“” അതേയ്.. പുതിയ വീട്ടുകാര് വന്ന് വീട് കണ്ടിട്ട് പോയി കേട്ടോ. നല്ലൊരു പെണ്ണും അതിന്റെ മോളും. “”
“” ആഹാ ..നിനക്ക് കൂട്ടായല്ലോ .”” അരുണിനും അതൊരു സന്തോഷം നൽകി.
എന്നാൽ പിറ്റേന്ന് ജിഷക്ക് പറയാൻ ഉണ്ടായിരുന്നത് അത്ര നല്ല കാര്യമായിരുന്നില്ല
“” അതേയ്… അവരവിടെ വല്യ മതില് പണിയുന്നു.. നമ്മളെന്താ പിടിച്ചു പറിക്കാരും കൊള്ളക്കാരുമാണോ. കാശിന്റെ അഹങ്കാരം.””,
അരുൺ അതിനൊന്നും മിണ്ടിയില്ല. ഒരാഴ്ചക്ക് ശേഷം പുതിയ അയൽവക്കംകാരെത്തിയെന്നു അരുൺ ജിഷ പറഞ്ഞറിഞ്ഞു .
“”അതേയ്… അവരത്ര നല്ല കൂട്ടാരല്ല കേട്ടോ.”””
“” ആര്…?””
“” ആ സ്ത്രീ. ആ പെങ്കൊച്ചിനെ അവിടെ തനിച്ചാക്കിയിട്ടാണ് അവള് പോകുന്നത്. രാത്രി ഓരോ ആൾക്കാര് കൊണ്ടൊന്ന് വിടും””
“” നീയവരെ പരിചയപ്പെട്ടോ…?””
“” ഞാനോ.. എന്റെ പട്ടി പോകും പരിചയപ്പെടാൻ. നമ്മളോട് പരിചയപ്പെടാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ അവര് വല്യമതില് കെട്ടിയെക്കുന്നെ..””
“” അതേയ്….ആ സ്ത്രീ ഓരോ ദിവസവും ഓരോരുത്തരുടെ കാറിലാണ് വരുന്നേ…അവരുടെ ഈ സ്വഭാവം കൊണ്ടാരിക്കും അവൾടെ കേട്ട്യോൻ ഉപേക്ഷിച്ചു പോയേ. അയാളെ അവിടെ കാണുന്നില്ല . ഇവര് രണ്ടും തന്നെയേ ഉള്ളൂ ..””’ .
””’ അതേയ്.. ഇന്ന്ആ പെങ്കൊച്ചു ആ മുറ്റത്തൂടെ നടപ്പുണ്ടായിരുന്നു. ഞാനൊന്ന് ചുമച്ചിട്ടും അവൾ തിരിഞ്ഞു നോക്കിയതല്ലാതെ ഒന്ന് ചിരിച്ചു പോലുമില്ല. അതെങ്ങെനെ യാ ആ തള്ളേടെയല്ലേ മോള്…. അഹങ്കാരം “”ദിവസവും അരുണിനോട് പറയാൻ അയലത്തെ ഓരോ വിശേഷം ജിഷക്കുണ്ടായിരുന്നു .
“” നീയവരെ പരിചയപ്പെട്ടോ. “”
“” എന്നാത്തിന് ? ..അവര് നമ്മുടെ നാട്ടിൽ വന്നിട്ട് ഇങ്ങോട്ട് വന്നല്ലേ പരിചയപെടണ്ടേ.? അവരിങ്ങോട്ട് വരട്ടെ “‘ ജിഷ മുഖം വീർപ്പിച്ചു .
”എടീ ഇതുപോലെയല്ലേ അവരും ചിലപ്പോൾ ചിന്തിക്കുക .നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യണം . വെളുപ്പിനെ പോയാൽ പിന്നെ വൈകിട്ട് വരുന്ന ഞാനിതുവരെ അവരെ കണ്ടിട്ടുപോലുമില്ല . നീ പറഞ്ഞത് നോക്കുമ്പോ ആ കൊച്ചവിടെ തനിച്ചല്ലേ . നീ ചെന്ന് പരിചയപ്പെട് , നിനക്കും അവർക്കും ഒരു കൂട്ടാകും. എന്തേലും വന്നാലൊന്നോടി വരാൻ അവരല്ലേ ഏറ്റവുമടുത്ത അയൽവക്കം .നമ്മളൊന്ന് താഴ്ന്നു കൊടുത്തെന്ന് വെച്ച് മാനമിടിഞ്ഞു വീഴത്തൊന്നുമില്ല”” “‘
“‘ പിന്നെ .. എന്നിട്ട് വേണം ആ പെണ്ണുമ്പുള്ളേടെ കൂടെ കൂടിയെന്ന് പറഞ്ഞു നാട്ടുകാരൊരൊന്ന് പറഞ്ഞു നടക്കാൻ .ഇപ്പ തന്നെ ആ ലീല ചേച്ചിയും രാജമ്മ ചേച്ചിയുമൊക്കെ പറയുന്നത് കേൾക്കണം “‘
“‘എന്തെന്ന് ?””
“” അണിഞ്ഞൊരുങ്ങി നടന്നാൽ മതിയല്ലോ കാശുകിട്ടും , ഇക്കൂട്ടരൊക്കെ നാട്ടിൽ വന്നാൽ നമ്മുടെ നാട് കൂടി മുടിഞ്ഞുപോകത്തേയുള്ളെന്ന് “‘
”ആണോ ..എന്നാൽ നീ പോകണ്ട . അവരൊക്കെ പരിചയപ്പെട്ടു കാണും അല്ലെ ?”‘
“” ഹേ ഇല്ല ..എല്ലാരും കാണുന്നതല്ലേ രാവിലെ ഒരു കാറിൽ കേറി പോകുന്നതും വിലകൂടിയ കാറിൽ രാത്രി വരുന്നതും . ഓരോ ദിവസോം വേറെ വേറെ ആൾക്കാരാ “‘
:”” ജീഷേ ..നിനക്ക് ശെരിക്കറിയാമെങ്കിലേ പറയാവൂ .അല്ലാതെ നാട്ടുകാരൊരൊന്ന് പറയുന്നത് കേട്ട് വിളിച്ചു കൂവി നടക്കരുത് . ഇവരൊന്നും അവരെ പരിചയപ്പെട്ടിട്ടില്ല . അവരെങ്ങോട്ടാ പോകുന്നെന്ന് അറിയത്തില്ല . “‘
“‘ ഓ ..ഞാമ്പറഞ്ഞതാ ഇപ്പ കുറ്റം . ഞാൻ നിങ്ങളോടല്ലേ പറഞ്ഞുള്ളൂ .”‘
“‘അതെങ്ങനാ വല്യ മതിലും കെട്ടി അകത്തു ഒളിച്ചിരുന്നാൽ പരിചയപ്പെടാൻ ആള് വരുന്നേ . അവരുടെ ഒന്നും നമുക്ക് വേണ്ട . ആ കിണറൊക്കെ മൂടിപ്പൊതിഞ്ഞു വെച്ചേക്കുവാ . ഇന്നലെ ഒരു പിച്ചക്കാരൻ ഗേറ്റിൽ വന്നിട്ട് ആ പെങ്കൊച്ചൊന്നും കൊടുത്തില്ല . ആ പെങ്കൊച്ച് ഗേറ്റിന് മുന്നിൽ തന്നെയുണ്ടായിരുന്നു . ഞാൻ നൂറു രൂപ കൊടുത്തു “‘
“‘പിച്ചക്കാരനോ ? നൂറു രൂപയോ ..എന്റെ ദൈവമേ “‘അരുൺ ചങ്കത്തു കൈ വെച്ച് പോയി .
“‘എടീ ..അയാൾക്ക് ഒരു വീട്ടിൽ നിന്ന് കുറഞ്ഞത് പത്തുരൂപ കിട്ടും . ഒരു മുപ്പത് വീട്ടിൽ നിന്നാകുമ്പോ മുന്നൂറു രൂപ . ഞാനിവിടെ വെളുപ്പിനെ കടതുറന്നുകുത്തിപ്പിടിച്ചിരുന്നാലാ അത്രേം ഉണ്ടാക്കുന്നെ . ഒന്നാമത് കച്ചോടമില്ല .”‘
