മകനെക്കൊണ്ട് പൊറുതി മുട്ടിയാണ് കോലോത്തെ തമ്പുരാട്ടിയുടെ വാക്കും കേട്ട് അവനോടൊരു കല്യാണം കഴിപ്പിച്ചത്..ഒരു പെണ്ണ് വന്നാൽ അവൻ നന്നാവും എന്നാണ് തമ്പുരാട്ടി പറഞ്ഞത്.. പെണ്ണിനേയും തമ്പുരാട്ടി തന്നെ കണ്ട് പിടിച്ച് കൊടുത്തു.. അവരുടെ സ്വന്തം തറവാട്ടിലെ വാല്യക്കാരി നാരായണിയമ്മയുടെ മകൾ ഹേമ.. കോലോത്തെ ഏതോ തമ്പുരാനിൽ സുകുമാരിയമ്മക്ക് ഉണ്ടായതാണ് ഹേമ..അവളൊരു സുന്ദരിക്കുട്ടിയായിരുന്നു..
പക്ഷേ, പെണ്ണ് കെട്ടിയിട്ടും ബാലൻ നന്നായില്ല..മരുമോളെയും കൂടി പോറ്റേണ്ട ജോലി കല്യാണിയമ്മക്കായി..അവർ എല്ല് മുറിയെ അദ്ധ്വാനിച്ച് ഹേമയെ ഒരു കുറവും വരാതെ നോക്കി.. ഹേമ അവൾക്കാവും പോലെ നിർബന്ധിച്ചിട്ടും ബാലൻ ഒരു പണിക്കും പോവാൻ കൂട്ടാക്കിയില്ല..അമ്മയുടെ ചിലവിൽ കഴിയാൻ അവൾക്ക് നല്ല പ്രയാസമുണ്ടായിരുന്നു..പക്ഷേ കല്യാണിയമ്മ അവളെ ഒരു മകളെപ്പോലെ സ്നേഹിച്ചു.. ബാലൻ നന്നാവില്ലെന്നറിഞ്ഞ് താനും കൂടി പണിക്ക് വരാന്ന് ഹേമ പലവട്ടം അമ്മയോട് പറഞ്ഞ് നോക്കി.. നീ പണിക്കിറങ്ങുന്നത് എന്റെ കാലശേഷം മതി എന്നാണ് കല്യാണിയമ്മ പറഞ്ഞത്..
ബാലൻ രാവിലെ എഴുന്നേൽക്കും.. കുളിച്ച് മാറ്റി ഉള്ളതും കഴിച്ച് പുറത്തോട്ടിറങ്ങും..ആരെയെങ്കിലും സോപ്പിട്ട് രണ്ടെണ്ണം അടിക്കും.. ഉച്ചക്ക് വീട്ടിൽ വന്ന് വല്ലതും കഴിച്ച് കിടന്നുറങ്ങും… പിന്നെ ഒരു നാല് മണിയോടെ വീണ്ടും പുറത്തേക്ക് പോവും..ആ പോക്കിൽ കല്യാണിയമ്മ ഒളിപ്പിച്ച് വെച്ച പൈസയും അടിച്ച് മാറ്റും.. പിന്നെ വരുന്നത് രാത്രിയാണ്.. നാലുകാലിൽ..എന്തേലും വാരിക്കഴിച്ച് കിടന്നുറങ്ങും.. ഇതാണ് ബാലന്റെ ദിനചര്യ…
മറ്റൊരു ശല്യവും അവനെക്കൊണ്ടില്ല..ശബ്ദമുയത്തി സംസാരിക്കില്ല..എന്തേലും ചോദിച്ചാ മാത്രം ഒറ്റവാക്കിൽ മറുപടി പറയും..വേറെ യാതൊരു ഉപദ്രവുമില്ല..
ഹേമ പറഞ്ഞത് കേൾക്കില്ലെങ്കിലും അവളോടൊരു തരം ബഹുമാനമാണ് ബാലന്..അവളുടെ ഭർത്താവായിരിക്കാൻ താൻ യോഗ്യനല്ലെന്ന് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്..
പക്ഷേ പണിക്ക് പോവാനും,കള്ളുകുടി നിർത്താനും ഹേമയല്ല ആര് പറഞ്ഞാലും ബാലൻ കേൾക്കില്ല.. ഹേമ എന്ത് പറഞ്ഞാലും ബാലൻ ഒന്നും മിണ്ടാതെ കേട്ടോണ്ട് നിൽക്കും..അവർക്കിടയിലെ ലൈംഗിക ബന്ധം പോലും ഹേമ പറയും പോലെയായിരുന്നു..ബാലനതൊന്നും വേണമെന്നില്ല.. ഹേമ പറഞ്ഞാൽ ചെയ്ത് കൊടുക്കും..
ഹേമയുടെ സങ്കൽപത്തിന് ഒട്ടും ചേരാത്ത ഭർത്താവായിരുന്നു ബാലൻ..
എന്നാലും അവളെ ഇവിടെ പിടിച്ച് നിർത്തിയത് അമ്മയുടെ സ്നേഹമായിരുന്നു.. ഒരു വിധം സാമാധാനത്തോടെ അവൾ ജീവിച്ചു..അവളുടെ എല്ലാ കാര്യങ്ങളും കല്യാണിയമ്മ ഭംഗിയായി നിറവേറ്റി..
വർഷം പത്ത് കഴിഞ്ഞിട്ടും അവർക്കൊരു കുട്ടിയുണ്ടാവാത്തതിൽ ഏറ്റവും വിഷമം കല്യാണിയമ്മക്കായിരുന്നു.. ഒരു പേരക്കുട്ടിയെ കളിപ്പിക്കാൻ അവർക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു..
ആ ആഗ്രഹം സഫലമാകാതെയായിരുന്നു കല്യാണിയമ്മയുടെ പെട്ടെന്നുള്ള മരണം..
അത് ഹേമയെ തീർത്തും തളർത്തി.. ജീവിതത്തിന്റെ മുന്നിൽ അവൾ പകച്ച് നിന്നു..ഒറ്റപ്പെടലിന്റെ വേദന ഹേമയറിഞ്ഞു..കട്ടെടുക്കാൻ ഈ വീട്ടിലിനി പൈസയുണ്ടാവില്ലല്ലോ എന്ന് മാത്രമാണ് ബാലന് പ്രശ്നമായി തോന്നിയത്..
അമ്മ മരിച്ച് ഏകദേശം ഒരു മാസമായപ്പോഴേക്കും ദാരിദ്രത്തിന്റെ ഭീകരമുഖം ഹേമ കണ്ടു തുടങ്ങി..
“ബാലേട്ടാ… രാത്രിയിലേക്ക് ചോറ് വെക്കാൻ അരിയില്ല…”..
അരിപ്പാത്രത്തിൽ ഇനി ഒരു മണി അരി ബാക്കിയില്ലെന്നറിഞ്ഞ ഹേമ, ബാലനോട് പറഞ്ഞു.. ബാലൻ അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..
“ബാലേട്ടനിങ്ങനെ മിണ്ടാതിരുന്നാൽ ശരിയാവില്ല… ഞാനിനി എന്ത് ചെയ്യണം.. അത് ബാലേട്ടൻ പറ…”..
അതിനും ബാലൻ മിണ്ടിയില്ല..
“ ഞാനിനി ഇവിടെ നിൽക്കണോ, അതോ വീട്ടിൽ പോണോ… ?.
അതെങ്കിലും ഒന്ന് പറ…”..
“ ഞാനെന്ത് പറയാനാ…”..
താഴേക്ക് നോക്കി ബാലൻ പറഞ്ഞു..
