നിണം ഒരുകൂട്ട് – 1

പുഴയുടെ അക്കരെ കുറച്ചു വീടുകൾ ഉണ്ട്‌ സാർ, അത് ഞങ്ങളുടെ പുറകെ വന്ന ഗിരിയാണ് പറഞ്ഞത്. ബോഡി കണ്ട സമയം ഏതാണ് എന്ന് ഞാൻ വിജയ് നായരോട് ചോദിച്ചു. സാർ ബോഡി കണ്ടത് ഇന്നലെ വൈകിട്ടു മൂന്ന് മണിയോടെ ആണ്, ഇവിടെ ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് സാറേ പന്ത് എടുക്കാൻ പോയപ്പോൾ ബോഡി കണ്ടത്. ഇവിടെ നിന്നും പുഴ വരെ എത്ര ദൂരം വരും എന്ന് ഞാൻ തിരക്കിയപ്പോൾ ഒരു 200 മീറ്റർ എന്ന് ആരോ ഉത്തരം പറഞ്ഞു. ഗഗനം വീണ്ടും മഴ തുള്ളികൾ പൊഴിക്കാൻ തുടങ്ങി. പുഴയിൽ നിന്നും ബോഡി കിടന്ന സ്ഥലത്തേക്ക് ഉള്ള വഴിയിൽ നിന്നും ഫൂട്ട് പ്രിന്റ്സ് ശേകരിക്കാൻ ഞാൻ പറഞ്ഞു. അവിടെ നിന്നും മഴ നനയാത്ത ഞങ്ങൾ സ്കൂളിന്റെ ഊട്ടുപുരയിൽ കേറി നിന്നു.

സാർ ഈ കൊലപാതകവും മറ്റൊരുടത്തു നടന്നിട്ട് ഇവിടെ കൊണ്ടുവന്നു ബോഡി ഇട്ടതാണോ? ഗിരി ചോദിച്ചു. അതെ എന്ന് മാത്രം പറഞ്ഞ് ഞാൻ ചുറ്റുപാടും നോക്കി. ഈ സ്കൂളിൽ സി സി ടി വി ക്യാമറ ഒന്നുമില്ലേ? ഇല്ലാ എന്ന് അവർ പറഞ്ഞു.

സാർ മരിച്ച കുട്ടിയുടെ പേര് സാരിക എന്നാണ്, അച്ഛൻ മാത്രമേ ഒള്ളൂ ഇവിടെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുവാ പേര് സരോജ്, ആൾ കുറച്ച് ഉടായിപ്പ് ആണ് . ഈ കുട്ടിയുടെ അച്ഛൻ കുട്ടിയെ ലൈംഗിക ചൂഷണം ചെയുന്നു എന്ന് ഒരു കംപ്ലയിന്റ് കുറച്ചു നാൾ മുൻപ് കിട്ടിയിരുന്നു, പക്ഷെ കുട്ടി അത് നിഷേധിച്ചു അതു കൊണ്ടു തന്നെ ആ കേസിൽ തുടരന്യഷണം ഒന്നും നടത്തിയില്ല, ഗിരി തന്നെ ആണ് അതും പറഞ്ഞത്. പെറ്റീഷൻ തന്നതു ആരായിരുന്നു, എന്ന് ഞാൻ തിരക്കി. ആ കുട്ടിയുടെ ക്ലാസ്സ്‌ ടീച്ചർ ആണ് സാറേ അശ്വതി ടീച്ചർ. ഈ അശ്വതി ടീച്ചറിനെ എനിക്കു ഒന്ന് കാണാൻ പറ്റുമോ?. അതു ഇന്ന് തന്നെ ശരിയാക്കാം സാർ.

വിക്ടിമിന്റെ അച്ഛനെ കസ്റ്റഡിയിൽ എടുക്കണം , കേസ് രജിസ്റ്റർ ചെയ്യേണ്ട. കേസ് രജിസ്റ്റർ ചെയ്താൽ ലോക്കൽ സ്റ്റേഷനിൽ നിന്നും സസ്പെക്ടിനെ ക്രൈം ബ്രാഞ്ചിനു ലഭികണമെങ്കിൽ ഉള്ള പേപ്പർ വർക്സ് ഒഴിവാക്കാൻ ആണ് ഞാൻ അത് പറഞ്ഞത്. സാർ സ്കൂളിന് അകത്തു ചെന്ന് നമ്മുക്ക് നിൽക്കാം, അശ്വതി ടീച്ചറിനെ അവിടേക്കു വിളിക്കാം എന്നും ഗിരി പറഞ്ഞു. ഞങ്ങൾ സ്കൂളിന് ഉള്ളിൽ കേറി ഇരുന്നു. ഇവിടെ തന്നെ ആയ ആയിട്ടു ജോലി ചെയ്ത സ്ത്രീയല്ലേ ആദ്യത്തെ വിക്ടിം, ഞാൻ ഗിരിയോട് ചോദിച്ചപ്പോൾ അതെ എന്ന് അയാൾ പറഞ്ഞു. സാർ, ഈ കൊലകൾ രണ്ടും ചെയ്തത് സരോജ് ആയിരിക്കുമോ? ഗിരി എന്നെ സംശയത്തോടെ നോക്കി.

ആവാൻ വഴി ഇല്ലാ, വിക്ടിം സ്കൂൾ യൂണിഫോമിൽ ആണ് മരിച്ചു കിടന്നത്. അതുകൊണ്ടു തന്നെ സ്കൂളിൽ വരുന്ന വഴി കൊലയാളി തട്ടികൊണ്ടുപോയി കൊന്നത് ആവാം, ഞാൻ ഗിരിയെ അറിയിച്ചു. സാർ ക്രൈം സീൻ കണ്ടിട്ട് സാറിനു എന്ത് തോനുന്നു?. ഇത് ക്രൈം സീൻ അല്ല ഗിരി, ബോഡി ഡം ചെയ്ത സ്ഥലം മാത്രമാണ്. ബോഡിയിൽ നിന്നും ശേഖരിച്ച വിരൽ അടയാളം കൊണ്ടു കാര്യം ഇല്ലാ, പക്ഷെ ചുറ്റുപാടുമുള്ള മരങ്ങളിലോ, മതിലിലോ നിന്നു വെല്ലോം വിരൽ അടയാളം കിട്ടിയാൽ അത് ഈ കേസിലെ ഒരു ബ്രേക്കിങ് പോയിന്റ് ആവും. സാമ്പിൾസ് ഇന്ന് തന്നെ കല്ലെക്ട്ട് ചെയാം സാർ, പക്ഷെ മഴ പെയ്തത്കൊണ്ടു എത്രമാത്രം വിജയിക്കും എന്ന് അറിയില്ല, ഗിരി നിരാശയോടെ പറഞ്ഞു.

കുറച്ചു നേരം അവിടെ ഞാനും ഗിരിയും ഇരുന്നപ്പോൾ ഒരു സ്ത്രീ അവിടേക്കു വന്നു, കാണാൻ നല്ല ഐശ്വര്യമുള്ള വട്ട മുഖം. അവരുടെ നെറ്റിയിൽ സിന്ദൂരവും ഒരു കറുത്ത പൊട്ടും ഉണ്ട്‌. ഞങ്ങളെ കണ്ടപ്പോൾ അവർ ഒന്ന് ചിരിച്ചു. സാർ, ഇതാണ് അശ്വതി മിസ്സ്‌ എന്ന് ഗിരി പറഞ്ഞു. ഇരിക്കു മിസിസ്സ് അശ്വതി, ഞാൻ ഒരു കസേര കാണിച്ചു പറഞ്ഞപ്പോൾ അവർ അവിടെ ഇരുന്നു. അശ്വതി മിസ്സിന്റെ ക്ലാസ്സിലെ വിദ്യാർത്ഥി ആയിരുന്നല്ലേ വിക്ടിം. അതെ സാർ, അവർ പറഞ്ഞു.

കുറേ നാളുകൾക്കു മുൻപ് ആ കുട്ടിയുടെ അച്ഛന് എതിരെ ഒരു കംപ്ലയിന്റ് തന്നില്ലാരുന്നോ? ഗിരി അവരോടു ചോദിച്ചു. ഉവ്വ് സാറേ, ആ കുട്ടിയുടെ അച്ഛൻ അവളെ ദുരുപയോഗം ചേയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ഞാൻ ഒരു കേസ് പോലീസ് സ്റ്റേഷനിൽ കൊടുത്തു, പക്ഷെ ആ കുട്ടിക്ക് ഭയം ആയിരുന്നു. ആ കുട്ടിയാണോ അച്ഛന്റെ ചെയ്തികളെ കുറിച്ച് പറഞ്ഞത്, ഞാൻ ചോദിച്ചു. അതെ സാർ, ആ കുട്ടിയുടെ സംസാരത്തിൽ നിന്നു തന്നെയാണ് ഈ കാര്യം മനസ്സിലായത്. അന്ന് കേസ് കൊടുത്തപ്പോൾ വിക്ടിമിന്റെ അച്ഛന്റെ റിയാക്ഷൻ എന്തായിരുന്നു എന്ന് ഞാൻ തിരക്കി. സാർ അയാൾ എന്റെ അടുത്ത് വന്നു കുറച്ചു മോശമായി ആണ് സംസാരിച്ചത്. ഇന്നലെ രാവിലെ വിക്ടിം ക്ലാസ്സിൽ വന്നിരുന്നോ?. ഇല്ലെന്ന പറഞ്ഞു കേട്ടത്, ഞാൻ ഇന്നലെ ലീവ് ആയിരുന്നു എന്നും ആ സ്ത്രീ പറഞ്ഞു.

ഒരു കാൾ വന്നപ്പോൾ ഗിരി പുറത്തേക്കു പോയി. മിസ്സിന് ആരെ എങ്കിലും സംശയം ഉണ്ടോ? ഞാൻ അവരോടു ചോദിച്ചു. സാർ, അത് പിന്നെ എനിക്കു ആ കുട്ടിയുടെ അച്ഛനെ തന്നെ ആണ് സംശയം.

സാർ ഡോഗ് സ്‌ക്വാഡ് ആണ് വിളിച്ചത് നായകൾ പുഴയുടെ അരികിൽ വരെ സ്മെൽ ട്രേസ് ചെയ്തു ചെന്നു, അതും പറഞ്ഞ് ഗിരി കേറി വന്നു. പുഴയുടെ ചുറ്റും ഉള്ള വീടുകളിൽ എല്ലാം ഡോഗ് സ്‌ക്വാഡിനെ കൊണ്ടു പോയി സെർച്ച്‌ ചേയ്യണം. ഞങ്ങൾ അശ്വതി ടീച്ചറിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. നല്ലരി പോലീസ് സ്റ്റേഷൻ ആയിരുന്നു ഞങ്ങളുടെ അടുത്ത പ്രാപ്യസ്ഥാനം. എന്റെ കൂടെ തന്നെയാണ് ഗിരിയും വാഹനത്തിൽ വന്നത്.

സാർ, പട്ടാ പകൽ ഇത്രയും ആളുകൾ ഉള്ള ഒരു സ്ഥലത്ത് നിന്നും എങ്ങനയാവും ആ കുട്ടിയെ നമ്മുടെ കില്ലർ പിടിച്ചുകൊണ്ട് പോയത്? ഗിരിയുടെ ആ ചോദ്യം തന്നെ ആണ് എന്നെയും അലട്ടി കൊണ്ടിരുന്നത്. എങ്ങനെയാണു നമ്മുടെ കില്ലർ ആരുടേയും ശ്രെദ്ധ പിടിച്ചു പറ്റാതെ ഒരു കുട്ടിയെ സ്കൂളിൽ നിന്നോ അല്ലേൽ അതിനു അടുത്തു നിന്നോ തട്ടി കൊണ്ടു പോയത്. ഫോറെൻസിക്ക് റിപ്പോർട്ട്‌ എന്ന് വരും ഗിരി? ഞാൻ ചോദിച്ചു. നാളെ ഒരു പ്രിലിമിനറി റിപ്പോർട്ട്‌ തരാം എന്നു പറഞ്ഞു സാർ.

ഞങ്ങൾ നല്ലരി പോലീസ് സ്റ്റേഷനിൽ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പോലീസ് വണ്ടിയിൽ സരോജിനെ കൊണ്ടുവന്നു. അയാളെ അകത്ത് ഒരു റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ടു എന്നെ ഒരു കോൺസ്റ്റബിൾ വന്നു വിവരം അറിയിച്ചു. ഞാനും ഗിരിയും അകത്തേക്ക് പ്രവേശിച്ചു. ഇതെന്താ വെള്ളരിക്ക പട്ടണമോ? സരോജ് ഞങ്ങളെ കണ്ടപ്പോൾ ശബ്‌ധം ഉണ്ടാക്കി. വെള്ളരിക്ക ആണോ മത്തങ്ങ ആണോ എന്നെല്ലാം പറഞ്ഞു തരാടോ, സരോജിന്റെ തലയിൽ പുറകിൽ നിന്നും ഒരു തട്ടു കൊടുത്തു കൊണ്ടു അർഷാദ് പറഞ്ഞു. എല്ലാരും ഒന്ന് പുറത്തോട്ടു നിൽക്കാമോ, ഞാൻ സരോജിന് എതിരു ഒരു കസേര വലിച്ചിട്ട് പറഞ്ഞു.

എന്റെ വാക്കുകൾ കേട്ടു എല്ലാരും പുറത്തേക്കു നടന്നു. എന്നെ രക്ഷിക്കണം സാർ, ഞാൻ അല്ല എന്റെ കുഞ്ഞിനെ കൊന്നത്. അയാളുടെ വാക്കുകളിൽ സത്ത്യം ഉണ്ടെന്ന് എനിക്കു തോന്നി. മിസ്റ്റർ സരോജ്, ഞാൻ ചോദിക്കുന്നതിനു സത്ത്യം പറഞ്ഞാൽ നിങ്ങൾക്ക് പോവാം, ഞാൻ അതു പറഞ്ഞപ്പോൾ അയാൾ തല ആട്ടി ശെരി എന്ന് കാണിച്ചു. കുറച്ചു നാൾ മുൻപ് നിങ്ങൾ മകളെ ആക്രെമിക്കുന്നു എന്നൊരു കേസ് വന്നില്ലേ. അതു ആ ടീച്ചർക്ക്‌ വട്ടാ സാറേ, അയാൾ ഉദാസീനമായി പറഞ്ഞു. ആ കേസിൽ എന്തേലും സത്ത്യം ഉണ്ടോ? ഞാൻ സൗഹാര്‍ദ്ദപരമായി തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *