുമ ചേച്ചിയുടെ നന്മ.
”ശരത്തേ… വേഗം വാടാ, അമ്മ ഉമ്മറത്ത് കുഴഞ്ഞു വീണു. ശ്വാസമെടുക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്!” ചേച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
