നിണം ഒരുകൂട്ട് – 1 Like

ബോഡിയിലെ മുറിവുകൾ ഓരോന്നും ഞങ്ങൾ നോക്കി വിലയിരുത്തി. ഇത് ചെയ്ത ദുഷ്ടനെ എങ്ങനെയെങ്കിലും പിടിക്കണം സാറെ, ഞങ്ങൾ ഇറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു. തിരിച്ചു ഹോട്ടലിൽ ചെന്ന് കിടക്കുമ്പോൾ എനിക്കു മൂന്നു കാര്യങ്ങൾ മനസ്സിലായിരുന്നു. ഈ രണ്ട് കൊലപാതകങ്ങളും ചെയ്തത് ഒരേ ആളാണ്. ഇരകൾ മരിച്ചു കഴിഞ്ഞും അവരുടെ ശരീരത്തിൽ മുറിവുകൾ വരുത്തി അത് കണ്ട് സംതൃപതി നേടുന്ന ഒരു സൈക്കോ ആണ് നമ്മൾ തേടുന്ന കുറ്റവാളി. ഒരു കുട്ടിയുടെ കഴുത്ത് അനായാസം ഒടിച്ചു കൊല്ലാൻ മാത്രം ശക്തിയുള്ള ഒരു രക്ത ദാഹി ആണ് ഇതെല്ലാം ചേയുന്നത്. ഈ സൂചനകൾ എല്ലാം വിരൾ ചൂണ്ടുന്നത് ഒരു സീരിയൽ കൊലയാളിയിലേക്ക് ആണോ എന്ന ചോദ്യം എന്നിൽ പുകഞ്ഞു.

7 ഒക്ടോബർ 2025. ഞായർ. ഞാൻ ഉറങ്ങാതെ സൂര്യോദയം നോക്കി കിടന്നു. ആ കാലത്ത് ഓരോ കേസും എനിക്കു ആവേശം ആയിരുന്നു. രാവിലെ 2 വണ്ടി പോലീസിന്റെ അകംപടിയോടെ ഞങ്ങൾ നല്ലരിയിലേക്ക് തിരിച്ചു. രാവിലെ 8 മണിയോടെ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ എത്തി. ശക്തമായ മാരിയും മഞ്ഞും അവിടേക്കുള്ള യാത്ര ദുസ്സഹമാക്കിയിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ കുറേ ഏറെ ആളുകൾ അവിടെ ചുറ്റും നിന്നിരുന്നു. ഈ കേസ് കേരളാ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിനു കൈ മാറുന്നതിന്റെ സൂചനയാണോ താങ്കളുടെ ഈ വരവ്, അത് ചോദിച്ച പത്രപ്രവർത്തകനെ പോലീസുകാർ എന്റെ അടുത്ത് നിന്നും പിടിച്ചു മാറ്റി. എനിക്കു കുട ചൂടി കൂടെ നടന്ന ചെറിയാൻ ചേട്ടന്റെ തോളിൽ കൈ ഇട്ട് ഞാൻ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ പ്രവേശിച്ചു.

രക്തത്തിന്റെയും, മണ്ണിന്റെയും, ഏതോ ഒരു രാസപദാര്‍ത്ഥത്തിന്റെയും വാസന എന്റെ നാസിക തുളച്ചു കേറി. ഞാൻ ആ രാസപദാര്‍ത്വം ഏതാണ് എന്നു ആലോചിച്ചു നോക്കിയെങ്കിലും മനസ്സിൽ പേര് ഓടി വരുന്നില്ല. ഞാൻ ചുറ്റും കണ്ണുകൾ ചലിപ്പിച്ചു. 800 സ്‌ക്വർ ഫീറ്റ് വരുന്ന ഒരു കോൺക്രീറ്റ് വീട്, ഈ അടുത്ത നാളുകളിൽ എന്നോ വീടിന് പുതിയ പെയിന്റ് അടിച്ചിരിക്കുന്നു. വീടിന്റെ വെളിയിലോട്ടു ഇറങ്ങാൻ 2 വാതിലുകൾ, ഒന്ന് ഹാളിലും രണ്ടാമത്തേത് അടുക്കളയിലും ആണ്. രണ്ട് ഡോറിലെയും കുറ്റി സ്ഥാനത്തു തന്നെ ഉണ്ട്‌, അതുകൊണ്ട് വിക്ടിം ഡോർ തുറന്നു കൊടുത്തിട്ടു തന്നെയാണ് കൊലപാതകി അകത്തു കേറിയത്‌.

ഭർത്താവ് മരിച്ചിട്ട് അനേകം നാളുകൾ ആയിട്ടില്ലാ എന്നത് ഭിത്തിയിൽ കിടന്ന പുതിയ ഫോട്ടോയും, അതിൽ തൂക്കി ഇട്ട വാടി തീർന്ന മുല്ല മാലയും സൂചിപ്പിച്ചു. സാർ വിക്ടിമിനു 56 വയസ്സ് ഉണ്ട്, പേര് മെറിൻ. ഒറ്റക്കു ആയിരുന്നു താമസം, ഭർത്താവ് ബിജോ മൂന്നു മാസം മുൻപാണ് മരിച്ചത് എന്ന് ഒരു സ്.ഐ റാങ്കിൽ ഉള്ള പോലീസുകാരൻ വന്ന് പറഞ്ഞു. ആ പോലീസുകാരന്റെ പേര് ഗിരി എന്നാണെന്നു ഷർട്ടിലെ നെയിം ടാഗിൽ നിന്നും ഞാൻ മനസ്സിലാക്കി. ഇവരുടെ മകളുടെ കല്യാണം കഴിഞ്ഞ് ഉടനെ ആയിരുന്നല്ലേ ബിജോയുടെ മരണം, ഞാൻ ഷെൽഫിൽ ഇരുന്ന ഒരു ആൽബം മറിച്ചു നോക്കുന്നതിന് ഇടയിൽ ചോദിച്ചു. അത് സാറിനോട് ആരു പറഞ്ഞു, അയാൾ ആശ്ചര്യം മറച്ചു വെക്കാതെ ചോദിച്ചു. മകളുടെ കല്യാണ ആൽബത്തിൽ ഈ ബിജോയും ഉണ്ടെല്ലോ, ഞാൻ കൈയിൽ ഇരുന്ന ആൽബം ഗിരിയെ കാണിച്ചു. മകളുടെ കല്യാണത്തിന് ആയിരിക്കണം വീട് പെയിന്റ് അടിച്ചത്.

ഞങ്ങൾ ഹാളിൽ നിന്നും അടുക്കള ഭാഗത്തു ചെന്നു. ബോഡി കിടന്ന സ്ഥലം ചോക്കു കൊണ്ട് അടയാളം വരച്ചിരിക്കുന്നു. ബോഡി കിടന്നത് ഇവിടെയാണ്, തല വെട്ടി മാറ്റിയ രീതിയിൽ മാറി കിടന്നു. ചോക്കു കൊണ്ടു ഒരു വട്ടം തറയിൽ വരച്ചിരിക്കുന്നത് ചൂണ്ടി കാണിച്ച് ഗിരി പറഞ്ഞു. ബോഡി ആദ്യം കണ്ടത് ആരാണ്?. അത് ഇവിടെ മീൻ വിൽക്കാൻ വരുന്ന നൗഷാദ് എന്നൊരു കച്ചവടക്കാരനാണ് സാറെ . വിക്ടിം മരിച്ച ടൈം അറിഞ്ഞോ?. ഡോക്ടർ വീണ പറഞ്ഞത് അനുസരിച്ചു രാത്രി 11നും 12നും ഇടയ്ക്കു ആണ് സാറെ മരണം സംഭവിച്ചത്. ക്രൈം നടന്നത് ഇവിടെ വെച്ച് അല്ലല്ലോ, ഞാൻ ചോദിച്ചു.

ഇവിടെ വെച്ച് തന്നെ ആവാനാണ് സാർ സാധ്യത ഇതിനു ഏറ്റവും അടുത്തുള്ള വീട് 200 മീറ്റർ അകലെ ആണ് , അത് പറഞ്ഞത് അർഷാദ് ആണ്. ഇത് എന്താണ് അർഷാദേ, ഞാൻ അടുക്കളയിലെ കലത്തിൽ ഇരുന്ന കുറച്ച് ചോറു എടുത്ത് കാണിച്ച് ചോദിച്ചു. ഇത് ചോറല്ലേ സാർ, അയാൾ തല ചൊറിഞ്ഞു ചോദിച്ചു. ഇത് ചോറ് ആയിരുന്നു കൃത്യ സമയത്തു സ്റ്റോവ് നിർത്തിയിരുന്നെങ്കിൽ ,. അപ്പോൾ ചോറു അടുപ്പിൽ ഇട്ടു കഴിഞ്ഞപ്പോൾ അക്രമി ഇവിടെ വന്നു അല്ലേ, അത് പറഞ്ഞത് ഗിരി ആണ്. സാർ ഞാൻ എന്റെ ഭാവനയിൽ ഇവിടെ നടന്ന കാര്യങ്ങൾ ഒന്ന് പറഞ്ഞു നോക്കട്ടെ. പറയു ഗിരി, എന്ന് ഞാൻ പറഞ്ഞുകൊണ്ട് അടുക്കളയുടെ വാതിൽ തുറന്നു. വീടിന്റെ പുറകു ഭാഗം കാടു പിടിച്ചു കിടന്നിരുന്നു, അതിലൂടെ ഒരു ചെറിയ നടപ്പാത്ത കാടു പിടിച്ച് കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *