“എന്റെ പേര് മമ്മദ്. മമ്മാജി എന്നോ മമ്മാക്ക എന്നോ എല്ലാരും വിളിക്കും. താമസിക്കുന്നത് നിങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന ഭാഗത്തു തന്നെ. എന്റെ വീട് കഴിഞ്ഞാണ് കാഞ്ഞിരമുക്ക്. അതുവഴിയാകും നിങ്ങൾ വന്നിട്ടുണ്ടാവുക.”
അയാൾ കൗണ്ടറിൽനിന്ന് ക്യാഷ് എടുത്ത് ട്രൗസർ പോക്കറ്റിലിട്ട് ലൈറ്റ് ഓഫാക്കി പുറത്തേക്കിറങ്ങി. പിന്നാലെ ആതിരയും വാഹിദും അയാളെ അനുഗമിച്ചു കടയിൽ നിന്നിറങ്ങിയപ്പോൾ മമ്മാജി ഷട്ടർ താഴ്ത്തി ലോക്ക് ചെയ്തു. പിന്നെ കടയുടെ മുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടറിൽ കയറി.
“രാത്രി വൈകാൻ നിൽക്കണ്ട. വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ. ഈ നാടിന് എന്തോ കുഴപ്പമുണ്ട്, ശരിയാണ്. കഥയാണെങ്കിലും കാര്യമാണെങ്കിലും സൂക്ഷിച്ചാൽ നല്ലത്.” അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു ആളൊഴിഞ്ഞു കഴിഞ്ഞിരുന്ന നിരത്തിലൂടെ ഓടിച്ചുപോയി.
ബുള്ളറ്റിലേക്ക് കയറി അയാളുടെ പിന്നാലെ അവരും. മമ്മാജിയുടെ സ്‌കൂട്ടർ ഹൈവെയിൽ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞു കാഞ്ഞിരമുക്ക് റോഡിലേക്ക് കയറുന്നത് വാഹിദ് കണ്ടു. കുറച്ച് പിന്നിലായി അവന്റെ വാഹനവും ആ റോഡിലേക്ക് കയറി അയാൾക്ക് പിന്നിലായി യാത്ര തുടർന്നു.
“എങ്ങോട്ടായിരിക്കും ഈ മൂന്നു മനുഷ്യരും മാഞ്ഞുപോയിട്ടുണ്ടാവുക. ഇതുവരെ മൂന്നുപേരുടെ മിസ്സിംഗ് ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നും ഒരേ പോലെയുള്ള കേസ്.”
ആതിര വാഹിദിനോട് സംസാരിക്കാൻ മുന്നോട്ട് ആഞ്ഞിരുന്നു. അവളുടെ ഭാരമുള്ള മുലകൾ ശരീരത്തിൽ അമർന്നപ്പോൾ രണ്ടു പഞ്ഞിക്കുടങ്ങൾ തന്റെ മുതുകിനു താഴെ ചാരിവച്ചിരിക്കുന്നത് പോലെ വാഹിദിനു തോന്നി.
നൂറയുടെ കണ്ടാൽ ഭ്രാന്ത് പിടിപ്പിക്കുന്ന അസാധ്യ സുന്ദരമായ ചുവപ്പ് കലർന്ന വെളുത്ത മുലകളും നനഞ്ഞു കുഴഞ്ഞ, ഇടുങ്ങി പിഴിയുന്ന ഇളം ബ്രൗൺ നിറമുള്ള ചുടു ദ്വാരവും നൽകിയ ഉന്മാദം അവന്റെ ഓർമ്മയിൽ തെളിഞ്ഞു.
എയർപോർട്ടിൽ അവസാനമായി നിറമിഴികളോടെ തന്നെ നോക്കി നിൽക്കുന്ന അവളുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. എന്തൊരഴകുള്ള പെണ്ണായിരുന്നു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തോന്നിക്കുന്ന രൂപം.
“ഞാൻ പറഞ്ഞത് വല്ലതും കേൾക്കുന്നുണ്ടോ മാഷേ, സ്വപ്നത്തിലാണോ ആശാൻ ഡ്രൈവ് ചെയ്യുന്നത്.?”
ആതിര അല്പം തമാശയോടെ ചോദിച്ചുകൊണ്ട് ഒന്നുകൂടി മുന്നോട്ട് അമർന്നിരുന്നു. തന്റെ മുലയുടെ സ്പർശനം നൽകിയ മായാജാലത്തിൽ അകപ്പെട്ടുപോയതാണ് വാഹിദ് എന്നാണ് അവൾ കരുതിയത്. അവൾ അവന്റെ തോളിലൂടെ മുഖം മുന്നോട്ടിട്ട് വാഹിദിന്റെ മുഖത്തേക്ക് ചരിഞ്ഞു നോക്കി.
“ഞാൻ കേട്ടു മാഡം. അതറിയാൻ അല്ലെ നമ്മളും ശ്രമിക്കുന്നത്. ആദ്യം എന്താണ് ഈ പ്രേത വിശ്വാസത്തിന്റെ ചരിത്രം എന്നറിയട്ടെ. എന്നിട്ട് ബാക്കി നോക്കാം.” അവൻ മുഖം തിരിക്കാതെ അവൾക്ക് കേൾക്കാൻ പാകത്തിൽ ശബ്ദമുയർത്തി പറഞ്ഞു. കുറേ ദൂരെയായി മമ്മാജിയുടെ വണ്ടി പോകുന്നത് അവൻ കാണുന്നുണ്ടായിരുന്നു.
നിശബ്ദമായ ഗ്രാമത്തിന്റെ പാതയുടെ ഇരു ഭാഗത്തുള്ള ഇരുണ്ട പറമ്പുകളിലെ വിജനതയിലേക്ക് ബുള്ളറ്റിന്റെ ശബ്ദം വലിയ നെഞ്ചിടിപ്പ് പോലെ അലയൊലി തീർത്തുകൊണ്ടിരുന്നു. തെങ്ങോലകളിൽ കാറ്റുപിടിക്കുകയും തണുപ്പ് വ്യാപിച്ചു തുടങ്ങുകയും ചെയ്യുന്നുണ്ട്. ആതിരയ്ക്ക് കുളിരു തോന്നിയപ്പോൾ വാഹിദിനോട് കുറേക്കൂടി ചേർന്നിരുന്നു.
മമ്മാജിയുടെ വണ്ടി റോഡിൽ നിന്ന് ഇടതുവശത്തുള്ള അല്പം ഉയർന്നു നിൽക്കുന്ന ഒരു പറമ്പിൽ സ്ഥിതിചെയ്യുന്ന പഴയ ഒരു വീട്ടിലേക്ക് കയറിപ്പോകുന്നത് വാഹിദ് കണ്ടു. അവന്റെ വണ്ടി ആ വീടിന്റെ അടുത്തെത്തിയപ്പോൾ വണ്ടിയിൽ നിന്നിറങ്ങിയ മമ്മാജി വാതിൽ തുറക്കാൻ കാത്തു നിൽക്കുന്നത് വരാന്തയിലെ വെളിച്ചത്തിൽ ഒരുനോക്ക് കാണാൻ വാഹിദിനു കഴിഞ്ഞു.
ആ വീട് കഴിഞ്ഞു ചെറിയൊരു വളവു കഴിഞ്ഞു മുന്നോട്ട് പോയപ്പോൾ അവൻ മുന്നിലുള്ള പോസ്റ്റിന്റെ ലൈറ്റിലേക്ക് നോക്കി. അവിടെയായിരുന്നു ആ കറുത്ത പട്ടി തങ്ങളെ പിന്തുടർന്ന് വന്നിരുന്നത്. അവിടം ശൂന്യമായിരുന്നു, അത് അവിടെനിന്നു പോയിക്കഴിഞ്ഞിരിക്കുന്നു. വാഹിദ് വേഗത കൂട്ടി ബൈക്ക് പായിച്ചു.
