നിണം ഒരുകൂട്ട് – 1

ഇൻവെസ്റ്റിഗേഷൻ എവിടെ വരെയായി, ഞാൻ തിരിഞ്ഞു ഗിരിയോട് ചോദിച്ചു. മരണ കാരണം തലയുടെ പിൻഭാഗത്തായി സ്ഥിതി ചെയുന്ന പാരിയെറ്റൽ ലോബിൽ ഏറ്റ ശക്തമായ അടി ആണ്, റേപ്പ് നടന്നിട്ടില്ല സാർ. സാർ ഇവരുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുകളെയും എല്ലാം വിളിച്ചു ഒരു പ്രിലിമിനറി മൊഴി എടുത്തു, പിന്നെ സമീപവാസികളുടെ എല്ലാം വീട്ടിൽ ചെന്ന് മൊഴി രേഖപെടുത്തി. ഡോഗ് സ്‌ക്വാഡ് ഇന്ന് വരും സാർ, ഫോറെൻസിക്ക് റിപ്പോർട്ട്‌ വരേണ്ട സമയം ആയി. ഈ വഴി നടക്കുമ്പോൾ ഒരു പുഴ ഉണ്ടെന്ന് പറഞ്ഞില്ലേ, നമ്മുക്ക് അതൊന്നു പോയി കണ്ടാലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ മുന്നിൽ ഇറങ്ങി. ഇറങ്ങിയപ്പോൾ തന്നെ ദൂരെ പുഴ കാണാമായിരുന്നു, നല്ല പോലെ മഴ പേയ്യുന്നത് കൊണ്ട് എനിക്കു കുട ചൂടി തന്ന് ചെറിയാൻ ചേട്ടൻ കൂടെ വന്നു.

ഞങ്ങൾ പുഴയുടെ അടുത്ത് എത്തി. ആളുകൾ കുളിക്കാനും അലക്കാനും എല്ലാം വരുന്ന ഒരു സ്ഥലം ആയിരുന്നു അത്. അതിന് കുറുകെ ഒരു ചെറിയ തൂക്കു പാലമുണ്ടായിരുന്നു. തൂക്കുപാലം വെള്ളപാച്ചിലിൽ ഏറെ കുറേ മുങ്ങി കിടക്കുന്നു. ഈ പാലത്തിലെ വുഡ് സാമ്പിൾ നാലു സ്ഥലങ്ങളിൽ നിന്നും കളക്റ്റ് ചെയ്തു ഫോറെൻസിക്ക് ഡിപ്പാർട്മെന്റിൽ ഏൽപ്പിക്കണം, ഞാൻ അവരോടു പറഞ്ഞു. സാർ രണ്ട് ദിവസമായി നിലയ്ക്കാത്ത മഴ ആണ്, സാമ്പിൾ എടുത്താലും രക്തം വീണിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമോ?. പറ്റും, മൈക്രോ ഓർഗാനിസങ്ങളുടെ സാമീപ്യം കണ്ടു പിടിക്കാം.

അവിടം വീക്ഷിച്ചു തീർന്നപ്പോൾ ഞങ്ങൾ തിരികെ നടന്നു. എന്റെ മനസ്സിൽ രണ്ട് ചോദ്യങ്ങൾ ഉദിച്ചു, എങ്ങനായിരിക്കും പാലതിലൂടെ ഒരാൾ ബോഡിയും പിടിച്ചു ഇത്രയും ദൂരം ആരും കാണാതെ നടന്നു നീങ്ങിയത്?. രണ്ടാമതായി ഒരാൾ എന്ത് പറഞ്ഞു വിളിച്ചപ്പോൾ ആയിരിക്കും അടുക്കള വാതിൽ വഴി ഇറങ്ങി ഓടി ചെന്നത്?. സാർ ഫോറെൻസിക്ക് ഡിപ്പാർട്മെന്റിൽ നിന്നും ഒരു കാൾ വരുന്നുണ്ട്, ഞങ്ങൾ തിരിച്ചു വിക്ടിമിന്റെ വീട്ടിൽ ചെന്നപ്പോൾ ഒരു പോലീസുകാരൻ അയാളുടെ ഫോൺ എനിക്കു നേരെ നീട്ടി. അത് ഏറ്റുവാങ്ങി ഞാൻ പറഞ്ഞു, തൃലോക് തമ്പാൻ ക്രൈം ബ്രാഞ്ച്. സാർ ബോഡിയുടെ പ്രെലിമിനറി ഫോറെൻസിക്ക് റിപ്പോർട്ടിന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്. കേൾക്കാം പറഞ്ഞോ, ഞാൻ ഫോണിൽ പറഞ്ഞു. സാർ ഫിംഗർ പ്രിന്റ്സ് ഒന്നും കിട്ടിയില്ല, ശേഖരിച്ച സംപ്ലിൽ പലതും ഇവിടെ എത്തിയപ്പോൾ ഉപയോഗശൂന്യം ആയിരുന്നു.

ആ വീട്ടിൽ നിന്നും എടുത്ത സാമ്പ്ൾസിൽ ഇല്ലാത്ത കുറച്ചു ഡസ്റ്റ് സാമ്പിൾസ് ബോഡിയിൽ നിന്നും കിട്ടി. അതിനാൽ തന്നെ കൊല നടന്നത് വേറെ എവിടെ എന്ക്കിലും ആയിരിക്കാം. ബോഡിയിലെ മുറിവുകൾ മരണം നടന്നു കഴിഞ്ഞ് 4 മണിക്കൂറിനു ഉള്ളിലായി പലപ്പോഴായി ഉണ്ടാക്കിയവ ആണ്. ഏറ്റവും അവസാനം ആണ് തല വെട്ടി മാറ്റിയത്. വേറെ എന്തെല്ലാം സാമ്പിൾസ് ആണ് ബോഡിയിൽ ഉണ്ടായിരുന്നത്, ഞാൻ തിരക്കി. സാർ ബോഡിയിലും ബോഡി കിടന്ന സ്ഥലത്തും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ എല്ലാമാണ് സാർ ബോഡിയിൽ മാത്രം കണ്ടത് ഹൈഡ്രജൻ പേരോക്സൈഡും പിന്നെ കുറേ മൃഗങ്ങളുടെ കോശങ്ങളും ആണ്. മൃഗതിന്റെ എന്ന് പറഞ്ഞാൽ, ഞാൻ ചോദിച്ചു. മനുഷ്യന്റെ അല്ല എന്ന് മാത്രമേ ഇപ്പോൾ അറിഞ്ഞിട്ടുള്ള സാർ, ഫർതർ ഡീറ്റെയിൽസ് വരുമ്പോൾ വിളിച്ചു അപ്ഡേറ്റ് തരാം.

നിങ്ങൾ ഏത് ധൂളി ഇട്ടാണ് ഫിംഗർ പ്രിന്റ്സ് ശേകരിച്ചതു എന്ന് ഞാൻ തിരക്കിയപ്പോൾ അലൂമിനിയം ഫ്ലാക്സ് എന്ന് ഉത്തരം ലഭിച്ചു. അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിച്ചു അതുകൊണ്ടാണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ പോയെ. ഒന്നുടെ ബ്ലാക്ക് മഗ്നെറ്റ് പൌഡർ ഉപയോഗിച്ച് സാമ്പിൾ കല്ലെക്ട ചെയ്തു ടെസ്റ്റ്‌ ചെയ്യണം എന്നും ഞാൻ അവരോടു പറഞ്ഞു. ഏതു രൂപത്തിൽ ആയിരിക്കും സാർ ആക്റ്റീവ് ക്ലോറിൻ അവിടെ വന്നത് എന്ന് ഫോണിലെ അശരീരി ചോദിച്ചു. വാതക രൂപത്തിൽ, അതായിരുന്നു എനിക്കു ഈ ഭവനത്തിൽ കേറിയപ്പോൾ ക്ലോറിന്റെ വാസന മനസ്സിലാവാതെ ഇരുന്നത്. എന്റെ ചിന്തയിൽ ഒരു ചോദ്യം ഉണ്ടായിരുന്നു, എങ്ങനെയാണ് ഇവിടെ കൊലയാളി ആക്റ്റീവ് ക്ലോറിൻ കൊണ്ടുവന്നത്. കാൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് പറയാൻ തുടങ്ങി, ഇപ്പോൾ നമ്മുക്ക് കിട്ടിയ വിവരങ്ങൾ വെച്ചു നമ്മൾ അന്വഷിക്കുന്ന കൊലയാളി ഒരു യുവാവോ മധ്യവയസ്സനോ ആണ്.

നല്ല ആരോഗ്യം ഉള്ള ഒരാൾ. ഇവിടെ ഉള്ള വിക്ടിമുമായി നേരിട്ട് പരിചയം ഉള്ള ഒരാൾ. കെമിക്കൽ ഫീൽടുമായി ബന്ധമുള്ള ഒരാൾ. അതെ സാർ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ഗിരി ചോദിച്ചു. നാളെ മുതൽ ഇവിടെയുള്ള ഓരോ വീട്ടിലും നിങ്ങൾ ടീമുകൾ ആയി തിരിഞ്ഞ് പോണം. അവരുമായി സംസാരിച്ചു അടുത്തു ഉള്ളവരെ കുറിച്ച് ചോദിക്കണം, വീടിന്റെ അകത്തു കൂടെ വളർത്തു മൃഗങ്ങൾ പാര്‍ക്കുന്ന വീടുകളും, രസതന്ത്രശാസ്ത്രവുമായി ഇടപഴകി ജീവിക്കുന്നവരെയും ചേർത്തു ഒരു ലിസ്റ്റ് നിർമ്മിക്കണം. സംശയം തോന്നുന്നവരുടെ പേരുകൾ എടുത്ത് അവരെ ചോദ്യം ചെയ്യണം പൂട്ടി കിടക്കുന്ന വീടുകൾ, സ്റ്റോർ റൂമുകൾ എല്ലാം സെർച്ച്‌ ചെയ്യണം. 24 x 7 നും പോലീസ് വണ്ടി നല്ലരിയുടെ എല്ലാ മുക്കിലും മൂലയിലും ചുറ്റി നടക്കണം. സംശയിക്കതക്ക സാഹചര്യത്തിൽ ആരെ കണ്ടാലും വിളിച്ചു റിപ്പോർട്ട്‌ ചെയ്യണം. നമ്മൾ തിരയുന്ന പ്രതി അക്രമകാരിയാണ്, അതുകൊണ്ട് തന്നെ ഒറ്റക്കു പോയി ആരുമായും ഇന്റർഫെയർ ചെയെല്ല്.

ഇതെല്ലാം പറഞ്ഞു ഞങ്ങൾ അവിടെ നിന്നും പുറത്തു ഇറങ്ങി. മാധ്യമപ്രവർത്തകരെ ഒഴിവാക്കി ഞാൻ വണ്ടിയിൽ കേറി രണ്ടാമത്തെ ബോഡി കിട്ടിയ സ്ഥലത്തേക്ക് തിരിച്ചു. രണ്ട് സ്ഥലങ്ങളും തമ്മിൽ ഒരു 15 മിനിറ്റ് യാത്രയെ ആവിശ്യം ഉണ്ടായിരുന്നുള്ളു. അവിടെ ചെല്ലുന്നതിനു മുൻപ് തന്നെ ഒഫീഷ്യൽ ആയി നല്ലരി കേസ് എനിക്കു കൈമാറി മെയിൽ വന്നു, അതിന്റെ ഒരു ആവേശം എനിക്കു നല്ലതുപോലെ ഉണ്ടായിരുന്നു. ഞങ്ങൾ ഗവണ്മെന്റ് സ്കൂളിന്റെ ഗ്രൗണ്ടിൽ എത്തിയപ്പോൾ തന്നെ നല്ല ജനതിരക്ക് കണ്ടു, മഴ തോഴ്നെങ്കിലും ആകാശം ഇരുണ്ടു തന്നെ നിന്നു . അവിടെ ചെന്ന് ഇറങ്ങിയപ്പോൾ പ്രായമുള്ള ഒരു DYSP റാങ്കിൽ ഉള്ള പോലീസ് ഓഫീസർ എന്റെ അടുത്തു വന്നു. സാർ ഞാൻ വിജയ് നായർ, നല്ലരി സ്റ്റേഷനിലെ പി ർ ഓ ആണ്.

കുട്ടിയുടെ ബോഡി ആദ്യം കാണുന്നത് ഇവിടെ ഗ്രൗണ്ടിൽ കളിക്കാൻ വന്ന പിള്ളേരാണ് . ബോഡി കിടന്നത് എവിടെയാണ് ഞാൻ ചോദിച്ചു. അത് അവിടെ കാണുന്ന പറമ്പിൽ ആണ് സാർ. അയാൾ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു. വിക്ടിം ഈ സ്കൂളിൽ ആണോ പഠിക്കുന്നത്? ഞാൻ തിരക്കി. അതെ സാർ, കുട്ടി വീട്ടിൽ നിന്നും നടന്ന് സ്കൂളിൽ വരുന്നത് കണ്ടവർ ഉണ്ട്‌ സാർ. സ്കൂളിൽ ഉള്ളവർ ആരേലും വിക്ടിം സ്കൂളിൽ വന്നതു കണ്ടോ?. ചോദ്യം ചെയ്തു തീർന്നില്ല സാർ, അയാൾ തല ചൊറിഞ്ഞു പറഞ്ഞു. ഞങ്ങൾ വിക്ടിം കിടന്ന സ്ഥലത്തെത്തി, അവിടെ നിറച്ചു മരങ്ങളും അതിലൂടെ കേറി കിടന്ന കുരുമുളക് ചെടികളും ആയിരുന്നു. ആ സ്ഥലം മരങ്ങളുടെ മറ കാരണം ഇരുണ്ടിരുന്നു, ചീവീടിന്റെ ശബ്ദം എന്നിൽ അസ്വസ്ഥതയുണ്ടാക്കി. ഇവിടെ അടുത്ത് വീടുകൾ ഒന്നുമില്ലേ, ഞാൻ അടുത്ത് വീടുകൾ ഒന്നും കാണാത്തതിനാൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *