നിണം ഒരുകൂട്ട് – 1

എന്റെ മെസ്സേജ് അവൾ കണ്ടില്ല എന്ന് തോനുന്നു, മറുപടി ഒന്നും വന്നില്ല. എന്റെ മനസ്സിൽ നിന്നും ആ ചിന്തയെ മറ്റ് പല ചിന്തകളും വന്ന് മൂടി കളഞ്ഞു.

രണ്ട് ദിനങ്ങൾ കൂടെ കടന്നു പോയി, കുട്ടികളിൽ കണ്ട് വരുന്ന ആക്രമണ ചിന്താഗതി എന്ന വിഷയത്തിൽ ഞാൻ പോലീസുകാർക്ക് ഒരു സെമിനാർ എടുത്ത് തിരിച്ചു ഇറങ്ങുമ്പോൾ ആണ് എന്റെ ഫോണിൽ വന്ന് കിടന്ന 27 മിസ്സ്ഡ് കാൾ ഞാൻ കണ്ടത്. അതിൽ അമ്മയുടെയും, വർഷയുടെയും, അനുപമയുടെയും പിന്നെ കുറേ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും എല്ലാം കാൾസ് ഉണ്ടായിരുന്നു. എ.ഡി.ജി.പി ദേവൻ സാർ എന്ന പേര് കണ്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ തിരിച്ച് വിളിച്ചു. ‘ തൃലോക്, താൻ അറിഞ്ഞോ നല്ലരി എന്ന സ്ഥലത്ത് വീണ്ടും ഒരു ഹോമിസൈഡ് കൂടെ നടന്നു ഒരു സ്കൂൾ കുട്ടി ആണ് ഈ തവണ ഇര ആയത്, ഈ കേസുകൾ തമ്മിൽ ബന്ധം ഉണ്ടെന്ന് പറഞ്ഞ് ഇപ്പോൾ തന്നെ ധാരാളം ആളുകൾ മാധ്യമങ്ങളിലൂടെ എല്ലാം ക്രൈം ബ്രാഞ്ച് അന്വഷണം ആവിശ്യ പെടുന്നുണ്ട്’ .

‘ ഞാൻ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞോ സാർ’ , അതല്ലാതെ ഞാൻ എന്ത് പറയാൻ ക്രൈം ബ്രാഞ്ചിന്റെ പരമോന്നതനായ ദേവൻ സാറിനോട്. ‘താൻ ഈ കേസ് ഏറ്റെടുക്കണം , നാളെ ഒഫീഷ്യൽ ആയി തനിക്കു കേരളാ പോലീസ് കേസ് കൈ മാറും, ഒരു ടീമും നാളെ തന്നെ തൃലോകിനെ ജോയിൻ ചേയ്യും’. ‘ഓക്കേ സാർ’ എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. ‘ഏതേലും ആളുകളെ ടീമിൽ ചേർക്കണം എന്ന് താൻ പ്രത്യേകം ആഗ്രഹിക്കുന്നുണ്ടേൽ പറഞ്ഞോ’ എന്ന് കൂടി സാർ പറഞ്ഞു. ‘എന്റെ കൂടെ കായംകുളം കേസ് അന്വേഷിച്ച ടീമിൽ ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് സി. ഐ എൽസണെ ടീമിൽ ചേർക്കണം സാർ ‘ എന്ന് ഞാൻ പറഞ്ഞു. സാർ അതിന് അനുമതി തന്നു. ഞാൻ എന്റെ വാഹനത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ സാരഥി ചെറിയാൻ ചേട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി സല്യൂട്ട് തന്നു. ‘ഇന്ന് നമ്മുക്ക് നല്ലരി വരെ പോണം’ എന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. ‘ആ കേസ് സാറിനു ആണോ’ ‘അതേ നാളെ ഒഫീഷ്യൽ ആയി കേസ് നമ്മുക്ക് കിട്ടും’ ഞാൻ അയാളോട് പറഞ്ഞു. ‘തല വേദന കേസ് ആണെന്ന് തോനുന്നു സാറേ, ഇതിൽ നിന്ന് ഒഴിവാകാൻ പറ്റുമെങ്കിൽ നല്ലതാ’. പക്ഷെ എന്റെ ഉള്ളിൽ ഈ കേസ് എനിക്ക് കിട്ടിയതിന്റെ സന്തോഷം ആയിരുന്നു. എന്നെ വീട്ടിൽ കൊണ്ടുപോയി എത്തിച്ചിട്ട് ചെറിയാൻ ചേട്ടൻ വീട്ടിൽ ചെന്ന് അത്യാവശം ഒരു ആഴ്ച്ച നല്ലരിയിൽ നിൽക്കാൻ ആവിശ്യമായ സാധനങ്ങൾ എടുത്ത് എന്നെ വിളിക്കാൻ വരണം. അത് പറഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ തലയാട്ടി .

ഞാൻ വണ്ടിയിൽ കേറി ഇരുന്നപ്പോൾ ചെറിയാൻ ചേട്ടൻ ചോദിച്ചു ഇന്ന് തന്നെ പോകണമോ സാറേ, നാളെ രാവിലെ ഇറങ്ങിയാൽ പോരെ. ഞാൻ മറുപടി പറയാതെ ഇരുന്നപ്പോൾ ചെറിയാൻ ചേട്ടനും പിന്നെ ഒന്നും പറഞ്ഞില്ല. ഞാൻ വർഷയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. രണ്ട് ക്രൈം സീനിൽ നിന്നും ഉള്ള ഫോട്ടോസ് അയച്ചിട്ടുണ്ടെന്നും അവൾ പറഞ്ഞു. അവളുടെ കൈയിൽ നിന്ന് തന്നെ നല്ലരി പോലീസ് സ്റ്റേഷന്റെ നമ്പർ വാങ്ങി അവിടെയും ഞാൻ വരുന്ന വിവരം അറിയിച്ചു.

വീട്ടിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ അമ്മയുടെ മുഖത്ത് കടന്നൽ കുത്തിയത് പോലെ ആയി. അച്ഛൻ മരിച്ചതിന്റെ ആണ്ട് പോലും കഴിഞ്ഞിട്ടില്ലാ, അതിന് ഇടക്ക് മകന്റെ അപകടം പിടിച്ച ജോലിയും എല്ലാം അമ്മക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ തുണിയും, മറ്റു സാധനങ്ങളും എല്ലാം ബാഗിൽ ആക്കുന്നതിനു ഇടയിൽ അമ്മയെ എങ്ങനെ എങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം സൂക്ഷിക്കണം എനിക്ക് നീ മാത്രമേ ഒള്ളൂ എന്ന് ഓർക്കണം, ഇതും പറഞ്ഞ് അമ്മ മനസ്സ് ഇല്ലാ മനസ്സോടെ എന്നെ യാത്രയാക്കി.

ഞാൻ വണ്ടിയിൽ ഇരുന്ന് തന്നെ വർഷ അയച്ച ഫോട്ടോസ് എടുത്തു നോക്കി. അടുക്കളയിൽ ആയിരുന്നു ആദ്യത്തെ മദ്യവയസ്ക്ക മരിച്ചു കിടന്നത്, അവരുടെ തല അൽപ്പം മാറി കതകിനു അടുത്ത് കിടക്കുന്നു. വർഷ പറഞ്ഞത് സത്യം ആണെന്ന് എനിക്ക് മനസ്സിലായി, അതി ക്രൂരമായ ഒരു കൊലപാതകം. കതകു തകർത്തു അല്ല ആക്രമി വീട്ടിൽ കേറിയത്‌ എന്ന് ഫോട്ടോയിൽ നിന്ന് തുറന്നു കിടന്ന കതക് വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഇര ഒരു പെൺകുട്ടി ആയിരുന്നു, അവളുടെ ശരീരം ലഭിച്ചത് ഗവണ്മെന്റ് സ്കൂളിനോട് ചേർന്നു കിടന്ന പറമ്പിൽ നിന്നും ആണ്.

ആ കൊച്ച് കുട്ടിയുടെ ദേഹത്തും എണ്ണി തീർക്കാൻ പറ്റാത്ത അത്രയും മുറിവുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ ക്രൈം സീനിൽ നിന്നുള്ള ഫോട്ടോസ് ഒന്നുടെ സൂം ചെയ്ത് നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ കഴുത്തിൽ ആക്രമി ആഴത്തിൽ കടിച്ച് പറിച്ചിട്ടുണ്ടെന്നു മനസ്സിലായി, എന്റെ ശരീരം ഒന്ന് വിറച്ചു എന്ന് പറയുന്നത് ആണ് വാസ്തവം. ഞാൻ അപ്പോൾ തന്നെ വർഷയെ വിളിച്ച് ഈ കാര്യം തിരക്കി. അവൾ അത് അവർ കണ്ടെന്നും, ഫോറെൻസിക്ക് വന്ന് അവിടെ നിന്നും ഉമ്മിനീരിന്റെ ട്രേസ് കിട്ടുമോ എന്ന് അറിയാൻ സാമ്പിൾ എടുത്തു എന്നും അറിയിച്ചു.

പല്ലുകളുടെ പാട് വെച്ച് ജോ മാർക്ക്‌ ട്രേസ് ചേയണമെന്നും ഞാൻ അവളോട്‌ പറഞ്ഞു. ഫിംഗർ പ്രിന്റ് പോലെ തന്നെ ഓരോരുത്തർക്കും ജോ മാർക്കും വ്യത്യസ്തം ആയിരിക്കും. കുറച്ചു ദൂരം കാറിന്റെ ജനാലയിലൂടെ എല്ലാം വീക്ശിച്ചു ഇരുന്ന ഞാൻ കാറിൽ കിടന്ന് കുറേ നേരം മയങ്ങി പോയി. സാറേ ഒരു ചായ കുടിച്ചാലോ, തങ്കമണി ആയി ഇവിടം കഴിഞ്ഞാൽ പിന്നെ കട ഒന്നും കാണാൻ സാധ്യത ഇല്ലാ എന്ന് ചെറിയാൻ ചേട്ടൻ പറഞ്ഞു .

ഞങ്ങൾ ഇറങ്ങി ഓരോ ബൂസ്റ്റും ദോശയും കഴിച്ചു. എവിടെ എത്തി എന്ന് ചോദിച്ച് നല്ലരി പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. നല്ലരി കേസ് അന്വഷണവുമായി വന്നതാണോ എന്ന് ചായകടക്കാരനും ചോദിച്ചു. അതെ എന്ന് ഉത്തരം നൽകി ഞങ്ങൾ വണ്ടിയിൽ തിരിച്ചു കയറി. കാണുന്നവരോട് എല്ലാം കേസ് അന്വേഷിക്കാൻ വന്നത് ആണെന്ന് പറയണോ സാറേ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു, വേണം എന്ക്കിലെ അവർക്കു ഈ കേസിനെ കുറിച്ച് എന്തേലും അറിയാമെങ്കിൽ പറയുകയുള്ളു എന്ന് ഞാൻ മറുപടി നൽകി. മദ്ധ്യരാത്രം ആയപ്പോൾ ആണ് ഞങ്ങൾ നല്ലരിയുടെ അടുത്തുള്ള ഒരു ചെറിയ ടൗണിൽ എത്തിയത്, അതിന്റെ പേര് ആമകുളം എന്നായിരുന്നു .

ആ ചെറിയ ടൗണിൽ കൈയിൽ എണ്ണാവുന്ന അത്രയും കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അതിൽ ഒന്ന് ഒരു ഹോട്ടൽ ആയിരുന്നു. ഹോട്ടൽ മദാലിസ, അവിടുത്തെ ഒരു ഡ്യൂലക്സ് റൂമിൽ ആയിരുന്നു എനിക്കുള്ള സഹവാസ അനുമതി. അവിടെ ഞങ്ങളെ കൊണ്ടുപോയി ചേർത്തത് നല്ലരി പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ അർഷാദ് ആണ്. സാർ റസ്റ്റ്‌ എടുത്തോ, നാളെ നമ്മുക്ക് ക്രൈം സീൻ പോയി കാണാം. വിക്ടിംസിന്റെ ബോഡി ഇപ്പോൾ എവിടെയാണ്? ഞാൻ ചോദിച്ചു. സാർ, ഫസ്റ്റ് വിക്ടിമിന്റെ ബോഡി തൃശൂർ മെഡിക്കൽ കോളേജിൽ വിദഗ്‌ദ്ധ പരിശോധനക്കായി അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *