Kambi Kathakal – ശ്രുതിയുടെ ബോംബെ
Shruthiyude Bombay | Author : flash
ശ്രുതി ഒരു തനി നാട്ടിൻപുറംകാരി പെണ്ണാണ്…
കേരളത്തിലേ ഒരു ഉൾനാടൻ മലയോര ഗ്രാമത്തിൽ ജനിച്ച് വളർന്ന അച്ഛനും അമ്മയും ഇല്ലാത്ത 22 വയസുകാരി.
ശ്രുതിയുടെ ചെറുപ്പത്തിലേ അവളുടെ അച്ഛനും അമ്മയും അവളെ അവളെക്കാൾ രണ്ട് വയസ് പ്രായമുള്ള ചേച്ചി ശ്വേത യുടെ കയ്യിലാക്കി എവിടേക്കോ പോയി.
പിന്നീടുള്ള കാലം അവർ രണ്ടു പേരും ഒരു സന്മനസുള്ള അമ്മാവൻ്റെ വീട്ടിൽ ആണ് കഴിഞ്ഞത്. ശ്വേതയെ പത്താം ക്ലാസ് വരെയും ശ്രുതിയെ പ്ലസ് ടൂ വരെയും മാമ്മൻ പഠിപ്പിച്ചു.
അതികം ജനവാസം ഇല്ലാത്ത ആ മലയിടുക്കിൽ ഉരുൾപൊട്ടലോ വെള്ളപാചിലോ കാത്തു കഴിയുന്ന ഒരു ചെറിയ കൂട്ടം ആളുകളുടെ ഇടയിൽ പ്ലസ് ടു എന്നൊക്കെ പറയുന്നത് വലിയ പഠിത്തം ആണ്.
പഠിച്ച് നല്ല ജോലിയിൽ കയറാൻ ഉള്ള മോഹം അവിടെ ഉള്ള വിരലിൽ എണ്ണാകുന്ന പിള്ളേർക്കും ഇല്ല.
പത്ത് കഴിയുമ്പോ തന്നെ അവർ കുടുംബസ്വത്തായി നടത്തിവരുന്ന ചയകടയിലോ മുടിവെട്ട് കടയിലോ പലചരക്ക് കടയിലോ ഒക്കെ പണിക്ക് നിക്കും… പുറം ലോകം ആയി സ്ത്രീകൾക്ക് ബന്ധം ഉണ്ടാകാൻ സാധ്യത വിരളം…
ആ നാട്ടിലെ സ്ത്രീകൾ അവിടെ ജീവിച്ചു ആ 3-4 കിലോമീറ്റർ കണ്ടു തീർത്തു മേലോട്ട് പോകുന്നതാണ് പതിവ്.
പക്ഷേ ശ്രുതിക്ക് വലിയ ലക്ഷ്യങ്ങൾ ഉണ്ട്, അവരെ തനിച്ചാക്കി പോയ അച്ഛനെയും അമ്മയെയും കണ്ടുപിടിക്കണം, അവരുടെ മുന്നിൽ ഒരു പണക്കാരി ആയി ജീവിക്കണം,
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആ നാട്ടിലെ പ്രമാണി ആയ വാറുണ്ണിയുടെ മകൻ പോളി യുടെ കയിൽനിന്നും കിട്ടിയ ഏതോ ഒരു ബാല മാസികയിലെ പൂച്ചയുടെ പ്രതികാര കഥയിൽനിന്ന് കിട്ടിയ പ്രചോദനം ആണ് ഇത്ര വലിയ ലക്ഷ്യം അവൾക്ക് ഉണ്ടാക്കി കൊടുത്തത്…, അന്ന് മുതൽ ഈ ഇരുപത്തിരണ്ടാം വയ്സ് വരെ ഈ ലക്ഷ്യം മനസ്സിൽ വച്ച് അവൾ ജീവിച്ചു,
പക്ഷേ ഇപ്പോ ഉള്ളതിൽ നിന്നും ഒരുപാട് മുന്നിലേക്ക് തനിക്ക് പോകാൻ ഉണ്ടെന്ന് അവൾക്ക് അറിയാം…
ഈ കുഗ്രാമത്തിൽ ജീവിച്ചാൽ തൻ്റെ ലക്ഷ്യങ്ങൾ ഒന്നും നടത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ശ്രുതി കഴിഞ്ഞ 3 മാസം ആയി നഗരത്തിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.
പണക്കാരി ആകാൻ പറ്റിയ ജോലി ഈ നാട്ടിലെ നഗരങ്ങൾ തനിക്ക് തരില്ല എന്ന് അറിയാവുന്ന അവളുടെ ലക്ഷ്യം ബോംബെ ആണ്.
ബോംബയിൽ പോയി പണക്കാരായ ഒരുപാട് പേരുടെ കഥകൾ അവൾ കെട്ടിടുണ്ട്,
പതിനഞ്ചാം വയസിൽ നാട് വിട്ട് ബോംബയിൽ പോയി മുപ്പതാം വയസിൽ പണക്കാരൻ ആയി വന്ന പോളിയുടെ അപ്പൻ വാറുണ്ണി ആണ് ആ കഥ കളിലെ പ്രധാന നായകൻ…
മൂന്ന് മാസത്തെ അവളുടെ പ്രയത്നഫലം ആയി കഴിഞ്ഞ ആഴ്ച്ച വീട്ടു ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്ന ഒരു വാർത്ത അവൾ കണ്ടെത്തി, താമസവും ഭക്ഷണവും ഫ്രീ. ഉടനെ ആ നമ്പറിൽ വിളിച്ച് ജോലി ഉറപ്പിച്ചു.
ഇന്ന് വ്യാഴം ആയി നാളെ ഇവിടെനിന്ന് ഇറങ്ങിയാലെ ഞായറാഴ്ച അവിടെ എത്താൻ പറ്റു. തിങ്കളാഴിച്ച വരും എന്നാണ് ഫോണ് ചെയ്തപ്പോൾ പറഞ്ഞത്. ഒരുദിവസം നേരത്തെ അവിടെ എത്തിയാലും ഇപ്പോ എന്താ… നേരം വായികാതെ ഇരിക്കണം.
മോളേ… പോകണം എന്ന് തന്നെ ആണൊ?
അതെ മാമാ… പോകണം… അവിടെ നല്ല ഒരു ജോലി ശരിയായിട്ടുണ്ട്… ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയെന്ന് വരില്ല…
നല്ല ജോലി ആണ്, മാസം എട്ടായിരം രൂപ തരും അവർ, ഒപ്പം താമസവും ഭക്ഷണവും.
തന്റെ പഴയ രണ്ടു മൂന്ന് ചുരിദാർ മടക്കി വക്കുന്നതിനിടക്ക് അവൾ മാമനോട് പറഞ്ഞു.
ഈ ഡ്രസ്സ് ഒന്നും അവിടെ പുറത്ത് ഇട്ട് നടക്കാൻ പറ്റില്ല, ആകെ കളറൊക്കെ പൊയി നരച്ചതാണു.
ആദ്യ മാസ ശമ്പളം കിട്ടിയിട്ട് വേണം പുതിയതു ഒന്നെങ്കിലും എടുക്കാൻ.
അപ്പോഴേക്കും ശ്വേത കുളി കഴിഞ്ഞു അവിടേക്ക് വന്നു. ശ്വേതയുടെ മുഖത്തും വിഷമം ഉണ്ട്,
അനിയത്തി പോകുന്നു എന്നതിലുപരി തന്നെ കൊണ്ട് അവളെ സഹായിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ആണ് അവൾക്ക്. ഈ നാട്ടിൽ ഇങ്ങനെ നിൽക്കുന്നതിലും നല്ലത് പുറത്ത് പോയി സ്വന്തം ആയി ഒരു ജോലി വാങ്ങുന്നതാണ് എന്ന ചിന്താഗതി ആണ് ശ്വേതക്കും. അവൾ ജീവിതത്തിൽ നിന്നും പഠിച്ച പാഠം ആണ് അത്.
ശ്വേതയുടെ ഭർത്താവ് അഭി ലോറി ഡ്രൈവർ ആണ്.
മാസത്തിൽ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ കള്ളും കുടിച്ച് വന്ന് കൂത്താടാൻ ഉള്ള ഒരു വസ്തു ആയി ആണ് അവൻ ശ്വേതയെ കണ്ടത്.
വിവാഹം കഴിയുമ്പോൾ നല്ല സ്നേഹത്തിൽ ആയിരുന്നു., മൂന്നാം മാസം അഭി ശ്വേതയെ ഗർഭിണി ആക്കി, കുഞ്ഞിന് ഒരു വയസ് ആകുന്നത്തിനു മുന്നേ പനി വന്ന് കുഞ്ഞ് മരിച്ചു…
അതിനു പിന്നാലെ അഭിയുടെ അച്ഛനും അമ്മയും പോയി…
അന്ന് തുടങ്ങിയ മദ്യപനം പിന്നീട് വിട്ട് മാറാത്തതായി. ശ്വേത എങ്ങനെ എങ്കിലും ജീവിച്ചു തീർന്നാൽ മതിയെന്നും ആയി.
നാളെ രാവിലത്തെ ബസിനു പോകണംല്ലേ
ശ്രുതി അതിനു മറുപടി ഒന്നും പറഞ്ഞില്ല.
‘ചേച്ചി ഞാൻ കിടക്കുകയാ, രാവിലെ നേരത്തെ എഴുന്നേക്കണം.’
ബാഗ് അടച്ച് വെച്ച് ശ്രുതി പറഞ്ഞു.
നാളത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് കണ്ണടച്ച് അവൾ കട്ടിലിൽ കിടന്നു.
രാവിലെ ആറ് മണിക്ക് ഉള്ള ബസിൽ ടൗണിലേക്ക് പോകണം, അവിടെനിന്ന് റെയ്ൽവേ സ്റ്റേഷൻലേക്ക്.
ബോംബയിലെക്ക് 12 മണിക്ക് ട്രെയിൻ ഉണ്ട് എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. ടിക്കറ്റ് പോളി എടുത്ത് തന്നു. അതിൻ്റെ പൈസ അവൻ പൈസ അവൻ ചോദിച്ചിരുന്നില്ല.
രാവിലെ അഞ്ചരക്ക് തന്നെ മാമനോടും ശ്വേതയോടും യാത്ര പറഞ്ഞ് അവൾ ആൽത്തറ യിലേക്ക് നടന്നു.
കയ്യിൽ മുവായിരം രൂപ ഉണ്ട്. അവിടെ എത്താൻ ഇത് മതിയായിരിക്കും…
കുടുക്ക പൊട്ടിച്ച് എടുത്തതാണ് ആരോടും പൈസ ചോദിച്ചില്ല,
മാമൻ കുറച്ച് പൈസ തന്നിരുന്ന് പക്ഷേ വീട്ടിൽനിന്നും ഇറങ്ങുന്നതിനു മുന്നേ ആ പൈസ അവൾ ആരും കാണാതെ മാമൻ്റെ കീശയിൽ വച്ചിരുന്നു…
പണക്കാരി ആയി ഉള്ള തിരിച്ചു വരവും ആലോചിച്ചു ശ്രുതി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു
കടകൾ ഒന്നും തുറന്നിട്ടില്ല, അമ്പലത്തിൽനിന്നും പാട്ട് കേൾക്കാം…
ആൽത്തറക്ക് അടുത്ത് നിർത്തി ഇട്ട പഴഞ്ചൻ ബസിൽ അവൾ കയറി ഇരുന്നു. സ്ത്രീകൾ ആയി ആരും ഇല്ല. ബസിൽ ആകെ ഉള്ളത് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന പ്രിയൻ ചേട്ടൻ ആണ്.
അതികം വയികാതെ ബസ് എടുത്തു ശ്രുതി കണ്ണടച്ച് ഭാവിയിലെ തിരിച്ചു വരവും ചേച്ചിയെയും മാമനെയും കൊണ്ടുള്ള തിരിച്ചു പോകും ഒക്കെ ആലോചിച്ച് കണ്ണടച്ച് കിടന്നു,
ഒരു പത്ത് മണിയോട് കൂടി അവൽ ടൗണിലെ ബസ്സ് സ്റ്റോപ്പിൽ എത്തി, അവിടെനിന്നും ഓട്ടോ പിടിച്ച് റെയ്ൽവേ സ്റ്റേഷൻ ലേക്ക്,
അഞ്ചാം ക്ലാസിൽ സ്കൂളിൽ നിന്നും പോയത് കഴിഞ്ഞാ ഇപ്പോഴാണ് ട്രെയിനിൽ കയറുന്നത്. പ്ലാറ്റ്ഫോമിൽ നിന്ന് കൗതുകം കൊണ്ട് ശ്രുതി ചുറ്റും നോക്കി… ഒരുപാട് ആളുകൾ…