കുറേ നേരം ഒന്നും ചെയ്യാനില്ലാതെ പേടിയോടെ അവളിരുന്നു… അവനോട് പറഞ്ഞെങ്കിലും മരിക്കാനൊന്നും അവൾക്കാവില്ലായിരുന്നു..അവൻ പറഞ്ഞത് ചെയ്യാനും ആവില്ലായിരുന്നു… അവനെന്തായാലും വിളിക്കുമെന്നും,തന്റെ ജനലിനടുത്തേക്ക് വരുമെന്നും അവൾക്കുറപ്പായിരുന്നു..
അതപകടമാണ്.. ഇന്നലെ ഭാഗ്യത്തിന് ആരുടെ കണ്ണിലും പെട്ടില്ല… ഒരാണ് ഇന്നും വന്ന് തന്റെ ജനലിന് തട്ടിയാൽ ശരിയാവില്ല.. കുറച്ച് നേരം ചിന്തിച്ചിരുന്ന ശോഭ അവനെ തിരിച്ച് വിളിക്കാൻ തീരുമാനിച്ചു.. കാല് പിടിച്ച് പറഞ്ഞും അവന്റെ വരവ് മുടക്കണം..
ശോഭ, അവന്റെ നമ്പർ ഡയൽ ചെയ്തു..പേടി കൊണ്ട് അവൾ ഉടലോടെ വിറക്കുന്നുണ്ടായിരുന്നു.. ബെല്ലടിച്ച് തീർന്നിട്ടും അപ്പുറത്ത് ഫോണെടുത്തില്ല.. അവൾ വീണ്ടും വിളിച്ച് നോക്കി.. ഫോണെടുത്തില്ല.. അവൾക്കെന്തോ, പരിഭ്രമമാണ് തോന്നിയത്.. അവൻ ഫോണെടുക്കാത്തതിൽ തന്നെ അവൾക്ക് ചതി മണക്കുന്നുണ്ടായിരുന്നു…
അവൻ തിരിച്ച് വിളിക്കുന്നതും,ജനലിൽ മുട്ടുന്നതും പ്രതീക്ഷിച്ച് ഒരു മണി വരെ അവൾ കാത്തിരുന്നു..ഇന്നലെയും ഉറങ്ങാത്തത് കൊണ്ട് അവൾക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു.. ഇന്നിനി പേടിച്ച പോലൊന്നും സംഭവിക്കില്ല എന്ന ആശ്വാസത്തിൽ കിടക്കാനൊരുങ്ങിയതും ശോഭയെ ഞെട്ടിച്ച് കൊണ്ട് മൊബൈൽ ബെല്ലടിച്ചു..തന്റെ ജീവിതം പോലും തകർക്കാൻ പോന്ന മരണമണിയായിട്ടാണ് ശോഭക്കനുഭവപ്പെട്ടത്..
“”പ്ലീസ്… ഇന്നിനി ഇങ്ങോട്ട് ദയവ് ചെയ്ത് നിങ്ങൾ വരരുത്…””..
ഫോണെടുത്തത്തേ ശോഭ പറഞ്ഞു..
അവിടുന്ന് മറുപടിയൊന്നും കേട്ടില്ല..
“”നിങ്ങൾക്ക് ഞാനൊരു ഉപദ്രവവും ചെയ്തിട്ടില്ലല്ലോ… എന്നെ ബുദ്ധിമുട്ടിക്കരുത്… ഞാനെത്ര തവണ വേണേലും നിങ്ങളോട് മാപ്പ് പറയാം… “.
കരയുമ്പോലെയാണ് ശോഭ പറഞ്ഞത്..
എന്നിട്ടും അപ്പുറത്ത് നിന്ന് മിണ്ടാട്ടമില്ല..
“” ഹലോ…””..
ശോഭ വിളിച്ച് നോക്കി..
“” ഹലോ… “..
ഞരങ്ങും പോലൊരു ശബ്ദം കേട്ട് ശോഭ അമ്പരന്നു.. അവൻ മദ്യപിച്ച് ലക്ക് കെട്ടതാണെന്ന് ശോഭക്ക് മനസിലായി..ആ കോലത്തിലെങ്ങാനും അവനിങ്ങോട്ട് വന്നാൽ ശോഭക്ക് ചിന്തിക്കാൻ പോലുമായില്ല..
“”ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്… ഇനിയെന്നെ ശല്യം ചെയ്യരുത്…””..
“മിണ്ടാതിരിയെടീ പൂറീ… നീ… രക്ഷപ്പെട്ടെന്ന്… കരുതണ്ടാടീ… മൈരേ..
ഞാൻ വരും… നീ കരുതിയിരുന്നോ…””..
ശോഭ അന്തം വിട്ടു… അവൻ മദ്യപിച്ചിട്ടല്ല,സഹിക്കാനാവാത്ത വേദനയെന്നോണം പതറിപ്പതറിയാണവൻ സംസാരിക്കുന്നത്…
എന്ത് പറ്റിയീ പട്ടിക്ക്…?..
“”ഞാനങ്ങോട്ട് പോന്നതാടീ പൂറീ… നിന്റെ പൂറും കൂതീം ഇന്ന് പൊളിച്ചടുക്കാൻ തന്നെ തീരുമാനിച്ചതാ… ആക്സിഡന്റ് പറ്റി എന്റെ കാലൊടിഞ്ഞെടീ മൈരേ… ഞാനിപ്പോ നാഷണൽ ഹോസ്പിറ്റലിൽ കിടക്കുകയാ… എന്റെ കാല് സുഖമായാൽ അന്ന് ഞാൻ വരും… നീ കരുതിയിരുന്നോ…””..
തുള്ളിച്ചാടാൻ തോന്നിപ്പോയി ശോഭക്ക്..ആ പട്ടി വീണു.. വീഴും.. താനത്രമാത്രം കരഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ട്..ഒരു തെറ്റും ചെയ്യാത്ത തന്നെ ഈശ്വരൻമാർ കൈ വിട്ടില്ലല്ലോന്ന് നന്ദിയോടെ ശോഭയോർത്തു… അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി..
കാലൊടിഞ്ഞ് കിടന്നിട്ടും അവൻ പറയുന്ന തെറി കേട്ട് ശോഭക്ക് സഹിച്ചില്ല..ഇനി അവനോട് രണ്ട് വർത്താനം പറയാൻ തന്നെ അവൾ തീരുമാനിച്ചു..
“നിനക്കത് പറ്റിയാ പോരെടാ പട്ടീ… ഒരു തെറ്റും ചെയ്യാത്ത എന്നെ കുറച്ചൊന്നുമല്ല നീ വിഷമിപ്പിച്ചത്… എനിക്കിപ്പോ സന്തോഷമായി… നീ അവിടെക്കിടന്ന് ചത്താ എനിക്കതിലേറെ സന്തോഷമാകും… നിനക്ക് വല്ലതും പറ്റണേന്ന് ഞാൻ കരഞ്ഞ് പ്രാർത്ഥിച്ചതാടാ… എന്നെ എന്തെല്ലാം തെറിയാ നീ പറഞ്ഞത്… ദൈവം എന്നൊരാള് മുകളിലുണ്ടെടാ… ആ ദൈവം എന്നെ കൈ വിട്ടില്ല… നീ അവിടെക്കിടന്ന് ചാകെടാ…””..
അവൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപ് ശോഭ ഫോൺ കട്ടാക്കി.. പിന്നെ ആശ്വാസത്തോടെ ബെഡിലേക്ക് കിടന്നു.. ചുരുങ്ങിയത് ഒരു മാസമെങ്കിലും തനിക്ക് സമാധാനത്തോടെ കഴിയാം..പിന്നെ വരുന്നത് അപ്പോ നോക്കാം.. മനസിലെ ഭാരമൊഴിഞ്ഞ ശോഭ പതിയെ ഉറക്കത്തിലേക്ക് വീണു..
