പൈങ്കിളിച്ചെമ്മാനം – 1 Like

വരെ പുറകെ ഉണ്ടായിരുന്നല്ലോ!

പ്രൊജക്ട് വർക്കുകളിലെ

സീനിയർ സഹായങ്ങളും പാട്ട്

ഡാൻസ് പഠനങ്ങളുമായി

ചേട്ടനോട് അവള് കാണിച്ചിരുന്ന

ആഭിമുഖ്യം മാത്രമല്ല കാരണം, ചേട്ടനവൾക്ക് മനോഹരമായ

കൈപ്പടയിലഴുതിയ കാവ്യപ്രേമ ലേഖനങ്ങൾ കട്ടെടുത്ത് വായിച്ച്

നിർവൃതി കൊള്ളുക ഒരു പ്രധാന

വിനോദമായിരുന്നല്ലോ…എനിക്ക്

കിട്ടിയില്ലെങ്കിലും ചേട്ടന് കിട്ടട്ടെ

എന്ന് ആത്മാർത്ഥമായി ഞാനും

ആഗ്രഹച്ചിരുന്നു..! പക്ഷേ പിന്നീട്

പലവഴിക്ക് പിരിഞ്ഞെങ്കിലും

എല്ലാത്തിലും സമർത്ഥയായ

അവൾക്ക് ഒരു പാട് കാമുകൻമാർ

ഉണ്ടായിട്ടുണ്ടാവുമെന്ന് നൂറ്

ശതമാനവും കരുതി… പക്ഷെ

അവളുടെ വാക്കുകളിലെ വിഹ്വല

ശ്വാസം കേട്ട് എന്റെ അന്തരാത്മാവ്

പഴയ പ്രേമസ്വപ്നങ്ങൾ മുഴുവൻ

ചികഞ്ഞെടുക്കാൻ തുടങ്ങി….

പാടില്ല … നിയന്ത്രിക്കണം, നമ്മുടെ

സാഹചര്യങ്ങൾ പലതാണ്…

“കല്യാണമൊക്കെ കഴിഞ്ഞല്ലേ…

ഞാൻ എഫ്ബിയിൽ കണ്ടിരുന്നു..”

ഞാൻ ഹൃദയമിടുപ്പിനെ നിയന്ത്രിച്ച്

വിഷയം മാറ്റാൻ നോക്കി. വിഷയം

മാറ്റാൻ മാത്രമല്ല..ഞാൻ ഫോളോ

ചെയ്യുന്നുണ്ടെന്ന് മെല്ലെ പറയാതെ

പറഞ്ഞതാണ്.!

“ങ്ങ്ഹാ…. അതൊക്കെ അങ്ങെനെ

കഴിഞ്ഞു….”” അവളുടെ ശബ്ദം

കൂടുതൽ ചിലമ്പിച്ചിരുന്നു… എന്തോ

തീരെ താത്പര്യമില്ലാത്ത ഒരു കാര്യം

കേട്ട പോലെ..! അല്ലെങ്കിലും അവളെ അത്രയ്ക്ക് ഹൃദയത്തിൽ

കൊണ്ട് നടന്നിട്ടാവാം.. അവളുടെ

കല്യാണ ഫോട്ടോ കണ്ടിട്ട് എനിക്കു

മെന്തോ ഒരു പൂർണതൃപ്തി തോന്നിയിരുന്നില്ല.! ആകെ അവളെ

ഏറ്റവുമിഷ്ടപ്പെട്ടിരുന്ന പച്ച പട്ടുപാവാടയോടും ബ്ളൗസിനോടും സാമ്യമുള്ള ഉടുപ്പിലാണ് ആ

ഫോട്ടോയിൽ കണ്ടതിന്റെയൊരു

ആകർഷണമേ തോന്നിയിരുന്നുള്ളു.

പ്രേമത്തിന്റെ … അടുപ്പത്തിന്റെ

ചലനങ്ങൾ പെണ്ണുങ്ങൾ പെട്ടന്ന്

പിടിച്ചെടുക്കുമെന്നത് നൂറ് ശതമാനം

ശരിവെച്ച് മെർളിയുടെ ചൂഴ്ന്ന നോട്ടത്തിന്റെ ശക്തി കുത്തനെ

കൂടിയിട്ടുണ്ട്…… പക്ഷെ വിവാഹ

കാര്യം പറഞ്ഞയുടനെ അവളുടെ

താത്പര്യമില്ലായ്മ കണ്ട് എന്റെ

ഇടത്തും വലത്തും പല പല

ചിന്തകൾ കുത്തിക്കുടഞ്ഞ്

വരാൻ തുടങ്ങി… പക്ഷെ മെർളി!,

വേണ്ട.. തത്കാലം എങ്ങനെയങ്കിലും നിർത്തണം…

എന്ത് പുരോഗമനങ്ങൾ പറഞ്ഞാലും മനുഷ്യ ജീവിയാണ്
പ്രത്യേകിച്ച് നമ്മുടെ നാടാണ്…!

“മെർളി… ദേ ടാങ്ക് നിറഞ്ഞു…”

ഞാൻ പറഞ്ഞത് കേട്ട് പെട്ടന്ന്

എന്നെ ഒരു മിനിറ്റ് രക്ഷപ്പെടുത്തി

മോട്ടറോഫാക്കാൻ വേണ്ടി മെർളി

താഴേയ്ക്ക് പോയി.!

“ആരാ.. വൈ ഫാ….?” അവളുടെ

ചോദ്യത്തിൽ ആകാംഷ നിറഞ്ഞു.

ഫെയ്ക്ക് ഐഡിയുമായി കറങ്ങുന്ന

ഞാൻ എഫ്.ബിയിൽ ഫോട്ടോകൾ

ഒന്നുമിട്ടിരുന്നില്ല.

““നിധി… നാളെ വൈകിട്ട്

വാട്ട്സപ്പിൽ വരാമോ.. ഇപ്പോ

അവളുടെ ഫാമിലി എല്ലാവരും

വരും..”” മെർളി മറഞ്ഞ സമയം

നോക്കി വേഗം ചാടി മറുപടി പറഞ്ഞു കൊണ്ട് പെട്ടന്ന് കട്ട് ചെയ്തത്

അവളുടെ ഉത്കണ്ടാനിശ്വാസമുള്ള ചോദ്യത്തിന് മുമ്പിൽ നിന്ന് താത്കാലികമായി രക്ഷപ്പെട്ടു പോകാൻ മാത്രമായിരുന്നില്ല….. നിന്നോട് ചാറ്റാനും ഒരു പാട് കാര്യം മിണ്ടാനുമൊക്കെ കൊതിയുണ്ട് എന്ന് അവളെ അറിയിക്കാൻ വേണ്ടി കൂടിയായിരുന്നു….!

“ഉം..” എന്ന അവളുടെ മറുപടിയിൽ

സൗഹൃദം വീണ്ടും പുഷ്പ്പിച്ചതിന്റെ ഉൻമേഷമോ ..അതോ മുറിഞ്ഞ

വേദനയുടെ നൊമ്പരമോ..? എന്തോ

എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല…

പക്ഷെ മെർളിയാരെന്നവൾ തിരിച്ചറിഞ്ഞ് ചോദിക്കുമ്പോൾ

എന്തിനാണ് ഞാൻ ഒരു ഒഴിവ്

പറഞ്ഞ് ഒളിച്ച് പോകുന്നത്…..

എന്തിന് രക്ഷപ്പെടാൻ നോക്കി?

പരസ്പരം ചേരുംപടി ചേരാതെ

പെട്ടു പോകുന്ന ഒരുപാട് കെട്ടുപാട്

നിറഞ്ഞ ബന്ധങ്ങളായി തീരുന്ന

നമ്മുടെ പതിവ് ബന്ധനങ്ങൾ…!?

അനാവിശ്യ പവിത്രത കല്പിച്ച്

കുടുങ്ങിപ്പോകുന്ന ശരാശരിക്കാരായ നമ്മൾക്ക് മറ്റ്തിരഞ്ഞെടുപ്പുകൾ അന്യമല്ലേ..!?

എല്ലാം പരസ്പരം തിരിച്ചറിയപ്പെടും

എന്ന് പ്രതീക്ഷിച്ച് ഞാൻ കെ. കെ യുടെ പാട്ടുകളിൽ വീണ്ടും വെറുതെ

മുഴുകി…..

മോട്ടറോഫാക്കി വന്ന മെർളി

ഞാൻ പാട്ട് കേട്ടിരിക്കുന്നത് കണ്ട്

ചുറ്റിത്തിരിഞ്ഞ് തിരികെപ്പോയി.

“ദിൽ നഷിൻ… ദിൽ..” അധികമാരും

ശ്രദ്ധിച്ചില്ലെങ്കിലും എനിക്കെന്തോ

Leave a Reply

Your email address will not be published. Required fields are marked *