നിണം ഒരുകൂട്ട് – 1

രണ്ടാമത്തെ ബോഡി ഇപ്പോൾ കട്ടപ്പന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉണ്ട്, അയാൾ പറഞ്ഞ് പൂര്‍ത്തിയാക്കി. നമുക്ക് രണ്ടാമത്തെ വിക്ടിമിന്റെ ബോഡി പോയി കണ്ടാലോ? ഞാൻ ചോദിച്ചു. ഇപ്പോൾ വേണമോ സാർ, നാളെ രാവിലെ ബോഡി തൃശ്ശൂരിന് കൊടുത്ത് വിടുന്നതിനു മുൻപ്പ് പോയി കണ്ടാൽ പോരെ. പോര, ഇപ്പോൾ പോയി നമ്മുക്ക് ഒന്ന് കാണാൻ പറ്റുമോ എന്ന് അർഷാദ് നോക്കു. ഞാൻ പോസ്റ്റ്‌ മോർട്ടം നടത്തുന്ന ഡോക്ടറിനെ ഒന്നു വിളിച്ചു നോക്കാം സാർ. താങ്ക്സ് മിസ്റ്റർ അർഷാദ്. അയാൾ അവിടെ നിന്നു തന്നെ ഡോക്ടറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ചെന്നാൽ കാണാം എന്ന് പറഞ്ഞു സാറെ. ഞങ്ങൾ മൂന്ന് പേരും അവിടെ എന്റെ വാഹനത്തിൽ ചെന്നു.

ഇന്നത്തെ പോലെ എല്ലായിടത്തും എലെക്ട്രിക്കൽ കാർ ഒന്നുമില്ല, അന്ന് പെട്രോളിയം പോലുള്ള ഇന്ധനത്തിൽ ഓടുന്ന കാറുകൾ ആയിരുന്നു കൂടുതലും. ഞങ്ങൾ കട്ടപ്പന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഞങ്ങളെയും കാത്തു പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടർ വീണ നിൽപ്പുണ്ടായിരുന്നു. ഒരു മുപ്പതഞ്ചു വയസ്സ് തോന്നികുന്ന കൊഴുത്ത ഒരു സ്ത്രീ ആയിരുന്നു അവർ. ഗുഡ് മോർണിംഗ് ഡോക്ടർ, ഈ സമയത്ത് വിളിച്ചു വരുത്തിയത് ബുദ്ധിമുട്ടായോ. ഹേയ് ഇല്ലാ, ഞാൻ പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ് തിരിച്ചു വീട്ടിൽ പോവാൻ തുടങ്ങിയപ്പോൾ ആണ് സാറു വിളിച്ചത്. നമ്മുക്ക് ബോഡി പോയി കണ്ടാലോ, ഞാൻ തിരക്കി. ഇതു വഴി സാർ എന്നും പറഞ്ഞു അവർ എനിക്കു മുന്നിൽ അകത്തോട്ടു നടന്നു. മോർച്വറി എന്ന് മുകളിൽ എഴുതി വെച്ചിരുന്ന ഒരു റൂമിൽ ഞങ്ങൾ പ്രിവേശിച്ചു. അവിടെ തീവ്രമായ തണുപ്പും രൂക്ഷമായ ദുര്‍ഗന്ധവും നിറഞ്ഞ് നിന്നിരുന്നു.

ലൈറ്റ് ഇട്ടപ്പോൾ മുറിയുടെ ഇരു സൈഡിലും വലുപ്പം കൂടിയ ഫ്രീസറുകൾ ഉണ്ടായിരുന്നു. അതിൽ 11 എന്ന് നമ്പർ ഉണ്ടായിരുന്ന ഒരു ഫ്രീസർ തുറന്ന് ഒരു ഹാഡ്ലിൽ പിടിച്ചു ഡോക്ടർ വലിച്ചപ്പോൾ വെളുത്ത പോളി സിപ്പ് ബാഗിൽ പൊതിഞ്ഞു വെച്ച ബോഡി പുറത്തേക്ക് തെന്നി വന്നു, അവർ അത് സ്ലൈഡ് ചെയ്ത് റൂമിന്റെ നടുവിലായി കിടന്ന ഒരു മേശയുടെ പുറത്ത് കൊണ്ടുവന്നു വെച്ചു. ആ മേശയുടെ മുകളിലായി ഓജസ്വിയായ ഒരു ലൈറ്റ് പ്രഭ ചൊരിഞ്ഞു. വിക്ടിം 18 വയസുള്ള ഒരു പെൺകുട്ടി ആണ്, മരണം നടന്നത് കഴുത്തു ഒടിഞ്ഞാണ് ട്രെക്കിയ പൊട്ടിയിട്ടുണ്ട്, ആ സിപ്പ് കവർ തുറക്കുന്നതിനു ഇടയിൽ ഡോക്ടർ പറഞ്ഞു. സിപ്പ് കവർ തുറന്നപ്പോൾ രക്തത്തിൽ പൊതിഞ്ഞു ഒരു ചെറിയ പെൺകുട്ടി കിടന്നു, അവളുടെ ശരീരം വിളറി നീല നിറം സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

അവളുടെ വയറു തുന്നി കെട്ടി വെച്ചിരിക്കുന്നു, ശരീരത്തിൽ പല ഇടത്തും മാർക്കർ ഉപയോഗിച്ചു ഓരോന്നും മാർക്ക്‌ ചെയ്തിരുന്നു ഈ കാഴ്ച്ച കണ്ടപ്പോൾ തന്നെ അർഷാദ് മൂക്ക് പൊതിഞ്ഞു മോർച്ചറിയിൽ നിന്ന് ഇറങ്ങി. ഈ മാർക്കിങ്സ് എന്തിനാ, ചെറിയാൻ ചേട്ടൻ ചോദിച്ചു. ഈ മാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം മുറിവുകൾ ഉണ്ട്, അത് വിദഗ്‌ദ്ധ പരിശോധനക്കായി ചെല്ലുമ്പോൾ അവർ ശ്രദ്ധിക്കാൻ ആണെന്ന് ഡോക്ടർ പറഞ്ഞു.

മരണം നടന്നത് രാവിലെ ആയിരിക്കണം ബോഡിയുടെ ഒരു പഴക്കം വെച്ച്, മുറിവുകൾ മരിച്ചു കഴിഞ്ഞ് കത്തി കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് ഡോക്ടർ പറയുമ്പോൾ ഞാൻ അവിടെ നിന്നും ഡോക്ടർ നൽകിയ കൈ ഉറ എടുത്ത് അണിഞ്ഞു. വർഷ അയച്ചു തന്ന ഫോട്ടോയിൽ നിന്നും ആ ബോഡി കിടന്ന രീതി ഞാൻ ഓർത്തെടുത്തു. ഞാൻ ആ ബോഡിയുടെ ഇടത്തു സൈഡ് എന്റെ കൈ കൊണ്ട് ഞെക്കി നോക്കി. ബോഡി ഏതു സമയത്താണ് ഫ്രീസറിൽ കൊണ്ടുവന്നു വെച്ചത്, ഞാൻ ചോദിച്ചു. സാർ അത് ഒരു അഞ്ചു മണിയോടെ ആണ് എന്ന് ഡോക്ടർ മറുപടി നൽകി. അപ്പോൾ മരണം നടന്നത് രാവിലെ 9നും 10നും ഇടക്ക് ആയിരിക്കണം അല്ലേ. അതെ, അതു തന്നെ ആണ് എനിക്കും തോന്നിയെ എന്ന് ഡോക്ടർ പറഞ്ഞു. സാറിനു അത് എങ്ങനെയാ മനസ്സിലായെ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു.

ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുമ്പോൾ ശരീരത്തിൽ കൂടെ ഉള്ള രക്ത ഓട്ടം നിലക്കും അതിന് ശേഷം രക്തം ഗുരുത്വാകര്‍ഷണം വഴി ഭൂമിയുടെ ഏറ്റവും ചേർന്നു കിടക്കുന്ന ശരീരഭാഗത്തു ചെന്ന് അടിയും, ഈ ബോഡി കിടന്നത് ഇടതു സൈഡ് ഭൂമിയോട് ചേർന്നാണ് അതിനാൽ അവിടെ കെട്ടി കിടക്കുന്ന രക്തത്തിന്റെ അളവ് നോക്കി മരിച്ച സമയം പറയാൻ പറ്റും. ഫ്രീസറിൽ വെക്കുമ്പോൾ ഈ പ്രവണത അവസാനിക്കും എന്നും ഞാൻ കൂട്ടി ചേർത്തു.

ബോഡിയിലെ മുറിവുകൾ ഓരോന്നും ഞങ്ങൾ നോക്കി വിലയിരുത്തി. ഇത് ചെയ്ത ദുഷ്ടനെ എങ്ങനെയെങ്കിലും പിടിക്കണം സാറെ, ഞങ്ങൾ ഇറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു. തിരിച്ചു ഹോട്ടലിൽ ചെന്ന് കിടക്കുമ്പോൾ എനിക്കു മൂന്നു കാര്യങ്ങൾ മനസ്സിലായിരുന്നു. ഈ രണ്ട് കൊലപാതകങ്ങളും ചെയ്തത് ഒരേ ആളാണ്. ഇരകൾ മരിച്ചു കഴിഞ്ഞും അവരുടെ ശരീരത്തിൽ മുറിവുകൾ വരുത്തി അത് കണ്ട് സംതൃപതി നേടുന്ന ഒരു സൈക്കോ ആണ് നമ്മൾ തേടുന്ന കുറ്റവാളി. ഒരു കുട്ടിയുടെ കഴുത്ത് അനായാസം ഒടിച്ചു കൊല്ലാൻ മാത്രം ശക്തിയുള്ള ഒരു രക്ത ദാഹി ആണ് ഇതെല്ലാം ചേയുന്നത്. ഈ സൂചനകൾ എല്ലാം വിരൾ ചൂണ്ടുന്നത് ഒരു സീരിയൽ കൊലയാളിയിലേക്ക് ആണോ എന്ന ചോദ്യം എന്നിൽ പുകഞ്ഞു.

7 ഒക്ടോബർ 2025. ഞായർ. ഞാൻ ഉറങ്ങാതെ സൂര്യോദയം നോക്കി കിടന്നു. ആ കാലത്ത് ഓരോ കേസും എനിക്കു ആവേശം ആയിരുന്നു. രാവിലെ 2 വണ്ടി പോലീസിന്റെ അകംപടിയോടെ ഞങ്ങൾ നല്ലരിയിലേക്ക് തിരിച്ചു. രാവിലെ 8 മണിയോടെ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ എത്തി. ശക്തമായ മാരിയും മഞ്ഞും അവിടേക്കുള്ള യാത്ര ദുസ്സഹമാക്കിയിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ കുറേ ഏറെ ആളുകൾ അവിടെ ചുറ്റും നിന്നിരുന്നു. ഈ കേസ് കേരളാ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിനു കൈ മാറുന്നതിന്റെ സൂചനയാണോ താങ്കളുടെ ഈ വരവ്, അത് ചോദിച്ച പത്രപ്രവർത്തകനെ പോലീസുകാർ എന്റെ അടുത്ത് നിന്നും പിടിച്ചു മാറ്റി. എനിക്കു കുട ചൂടി കൂടെ നടന്ന ചെറിയാൻ ചേട്ടന്റെ തോളിൽ കൈ ഇട്ട് ഞാൻ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ പ്രവേശിച്ചു.

രക്തത്തിന്റെയും, മണ്ണിന്റെയും, ഏതോ ഒരു രാസപദാര്‍ത്ഥത്തിന്റെയും വാസന എന്റെ നാസിക തുളച്ചു കേറി. ഞാൻ ആ രാസപദാര്‍ത്വം ഏതാണ് എന്നു ആലോചിച്ചു നോക്കിയെങ്കിലും മനസ്സിൽ പേര് ഓടി വരുന്നില്ല. ഞാൻ ചുറ്റും കണ്ണുകൾ ചലിപ്പിച്ചു. 800 സ്‌ക്വർ ഫീറ്റ് വരുന്ന ഒരു കോൺക്രീറ്റ് വീട്, ഈ അടുത്ത നാളുകളിൽ എന്നോ വീടിന് പുതിയ പെയിന്റ് അടിച്ചിരിക്കുന്നു. വീടിന്റെ വെളിയിലോട്ടു ഇറങ്ങാൻ 2 വാതിലുകൾ, ഒന്ന് ഹാളിലും രണ്ടാമത്തേത് അടുക്കളയിലും ആണ്. രണ്ട് ഡോറിലെയും കുറ്റി സ്ഥാനത്തു തന്നെ ഉണ്ട്‌, അതുകൊണ്ട് വിക്ടിം ഡോർ തുറന്നു കൊടുത്തിട്ടു തന്നെയാണ് കൊലപാതകി അകത്തു കേറിയത്‌.

Leave a Reply

Your email address will not be published. Required fields are marked *