ശാലീനി ചേച്ചി: വിധി വരച്ച വഴികൾ – 1 29

ആ സമയംകൊണ്ട് ആ ഓട്ടോറിക്ഷ കടന്നുപോയിരുന്നു. “വേറെ കുഴപ്പമൊന്നുമില്ലല്ലോ ചേച്ചി?” എന്ന് ചോദിച്ച് ഞാൻ അവിടെനിന്ന് വണ്ടിയെടുത്തു.

ഒരു നിമിഷം മാത്രമാണ് ആ മുഖം കണ്ടതെങ്കിലും, എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ആ രൂപം ഒരു നേർത്ത ആവേശമായി, ഒരു കൗതുകമായി പതിഞ്ഞിരുന്നു.

അങ്ങനെ ഒരു സാധാരണ ദിവസത്തെപ്പോലെ ആ ദിനം കടന്നുപോയി

അങ്ങനെ പിറ്റേന്നും ജോലി കഴിഞ്ഞ് ഞാൻ അഞ്ചരയോടെ ഇറങ്ങി. ഇപ്രാവശ്യം ഞാൻ സിഗ്നലിൽ എത്തുമ്പോൾ ചുവപ്പായിരുന്നു.

അങ്ങനെ സിഗ്നൽ മാറാൻ കാത്തുനിൽക്കുമ്പോഴാണ്, ഇന്നലെ എന്റെ വണ്ടിക്ക് മുന്നിൽപ്പെട്ട ആ ചേച്ചിയെ ഞാൻ ഫുട്പാത്തിൽ കണ്ടത്. ഒരു നിമിഷം എന്റെ നെഞ്ചിടിപ്പ് കൂടി. വീണ്ടും അവരെ കാണാൻ കഴിഞ്ഞത് ഒരു യാദൃശ്ചികതയായിരുന്നോ, അkതോ വിധിയുടെ കളിയോ?

ആ ചേച്ചിയെക്കുറിച്ച് പറയുകയാണെങ്കിൽ… ഒരു നോട്ടത്തിൽത്തന്നെ മനസ്സിലാകും, അവർ വീട്ടുപണിക്കോ മറ്റോ പോകുന്നൊരു സ്ത്രീയാണെന്ന്. ഒരു കളർ മങ്ങിയ ബ്ലൗസും, വിലകുറഞ്ഞ സാരിയും, കയ്യിൽ നിറംകെട്ട തുണിക്കടയുടെ കവറും. കാതിലോ കഴുത്തിലോ കയ്യിലോ ഒരു ആഭരണവും കണ്ടില്ല, ഒരു ചരടുപോലും ഇല്ല. എന്നാൽ അത്യാവശ്യം നല്ല നിറമുണ്ട്, പക്ഷേ വെയിലുകൊണ്ട് കരുവാളിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ ദാരിദ്ര്യം വിളിച്ചോതുന്ന ഒരു രൂപം. എന്നിട്ടും, ആ മുഖത്ത് എന്തോ ഒരു വല്ലാത്ത ആകർഷണം എനിക്ക് തോന്നി. അവരുടെ കണ്ണുകളിൽ ഒരുതരം നിസ്സഹായതയും, അതേ സമയം ഒളിഞ്ഞുകിടക്കുന്നൊരു തീവ്രമായ മോഹവും ഞാൻ കണ്ടു.

ഞാൻ ബൈക്ക് നേരെ ചേച്ചിയുടെ അടുത്ത് കൊണ്ടുപോയി നിർത്തി.

ഒരു തമാശ എന്നപോലെ ഞാൻ ചോദിച്ചു: “ഏതേലും വണ്ടിക്ക് വട്ടം ചാടാൻ നിൽക്കുകയാണോ?”

ചേച്ചി ആദ്യം പെട്ടെന്ന് ഞെട്ടി. പിന്നീട് ഞാൻ ആണെന്ന് മനസ്സിലായപ്പോൾ ഒരു ചെറുചിരിയോടെ പറഞ്ഞു: “മോനായിരുന്നു അല്ലേ? ഞാൻ പേടിച്ചുപോയി.”

ഞാൻ: “ഓട്ടോറിക്ഷ കാത്തുനിൽക്കുകയാണോ?”

ചേച്ചി: “അതെ മോനേ… ഇന്നലെ നിന്നിടത്തുനിന്ന് ഒരു ഓട്ടോ പോലും കിട്ടിയില്ല, അതാ ഇപ്പുറത്തേക്ക് ക്രോസ് ചെയ്ത് നിന്നത്.”

ഞാൻ: “എങ്ങോട്ടാ പോകേണ്ടത്?”

ചേച്ചി: “പാലാരിവട്ടം.”

ഞാൻ: “വീട്ടിലേക്കാണോ?”

ചേച്ചി: “അല്ല, അവിടെ ഒരു ഫ്ലാറ്റിൽ ചെറിയ പണിയുണ്ട്, ആറരയാകുമ്പോൾ അവിടെ എത്തണം. അതാ മോനേ ഓട്ടോ നോക്കി പോകുന്നത്.”

ഞാൻ: “വീട് ഇവിടെ അടുത്താണോ?”

ചേച്ചി: “അല്ല, വീട് കാക്കനാടാണ്. ഇവിടെ ഒരു വീട്ടിൽ പ്രായമുള്ള ഒരമ്മച്ചിയുണ്ട്, വീട്ടിലുള്ളവർ അഞ്ചര ആറു മണിയാകുമ്പോൾ എത്തും.”

ഞാൻ: “അപ്പോ ഓട്ടപ്പാച്ചിലാണല്ലേ?”

ചേച്ചി: “ജീവിക്കണ്ടേ?” എന്ന് പറഞ്ഞ് ആ ചേച്ചി ഒരു ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനകളും ഒറ്റപ്പെടലും മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. ഒരു നെടുവീർപ്പിൽ അവരുടെ ജീവിതഭാരം എനിക്കനുഭവപ്പെട്ടു. “മോൻ ജോലി കഴിഞ്ഞ് വരുകയാണോ?”

ഞാൻ: “അതെ, ഞാൻ തൊട്ടപ്പുറത്ത് വർക്ക് ചെയ്യുന്നത്… അല്ല ചേച്ചി, സമയം ആറു കഴിഞ്ഞല്ലോ, ഇനി എപ്പോഴാണ് നിങ്ങൾ അവിടെ എത്തുന്നത്?”

ചേച്ചി: “അതാണ് പത്ത്-പതിനഞ്ചു മിനിറ്റായി ഞാൻ ഇവിടെ നിൽക്കുന്നത്. വരുന്ന വണ്ടിയിലൊക്കെ ആളുകളുണ്ട്.”

ഞാൻ: “ചേച്ചിക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അവിടെ ആക്കിത്തരട്ടെ? എന്തായാലും ഞാൻ ആ വഴിയാണ് പോകുന്നത്.”

ചേച്ചി: “അയ്യോ വേണ്ട, അതൊക്കെ ബുദ്ധിമുട്ടാവും… മാത്രവുമല്ല ആരെങ്കിലും കണ്ടാലത് മതി.”

ഞാൻ: “എന്ത് ബുദ്ധിമുട്ട്? ഞാൻ ആ വഴിയാ പോകുന്നത്, ചേച്ചിയെ അവിടെ ഇറക്കുന്നത് കൊണ്ട് എനിക്ക് വേറെ പ്രശ്നമൊന്നുമില്ല.”

ചേച്ചി: “മോന്റെ വീട് അവിടെയാണോ?”

ഞാൻ: “എനിക്ക് കുറച്ചുകൂടി പോകണം. ചേച്ചിക്ക് കുഴപ്പമില്ലെങ്കിൽ വരൂ, ഞാൻ അവിടെ ആക്കിത്തരാം.”

ചേച്ചി കുറച്ചുനേരം ആലോചിച്ചുനിന്നു, അവരുടെ കണ്ണുകളിൽ ഒരുതരം സംശയം കണ്ടു. ഒടുവിൽ, ഒരു നിശ്വാസത്തോടെ ചേച്ചി വരാമെന്ന് സമ്മതിച്ചു.

ഞാൻ അവരോട് സംസാരിക്കുന്നതും , ‘ഞാൻ ആക്കിത്തരാം’ എന്ന് പറയുമ്പോഴും എന്റെ ഉള്ളിൽ ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല എന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. ഒന്നു സഹായിക്കണം എന്ന് മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. എങ്കിലും, എവിടെയോ ആ സ്ത്രീയുടെ സാമീപ്യം എന്നിൽ ഒരുതരം അജ്ഞാത വികാരങ്ങൾ ഉണർത്തുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *