ശാരദ ടീച്ചർ – 2 26അടിപൊളി 

 

“ഞങ്ങൾ പഴയതുപോലെയല്ല ടീച്ചറേ. ഈ പ്ലസ് ടു എങ്ങനെയെങ്കിലും കടന്നുകൂടണം എന്നുണ്ട്.”

 

“അത് നല്ല കാര്യമാണ്,” ശാരദ ഒരു കസേര വലിച്ചിട്ടു അവർക്ക് എതിരെ ഇരുന്നു.

 

“വിനുവിനെ സഹായിക്കാൻ വന്നതാണോ അതോ തല്ലിപ്പൊളിക്കാനാണോ?” ടീച്ചർക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല.

 

“അയ്യോ ടീച്ചറേ… പഴയതൊക്കെ പോട്ടെ. ഞങ്ങൾക്ക് ഈ വർഷം എങ്ങനെയെങ്കിലും പാസ്സാകണം. വിനുവിന്റെ കൂടെ ഇരുന്ന് പഠിച്ചാൽ നന്നാകുമെന്ന് തോന്നി,” സച്ചിൻ പറഞ്ഞു.

 

“പഠിക്കണം എന്നുണ്ടെങ്കിൽ ഞാൻ സഹായിക്കാം. പക്ഷേ അനാവശ്യമായ വർത്തമാനങ്ങൾ ഇവിടെ പാടില്ല. മനസ്സിലായല്ലോ?”

 

“അയ്യോ ടീച്ചറേ… അതൊക്കെ ഞങ്ങൾക്ക് അറിയാം,” രാഹുൽ പറഞ്ഞു. “വിനു ഭാഗ്യവാനാണ്. വീട്ടിൽ ഇത്രയും നല്ലൊരു അന്തരീക്ഷം. ടീച്ചറുടെ ഈ വീട് കാണാൻ തന്നെ എന്ത് രസമാണ്. എല്ലാം നല്ല നീറ്റായിട്ട് കിടക്കുന്നു.”

 

രാഹുലിന്റെ സംസാരത്തിൽ ഒരുതരം സ്വാഭാവികതയുണ്ടായിരുന്നു. ശാരദയ്ക്ക് പതിയെ ആ കടുപ്പം കുറയുന്നത് പോലെ തോന്നി. “അതിപ്പോ… നമ്മൾ താമസിക്കുന്ന ഇടം വൃത്തിയായി വെക്കണമല്ലോ. വിനുവിന് അങ്ങനെയൊരു ശ്രദ്ധയൊന്നുമില്ല.”

 

“അതുകൊണ്ടല്ലേ ടീച്ചറേ ഞങ്ങൾ വന്നത്,” സച്ചിൻ ഇടയ്ക്ക് കയറി. “ഞങ്ങൾ ഇവനെ കുറച്ച് നന്നാക്കി എടുത്തോളാം. ടീച്ചർക്ക് ആ കാര്യത്തിൽ പേടി വേണ്ട. സത്യം പറഞ്ഞാൽ സ്കൂളിൽ ടീച്ചറെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയാണ്. പക്ഷേ ഇവിടെ കണ്ടപ്പോൾ… ഒരു ചേച്ചിയെപ്പോലെയുണ്ട്.”

 

ശാരദ ഒന്ന് ചിരിച്ചു. ആരും കേൾക്കാത്ത, വളരെ നേർത്ത ഒരു ചിരി. “ചേച്ചിയോ? എനിക്ക് നിന്റെ അമ്മയുടെ പ്രായം കാണും.”

 

“അതൊക്കെ വെറുതെ പറയുന്നതാ ടീച്ചറേ,” അജിത്ത് കണ്ണിറുക്കി ചിരിച്ചു. “ടീച്ചറെ കണ്ടാൽ അത്രയൊന്നും തോന്നില്ല. എല്ലാവരും പറയാറുണ്ട്, ശാരദ ടീച്ചർ ക്ലാസ്സിൽ കയറുമ്പോൾ ഒരു പ്രത്യേക തെളിച്ചമാണെന്ന്.”

 

ഈ സംസാരങ്ങൾക്കിടയിൽ വിനു മിണ്ടാതെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. അവന്റെ പോക്കറ്റിലിരുന്ന ആ ഫോൺ അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി റെക്കോർഡ് ചെയ്ത ആ ശബ്ദങ്ങൾ…

 

“ശരി, നമുക്ക് സമയം കളയണ്ട. നിങ്ങൾ ആ ബുക്സ്എടുക്ക്,” ശാരദ എഴുന്നേറ്റു.

 

“ടീച്ചറേ… ഒരു പത്തു മിനിറ്റ്. ഈ ചൂടത്തല്ലേ ഞങ്ങൾ വന്നത്. ഒന്ന് ഇരുന്നോട്ടെ ,” നിതിൻ പറഞ്ഞു. “ടീച്ചറുടെ ആ ‘പൂന്തോട്ടം ‘കണ്ടപ്പോൾ തന്നെ മനസ്സിന് നല്ലൊരു കുളിർമ തോന്നി. ഈ ചെടികളൊക്കെ ടീച്ചർ തന്നെയാണോ നോക്കുന്നത്?”

 

“അതെ, വൈകുന്നേരം കുറച്ച് സമയം അതിനായി മാറ്റിവെക്കും,” ശാരദ മറുപടി നൽകി.

 

“അതാണല്ലേ ടീച്ചറുടെ ആ പോസിറ്റീവ് എനർജിക്ക് കാരണം,” അജിത്ത് എഴുന്നേറ്റ് ടീച്ചറുടെ അടുത്തേക്ക് വന്നു. “ടീച്ചർക്ക് ഈ പ്രായത്തിലും ഇത്രയും എനർജി എവിടുന്നാ കിട്ടുന്നത്? ഞങ്ങളൊക്കെ ഒന്ന് നടന്നാൽ തന്നെ തളർന്നു പോകും.”

 

അജിത്ത് സംസാരിക്കുമ്പോൾ ശാരദയുടെ തോളിൽ തൊടുമോ എന്ന് വിനു പേടിച്ചു. പക്ഷേ അവൻ വളരെ മാന്യമായി ദൂരം പാലിച്ചു. അവന്റെ വാക്കുകളിലെ ആ ‘സുഖിപ്പിക്കൽ’ ശാരദ ആസ്വദിക്കുന്നുണ്ടെന്ന് വിനുവിന് തോന്നി. ഭർത്താവ് അടുത്തില്ലാത്ത, സ്നേഹമുള്ള വാക്കുകൾ കേട്ട് ശീലമില്ലാത്ത ഒരു സ്ത്രീയുടെ മനസ്സിലേക്ക് അവർ പതുക്കെ വഴി വെട്ടുകയായിരുന്നു എന്ന് ആ പൊട്ടന് മനസ്സിലായില്ല.

 

“നിങ്ങൾ ഓരോന്ന് പറഞ്ഞു എന്നെ ഇങ്ങനെ പുകഴ്ത്തണ്ട. എല്ലാവരും പുസ്തകം എടുക്ക്,” ശാരദ അടുക്കളയിലേക്ക് നടന്നു. “ഞാൻ നിങ്ങൾക്കായി കുറച്ച് ജ്യൂസ് എടുക്കാം. വിയർത്തു വന്നതല്ലേ.”

 

ടീച്ചർ അടുക്കളയിലേക്ക് മറഞ്ഞതും അജിത്തിന്റെ മുഖത്തെ ആ ‘വിനയം’ മാറി. അവൻ വിനുവിനെ നോക്കി കണ്ണിറുക്കി. രാഹുലും നിതിനും പതുക്കെ ചിരിച്ചു.

 

“കണ്ടോടാ… പുലിയെ മെരുക്കുന്നത് ഇങ്ങനെയാണ്,” അജിത്ത് താഴ്ന്ന സ്വരത്തിൽ പറഞ്ഞു. “ടീച്ചർ പതുക്കെ അയഞ്ഞു വരുന്നുണ്ട്. ആ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ നമുക്ക് ബാക്കി പ്ലാൻ ചെയ്യാം.”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *