പിന്നെ മാത്രമാണ് മുഖം തിരിച്ചെടുത്തത്.
അരവിന്ദിന്റെ ഹൃദയം ആ പുഞ്ചിരിയോടൊപ്പം മറ്റെവിടെയോ പോയി.
മഴ തുടർന്നും പെയ്യുകയായിരുന്നു.
പക്ഷേ ആ മഴയുടെ ശബ്ദത്തിൽ പോലും അവളുടെ പുഞ്ചിരിയുടെ ഓർമ്മ മുങ്ങിപ്പോയില്ല.
ആ ദിവസം മുതൽ അച്ചുവിന്റെ സാന്നിധ്യം ദേവികയ്ക്ക് അസ്വസ്ഥതയല്ലാതായി.
എപ്പോഴാണെന്ന് അറിയാതെ, അവൻ വരാത്ത നിമിഷങ്ങളാണ് അവളെ അലട്ടാൻ തുടങ്ങിയത്. തങ്ങളുടെ ബന്ധം അതിരുകൾ താണ്ടിതുടങ്ങിയെന്നു അവർ മനസ്സിലാക്കി.
ഒരുത്തിയുടെ ഉള്ളിൽ ലജ്ജ നിറയുമ്പോൾ മറ്റൊരുത്തിയുടെ ഉള്ളിൽ പേടിയായിരുന്നു. അകത്തെ തന്റെ ബാത്റൂമിനുള്ളിൽ, വിറക്കുന്ന കൈകളിൽ, പാറു ആ പ്രെഗ്നൻസി ടെസ്റ്റ് എടുത്തു.
അദ്ധ്യായം 3 ശുഭം. കഥ തുടരും…
