പെണ്ണ് കാണാൻ പോയപ്പോഴും, നിശ്ചയം നടന്നപ്പോളും, ഒടുക്കം കല്യാണം നടന്നപ്പോഴും എല്ലാം അവൾക്ക് ഒരു ഭാവം ആയിരുന്നു. അതായത് അവളുടെ കൈയിൽ നിന്നും ഒരു പതിനായിരം രൂപ കടം വാങ്ങി അത് സമയത്ത് തിരികെ കൊടുക്കാതെ ഇരിക്കുമ്പോൾ ഉള്ള ഭാവം… എന്നാലും അവൾ ആ ഭാവത്തിൽ സുന്ദരി ആയിരുന്നു.
കല്യാണം കഴിഞ്ഞപ്പോൾ മാത്രമാണ് ഈ ഭാവത്തിന്റെ പിന്നിലുള്ള ഒരു കാരണം എന്താണെന്ന് വ്യക്തമായത്. അവളുടെ മുറചെക്കനുമായി അമ്മായിയുടെ മകനുമായി ചെറുപ്പത്തിൽ കല്യാണം പറഞ്ഞു വച്ചിരുന്നു. എന്നാൽ ഇരുവരും മുതിർന്നപ്പോൾ ബന്ധുക്കൾ തമ്മിൽ വഴക്ക് ആയി.
സ്വത്ത് തർക്കത്തിൽ ഉണ്ടായ ഒരു ചെറിയ ഈഗോ ബന്ധങ്ങൾ തകർത്തു . എന്റെ അമ്മക്ക് ഒരു അനിയൻ ഉണ്ടായിരുന്നു ഞാൻ കുഞ്ഞായിരുന്നപ്പോൽ അങ്ങേര് ഒരു പഞ്ചാബി പെണ്ണിന്റെ പ്രണയിച്ചു കല്യാണം കഴിച്ചു അതിന്റെ പേരിൽ കുടുംബത്തിൽ നിന്നും പുറത്താക്കി
അവർക്ക് ഒരു മകൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. ഒരു മുറപെണ്ണ് ഉള്ളപ്പോൾ ഞാൻ ഇങ്ങനെ പെണ്ണ് തേടി നടക്കേണ്ട ആവശ്യം ഇല്ലായിരുന്നു . എന്ത് ചെയ്യാം അമ്മാവനെ കുടുംബത്തിൽ കയറ്റില്ല എന്ന വാശിയിൽ ആയിരുന്നു കാരണവന്മാർ.
ചില കുരുട്ട് കിളവന്മാരുടെ ഈഗോ കരണം അമ്മാവന് കുടുംബത്തിൽ കയറാൻ സാധിച്ചില്ല എനിക്ക് ഒരുക്കലും ഞാൻ കണ്ടിട്ടില്ലാത്ത മുറപ്പെണ്ണിനെയും നഷ്ടപെട്ടു. അമ്മാവന് സെൻട്രൽ ഗവൺമെന്റ് ജോലി ആയത് കൊണ്ടു അങ്ങേർക് കാരണവന്മാരെ ആശ്രയിക്കേണ്ട കാര്യം ഇല്ലായിരുന്നു. നോർത്തിൽ എവിടെയോ ആണ് അവർ
. അമ്മയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടെന്ന് അറിയാം. അമ്മ ആയിരുന്നു അവർക്ക് സപ്പോർട്ട്
അല്ല ഞാൻ ഇപ്പോൾ എന്തിനാണ് ഇത് ആലോചിക്കുന്നേ എന്റെ കല്യാണം നടന്നല്ലോ
അപ്പോൾ ഞാൻ എന്റെ ഭാര്യയുടെ മുറചെക്കന്റെ കാര്യം പറയാം. വഴക്ക് ആയപ്പോൾ അവനെbയും കൊണ്ട് അവന്റെ അമ്മ വേറെ കല്യാണം കഴിപ്പിച്ചു… അതിന്റെ വാശിയിൽ ആണ് കവിതയുടെ അച്ഛൻ അവളുടെ കല്യാണം നടത്താൻ തീരുമാനിച്ചു അങ്ങനെ അവളെ ഞാൻ കെട്ടി.
ഇതു കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. കുടുംബക്കാർ വഴക്ക് ഇട്ടതിനു കവിത എന്ത് പിഴച്ചു. വീട്ടുകാർ ആണ് അവരുടെ മനസ്സിൽ ആഗ്രഹം കുത്തി നിറച്ചത്. തെറ്റുകാർ അവർ ആണ്. ഞാൻ പിന്നെ ഈ കാര്യം മനസ്സിൽ ഓർത്തില്ല..
പോകെ അവളുടെ മുഖത്തുള്ള വിഷാദം ഒക്കെ പോയി നോർമൽ ആയി . എന്റെ വീട്ടുകാർ ആണെങ്കിൽ കുടുംബത്തെ വിട്ട് വന്ന വിഷമം ആന്നെന്നു വിചാരിച്ചു. അവളുടെ അച്ഛൻ എല്ലാം എന്നോട് പറഞ്ഞിരുന്നു.
കല്യാണം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞപ്പോൾ കവിതക്ക് സർക്കാർ ജോലി കിട്ടി. ഞാൻ അവളുടെ ജീവിതത്തിൽ വന്നത് കൊണ്ട് ആണ് തനിക്ക് ഈ ഭാഗ്യം ഒക്കെ കിട്ടിയത് എന്നവൾ പറയും.
രണ്ടു വർഷം കടന്നുപോയി ഇതിനു ഇടക്ക് ഞാൻ ഒരു വീട് പണിത് തറവാട്ടിൽ നിന്നും മാറി. ആ വീടിന്റെ അടുത്തുള്ള കുറെ ഏറെ സ്ഥലം എന്റെ അച്ഛൻ എനിക്ക് വാങ്ങി നൽകി. അവിടെ അടുത്തു നമുക്ക് കുടുംബ വക ഭൂമി ഉണ്ട്.കൃഷിയോട് എനിക്കുള്ള താല്പര്യം അച്ഛന് അറിയാം. കൃഷി ഈ ജോലി എല്ലാം ഒരുപോലെ ഒരു നാണയത്തിന്റെ രണ്ടു വശം പോലെ കൊണ്ടു നടന്നു
നെല്ല്, വാഴ, കപ്പ, കാമുക്ക് എന്നിങ്ങനെയുള്ള നാനാവിധത്തിൽ ഉള്ള കൃഷിയും അവിടെ ഉണ്ട്
ആ സ്ഥലത്ത് ഒരു തോട് ഒഴുകുന്നു. കൃഷിക്ക് ആവശ്യമായ ജലം അതിൽ നിന്നും ആണ് എടുക്കുന്നത്. അതിന്റെ കരയിൽ കുറച്ചു സ്ഥലത്തായി കുറെയധികം മഞ്ഞ നിറമുള്ള ഇല്ലിക്കാട് വളർന്നു നിൽക്കുന്നു. മുളയും ഉണ്ട് അവിടെ ഞാൻ ആ കാടിന്റെ മധ്യത്തിൽ ചെറിയ മാടം പോലെ ഉണ്ടാക്കിയിട്ടുണ്ട് അവിടെ ഒരു ഇരിപ്പിടം സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ ഇരിക്കാൻ ഒരു പായയും
. ഇല്ലിക്കാടിന്റെ ഒത്ത നടുക്ക് ആയത് കൊണ്ട് പുറമെ ആർക്കും ആ മാടം കാണാൻ സാധിക്കില്ല. ഇല്ലിക്കാടിന്റെ അകത്തേക്ക് നടക്കാൻ ഒരു വഴി മാത്രമേ ഉള്ളു.അല്ലാതെ കയറണം എങ്കിൽ കാടിന്റെ ഉള്ളിൽ കൂടി നൂണ്ട് കയറണം. ഇല്ലിക്കാടിന്റെ ഒരു അതിർ അതിന്റെ കുറച്ചു ഭാഗം ചുറ്റി കടന്നു പോകുന്ന തോട് ആണ്. ഇല്ലിക്കാടും തൊടിന്റെ അക്കരെ ഉള്ള ഭൂമിയും എന്റ കുടുംബ വകയാണ്.
