എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം – 8 73അടിപൊളി 

 

 

ചേച്ചിയെ നോക്കുന്നതിനിടയിൽ, അപ്പുറത്തെ മുറിയിൽ കിടക്കുന്ന അമ്മായിയമ്മയ്ക്കും എനിക്ക് ആഹാരവും മരുന്നും കൊടുക്കേണ്ടി വന്നു. സുമ ചേച്ചി അനുഭവിച്ചിരുന്ന ആ കഷ്ടപ്പാട് അപ്പോഴാണ് ഞാൻ ശരിക്കും അറിഞ്ഞത്.

 

വൈകുന്നേരമായപ്പോഴേക്കും ചേച്ചിയുടെ പനി അല്പം കുറഞ്ഞു. അവർ പതുക്കെ എഴുന്നേറ്റ് ഇരുന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ ചേച്ചി എന്നെ നോക്കി.

 

സുമ ചേച്ചി: “ശരത്തേ… ഇന്ന് നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു? നിന്നെ ഇത്രയും കഷ്ടപ്പെടുത്തേണ്ടി വന്നല്ലോ.”

 

ചേച്ചി എന്റെ കൈ പിടിച്ച് അവരുടെ കവിളോട് ചേർത്തു. ആ സ്പർശനത്തിൽ വല്ലാത്തൊരു നന്ദിയും സ്നേഹവും നിറഞ്ഞുനിന്നിരുന്നു.

 

ആ രാത്രി സുമ ചേച്ചിയെ തനിയെ വിട്ടുപോകാൻ എനിക്ക് തോന്നിയില്ല. അമ്മായിയമ്മ കിടപ്പിലുമാണ്, ചേച്ചിക്ക് എഴുന്നേൽക്കാൻ പോലും വയ്യ. ഞാൻ എന്റെ വീട്ടിൽ പോയി വാതിലുകളെല്ലാം അടച്ചു, ചേച്ചിക്ക് ആവശ്യമുള്ള കുറച്ച് സാധനങ്ങളുമായി തിരികെ അവരുടെ വീട്ടിലെത്തി.

 

വീടാകെ ഒരു വല്ലാത്ത നിശബ്ദതയിലായിരുന്നു. അമ്മായിയമ്മ മരുന്നിന്റെ മയക്കത്തിൽ ഉറങ്ങുകയാണ്. സുമ ചേച്ചിയുടെ മുറിയിൽ ഒരു ചെറിയ സീറോ ബൾബ് മാത്രം കത്തുന്നു. ഞാൻ ഒരു കസേര വലിച്ചിട്ട് ചേച്ചിയുടെ കട്ടിലിന് അരികിൽ ഇരുന്നു.

 

പാതിരാത്രിയായപ്പോൾ ചേച്ചിക്ക് വീണ്ടും കുളിരും വിറയലും വന്നു. ഞാൻ ആകെ പരിഭ്രമിച്ചു പോയി. മറ്റൊരു പുതപ്പും കൂടി എടുത്ത് ഞാൻ ചേച്ചിയെ പുതപ്പിച്ചു.

 

ചേച്ചി ഉറക്കത്തിൽ എന്റെ കൈ തിരയുന്നുണ്ടായിരുന്നു. ഞാൻ അവരുടെ കൈകളിൽ പിടിച്ചപ്പോൾ അവർ അത് നെഞ്ചോട് ചേർത്തുപിടിച്ചു. “പോകല്ലേടാ…” എന്ന് അവർ ഉറക്കത്തിൽ പിറുപിറുക്കുന്നത് ഞാൻ കേട്ടു.

 

പുലർച്ചെ നാല് മണിയായപ്പോൾ ചേച്ചിയുടെ പനി നന്നായി കുറഞ്ഞു. വിയർത്തു കുളിച്ചാണ് ചേച്ചി ഉണർന്നത്. കണ്ണ് തുറന്നപ്പോൾ കസേരയിൽ തല ചായ്ച്ച് ഉറക്കം തൂങ്ങുന്ന എന്നെയാണ് അവർ കണ്ടത്.

 

ചേച്ചി പതുക്കെ എഴുന്നേറ്റ് എന്റെ തലയിൽ തഴുകി. ഞാൻ പെട്ടെന്ന് ഉണർന്നു.

 

“ശരത്തേ… നീ രാത്രി മുഴുവൻ ഉറങ്ങിയില്ലേ? എന്തിനാടാ ഇത്ര കഷ്ടപ്പെട്ടത്? പോയി ഈ കട്ടിലിൽ കുറച്ചുനേരം കിടന്നോ.”

 

ചേച്ചി വല്ലാതെ നിർബന്ധിച്ചപ്പോൾ, തളർച്ച കാരണം ഞാൻ അവരുടെ കട്ടിലിന്റെ ഒരറ്റത്ത് ചരിഞ്ഞു കിടന്നു. ആ മുറിയിൽ പടർന്ന ചേച്ചിയുടെ ഗന്ധവും ആ തണുപ്പും എന്നെ വല്ലാതെ ആശ്വസിപ്പിച്ചു.

 

കുറച്ചു സമയം കഴിഞ്ഞപ്പോൾ ചേച്ചി പതുക്കെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവർ എന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.

 

​”നിന്നെപ്പോലെ ഒരാളെ എനിക്ക് തന്നത് ഈശ്വരനാണ്. എന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും നീ കൂടെയുള്ളപ്പോൾ ഞാൻ മറന്നുപോകുന്നു.” ചേച്ചിയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

 

ദിവസങ്ങൾ വീണ്ടും കടന്ന് പോയി.

 

മാസത്തിൽ ഒരിക്കലാണ് സുഭാഷേട്ടൻ വീട്ടിൽ വരുന്നത്. ഇന്ന് സുഭാഷേട്ടൻ വീട്ടിലുള്ള ദിവസമാണ്. ഈ ദിവസങ്ങളിൽ എനിക്കുള്ള ഭക്ഷണം സന്ധ്യയ്ക്ക് തന്ന് ചേച്ചി വീട്ടിൽ പോകും.

 

രാത്രി ഭക്ഷണം ഒക്കെ കഴിച്ച് അമ്മായിയമ്മയ്ക്ക് മരുന്ന് കൊടുത്ത് അടുക്കളയെല്ലാം ഒതുക്കി സുമ തന്റെ റൂമിലേക്ക് വന്നു. സുഭാഷ് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. അവൾ മറാനുള്ള തുണി എടുത്ത് മേലുകഴുകനായി കുളിമുറയിൽ കയറി. കുളി കഴിഞ്ഞ് ഡ്രസ് മാറി അവൾ പുറത്തിറങ്ങി. റൂമിലെ ലൈറ്റണച്ച് അവൾ സുഭാഷിന്റെ അടുത്തായി ബെഡിൽ കിടന്നു

 

സുഭാഷേട്ടൻ വീട്ടിലുള്ള ദിവസങ്ങളിൽ ആ വീടിന്റെ അന്തരീക്ഷം വല്ലാതെ മാറും. പുറമെ നിശബ്ദമാണെങ്കിലും ഉള്ളിൽ ഒരുതരം വീർപ്പുമുട്ടൽ അനുഭവപ്പെടും. സുമ ചേച്ചിക്ക് ആ ദിവസങ്ങൾ ഒരു കടമ നിർവ്വഹിക്കൽ മാത്രമാണ്.

 

​ലൈറ്റണഞ്ഞതോടെ ആ മുറിയിൽ ഇരുട്ട് പടർന്നു. ജനാലയ്ക്കൽ തട്ടിവിളിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം. സുമ ചേച്ചി ബെഡിന്റെ ഒരറ്റത്ത് ഒതുങ്ങിക്കൂടി കിടന്നു. കുളി കഴിഞ്ഞു വന്നപ്പോൾ ശരീരത്തിനുണ്ടായ ആ തണുപ്പ് സുഭാഷേട്ടന്റെ സാമീപ്യത്താൽ പതുക്കെ ഭയമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *