ഞാൻ. അപ്പോൾ നിനക്ക് കാര്യങ്ങളൊക്കെ മനസ്സിലായില്ലേ ഇനി ഒരുപക്ഷേ അവർ എന്റെ മുന്നിലോട്ട് വരുകയാണെങ്കിൽ ഒന്ന് സംഭവിക്കാത്തത് പോലെ തന്നെ വേണം പെരുമാറാൻ.
പിന്നെ ഞങ്ങൾക്കിടയിൽ അതിനെ പറ്റിയുള്ള ഒരു സംസാരവും ഉണ്ടായില്ല. മനപ്പൂർവ്വം തന്നെ ഞാൻ തന്നെ അതിനു മുൻകൈ എടുത്തില്ല. ദിവസങ്ങൾ കടന്നുപോയി ….. ഇതിനു ഇടയിൽ ഞാൻ ഒരു കാര്യം അറിഞ്ഞു സുരേഷ് ഇപ്പോൾ വിഭാര്യൻ ആണ്. അയാൾ ഭാര്യയുമായി പിരിഞ്ഞു അതിനു കാരണം എന്തെന്നാൽ തന്റെ കരിയറിനായി തന്നിൽ മൊട്ടിട്ട ജീവനെ ഇല്ലാതാക്കി എന്നും അതിന്റെ പേരിൽ വഴക്ക് ഉണ്ടായി രണ്ടും രണ്ടു വഴിക്കായി.
സുരേഷിന്റെ ഭാര്യ കുടുംബപരമായി സമ്പന്നർ ആണ് അതുകൊണ്ട് തന്നെയാണ് ഭാമ തന്റെ മകനായി ഈ ആലോചന നടത്തിയത്. ഒപ്പം തന്റെ സഹോദരൻ അയാളുടെ ഭാര്യ മകളായ കവിത തുടങ്ങിയവരോടുള്ള ഈഗോ. അതായിരുന്നു കാര്യം. അയാളുടെ കല്യാണം കഴിഞ്ഞു ഭാമയും മകനും നാട് വിട്ടു വേറെ കുറെ അകലെ താമസമാക്കി.
ബന്ധുക്കളുമായി ഒരു കോണ്ടക്റ്റും വച്ചില്ല.ഒരു വർഷം പോലുമായില്ല സുരേഷിന്റെ കല്യാണം ബന്ധം പാടെ തകർന്നു. അവസാനം ഗാർഹിക പീഡനത്തിൽ അകത്താകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു പോന്നതാണ്. അപ്പോൾ ആണ് സഹോദരനോട് സ്വത്തിന്റെ കാര്യത്തിൽ പിണങ്ങിയത് തെറ്റ് ആണെന്ന് മനസിലാക്കിയത് അതിൽ നി രുപാധികം മാപ്പ് പറഞ്ഞു കവിതയെ സുരേഷിന് നൽകികൂടെ എന്ന് സഹോദരനോട് അപേക്ഷിക്കാൻ ആണ് അവർ വീണ്ടും വന്നത്.
പരസ്പരം സ്നേഹിച്ച മുറപ്പെണ്ണും മുറചെക്കനും അല്ലെ. സഹോദരൻ സമ്മതിക്കാതിരിക്കില്ല. പക്ഷേ അവരുടെ പ്രതീക്ഷകളെ തകിട മറിച്ചു കൊണ്ടായിരുന്നു കവിതയുടെ കല്യാണം കഴിഞ്ഞു എന്ന് വാർത്ത അവർ അറിഞ്ഞത്. അതും വീട്ടിലെത്തിയതിനു ശേഷമാണ് അറിഞ്ഞത്. ഇത്രകാലം ബന്ധുക്കളുമായി യാതൊരു വിധത്തിൽ ഉള്ള ഒരു കോൺടാക്ട് മനപ്പൂർവ്വം വയ്ക്കാത്തതുകൊണ്ട് മാത്രമാണ് അവർ ഈ ഒരു വാർത്ത അറിയാൻ വളരെ വളരെയധികം വൈകിയത്.
ഏതായാലും ഇതിൽ തന്നെ പറ്റി ബാധിക്കുന്ന ഒരു വിഷയവും ഇല്ലാത്തതുകൊണ്ട് ഞാൻ ഈ കാര്യം അത്ര ഗൗനിച്ചില്ല. ഇവിടെയുള്ള വീട് സ്ഥലവും വിറ്റിട്ടാണ് സുരേഷും അമ്മയും മറുനാട്ടിലേക്ക് പോയത് അവർ തിരികെ വന്ന ഇവിടെ തന്നെ ഒരു സ്ഥലവും വാങ്ങി. അതിനുശേഷം ആണ് തന്റെ സഹോദരനെ കാണുവാൻ പോയത്
ഒരു ദിവസം ജോലി കഴിഞ്ഞ് കൃഷിയിടത്തിൽ ഒന്ന് ചുറ്റിയടിച്ച് ഞാൻ വന്നുകൊണ്ടിരുന്നപ്പോൾ എനിക്ക് കവിതയെ ഒന്ന് പിക്ക് ചെയ്യേണ്ടി വന്നു. അതായത് അവൾ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഞാൻ എന്റെ ബൈക്ക് ആയിപ്പോയി അവളെ പിക്ക് ചെയ്തു കൊണ്ടുവന്നു. ഇടയ്ക്ക് അങ്ങനെ ഞാൻ അവളെ പിക്ക് ചെയ്ത് വരാറുണ്ട്. പിന്നെ എന്റെ കൃഷി കാര്യങ്ങളൊക്കെ അറിയാം യാതൊരുവിധ എതിർപ്പു കളും പറഞ്ഞിട്ടില്ല.
അങ്ങനെ കവിതയും കൂട്ടി ഞാൻ എന്റെ വീട്ടിലെത്തി ബൈക്ക് കാർ പോർച്ചിൽ വെച്ചിട്ട് ഞങ്ങൾ ഇറങ്ങി പെട്ടെന്ന് ഒരു കാർ നേരെ ഞങ്ങളുടെ മുറ്റത്തേക്ക് വന്നു കയറി. അതിൽ നിന്നും നിറഞ്ഞ ചിരിയോടെ സുരേഷ് ഇറങ്ങി.
ഞാൻ സുരേഷിനെ നോക്കി ചിരിച്ചു എന്നാൽ കവിത അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു
ഞാൻ. ഹലോ സർപ്രൈസ് ആയല്ലോ ഈ വീട് എങ്ങനെ കണ്ടുപിടിച്ചു
സുരേഷ്. അമ്മാവൻ ഒരു സൂചന തന്നിരുന്നു പിന്നെ എനിക്ക് ഇവിടം വരെ ഒന്ന് വരേണ്ട ആവശ്യമുണ്ടായിരുന്നു അപ്പോൾ നിങ്ങളുടെ കാര്യം ഒന്ന് ഓർത്തു കണ്ടിട്ടു പോകാമെന്ന് വച്ചു
ഞാൻ. അതിനെന്താ സുരേഷിനെ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമല്ലോ വാ അകത്തേക്ക് വാ ഞാൻ ഇപ്പോൾ ഇവളെ കൂട്ടാൻ വേണ്ടി പോയിരിക്കുകയായിരുന്നു
സുരേഷ്. അത് സാരമില്ല പിന്നീട് ഒരിക്കൽ ആകാം ഞാൻ ഈ വഴി ഇതുവഴി പോയപ്പോ കയറിയതാണ് എനിക്ക് വേണ്ടി ഒരു പാർട്ടി അർജന്റ് ആയിട്ട് ടൗണിൽ കാത്തിരിപ്പുണ്ട് അവിടേക്ക് വേഗം പോകണം
ഞാൻ. വാ അകത്തു കയറി ചായ കുടിച്ചിട്ട് പോകാം ഒന്നുമില്ലെങ്കിലും ബന്ധുക്കളല്ലേ
സുരേഷ്. സാരമില്ലടോ അടുത്ത തവണയാകട്ടെ ഉറപ്പായും ഞാൻ എത്തും
