ആവിര്‍ഭാവം – 8 1

എട്ടു മണിക്ക് മുന്നെ അവര്‍ തിരികെ വീട്ടിലെത്തി. ഓരോരുത്തരായി കുളിക്കുന്നതിനിടെ എല്ലാവരും ചേര്‍ന്ന് മുട്ട സ്ക്രാമ്പിള്‍ ചെയ്യുകയും ബ്രെഡ്‌ ടോസ്റ്റ് ആക്കുകയും മറ്റും ചെയ്ത് ബ്രേക്ഫാസ്റ്റ് കഴിച്ചു.
ഒമ്പതരയോടെ ഷംനയുടെ വിളി സേതുവിനെത്തി, കക്ഷി അവള്‍ക്ക് ഇവിടേക്ക് വരാനുള്ള വഴി കാട്ടാന്‍ പുറപ്പെട്ടു.

പക്ഷെ അതിന് മുന്നെ എല്ലാവരുടെയും സമ്മതത്തോടെ തന്നെ വിന്‍ഡോ മിനിമൈസ് ആക്കി വെച്ചുകൊണ്ട് രണ്ട് മുറിയിലെയും കമ്പ്യൂട്ടര്‍ കാം സെറ്റ് ചെയ്യാന്‍ പുള്ളി മറന്നില്ല. ഷംനയുടെ സമ്മതം ചോദിച്ചിട്ടേ അത് ഓണ്‍ ചെയൂ എന്ന്‍ കാമിനി പ്രത്യേകം പറഞ്ഞിരുന്നു. അവള്‍ മാസ്റ്റര്‍ ബെഡ്രൂമിന്‍റെ കൂടെ അവിടുത്തെ ബാത്രൂം വൃത്തിയാക്കിയപ്പോള്‍ അരുണ്‍ മറ്റെ മുറിയും ബാത്ത്രൂമും തന്‍റെ ജീവിതത്തില്‍ ആദ്യമായി ക്ലീന്‍ചെയ്തു. അവന്‍ കാര്യമായൊരു മാറ്റത്തിന്‍റെ പാതയിലായിരുന്നു. അതും കഴിഞ്ഞ്, ഒരു മണിക്കൂര്‍ ട്രെക്കിംഗ് നടത്തിയിട്ട് വരാം എന്ന് പറഞ്ഞ് അവന്‍ പിറകുവശത്തെ കൊച്ചു ഗേറ്റ് വഴി അപ്രത്യക്ഷനായി.

ഷംന സേതു സര്‍ പറഞ്ഞ ലൊക്കേഷന്‍ ഏതാണ്ട് ഷംനക്ക് പിടിത്തം കിട്ടിയിരുന്നു. സാര്‍ ഈ ആഴ്ച കൊട്ടെജില്‍ വരുന്ന കാര്യമൊക്കെ ഇവിടെ പാര്‍ട്ട്റ്റൈം പണിക്കു വരുന്ന റിസോര്‍ട്ടിലെ സ്റ്റാഫ്‌ പറഞ്ഞുകേട്ടിട്ടുണ്ട്. സ്കൂട്ടര്‍ ഒരു വളവു തിരിഞ്ഞപ്പോള്‍ ജീപ്പ് പുറം തിരിഞ്ഞ് കിടക്കുന്നത് കണ്ടു. അടുത്തെത്തുന്നതിനു മുന്നെ അത് നീങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ പിറകെ പിടിച്ചു.

മുന്നിലും പിറകിലുമൊന്നും ട്രാഫിക്‌ ഇല്ലാത്തത് കണ്ട് അവള്‍ ആശ്വസിച്ചു. ആരും ശ്രദ്ധിച്ചിട്ടില്ല. പൊടുന്നനെ വിളിച്ച് ഇന്ന് കൂടാമാന്നു പറഞ്ഞപ്പോള്‍ ആദ്യം അമ്പരപ്പാണ് തോന്നിയത്. പിന്നെ ഭാര്യ കൂടെയുണ്ടെന്ന് കേട്ടപ്പോള്‍ ഭയമായി. പുള്ളിക്കാരി അറിഞ്ഞുള്ള സെറ്റപ്പാണെന്നു അറിഞ്ഞപ്പോള്‍ ഭയത്തിന്‍റെകൂടെ സഹിക്കവയ്യാത്ത ചമ്മലുമായി. ആവുന്നത് പറഞ്ഞു നോക്കി മറ്റ് ഒരിക്കലാകാമെന്ന്‍, പക്ഷെ സാര്‍ ഒരേ വാശിയായിരുന്നു ഇന്നല്ലെങ്കില്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന്.

അധികം ദൂരം ആകുന്നതിനു മുന്നെ ജീപ്പ് ഇടത്തോട്ട് തിരിഞ്ഞ് ടാറിടാത്ത വഴിയിലൂടെ കയറ്റം കയറിത്തുടങ്ങി. അവളും പിറകെ പിടിച്ചു. മഴ ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാഡത്തിന് ഒരു മസാജ് കൊടുക്കാമോ എന്നാണ് സാര്‍ ആദ്യം ചോദിച്ചത്.

പ്രൊഫഷണല്‍ അല്ലെങ്കിലും, ട്രെയിനിംഗിനിടെ അതൊക്കെ കുറച്ച്‌ പഠിച്ചിരുന്നു. എങ്കിലും റിസോര്‍ട്ടിലെ സ്പായിലെ തെറാപ്പിസ്റ്റ് ലേഡിയെ കിട്ടുമോന്ന് നോക്കാമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ട നീ മതിയെന്നാണ് സാര്‍ പറഞ്ഞത്. എന്നിട്ട് കൂട്ടിചേര്‍ത്തു, അത് കഴിഞ്ഞ് എനിക്കും ചെയ്യണം, അപ്പൊ അവള്‍
അറിഞ്ഞുകൊണ്ട്തന്നെ നമുക്കൊന്ന് കൂടാമെടോ എന്ന്. ഞെട്ടിപ്പോയി അത് കേട്ടപ്പോള്‍. അപ്പോഴാണ് സാര്‍ പറഞ്ഞത് മാഡത്തിന് ഒരു ഹാപ്പിഎണ്ടിംഗ് കൊടുക്കണമെന്ന്.

സാറിനോട് അടുത്തെപ്പിന്നെ സ്ഥിരമായി ചാറ്റ് ചെയ്യുമായിരുന്നു. പുരുഷന്മാരുമായി ഇത് വരെ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് പുള്ളി അപ്പോള്‍ സ്ത്രീകളുമായി ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചത്. അപ്പോഴത്തെ കുസൃതിക്ക് ഹോസ്റ്റലില്‍ വെച്ച് രണ്ട് മൂന്ന്‍ പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്ന് പറയുകയും ചെയ്തു.

അതാണിപ്പോള്‍ വലയായത്. മാഡത്തിന് ആദ്യമായി ഒരു ലെസ്ബിയന്‍ എക്സ്പീരിയന്‍സ് വേണംപോലും.
തനിക്കാണെങ്കില്‍ ഒന്ന് സെല്‍ഫ് ഗ്രൂം ചെയ്യാനുള്ള സമയം പോലും കിട്ടിയുമില്ല. വാക്സിങ്ങും ത്രെഡിഗും ഫേഷ്യലും ഹെയര്‍ റിമുവലും ഒക്കെ ചെയ്തിട്ട് രണ്ടാഴ്ചയെങ്കിലും ആയിക്കാണും. ഇന്നലെ രാത്രിയെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഒന്ന് തയ്യാറായി വരാമായിരുന്നു.

ഷംന ബംഗ്ലൂരിലുണ്ടായിരുന്ന തന്‍റെ കാലത്തേക്ക് ഒരു നിമിഷം തിരിഞ്ഞ് നോക്കി. കൂടെയുള്ള പെമ്പിള്ളേരും ആണ്‍പിള്ളേര്മൊക്കെ അവിടെ അടിച്ചു പൊളിച്ചാണ് ജീവിച്ചിരുന്നത്. അവിടെ സെക്ക്ഷ്വല്‍ റിലെഷന്‍ഷിപ്‌കള്‍ ഒക്കെ വളരെ കാഷ്വല്‍ ആയിരുന്നു. വിവാഹ ശേഷം മാത്രം പങ്കാളിയോട് കൂറ് പുലര്‍ത്തിയാല്‍ മതി എന്നൊരു വിശ്വാസം അവിടെന്നാണ് അവളുടെ ഉള്ളിലും കയറിപ്പറ്റിയത്. പക്ഷെ കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണം അവള്‍ അതിന് മുതിര്‍ന്നില്ല.

അവള്‍ മുന്നില്‍ വണ്ടിയോടിക്കുന്ന സേതുരാമനെ കുറിച്ചോര്‍ത്തു. തന്‍റെ ജീവിതം രക്ഷപ്പെടുത്തിയ വ്യക്തിയാണദ്ദേഹം. ഈ ജോലിയാണ് വീട് കരകയറ്റിയത്. പക്ഷെ മാന്യനാണ് കക്ഷി. വളച്ചുകെട്ടില്ലാതെ ആദ്യം മുതലേ സെക്ഷ്വല്‍ അട്ട്രാക്ഷന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് മാത്രമേ താല്‍പ്പര്യമുള്ളു എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പുള്ളി റെക്കമെന്‍റ്റ് ചെയ്ത് ഈ റിസോര്‍ട്ടിലെ ജോലിക്ക് ജോയിന്‍ ചെയ്തപ്പോള്‍ കക്ഷി മനപ്പൂര്‍വ്വം വിട്ടുനിന്നു.

താനാണ് പിന്നെ മുന്‍കൈയെടുത്തത്, തന്നിലുള്ള പുള്ളിയുടെ താല്‍പ്പര്യം തിരികെ കൊണ്ടുവരാന്‍. തന്‍റെ ശരീരം നുകരുന്ന ആദ്യത്തെ പുരുഷന്‍ എന്ന സമ്മാനം മാത്രമേയുള്ളൂ തന്‍റെ കയ്യില്‍ അദ്ദേഹത്തിന് കൊടുക്കാന്‍.

പെട്ടന്ന് കയറ്റത്തോടുകൂടിയുള്ള ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ മതില്‍ക്കെട്ടും ഉയര്‍ന്ന ഗേറ്റും പ്രത്യക്ഷപ്പെട്ടു. വാഹനത്തിന്‍റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു, ഗേറ്റ് ആരോ തുറന്നപ്പോള്‍ സാര്‍ വണ്ടി അകത്ത് കയറ്റി പോര്‍ച്ചില്‍ കൊണ്ടുപോയി നിര്‍ത്തി. ഗെയിറ്റിനടുത്ത് സ്കൂട്ടര്‍ എത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മാഡത്തിനെ കണ്ടു. എന്തൊരു സൌന്ദര്യമാണ് അവര്‍ക്ക്.
തലകുനിച്ച് ചിരിച്ചു കാണിച്ച് അവള്‍ സ്കൂട്ടര്‍ ജീപ്പിനു പിറകെ സ്റ്റാന്‍ഡില്‍ ഇട്ട് ഹെല്‍മെറ്റ്‌ ഊരി സീറ്റില്‍ വെച്ച് മാഡത്തിന് നേരെ നടന്നു. അപ്പോഴേക്ക് കാമിനി ഗെയ്റ്റടച്ച്‌ മുറ്റത്തിനരികിലുള്ള സിമിന്‍റ് ബെഞ്ചിനടുത്ത് എത്തിയിരുന്നു, കൂടെ സേതു സാറും എത്തി.

സാര്‍ ബെഞ്ചിലിരുന്നപ്പോള്‍ മാഡം അതിന് മുന്നിലുള്ള സിമന്‍റ് മേശയില്‍ കയറിയിരുന്ന്‍ അവളെ ബെഞ്ചിലിരിക്കാന്‍ ക്ഷണിച്ചു. സാറിന്‍റെ മുന്നിലിരിക്കാനുള്ള മടികൊണ്ട് അവള്‍ ചിരിച്ചുകാണിച്ചു നിന്നതെയുള്ളു.

സാറ് ഉടനെ കൈ നീട്ടി അവളുടെ കയ്യില്‍ പിടിച്ച് വലിച്ച് ബെഞ്ചില്‍ ഇരുത്തി. പെട്ടന്നായതുകൊണ്ട് അവള്‍ക്ക് റിയാക്റ്റ്‌ ചെയ്യാനും പറ്റിയില്ല. അവള്‍ ചമ്മിയ ചിരിയുമായി മുന്നിലിരിക്കുന്നവരെ മാറി മാറി നോക്കി. “എന്തൊക്കെയുണ്ട് ഷംന, ജോലി എങ്ങിനെഉണ്ട്, ഇഷ്ട്ടമാണോ?” കാമിനി ചോദിച്ചു.
“അതെ മാഡം, നിങ്ങളോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല, നൂറു പുണ്യം കിട്ടും രണ്ടാള്‍ക്കും,” ഷംന മൊഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *