തീരെ താത്പര്യമില്ലാത്ത ഒരു കാര്യം
കേട്ട പോലെ..! അല്ലെങ്കിലും അവളെ അത്രയ്ക്ക് ഹൃദയത്തിൽ
കൊണ്ട് നടന്നിട്ടാവാം.. അവളുടെ
കല്യാണ ഫോട്ടോ കണ്ടിട്ട് എനിക്കു
മെന്തോ ഒരു പൂർണതൃപ്തി തോന്നിയിരുന്നില്ല.! ആകെ അവളെ
ഏറ്റവുമിഷ്ടപ്പെട്ടിരുന്ന പച്ച പട്ടുപാവാടയോടും ബ്ളൗസിനോടും സാമ്യമുള്ള ഉടുപ്പിലാണ് ആ
ഫോട്ടോയിൽ കണ്ടതിന്റെയൊരു
ആകർഷണമേ തോന്നിയിരുന്നുള്ളു.
പ്രേമത്തിന്റെ … അടുപ്പത്തിന്റെ
ചലനങ്ങൾ പെണ്ണുങ്ങൾ പെട്ടന്ന്
പിടിച്ചെടുക്കുമെന്നത് നൂറ് ശതമാനം
ശരിവെച്ച് മെർളിയുടെ ചൂഴ്ന്ന നോട്ടത്തിന്റെ ശക്തി കുത്തനെ
കൂടിയിട്ടുണ്ട്…… പക്ഷെ വിവാഹ
കാര്യം പറഞ്ഞയുടനെ അവളുടെ
താത്പര്യമില്ലായ്മ കണ്ട് എന്റെ
ഇടത്തും വലത്തും പല പല
ചിന്തകൾ കുത്തിക്കുടഞ്ഞ്
വരാൻ തുടങ്ങി… പക്ഷെ മെർളി!,
വേണ്ട.. തത്കാലം എങ്ങനെയങ്കിലും നിർത്തണം…
എന്ത് പുരോഗമനങ്ങൾ പറഞ്ഞാലും മനുഷ്യ ജീവിയാണ്
പ്രത്യേകിച്ച് നമ്മുടെ നാടാണ്…!
“മെർളി… ദേ ടാങ്ക് നിറഞ്ഞു…”
ഞാൻ പറഞ്ഞത് കേട്ട് പെട്ടന്ന്
എന്നെ ഒരു മിനിറ്റ് രക്ഷപ്പെടുത്തി
മോട്ടറോഫാക്കാൻ വേണ്ടി മെർളി
താഴേയ്ക്ക് പോയി.!
“ആരാ.. വൈ ഫാ….?” അവളുടെ
ചോദ്യത്തിൽ ആകാംഷ നിറഞ്ഞു.
ഫെയ്ക്ക് ഐഡിയുമായി കറങ്ങുന്ന
ഞാൻ എഫ്.ബിയിൽ ഫോട്ടോകൾ
ഒന്നുമിട്ടിരുന്നില്ല.
““നിധി… നാളെ വൈകിട്ട്
വാട്ട്സപ്പിൽ വരാമോ.. ഇപ്പോ
അവളുടെ ഫാമിലി എല്ലാവരും
വരും..”” മെർളി മറഞ്ഞ സമയം
നോക്കി വേഗം ചാടി മറുപടി പറഞ്ഞു കൊണ്ട് പെട്ടന്ന് കട്ട് ചെയ്തത്
അവളുടെ ഉത്കണ്ടാനിശ്വാസമുള്ള ചോദ്യത്തിന് മുമ്പിൽ നിന്ന് താത്കാലികമായി രക്ഷപ്പെട്ടു പോകാൻ മാത്രമായിരുന്നില്ല….. നിന്നോട് ചാറ്റാനും ഒരു പാട് കാര്യം മിണ്ടാനുമൊക്കെ കൊതിയുണ്ട് എന്ന് അവളെ അറിയിക്കാൻ വേണ്ടി കൂടിയായിരുന്നു….!
“ഉം..” എന്ന അവളുടെ മറുപടിയിൽ
സൗഹൃദം വീണ്ടും പുഷ്പ്പിച്ചതിന്റെ ഉൻമേഷമോ ..അതോ മുറിഞ്ഞ
വേദനയുടെ നൊമ്പരമോ..? എന്തോ
എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല…
പക്ഷെ മെർളിയാരെന്നവൾ തിരിച്ചറിഞ്ഞ് ചോദിക്കുമ്പോൾ
എന്തിനാണ് ഞാൻ ഒരു ഒഴിവ്
പറഞ്ഞ് ഒളിച്ച് പോകുന്നത്…..
എന്തിന് രക്ഷപ്പെടാൻ നോക്കി?
പരസ്പരം ചേരുംപടി ചേരാതെ
പെട്ടു പോകുന്ന ഒരുപാട് കെട്ടുപാട്
നിറഞ്ഞ ബന്ധങ്ങളായി തീരുന്ന
നമ്മുടെ പതിവ് ബന്ധനങ്ങൾ…!?
അനാവിശ്യ പവിത്രത കല്പിച്ച്
കുടുങ്ങിപ്പോകുന്ന ശരാശരിക്കാരായ നമ്മൾക്ക് മറ്റ്തിരഞ്ഞെടുപ്പുകൾ അന്യമല്ലേ..!?
എല്ലാം പരസ്പരം തിരിച്ചറിയപ്പെടും
എന്ന് പ്രതീക്ഷിച്ച് ഞാൻ കെ. കെ യുടെ പാട്ടുകളിൽ വീണ്ടും വെറുതെ
മുഴുകി…..
മോട്ടറോഫാക്കി വന്ന മെർളി
ഞാൻ പാട്ട് കേട്ടിരിക്കുന്നത് കണ്ട്
ചുറ്റിത്തിരിഞ്ഞ് തിരികെപ്പോയി.
“ദിൽ നഷിൻ… ദിൽ..” അധികമാരും
ശ്രദ്ധിച്ചില്ലെങ്കിലും എനിക്കെന്തോ
ഇഷ്ടമുള്ള കെ.കെപ്പാട്ട് ആവർത്തിച്ച് താളമടിച്ച് കേട്ട് ഞാനുറങ്ങിപ്പോയി…
“ആരാ വിളിച്ചത്…” മെർളി അത്താഴമുണ്ണാൻ വിളിച്ചപ്പോൾ
എന്തേ ചോദ്യമിത്ര വൈകിയെന്ന്
ചിന്തിച്ച് ഞാൻ പുഞ്ചിരിച്ചു …
“ഓ..പഴയ ഒരു ക്ളാസ് മേറ്റാ..
യു.കെയില് ജോലി കിട്ടിയപ്പോ
വിളിച്ചതാ… ഫാർമസിസ്റ്റ്..” ഞാൻ
അലസമട്ടിൽ പറഞ്ഞത് കേട്ട്
അവൾ സംതൃപ്തി ഭാവിച്ചു…
കുടുംബത്തിലുള്ളവരോട്
കുശലം പറഞ്ഞിരുന്നത്
കൊണ്ട് കൂടുതൽ ചോദ്യങ്ങൾ
ഉണ്ടായില്ല..
“അപ്പോ രാവിലെ ഞങ്ങളെ
കൊണ്ട് വിടണം മറക്കരുത്..”
കാലത്ത് ഫാമിലിയെ മുഴുവൻ
ബാംഗ്ളൂരിലുള്ള അവളുടെ
ചേട്ടന്റെ വീട്ടിലേക്ക് വോൾവോയിൽ
കയറ്റി വിടുന്ന കാര്യമാണ് പറഞ്ഞത്….. അവിടത്തെ ഫങ്ഷനും ചുറ്റിയടിയുമൊക്കെ കഴിയുന്ന ഒരു മാസം ഒറ്റയ്ക്കിരിക്കണമല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് മാലാഖയെപ്പോലെ നിധിയുടെ കോൾ! ഇച്ഛിച്ചതും കല്പിച്ചതും പാല് തന്നെയാകുമെന്ന് സ്വപ്നം കണ്ട്, മലർന്ന് കിടന്നുറങ്ങുന്ന മെർളിയെ നോക്കി കോട്ടുവായിട്ട്
ഞാൻ രാത്രി കിടന്നുറങ്ങി…….
രാവിലെ എല്ലാവരെയും കാറിൽ
കുത്തി നിറച്ച് പെട്ടിയും ബാഗും
കിടക്കയുമൊക്കെ കുത്തി നിറച്ച്
ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ട്
തിരികെ വന്ന് ഒരു ചെറിയ
മയക്കം കൂടി കഴിച്ചു… പട്ടിക്കും
പക്ഷിയ്ക്കുമൊക്കെ തീറ്റ കൊടുത്ത്
കഴിഞ്ഞ് ബ്രേയ്ക്ക് ഫാസ്റ്റടച്ചപ്പോൾ
പതിനൊന്നര കഴിഞ്ഞു….
എങ്കിലും പക്ഷെ ചങ്കിനകത്ത്
പതിവില്ലാത്ത കാത്തിരിപ്പിന്റെ
സുഖം.. പണ്ട് കുട്ടിക്കാലത്ത്
പേരന്റ്സ് വീട്ടിലില്ലാത്തപ്പോൾ
അടിച്ച് പൊളിക്കുന്നത് പോലെ
ഒരു ത്രില്ല്..!ഒരു ദിവസം കൊണ്ട്
കുമാരനായ പോലെ.. അവളെ
അങ്ങോട്ട് വിളിച്ച് മിണ്ടിയാലോ…
ഛെ … ഏയ് വേണ്ട, അവൾക്ക്
ചിലപ്പോൾ ചുമ്മാ ഫ്രണ്ട്ഷിപ്പ്
പുതുക്കാൻ വേണ്ടി മാത്രമായിരിക്കും…. ഞാൻ വെറുതെ ഓരോ മനക്കോട്ട കെട്ടി
ആകെ ചമ്മി നാറും.. വേണ്ട
അവള് മെസജ് അയച്ചാൽ മാത്രം
മറുപടി വിടാം.. എങ്കിലും ഞാൻ
കണ്ണടച്ച് വർത്തമാനം പറയുന്നത് വരെ
ഓർത്തിരിക്കുന്നു എന്ന് പറയുമ്പോൾ.!?
എന്തെന്നറിയാതെ നെഞ്ചിൽ പടപട മേളം…!
“സെറാസെ.. ദിൽ മെ….” അങ്ങനെ
മൂളാത്ത ജെന്നത്തിലെ പാട്ട് വരെ
നാവിൽ തത്തിക്കളിക്കുന്നു…
പട്ടിയോടും പൂച്ചയോടും വരെ
പതിവില്ലാതെ കിന്നാരം പറയുന്നു…
പഴകിയ പ്രണയം പുതിയ കുപ്പിയിൽ
നിറഞ്ഞില്ലെങ്കിലും അവസാനം അൽവിദാ പാടിപ്പിരിയാൻ ഇടവരരുതേ
എന്ന് നൂറ് ശതമാനം ആഗ്രഹിച്ചു കൊണ്ട് പാട്ട് കേട്ട് വൈകുന്നേരമായത്
അറിഞ്ഞില്ല…
:.. Hi….’ വൈകിട്ടത്തെ മെസജ്
കണ്ടപ്പോൾ കുളിച്ച് കുട്ടപ്പനായി
നിന്ന എന്റെയുള്ളിൽ വെള്ളിടി
വെട്ടി…
“…‘hii…!”‘ നൂറ് വാക്ക് പറയാൻ കൊതിച്ചെങ്കിലും ഫോർമലായി
മെസെജ് ഇട്ട് ഞാനും അടുത്തതിനായി
നെഞ്ചിടിപ്പോടെ കാത്തു…
“ ഏയ് ബിസിയാണോ..”
“ഏയ് ഞാൻ കാത്തിരിക്കുകയായിരുന്നു”
“ഓഹോ…അതെന്താ..” പറഞ്ഞ്
കഴിഞ്ഞാണ് അതെന്താണെന്ന് ഞാനും
ഓർത്തെത്. ശെ എടുത്തു ചാടി ഈ
ഞാനെന്തൊക്കെയാണ്!
“അല്ല..അത് പിന്നെ.. വൈഫും
അവരുമൊക്കെ കാലത്ത് തന്നെ
പോയി.. അപ്പോ ബോറടിച്ചിട്ട്” ഞാൻ
വൈഫിന്റെ കാര്യം തുറന്ന് പറഞ്ഞു.
“അപ്പോ കല്യാണം കഴിഞ്ഞല്ലേ..”
“അത് പിന്നെ, അതൊക്കെ അങ്ങനെ
കഴിഞ്ഞു..” ഇന്നലെ അവള് പറഞ്ഞ
രീതിയേക്കാൾ ഉദാസീനനായി ഞാനും
പറഞ്ഞു…
“ഉം…” എന്തൊക്കെയോ മനസിൽ
ഒളിപ്പിച്ച് അവളുടെ നീട്ടിയുള്ള
മൂളൽ… പിന്നെ അര മിനിറ്റ് മൗനം…
എനിക്കത് നീണ്ട അര മണിക്കൂറായി
തോന്നി…
“ അല്ല ആക്ച്വലി നീയിപ്പോ
എവിടെയാ… നിധി..” ഞാൻ തന്നെ
അസ്വസ്ഥതയുടെ മൗനം മുറിച്ചു..
“ഞാൻ നാട്ടിലാടാ.. വൺ മന്ത്
കഴിഞ്ഞാ യു.കെയ്ക്ക് പറക്കും..”
അവളൊന്ന് നിർത്തി.
“ അപ്പോ ഹസ്….”
“ഹസ് ആസ്ത്രേലിയാ…”
“ങ്ങേ… അതെന്താ…!?”
“ങ്ങാ… അതൊക്കെ അങ്ങനെയാ…”
വീണ്ടും ഉദാസീനമായ മൗനം…
അവൾക്കാ ടോപ്പിക്ക് പിടിക്കുന്നേ
ഇല്ലെന്ന് മനസിലായി…
“നിനക്ക് പഴയ കാലമൊക്കെ
ഓർമയുണ്ടോടാ..” ഇത്തവണ അവൾ
തന്നെ മൗനം മുറിച്ചു. പക്ഷെ വാക്കുകളിൽ നിറയെ ഉൻമേഷം…