കാഞ്ഞിരക്കുറ്റി – 11 21

 

അതുകഴിഞ്ഞതിനു ശേഷം വാഹിദ് ഫാക്ടറി ഗോഡൗൺ നോക്കാൻ വേണ്ടി കൊച്ചിയിലേക്ക് പോയപ്പോൾ ശാരികയോട് ശരത്തിനെ കാണാൻ വേണ്ടി ചുരത്തിലേക്ക് വരാൻ പറഞ്ഞു. നല്ല മഴയുള്ള ദിവസമായിരുന്നു. ശാരിക സ്വയം ഡ്രൈവ് ചെയ്തു വന്ന് ചുരത്തിൽ കാത്തു നിന്നു. ശരത്തിന്റെ ശവശരീരം കൊണ്ടുപോകാൻ വന്ന യുവാക്കൾക്കൊപ്പം അമ്മു ശരത്തിന്റെ ബൊലേറോയിൽ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. ശാരികയെ വല്ലവിധേനയും തറവാട്ടിലേക്ക് കൊണ്ടുവരാനായിരുന്നു താൻ നിർദ്ദേശം നൽകിയിരുന്നത്. പക്ഷേ അപകടം മണത്ത ശാരിക വിസമ്മതിക്കുകയും എതിർക്കുകയും ചെയ്തപ്പോൾ ആ മൂന്നുപേരും പോക്കറ്റിൽ കരുതിയിരുന്ന പ്ലാസ്റ്റിക് സഞ്ചിയെടുത്ത് ശാരികയുടെ തലവഴി മൂടി അവളെ ശ്വാസം മുട്ടിച്ചു കോളപ്പെടുത്തി. പിന്നെ അവളുടെ വണ്ടിയിൽ കയറി ചുരത്തിന്റെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു. എന്നിട്ട് തള്ളി കൊക്കയിലേക്ക് മറിച്ചു. ശവശരീരം ഏതെങ്കിലും വിധത്തിൽ കണ്ടെത്തിയാൽ അപകടമാരണമല്ല, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് മനസ്സിലാകുമെന്ന് അറിയാവുന്നത് കൊണ്ട് ആ ശരീരവും ഇങ്ങോട്ട് കൊണ്ട് വന്ന് നിലവറയിൽ തള്ളി. അവൾ മരിച്ചു കഴിഞ്ഞാൽ വാഹിദ് ഏകാന്തതയിലേക്ക് വീണുപോകുമെന്നും നിരന്തരമായ സമ്പർക്കത്തിലൂടെ പതുക്കെ തന്റെ ജീവിതത്തിലേക്ക് വാഹിദ് കടന്നുവരുമെന്നും അമ്മു കരുതി. അതുകൊണ്ട് ആ കൊലപാതകം അവൾ എതിർക്കാൻ പോയില്ല. അത്രേയുള്ളൂ, അല്ലാതെ അമ്മുവിന് വേണ്ടി ശാരികയെ കൊന്നതായിരുന്നില്ല. രാജൻ നിർത്താതെ ഒന്നൊന്നായി പറഞ്ഞു നിർത്തി.

 

മുറിയിൽ വല്ലാത്തൊരു നിശബ്ദത പരന്നു. തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന അമൂർത്തമായ പ്രണയത്തിന്റെ ദേവതയെ വാഹിദ് തന്റെ ആത്മാവിലേക്ക് ആവാഹിക്കാൻ എന്നവിധം ദീർഘമായൊന്നു നിശ്വസിച്ചു. ശാരികയുടെ തന്റേടവും അന്ന് രാത്രിയിൽ ഇരുട്ടിലേക്ക് ഇറങ്ങി ഓടിയപ്പോൾ താൻ ചെന്നു രക്ഷിച്ചതും അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അതില്പിന്നെ തന്റെ ജീവിതത്തിൽ, ഈ ദിവസം വരെ വിശ്രമം ഉണ്ടായിട്ടില്ല ല്ലോ. പ്രണയവും കാമവും പ്രതുകാരവും കൊലപാതകങ്ങളും പോരാട്ടങ്ങളും.. പിണക്കവും ഇണക്കവും വിരഹവും മരണവും..

 

വാഹിദിന്റെ കണ്ണിൽ ഈറൻ പൊടിഞ്ഞു. ചുണ്ടിൽ വേദന നിറഞ്ഞ ആർദ്രമായൊരു പുഞ്ചിരി മാഞ്ഞുപോകാതെ അവശേഷിച്ചു. താൻ എന്തിന് വേണ്ടി അന്വേഷിച്ച് നടന്നുവോ അത് ഈ വിശാലമായ ഭൂമിയുടെ ഒരുകോണിലും അവശേഷിക്കുന്നില്ല എന്ന നിരാശയും ആത്മനിന്ദയും ആ ചിരിയിൽ മുഴച്ചു നിൽപ്പുണ്ടായിരുന്നു. കിഷോർ അവന്റെ മുതുകിൽ ആശ്വസിപ്പിക്കും വിധം തലോടി.

 

“എങ്കിൽ പിന്നെ ഈ കാണാതായ മൂന്നുപേരുമായിരിക്കും അന്ന് നിങ്ങളുടെ കൊലപാതകത്തിനു കൂട്ടു നിന്നത്. തെളിവില്ലാതാക്കാൻ വേണ്ടി നടത്തിയ കൊലകൾ ആയിരിക്കുമല്ലേ.?”

 

ആതിര ആ നിശബ്ദതയിലേക്ക് തന്റെ ചോദ്യം എടുത്തെറിഞ്ഞു. അവളുടെ ശബ്ദം ഉയർന്നതും അമ്മു മുഖമുയർത്തി അവളെ നോക്കി. ഈ തെറിച്ചു നിൽക്കുന്ന പന്ന പെണ്ണ് തന്റെ ഇക്കയെക്കൊണ്ട് ഈ തറവാട്ടു മുറ്റത്തുവച്ചു കാണിച്ചുകൂട്ടിയ കാമഭ്രാന്ത് അമ്മുവിന് ഓർമ്മവന്നു.

 

“അല്ല. അവർക്ക് ആവശ്യത്തിൽ കൂടുതൽ പ്രതിഫലം ഡാഡി കൊടുത്തിരുന്നു. ശരത്തിന്റെ ബോഡി ഇവിടെ എത്തിച്ചതിൽ പിന്നെ ഈ തറവാട്ടിൽ കണ്ണിൽ കണ്ട പെണ്ണുങ്ങളെയൊക്കെ പിടിച്ചു കൊണ്ടുവന്ന് ഏതു സമയത്തും ബലാത്സംഘവും കള്ളും കഞ്ചാവും തുടങ്ങി എല്ലാ ക്രിമിനൽ പരിപാടികൾക്കും അവർ ഇവിടെ ഉപയോഗിക്കാൻ തുടങ്ങി. സുരൻമാമയുടെ മകൾ മഞ്ജരിയെ മൂന്നുപേരും ചേർന്ന് ഇവിടെയിട്ടു കടിച്ചുകീറി തിരിച്ചയച്ചു. എന്നിട്ടും അവരോട് ഞങ്ങൾ ഒന്നും എതിർത്തു പറഞ്ഞില്ല.”

 

അമ്മുവിന്റെ ഉറച്ച സംസാരം ആ മുറിയുടെ നിശബ്ദതയിൽ അലയടിച്ചു. വലിഞ്ഞു മുറുകിയ മുഖത്തോടെ കണ്ണിൽ എരിയുന്ന വെറുപ്പോടെ അവളുടെ ചിന്തകൾ തന്റെ മനസ്സിൽ തൂങ്ങിക്കിടക്കുന്ന ആ ഓർമ്മകളുടെ ഇടനാഴിയിലേക്ക് ചിറകടിച്ചു പറന്നു.

Leave a Reply

Your email address will not be published. Required fields are marked *