Kambi Kadha – Painkili Chemmanam Part 1 | Author : Suni
ഒരു ചെറിയ തുടക്കം
*****************
… പഴയ കാലം എന്തൊരു
രസമായിരുന്നു…. പലരും പലപ്പോഴും
പറയാറുള്ള പതിവ് പല്ലവി!
ഓരോ ദിവസവും വയസ്സ്
കൂടുന്നത് തിരിച്ചറിയുന്നത് കൊണ്ടായിരിക്കാം;അത് നൂറ് ശതമാനം ശരിയാണെന്ന്
എനിക്ക് തോന്നി….. കുട്ടിയായിരുന്നപ്പോൾ വളർന്ന് ‘വല്യ’
ആളാകാൻ സ്വപ്നം കണ്ടു..;
വലുതായിക്കഴിഞ്ഞാൽ ഇതാ
തിരിച്ചു പോവാൻ കൊതിയ്ക്കുന്നു.!
മനുഷ്യന് മാത്രമേ ഇങ്ങനെയുള്ളോ
എന്തോ!?
“എന്താ ഒരാലോചന.. ബിബി…” പതിവില്ലാതെ സ്വപ്നം കണ്ട്
നിൽക്കുന്നത് കണ്ട് മെർളി
തോളിലൊന്നിടിച്ചിട്ട് ചായക്കപ്പ് കയ്യിലേക്ക് തന്ന് കിച്ചനിലേയ്ക്ക്
തിരിച്ചുപോയി. ബാൽക്കണിയുടെ
കൈവരിയിൽ തല ചേർത്ത് വെച്ച്
ഞാൻ മഴക്കാറിനെ വകഞ്ഞ്
മാറ്റുന്ന സൂര്യനെ നോക്കി നിന്നു…
മഴയത്ത് വെയില് വന്നാൽ
‘മഴയും വെയിലും കുറുക്കന്റെ
കല്യാണം’ എന്നാണോ പഴമൊഴി
എന്നാലോചിച്ചു വരുമ്പോഴേക്കും
മഴ തീർന്ന്….., ആകാശം ചുവന്ന്
വരുന്ന വൈകുന്നേര ഭംഗി നോക്കി
ആസ്വദിച്ച് ഞാൻ ചായയൂതിയൂതി
കുടിച്ചു…….
ചെമ്മാനം സുന്ദരമാണ്………..;
മിഥുന മാസത്തിലെ ഛിന്നഭിന്ന
മഴ തോരുമ്പോഴുള്ള ചെമ്മാനം
അതിസുന്ദരവും… വേനൽക്കാല വെയിലിന്റെ ചൂടിൽ കരിഞ്ഞ
പകലുകളവസാനിക്കുന്ന സ്ഥിരമായ
വൈകുന്നേരങ്ങളിലെ ചെമ്മാനം
പക്ഷെ നമ്മളത്ര ശ്രദ്ധിക്കാറില്ലെന്ന്
തോന്നുന്നു… പക്ഷേ; മിഥുനത്തിലെ മൂടിക്കെട്ടിയ തുടർച്ചയായ തണുത്ത പകലവസാനങ്ങളിൽ മഴ തോർന്ന് അപൂർവ്വതയായി കടന്ന് വരുന്ന ചെമ്മാനസന്ധ്യകൾ മിഥുനത്തിൽ ഉറയുന്ന വിഷാദങ്ങളെയെല്ലാം മാറ്റി ഉന്മത്തമാക്കുന്നു………… …………
മഴയും കാറ്റും മാറാല പിടിച്ച
മനസുമെല്ലാം എവിടെയോ
പോയ് മറഞ്ഞു… ദൂരെ വയലുകൾക്കപ്പുറത്ത് വൻമരങ്ങൾ
അതിരിട്ട മലഞ്ചെരുവിലൂടെ പണ്ട്
അച്ഛൻ വൈകുന്നേരത്തിന്റെ
പൊതിക്കെട്ടുകളുമായി നടന്നു
വരുന്ന മലയാളകാല്പനികത
തുളുമ്പുന്ന കാഴ്ചകൾ…….;
സ്കൂളിൽ നിന്ന് വന്നു കയറി
മഴ തോർന്ന വൈകുന്നേരങ്ങൾ
വിയർത്ത് കളിച്ച് തിമിർത്ത്
ആഘോക്ഷമാക്കി ചെമ്മാനം
നോക്കി ഭാവനകൾക്ക് തിരി
കൊളുത്തുമ്പോൾ ദൂരെ നിന്ന്
അച്ഛൻ വരുന്നത് കണ്ട് ഓടി
ഉമ്മറത്ത് കയറി നല്ല കുട്ടിയായി
പാഠപുസ്തകം തുറക്കുന്ന
ഓർമ്മകൾ…. അല്ലെങ്കിലും
അമ്മമാരെ നമുക്ക് പേടിക്കണ്ടല്ലോ
അന്നും…..; ഇന്നും…!
“““ഹം..രഹയാ നാ …. യാദ് രഹേ നാ…..കൽ…””” ഓർമകൾ മുറിച്ചു മാറ്റി മൊബൈൽ റിംഗ്ടോൺ വർത്തമാനത്തിലേക്ക് മനസ്സിനെ
ഇറക്കി വെച്ചു.. കെ.കെ.. യുടെ
പാട്ടുകളാണ് ഈ ദിവസങ്ങളിൽ
പലപ്പോഴും കാതിലും ചുണ്ടിലും
ചങ്കിലുമെല്ലൊം ചെറിയൊരു
നോവായി തുളുമ്പി നിറയുന്നത്….!!
ഛെ.. ആണ്ടിലൊരിക്കൽ വന്ന്
കയറാറുളള ആലങ്കാരികനൊസ്റ്റു
ആണ് കെ.കെ.യുടെ ട്യൂൺ വന്ന് കട്ട് ചെയ്തിരിക്കുന്നത്………..!
………പക്ഷേ റിംഗ് ട്യൂൺ കേട്ടതോടെ കെ.കെയുടെ പാട്ടുകളലങ്കരിച്ച
നൊസ്റ്റു ഓർമകളിലേക്ക് വീണ്ടും
എടുത്തെറിയപ്പെടുന്നു…..!!
ഓഹ്… എത്ര ചെറുപ്പക്കാരുടെ
കളികൾ ചിരികൾ വിതുമ്പലുകൾ.
…….പുള്ളിയുടെ പാട്ടുകളാണെന്ന്
പലരും തിരിച്ചറിഞ്ഞത് ഇപ്പോൾ
മരണവാർത്തയോടൊപ്പമാവാം..!!
… ഹം… രഹ.. യാനാ………. റിംഗ്
ടോണിനൊപ്പം ചെമ്മാനം നോക്കി
ഞാനും മനം നിറച്ച് മൂളിയെങ്കിലും
പരിചയമില്ലാത്ത നമ്പറ് കണ്ട്
കട്ട് ചെയ്തു…. പതഞ്ഞ് വരുന്ന
ഗൃഹാതുര്വത്വം കെ.കെയുടെ
പാട്ടുകളോടൊപ്പം ചൂടു ചായയും
ചേർത്ത് നുണഞ്ഞിറക്കി…
….യേ… ആക്ഷി ക്കി… ഹേ….;
ഓ.. ഒ ഓ ഒഹോ ഓ…,
വോ ഓ… ഒ ഒ ഹോ.. തൂ ഹി
മേരി..; തടപ്പ് തടപ്പ് ….; തുടങ്ങി
അൽവിദാ…… വരെ; ചായ കുടിയും
കുളിയും തേവാരവും കഴിഞ്ഞ്
വരുന്നത് വരെ രണ്ട് മണിക്കൂറോളം
എന്റെ നൊസ്റ്റാൾജിയകൾക്ക്
കൂട്ടായി………. ഇടയ്ക്ക് ബാത്റൂമിൽ ഒറ്റയ്ക്കായതിന്റെ ധൈര്യത്തിൽ
കൈയ്യിലെ കോഴി മസിലൊന്ന്
പെരുപ്പിച്ച് ‘മേം ഹു ഡോൺ…’
മൂളിയിട്ട് ഷവറിലെ വെള്ളത്തിൽ കുതിർന്നപ്പോൾ തുണിയില്ലാതെ മണിയും കുലുക്കി നാണമില്ലാതെ
‘അപ്പടി പോട്’ കളിച്ചു കൊണ്ട്
കുളിച്ചു തീർത്തു….കുളി കഴിഞ്ഞ് തോർത്തി ‘ആവാരപൻ…’ മൂളിക്കൊണ്ട് കണ്ണാടിയുടെ മുന്നിൽ ജോൺ എബ്രഹാമായി ഡ്രസ് മാറി തലമുടി ചീകിയൊതുക്കി…..
ആഹ്..എന്ത് സുഖം! പതിവില്ലാത്ത
ഒരു കുളിർമയും പുതുമയും…..
എന്താണോ!?
“ഇതാരാ ബിബി , കൊറേ
നേരമായല്ലോ…” മെർളി ഫോണും
പിടിച്ച് റൂമിലേക്ക് വന്നു.
ആരായിത്.. സെയിം നമ്പർ!?
‘യാദായേംഗേ..’ നൊസ്റ്റുവൊക്കെ
ട്യൂണിനൊപ്പം കട്ട് ചെയ്ത് ഫോൺ
ചെവിയോട് ചേർന്നു……
“ഹലോ….. ബിബിയല്ലേ…
മനസിലായോ….” ഒരു സെക്കന്റ്
കൊണ്ട് കാതങ്ങൾക്കപ്പുറമെത്തി.
“ഹ… പിന്നെ… മനസിലാവാതെ”
ഒറ്റ നിമിഷത്തെ നിശബ്ദതയ്ക്ക്
ശേഷം മറുപടി. പക്ഷേ ആ ഒറ്റ
നിമിഷത്തിന് യുഗങ്ങളുടെ
അന്തരമുള്ളതു പോലെ….!!!
ഞായറാഴ്ചകളിലെ പ്ളസ്ടു ട്യൂഷൻ ക്ളാസുകൾ ഓർമകളിൽ കുതിച്ച്
പാഞ്ഞെത്തി…. ആദ്യ പ്രേമം മൊട്ടിട്ട് പൂവിടുന്ന സുവർണകാലം….
പ്രേമം കുട്ടിക്കാലം മുതൽക്കേ
ഉണ്ടാവാമെങ്കിലും പലർക്കും
അത് മജ്ജയിൽ തീപിടിക്കുന്ന
അനുഭവമാകുന്നത് യവ്വനം പൂവിടുന്ന ആ കാലഘട്ടത്തിൽ
തന്നെയല്ലേ… ഞാനും തീരെ
വ്യത്യസ്ഥനായിരുന്നില്ല…….
ചെറുപ്പത്തിലെ ദുർബലത
മറികടക്കാൻ വിദ്യാരംഭം താമസിച്ച്
തുടങ്ങി രണ്ടാളും ഒരേ പോലെ പന്ത്രണ്ടിലെത്തിയത് തങ്ങളുടെ
പതിനെട്ടാം വയസിലാണെങ്കിലും
…ആ മധുരപ്പതിനേഴ് കഴിഞ്ഞ് പതിനെട്ടിൽ പിച്ചവെച്ച് തുടങ്ങിയ
എനിക്ക് പക്ഷെ ആദ്യ പ്രണയം
തന്നെ അവസാനത്തേതായി
എന്ന് മാത്രം! അവളാണ് ഇന്ന്
ഈ വിളിക്കുന്നത്..! നീണ്ട പതിനഞ്ച്
വർഷങ്ങൾക്ക് ശേഷം..! ഹൃദയം
തുടി കൊട്ടുകയാണോ അതോ
ജാസ് മ്യൂസിക്ക് മേളം നടത്തി
ഡബ്ബാംക്കൂത്ത് ആടുകയാണോ!?
ഒരിക്കലും ഒരു സ്ഥിരംദുരന്ത പര്യവസാനമോ ഇന്നത്തെ ഭാക്ഷയിലെ തേപ്പോ ഒന്നുമല്ല
പ്രണയ ഭംഗത്തിന് കാരണം…..
പ്രധാന കാരണം എന്ന് പറഞ്ഞാൽ
ഒരിക്കലും തുറന്നു പറയാതെ
അടുത്തടുത്തിരുന്ന് പഠിച്ച ചിന്തിച്ച
പ്രണയിച്ച രണ്ട് വർഷങ്ങൾ…..;
യാഥാർത്ഥ്യം എന്താണെന്ന്
വെച്ചാൽ പഴമൊഴിയിൽ പറഞ്ഞാൽ
‘വെളിച്ചപ്പാടിനെ എല്ലാരും അറിയും
പക്ഷേ..’ എന്നോ, പുതുമൊഴിയിൽ
അത് ‘ഐശ്വര്യ മുതൽ ആലിയ
വരെ എല്ലാവരെയും നമുക്ക്
പ്രേമിക്കാം പക്ഷെ’…. അതെ ആ
സമാന അവസ്ഥയിലായിരുന്നു
കാര്യങ്ങൾ..!! മാദക സുന്ദരി
ഒന്നുമല്ലെങ്കിലും മിടുക്കുകൾ കൊണ്ട് ആ ക്ളാസിലെയും
നാട്ടിലെയും ഭൂരിപക്ഷം ആൺകുട്ടികളുടെയും സ്വപ്ന
പ്രണയിനി ആയിരുന്നവൾ…..
കൂട്ടുകാർ ചെക്കൻമാർ
ഒത്തുകൂടുന്ന ഇടങ്ങളിൽ
പരസ്യമായും രഹസ്യമായും
അവളുടെ കാര്യങ്ങൾ അറിയാതെ
നാവിൽ വന്നു പോയിരുന്നു പലർക്കും പലരീതിയിൽ….!
പക്ഷെ തൊട്ടുരുമ്മിയിരുന്ന്
പഠിച്ചിട്ടും … എന്നും കാണണം
മിണ്ടണം എന്ന് കരുതിയിട്ടും
മറ്റുള്ളവരുടെ പ്രേമ ലേഖനങ്ങൾ
കൈമാറിയിട്ടും, എടാ പോടാ