കാഞ്ഞിരക്കുറ്റി – 10 21

കലങ്ങിക്കൂമ്പിയ മനോഹരമായ മിഴികൾ ഉയർത്തി ആതിര വാഹിദിനെ നോക്കി.
വിയർത്ത നെറ്റിയിലേക്ക് ഏതാനും ചില മുടിയിഴകൾ പറ്റിപ്പിടിച്ചു നിൽപ്പുണ്ട്.
തളർന്ന് എവിടെയെങ്കിലും കമിഴ്ന്നടിച്ചു വീണ് ഗാഡമായി ഉറങ്ങാൻ വെമ്പിനിൽക്കുന്ന ക്ഷീണഭാവം അവളുടെ മുഖത്ത് വ്യക്തമായി കാണമായിരുന്നു.

“ആരാടാ ചെക്കാ നീ.
നീയല്ലാതെ ഈ ലോകത്ത് ഇതുപോലെ ഒരുത്തനും കാണില്ല ന്റെ പൊന്നേ.
.
“!
വികാരം മുറ്റിനിൽക്കുന്ന പ്രണയാതുരമായ, കാമത്തിന്റെ സമ്പൂർണ്ണതയിൽ മണം നിറഞ്ഞ ആത്മഹർഷത്തോടെ അവൾ മന്ത്രിച്ചു.
വാഹിദ് വിയർപ്പ് നനഞ്ഞ സുന്ദരമായ അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി നടത്തം തുടർന്നു.
മുഷിഞ്ഞ കർച്ചീഫ് നിലത്തെ പൊടിയിലേക്ക് എറിഞ്ഞിട്ട് വാഹിദിന്റെ ശരീരത്തിൽ ഒതുങ്ങിക്കൂടി ആതിരയും അവന്റെ കൂടെ നിലവറയിലേക്ക് നടന്നു.
!

(അദ്ധ്യായം 31)

പാറത്തൊടി തറവാടിന്റെ വിശാലമായ ഹാളിൽ ഒരു ആട്ടുകട്ടിൽ ഉണ്ട്.
കാലപ്പഴക്കത്തിന്റെയും തിരസ്കരണത്തിന്റെയും വാടകെട്ടിനിൽക്കുന്ന പൊടിപിടിച്ച ആ മുറിയുടെ ബാധ്യഭാഗത്ത് ക്ലാവ് പിടിച്ചു തിളക്കം നഷ്ടപ്പെട്ട ആ വൃത്തിഹീനമായ കട്ടിലിൽ രാജനും അമ്മുവും കൈകളിൽ വിലങ്ങുമായി ഇരിക്കുകയാണ്.
ഇത്രനാളും ലോകത്ത് ഒരാളും അറിയാതെ കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടി, മാന്യമായ വ്യക്തിത്വത്തോടെ ജീവിച്ചിരുന്ന തങ്ങൾ ക്രിമിനലുകളായി പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വന്നതിന്റെ അപമാന ഭാരം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
അവരുടെ മുന്നിൽ പൊടിപാടലങ്ങൾ തുടച്ചുവൃത്തിയാക്കിയ കസേരയിൽ വാഹിദും ആതിരയും കിഷോറും അവർക്ക് അഭിമുഖമായി ഇരിപ്പുണ്ട്.

“ശാരിക,ശരത്.
! ഈ രണ്ടുപേരും നിങ്ങളുടെ ചോരയാണ്.
മാത്രമല്ല അവരുടെ അച്ഛൻ വളർത്തിക്കൊണ്ട് വന്ന ബിസിനസ്സ് സാമ്രാജ്യത്തിൽ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ചേർത്ത് നിർത്തിയതാണ്.
എന്നിട്ടും എന്തിന് വേണ്ടി അവരെ ഈ ഭൂലോകത്തു നിന്ന് തന്നെ ഇല്ലാതാക്കി?”

വാഹിദ് അക്ഷോഭ്യനായി രാജനോട് ചോദിച്ചു.
അമ്മുവിനെ അവൻ ഒട്ടും ഗൗനിച്ചില്ല.
രാജന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി തെളിഞ്ഞു.
അയാൾ വാഹിദിന്റെ മുഖത്തേക്ക് നോക്കി.

“കൂടെ ചേർത്ത് നിർത്തിയെന്നോ? സ്വയം കഷ്ടപ്പെട്ട് സാമ്രാജ്യം കെട്ടിപ്പടുത്തെന്നോ? ഇതൊക്കെ തന്നോട് ആരാണ് പറഞ്ഞു തന്നത്.
?” രാജൻ തികഞ്ഞ പരിഹാസത്തോടെ പുച്ഛഭാവത്തിൽ വാഹിദിനോട് എതിർ ചോദ്യം ഉന്നയിച്ചു.
വാഹിദ് ഒന്നും പറയാതെ അയാൾ തുടർന്നു പറയുന്നത് കേൾക്കാൻ വേണ്ടി കാതോർത്തു.
കുറച്ച് നേരത്തെ മൗനത്തിനും ആലോചനയ്ക്കും ശേഷം രാജൻ തന്റെ ജീവിതം പറഞ്ഞു തുടങ്ങി.

പാറത്തൊടി തറവാട്ടിലെ മുഴുവൻ പണവും വലിയൊരു ഭാഗം സ്വർണ്ണവും നിലവറയിൽ നിന്ന് മോഷ്ടിച്ചിട്ടാണ് അന്ന് അവർ രണ്ടുപേരും കടന്ന് കളഞ്ഞത്.
മീനാക്ഷി പറഞ്ഞത് പോലെ കുഞ്ഞമ്പു കാരണവരുടെ മകൻ ആയിരുന്നില്ല.
കുഞ്ഞമ്പു കാരണവരുടെ മകന്റെ മകനായിരുന്നു.
അന്ന് തറവാട്ടിലെ കാരണവർ കുഞ്ഞമ്പു കാരണവരുടെ മൂത്തമകനായിരുന്ന സോമനായിരുന്നു.
സോമൻ കാരണവർ അധികം ശല്യക്കാരൻ ആയിരുന്നില്ല.
അയാൾക്ക് മൂന്നു മക്കളായിരുന്നു.
മൂത്തത് രണ്ടു പെൺകുട്ടികളും ഇളയത് ചന്ദ്രൻ എന്ന് പേരുള്ള പത്തുവയസ്സുകാരനായ ഒരാൺകുട്ടിയും.

പക്ഷേ കുഞ്ഞമ്പു കാരണവർക്ക് ജാനകിയിൽ പിറന്ന രഘു വലിയ ശല്യക്കാരൻ ആയിരുന്നു.
വാസു കാരണാവരായ തന്റെ അമ്മയുടെ ഭർത്താവ് മരിച്ചതിനു ശേഷം അമ്മയുടെ അവിഹിത ബന്ധത്തിൽ പിറന്നതാണ് താനെന്ന ജന്മ രഹസ്യം അവനിൽ വല്ലാത്ത ആത്മനിന്ദ വളർത്തിയിരുന്നു.
തറവാട്ടിൽ പല കുഞ്ഞുങ്ങളും അങ്ങിനെ ഉണ്ടെങ്കിലും അവർക്കൊക്കെ ചൂണ്ടിക്കാണിക്കാൻ അച്ഛനുണ്ടായിരുന്നത് കൊണ്ട് രഘുവിനെ പോലെ പ്രകടമായ നാണക്കേട് ചുമക്കേണ്ടി വന്നിരുന്നില്ല.
രഘു കൗമാര പ്രായത്തിൽ തന്നെ വേലക്കാരികളുമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടു തുടങ്ങി.
തന്നെക്കാൾ പ്രായം കൂടിയ, കണ്ടാൽ ആർത്തി തോന്നിപ്പോകുന്ന ലക്ഷണമൊത്ത സ്ത്രീകളെ അവൻ നിരന്തരം കളിച്ചു രസിച്ചു.
തറവാട്ടിലെ സുന്ദരനായ കൊച്ചു തമ്പ്രാന്റെ കൊതിയും ആർത്തിയും അറിവില്ലായ്മ കൊണ്ടുള്ള പരാക്രമങ്ങളും ആ ജോലിക്കാരി സ്ത്രീകൾക്ക് വലിയ രസമായിരുന്നു.
അവർക്കിടയിൽ തന്നെയായിരുന്നു അവന്റെ ഇടപഴകലും ജീവിതവും.
അവരുമായി കൊച്ചുവർത്തമാനം പറഞ്ഞും പാടത്തും തോട്ടത്തിലും അവർ ചെയ്യുന്ന ജോലിയുടെ മേൽനോട്ടം വഹിച്ചും രഘു അവരുടെ ഇടയിൽ ജീവിക്കുകയും ഭോഗിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *