“ഭക്ഷണം റെഡിയാകുമ്പോൾ ഞാൻ വന്നു വിളിക്കാം.
അതുവരെ ഉറങ്ങിക്കോ.
“! അവൾ വാത്സല്യത്തോടെ പറഞ്ഞു.
അവൻ ചെറുതായി പുഞ്ചിരിക്കുക മാത്രം ചെയ്തു.
ആ ചിരിയും കവിളിൽ ഒളിഞ്ഞു നിൽക്കുന്ന നുണക്കുഴിയും കണ്ടപ്പോൾ മീനാക്ഷിക്ക് വല്ലാത്തൊരു മനച്ചാഞ്ചാട്ടം അനുഭവപ്പെട്ടു.
അവൾ തളർന്നു വീഴുന്നത് പോലെ താഴെക്കിരുന്നു അവന്റെ മുകളിലേക്ക് കമിഴ്ന്നു വീണു.
വീഴ്ചയുടെ വെപ്രാളത്തിൽ മാളവികയുടെ തുടയിൽ കാൽമുട്ട് തട്ടിയത് പോലും അവൾ അറിഞ്ഞില്ല.
മീനാക്ഷി അവനെ വാരിപ്പുണർന്നു കഴുത്തിൽ മുഖം പൂഴ്ത്തി.
“അർഹത ഇല്ലെന്നറിയാം.
എന്നിട്ടും എനിക്ക് എന്റെ എല്ലാമായിപ്പോയി കണ്ണാ.
“! അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു.
മീനാക്ഷിയുടെ ചൂടുള്ള നിശ്വാസം കഴുത്തിൽ പതിഞ്ഞപ്പോൾ വാഹിദിൽ രോമങ്ങൾ എഴുന്നു നിന്നു.
“ആഹ്.
.
ചെറിയമ്മേ ന്തുവാ ഇത്.
.
“! കാല് വേദനിച്ച മാളവിക ഉറക്കച്ചടവിൽ പിറുപുറത്തു.
അത് ശ്രദ്ധിക്കാതെ മീനാക്ഷി എഴുന്നേറ്റ് താഴേക്ക് പോവുകയും ചെയ്തു.
ശാരിക.
!
അവളുടെ വേരുകളുടെ രഹസ്യങ്ങളിലേക്കാണ് താൻ വന്നെത്തിയിരിക്കുന്നത്.
ഈ തറവാടിനെ കുറിച്ച് ചെറിയൊരു പഠനം നടത്തിയിട്ടാണ് കിഷോർ തന്നെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്.
അവളുടെ തിരോധനത്തിന്റെ രഹസ്യം ഈ വിജനമായ പറമ്പുകളിലെ രഹസ്യങ്ങളിൽ നിന്ന് തനിക്ക് കണ്ടെത്താനുണ്ട്.
അപ്പോൾ രാജൻ ശാരീസ് ഗ്രൂപ്പിന്റെ വെറും മാനേജർ ആയിരുന്നില്ല, കുടുംബാംഗമായിരുന്നു.
ഒരുപക്ഷെ ശാരിക അറിഞ്ഞു കാണില്ല, അല്ലെങ്കിൽ അറിയാത്തത് പോലെ നടിച്ചത് ആയിരിക്കാം.
വാഹിദിന്റെ ചിന്താമണ്ഡലത്തിൽ തീയെരിഞ്ഞു.
തന്റെ ഭാര്യാബന്ധുക്കളുടെ വീട്ടിലാണ് താൻ കിടക്കുന്നത്.
അവളുടെ സഹോദരിയെയും അമ്മാവിയെയുമാണ് താൻ സുഖിപ്പിക്കുന്നത്, ആർത്തടിച്ചു സുഖിക്കുന്നത്.
അതും അവൾ തന്നിലുണ്ടാക്കിയ നിരാശ കാരണം.
അപ്പൊ.
.
അപ്പൊ.
.
?
ങേഹ്.
.
, അവളുടെ കല്യാണം കഴിഞ്ഞതും ഇവർ അറിഞ്ഞുകാണില്ലേ.
? തീർച്ചയായും.
! അങ്ങിനെയെങ്കിൽ തന്റെ ഫോട്ടോയും ഇവർ മുമ്പ് കണ്ടുകാണില്ലേ? അതേ, ഇപ്പോഴും കുടുംബംങ്ങൾ തമ്മിൽ വിളിയും സംസാരവും നടക്കുന്നുണ്ടെങ്കിൽ ശാരികയുടെ വിവാഹ ഫോട്ടോയും രാജൻ വഴി ഇവർ കണ്ടിട്ടുണ്ടാകും.
തന്നെ തിരിച്ചറിഞ്ഞിട്ടും അഭിനയിക്കുന്നത് ആയിരിക്കാം.
വെറുതെയല്ല സുരേട്ടനെ കണ്ടപ്പോൾ എവിടെയോ കണ്ടുമറന്ന ഒരു മുഖം പോലെ തനിക്ക് തോന്നിയത്.
രാജന്റെ ജ്യേഷ്ട്ടാനാണ് സുരേട്ടൻ.
! ഉടൻ പാറത്തൊടി തറവാട്ടിലെത്തണം.
!!
ഇനിയുള്ള കഥ കാഞ്ഞിരക്കുറ്റിയുടെയൊ സരസുവിന്റെയോ പാറത്തൊടി തറവാടിന്റെ ശാപത്തിന്റെയോ അല്ല, തന്റേത് മാത്രമാണ്.
ഒരുരാത്രി കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു.
കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത യുവാക്കൾ താൻ ശാരികയെ രക്ഷിക്കാൻ വേണ്ടി കീഴടക്കിയ ജോർജിന്റെയും വിൻസെന്റിന്റെയും കഞ്ചാവു ഗാങ്ങിൽ പെട്ടവരാണ്.
ജോർജ് ഇല്ലാതായത്തിന് ശേഷം സ്വയം കൊട്ടേഷൻ ഏറ്റെടുത്തു ജീവിതം മുന്നോട്ട് തള്ളിനീക്കിയവർ.
ഒരുപക്ഷെ നഗരത്തിനടുത്തുള്ള കോളനിയിലെ ജോസിന്റെ ഗുണ്ടകൾ ആയിരിക്കണം ഇവർ.
എങ്ങിനെ നോക്കിയാലും താനുമായി താനുമായി എങ്ങിനെയോ ബന്ധപ്പെട്ടു കിടക്കുന്നുണ്ട് ഇവിടെ നടക്കുന്ന നിഗൂഢതകൾ.
ശാരികയുടെ മരണവും ഈ തിരോധനങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ?
അത് അറിയണമെങ്കിൽ പാറത്തൊടി തറവാട്ടിലേക്ക് ഉടനെ ചെല്ലണം.
അവിടെ അന്ന് രാത്രി താൻ കീഴ്പ്പെടുത്തിയ മനുഷ്യനെ മുറിയിൽ കെട്ടിയിട്ടിട്ടുണ്ട്.
മുഖത്ത് കറുത്ത ചായം പൂശി, ശരീരമാസകാലം കറുത്ത വസ്ത്രം മൂടിയ അയാളെ ശരിക്കൊന്നു പരിശോധിക്കണം.
! അതിന് ശേഷം ഒരു പകലും രാത്രിയും കഴിഞ്ഞിരിക്കുന്നു.
ആതിരയുടെ നിലവിളി കേട്ടപ്പോൾ അവൾക്ക് എന്തോ സംഭവിച്ചുകാണും എന്ന് കരുതി ആ മനുഷ്യൻ ആരാണെന്ന് പോലും നോക്കാതെ, അയാളുടെ പോക്കറ്റിൽ തപ്പി താക്കോൽ എടുത്തു അകത്തേക്ക് കയറിയാതായിരുന്നു.
തന്റെ ഷർട്ട് ഊരിയെടുത്തു അയാളെ അകത്തെ പഴയ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ട് ഇറങ്ങിപ്പോരുകയായിരുന്നു.
ഉടനെ അവിടെയത്തണം.
ആ വീടിനുള്ളിൽ രഹസ്യങ്ങളുടെ നിധിയുണ്ട്.
!
