ശരത് രേഖകള്‍ – 1 25

കറുത്ത്, തടിച്ച്, നല്ല ഉയരമുള്ള ഒരു മനുഷ്യന്‍!

 

“ഇപ്പം മനസിലായോ?”

 

രേഖ ചോദിച്ചു.

 

“കാണാന്‍ വലിയ തുമ്പൊന്നുമില്ല…ഇല്ലാന്ന് മാത്രമല്ല ഒട്ടും സൌന്ദര്യോം ഇല്ല…എന്നാലും ഒരാര്‍ട്ടിസ്റ്റിന്‍റെ കണ്ണിക്കൊടെ നോക്കുമ്പം പെര്‍ഫെക്റ്റ് അനാട്ടമി ഉണ്ട് ഇയാള്‍ക്ക് എന്‍റെ സബ്ജക്റ്റിന്…”

 

ഒന്നും മനസ്സിലായില്ലെങ്കിലും സര്‍വ്വജ്ഞാനിയെപ്പോലെ പുഞ്ചിരിച്ച് തല കുലുക്കി, ഞാന്‍.

 

“പക്ഷെ കക്ഷീടെ വൈഫിനെ കാണണം,”

 

രേഖ ചിരിച്ചുകൊണ്ട് തുടര്‍ന്നു.

 

 

“നമ്മടെ കല്യാണം നടക്കുന്നേനു രണ്ട് കൊല്ലം മുമ്പ് മരിച്ചുപോയി അവര്. എന്നാ ബ്യൂട്ടിയാന്നറിയാവോ! ഓ! ഒന്ന് കാണണം! അയലോക്കത്തെ സകല ആണുങ്ങളും മണം പിടിച്ചോണ്ട് എപ്പഴും അവരുടെ ചുറ്റും ഉണ്ടാവും. മോഹന്‍ അങ്കിളിന് ഒട്ടും മാച്ച് അല്ലാരുന്നു…”

 

********************************

 

ഏതാനും ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഓഫീസില്‍ നിന്ന് വന്ന്, കുളിച്ച് ഫ്രഷ് ആയി ഹാളില്‍ പത്രം മറിച്ചു നോക്കുമ്പോള്‍ അടുത്തിരുന്ന രേഖ പറഞ്ഞു.

 

“ശരത്തെ, ഞാന്‍ മോഹന്‍ അങ്കിളിനെ കോണ്ടാക്റ്റ് ചെയ്യാന്‍ പോകുവാ”

 

അവള്‍ പറഞ്ഞു.

 

“വേറെയും അന്വേഷിച്ചെങ്കിലും ആരും അങ്ങ് സെറ്റാകുന്നില്ല. പെട്ടെന്ന് എക്സിബിഷന്‍ സ്റ്റാര്‍ട്ട് ചെയ്യണേല്‍ ഇപ്പഴേ തുടങ്ങണം…എന്നിട്ടേ ആര്‍ട്ട് ഹൌസുകളുമായി കോണ്ട്രാക്റ്റിനെപ്പറ്റി ഡിസ്ക്ഷന്‍ തുടങ്ങാന്‍ പറ്റൂ..”

 

“രേഖേ, ബട്ട്, അയാളെപ്പോലെ ഒട്ടും കാണാന്‍ കൊള്ളാത്ത ആളെ എങ്ങനെ?”

 

ഞാന്‍ എന്‍റെ സംശയം മറച്ചുവെച്ചില്ല.

 

“അത് സാരമില്ല…”

 

പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

 

“എന്നാ ഏക്ക്, ഇപ്പ തന്നെ പോകാം,’

 

ഞാന്‍ എഴുന്നേറ്റു. അവളും.

പത്ത് മിനിട്ടിനുള്ളില്‍ ഞങ്ങള്‍ മോഹന്‍ അങ്കിളിന്‍റെ വീട്ടിലെത്തി. വലിയ വീടാണ്. വലിയ മുറ്റവും ഗാര്‍ഡനുമൊക്കെയുണ്ട്. മതിലും.

അട്ഭുതതോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങളുടെ സന്ദര്‍ശനം അദ്ദേഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഉച്ചത്തില്‍ ചിരിച്ച്, അദ്ഭുതം പ്രകടിപ്പിച്ച് ഞങ്ങളെ അദ്ദേഹം സ്വീകരിച്ചു.

അതുമിതുമൊക്കെ സംസാരിച്ച് ഞങ്ങള്‍ അല്‍പ്പ സമയം പിന്നിട്ടു.

അപ്പോള്‍ രേഖ, അദ്ദേഹം അറിയാതെ എന്‍റെ കാലില്‍ ഒന്ന് തോണ്ടി.

 

“അങ്കിളേ!”

 

അത് മനസ്സിലാക്കി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

 

“ഒരു റിക്വസ്റ്റ്…അതുവായാ ഞങ്ങള് വന്നിരിക്കുന്നത്…”

 

“എന്നതാ?”

 

ഞാന്‍ കാര്യം അവതരിപ്പിച്ചു.

അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.

 

“എന്‍റെ പടം വരയ്ക്കാനോ?”

 

ചിരിക്കിടയില്‍ അദ്ദേഹം ചോദിച്ചു.

 

“എന്നാ പിള്ളേരെ കളിയാക്കുവാണോ?”

 

“അയ്യോ അല്ല,”

 

ഞാന്‍ ക്ഷമാപണം ധ്വനിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

 

 

“അങ്കിള്‍ എന്നാ അങ്ങനെ ചോദിച്ചേ?”

 

“അല്ല എന്നെപ്പോലെ കാണാന്‍ ഒട്ടും കൊള്ളാത്ത, ഒരു ലുക്കും ഇല്ലാത്ത ആളെനോക്കി പടം വരയ്ക്കണം..അത് വലിയ വിലയ്ക്ക് വില്‍ക്കണം എന്നൊക്കെ കേട്ടാ ചിരിക്കുവല്ലാതെ പിന്നെ?”

 

“അയ്യോ അങ്കിളെ, അങ്ങനെ ഒന്നുമല്ല,’

 

ഞാന്‍ പെട്ടെന്ന് തിരുത്തി.

 

“ആരാ പറഞ്ഞെ അങ്കിളിനെ കാണാന്‍ ഒന്നും കൊള്ളത്തില്ല എന്ന്…നിറത്തില്‍ ആണോ സൌന്ദര്യം ഇരിക്കുന്നത്?”

 

ഞാന്‍ പെട്ടെന്ന് ഉദാര മനസ്ക്കനായി.

 

“അങ്കിളേ,”

 

രേഖയും പറഞ്ഞു.

 

“എന്‍റെ സബ്ജക്റ്റിന് ഏറ്റവും സ്യൂട്ട് അങ്കിളിന്‍റെ ലുക്കാ…”

 

“അതെന്നാ പിച്ചക്കാരുടെ സംസ്ഥാന പ്രസിഡന്‍റ്റിന്‍റെ പടം ആണോ വരയ്ക്കാന്‍ പോകുന്നെ?”

 

അങ്കിള്‍ വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.

 

“ഒന്ന് പോ അങ്കിളേ! അങ്കിളിന്‍റെ ഒരു വളിച്ച ജോക്ക്!”

 

ഞാന്‍ പറഞ്ഞു.

 

“ശരി ശരി…”

 

മോഹന്‍ അങ്കിള്‍ പറഞ്ഞു.

 

“ഞാന്‍ വരാം..മോഡല്‍ ആയി ഇരുന്നും തരാം..എന്‍റെ ലുക്ക് കൊണ്ട് അങ്ങനെ ആര്‍ക്കേലും എന്തേലും ഗുണം ഉണ്ടാകട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *