ഒരു മുറ – 1 19

അങ്ങനെ കൃഷിയും ജോലിയും നോക്കി ഞാൻ നടന്നു. കമ്പനിയുടെ ഷെയർ കുറെ ഞാൻ വാങ്ങിയിരുന്നു അങ്ങെനെ ജീവിതം പോയി. ഒരു കുഞ്ഞ് ഉണ്ടായില്ല എന്ന ശൂന്യതയുണ്ടായിരുന്നു. അതിനു വേണ്ടി ശ്രമിച്ചു പക്ഷെ എന്തോ നടന്നില്ല. കല്യാണം കഴിഞ്ഞു രണ്ടു വർഷം മാത്രമല്ലേ ആയിട്ടുള്ളു സമയം ഉണ്ടല്ലോ കവിത എന്നെ അശ്വസിപ്പിച്ചു.

ഒരു ദിവസം ഞാനും കവിതയും അവളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ രണ്ടു പേര് ഇരിക്കുന്നു. ഒരു അൻപത് വയസിനു മുകളിൽ പ്രായം വരുന്ന സ്ത്രീയും എന്റെ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനും അത് ആരാണെന്നു കവിതയുടെ അച്ഛൻ എനിക്ക് പറഞ്ഞു നൽകി. അതു അങ്ങേരുടെ പെങ്ങൾ ഭാമ അവരുടെ മകൻ സുരേഷ്……..

അച്ഛൻ എന്നെ അവർക്ക് പരിജയപ്പെടുത്തി. ഇരുവർക്കും എന്നെ പരിജയപ്പെട്ടപ്പോൾ ഒരു ചമ്മൽ. പേര് കേട്ടപ്പോൾ എനിക്ക് മനസ്സിലായി അതാണ് കവിതയുടെ മുറചെറുക്കൻ. എന്നാൽ ഇതുവരെയും കവിത നോക്ക പോലും ഉണ്ടായില്ല അവൾ നേരെ അകത്തേക്ക് പോയി

ഞാൻ സുരേഷിനെ പരിചയപ്പെട്ടു കണ്ടിട്ട് നല്ല സ്വഭാവമാണെന്ന് തോന്നുന്നു മാന്യമായ പെരുമാറ്റം. ഇവർ രണ്ടുപേരും തനിച്ചാണ് വന്നിരിക്കുന്നത് ഭാര്യയെ പറ്റി ഒന്ന് ചോദിക്കണം ഉണ്ടായിരുന്നു അത് എന്തുകൊണ്ട് വേണ്ടെന്ന് വെച്ചു. ഈ ഈ രണ്ടുപേരെ കുറിച്ചുള്ള സംസാരങ്ങളും വീട്ടിൽ ഒഴിവാക്കപ്പെട്ടതായിരുന്നു എന്ന് തോന്നുന്നു. മറ്റുള്ള ബന്ധുക്കളും അത് പാലിച്ചു എന്ന് വേണം കരുതാൻ.

പ്രായം ചെന്ന സ്ത്രീ കവിതയുടെ അപ്പച്ചി തന്നെയായിരുന്നു. അവരുടെ കണ്ണുകൾ കുറച്ച് മുമ്പ് കരച്ചിൽ ആയിരുന്നു എന്ന് തോന്നിക്കുന്ന വിധം ആയിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റുകളെല്ലാം കരഞ്ഞുകൊണ്ട് സമ്മതിക്കുകയും ആ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നത്തിന്റെയും മഞ്ഞുകട്ടകൾ അലിയിപ്പിക്കുകയും ചെയ്ത പോലെ എനിക്ക് തോന്നി .

ഭാമ. മോനെ എന്ത് ചെയുന്നു ഇപ്പോൾ

ഞാൻ. ഒരു കമ്പനിയിൽ സെയിൽസ് വിങ്ങിലാണ് ജോലി ചെയ്യുന്നത് പിന്നെ കുറെ അധികം കൃഷിയും ഒക്കെ ഉണ്ട്

ഭാമ. ഇന്നത്തെക്കാലത്ത് കൃഷി കൃഷി കൊണ്ടൊക്കെ ജീവിക്കാനുള്ള വരുമാനം ഉണ്ടോ മോനേ

ഞാൻ. കുഴപ്പമില്ല പിന്നെ ജോലി ഉണ്ടല്ലോ അതിൽ നല്ല അത്യാവശ്യം നല്ല സാലറിയും കിട്ടുന്നുണ്ട്

ഭാമ. എന്താ മക്കളെ കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായില്ലേ കുഞ്ഞിക്കാൽ ഒക്കെ കാണണ്ടേ

ഞാൻ. സമയമുണ്ടല്ലോ. പിന്നെ അവൾക്ക് കിട്ടിയല്ലോ അതിന്റെ പ്രൊബേഷനറി പിരീഡ് ഒക്കെ കഴിയട്ടെ എന്ന് വിചാരിച്ചു

കുറെ നേരത്തെ സംസാരത്തിനു ശേഷം അവർ 2 പേരും തങ്ങളുടെ വീട്ടിലേക്ക് മടങ്ങി എന്നാൽ അവർ മടങ്ങാൻ നേരത്ത് പോലും കവിത അവിടേക്ക് എത്തിയില്ല. ഞാൻ കവിതയെ അന്വേഷിച്ച് അവളുടെ മുറിയിലേക്ക് പോയി എന്റെ ഊഹം തെറ്റിയില്ല അവൾ മുറിയിൽ ഉണ്ടായിരുന്നു കട്ടിൽ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു

ഞാൻ. കവിത എന്തു പറ്റി

കവിത. ഒന്നുമില്ല

എന്നോട് സംസാരിക്കാൻ ഇടയിൽ അവളെഴുന്നേറ്റു ഞാനവളോട് പിന്നെയും ചോദിച്ചു പിന്നെ എന്തുകൊണ്ടാണ് നീ ഇപ്പോൾ കിടക്കുന്നത് സുഖമില്ലേ

കവിത. എനിക്ക് കുഴപ്പമൊന്നുമില്ല

ഞാൻ. സാരമില്ല എനിക്ക് മനസ്സിലാകും നിനക്ക് എന്താണ് പറ്റിയത് എന്ന് അതൊക്കെ മനസ്സിന്ന് വിട്ടുകള. ഏതായാലും അവർക്ക് പറ്റിയ തെറ്റുകൾ സമ്മതിച്ചവർ ഇവിടെ വന്ന് എല്ലാത്തിനും മാപ്പ് ചോദിച്ചു. തങ്ങളുടെ തെറ്റ് അവർക്ക് മനസ്സിലായി അത് അവർ സമ്മതിക്കുകയും ചെയ്തു അപ്പോൾ നമ്മൾ വേണം അതിനു മാപ്പ് നൽകുവാൻ.

കവിത. എനിക്ക് മനസ്സിലായി പക്ഷേ എല്ലാം പെട്ടെന്ന് മനസ്സിന്ന് പോവുകയില്ലല്ലോ

ഞാൻ. എല്ലാം മനസ്സിന്ന് കള നമ്മൾ തമ്മിൽ കല്യാണം കഴിച്ചു ഇപ്പോൾ നീ വേറൊരു ജീവിതത്തിലാണ്

കവിത. അത് മനസ്സിലാക്കിയത് കൊണ്ടല്ലേ ഏട്ടാ ഞാൻ കല്യാണത്തിന് സമ്മതിച്ചത്. സുരേഷേട്ടൻ എല്ലാം കാര്യങ്ങളും മറന്നുകൊണ്ട് മുമ്പേ തന്നെ കല്യാണം കഴിച്ചു. പിന്നെ ഞാൻ എന്തിനാ അങ്ങേർക്ക് വേണ്ടി ജീവിത അവസാനം വരെ കാത്തിരിക്കണം . ഒരു കാലത്ത് മനസ്സിൽ കൊണ്ടു നടന്നതാ അയാളുടെ കല്യാണം കഴിഞ്ഞപ്പോൾ അതു വിട്ടു.

Updated: May 9, 2026 — 12:00 am

Leave a Reply

Your email address will not be published. Required fields are marked *