ശരത് രേഖകള്‍ – 1 25

 

ഞങ്ങളുടെ മുഖം പ്രസന്നമായി.

 

“മാത്രവല്ല ഞാനിവിടെ ഈച്ചേം ആട്ടി ചുമ്മാ ഇരിക്കുവല്ലേ? എന്തോരം നേരവാ ടീവിലെ വളിപ്പും മൊബൈലും ഒക്കെ നോക്കി ടൈം കളയുന്നെ? ഞാന്‍ വരാന്നെ!”

 

“താങ്ക്യൂ അങ്കിള്‍,”

 

രേഖ പുഞ്ചിരിയോടെ പറഞ്ഞു.

 

“എപ്പഴാ വരണ്ടേ?”

 

മോഹന്‍ അങ്കിള്‍ ചോദിച്ചു.

 

“പറ്റൂങ്കി നാളെത്തന്നെ,”

 

രേഖ പെട്ടെന്ന് പറഞ്ഞു.

 

“ഡേ ടൈം ആണേല്‍ എനിക്ക് ഏറ്റവും സ്യൂട്ടാ. എന്‍റെ മൊബൈല്‍ നമ്പര്‍ ഇല്ലേ അങ്കിളിന്‍റെ കൈയ്യില്‍?”

 

അങ്കിള്‍ മൊബൈല്‍ നോക്കി.

 

“ലാസ്റ്റ് ത്രീ എയ്റ്റ് ഫോര്‍ അല്ലെ? വൈഫിന്റെ അമ്മേടെ പേരും രേഖേന്നാ”

 

“അതെ അങ്കിള്‍,”

 

രേഖ പറഞ്ഞു.

 

“ത്രീ എയ്റ്റ് ഫോറാ ലാസ്റ്റ്…”

 

അങ്ങനെ രേഖയുടെ പോര്‍ട്രൈറ്റ്‌ പെയിന്‍റിംഗ് ആരംഭിച്ചു.

എന്നും ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വന്നത്. ഒന്നുരണ്ടു തവണ അദേഹം ഞായറാഴ്ചയും വന്നിരുന്നു. രേഖ അദ്ധേഹത്തെയും കൊണ്ട് സ്റ്റുഡിയോയില്‍ ചെലവിടുമ്പോള്‍ ഹാളില്‍ ടിവിയുടെ മുമ്പിലായിരിക്കും, ഞാന്‍. അല്ലെങ്കില്‍ ഉറക്കത്തില്‍.

ഞങ്ങള്‍ തമ്മിലുള്ള ബന്ധവും ഊഷ്മളമാകാന്‍ തുടങ്ങി.ചിലപ്പോഴൊക്കെ ഞങ്ങള്‍ അദ്ധേഹത്തെ അത്താഴത്തിനു ക്ഷണിക്കും. അല്ലെങ്കില്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് വിളിക്കും.

ഇതിനിടെ ഞാന്‍ രേഖയുടെ പെയിന്റിങ്ങ് കണ്ടു.

ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടുപ്പോയി. അവള്‍ ആര്‍ട്ടിസ്റ്റ് ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത്രയും റ്റാലെന്‍റ്റ് ഉള്ളവള്‍ ആയിരുന്നു എന്നുസ്വപ്നത്തില്‍ പോലും എനിക്ക് തോന്നലുണ്ടായിരുന്നില്ല, ആ പെയിന്‍റിംഗ് കണ്ടപ്പോള്‍. വേള്‍ഡ് ക്ലാസ്സ് എന്നൊക്കെ അഭിപ്രായപ്പെടാന്‍ മാത്രം പ്രതിഭയുള്ള ജീനിയസ്സാണ് എന്‍റെ ഭാര്യ എന്നതില്‍ ഞാന്‍ അഭിമാനം കൊണ്ടു.

രണ്ടാഴ്ച്ചയ്ക്ക് ശേഷം രേഖ അത് വരച്ചു തീര്‍ത്തു.

 

“ഏതേലും ആര്‍ട്ട് ഹൌസ് ഇത് എടുത്താല്‍ മതിയാരുന്നു,”

 

പേയിന്‍റ്റിങ്ങിനു മുമ്പില്‍ നിന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് രേഖ പറഞ്ഞു.

 

“ക്യാന്‍വാസില്‍ നിന്ന് ഇറങ്ങി വരാന്‍ നോക്കുവാണ് നീ മോഹന്‍ അങ്കിളിനെ മോഡല്‍ ആക്കി വരച്ച മനുഷ്യന്‍റെ പെയിന്‍റിംഗ്,”

 

ഞാന്‍ ചിത്രത്തില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ പറഞ്ഞു.

 

“അത്രയ്ക്കും റിയലിസ്റ്റിക് ആണ്. എന്നിട്ടാണോ നീ ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നത്?”

 

ചിത്രം അവള്‍ ഏതോ സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നത് ഞാന്‍ കണ്ടു. അതിന്‍റെ വിശദാംശമൊന്നും ഞാന്‍ തിരക്കിയില്ല.

എന്നാല്‍ അന്ന് വൈകിട്ട് ഓഫീസില്‍ നിന്നും ഞാന്‍ വന്നപ്പോള്‍ അത്യാഹ്ലാദത്തോടെ അവളെന്നെ എതിരേറ്റു.

 

“ഓ! എന്‍റെ ശരത്ത്…”

 

എന്നെ കെട്ടിപ്പിടിച്ച്, എന്‍റെ അധരത്തില്‍ അമര്‍ത്തി അമര്‍ത്തി ഒരുപാട് ചുംബിച്ച് രേഖ ഉച്ചത്തില്‍ പറഞ്ഞു.

 

“എന്താടീ? എന്ത് പറ്റി?”

 

ഞാനും അത്യാഹ്ലാദത്തോടെ തിരക്കി.

 

“ചേട്ടാ ജഹാന്‍ഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുംമെയില്‍ വന്നു..”

 

“അതെവിടെയാ? എന്നിട്ട്?”

 

“എന്‍റെ ചേട്ടാ ഇന്ത്യയിലെ ഏറ്റവും നല്ല ആര്‍ട്ട് ഗ്യാലറിയില്‍ ഒന്നാ ജഹാന്‍ഗീര്‍ ആര്‍ട്ട് ഗ്യാലറി. അവരുടെ കൊച്ചീലെ എജന്റ്റ് നാളെ വരും… അവരത് വാങ്ങി..”

 

“വാങ്ങീന്നോ?”

 

“ആന്നേ…നാളെ…ഓ! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല!”

 

ഒരു ദിവസം ഹെഡ് ഓഫീസില്‍ നിന്നും ഞങ്ങളുടെ ഓഫീസിലേക്ക് ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. വീടിന്‍റെ മുമ്പിലൂടെയുള്ള റോഡിലൂടെയാണ് പോകേണ്ടത്.

 

“വീട്ടില്‍ കയറി ലഞ്ച് കഴിച്ചിട്ട് പോയാലോസ് ”

 

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചു.

ഞാന്‍ ഫോണെടുത്തു.

ഞാന്‍ സമയം നോക്കി. രണ്ട് ഇരുപത്.

ലഞ്ച് കഴിഞ്ഞ് രേഖ ഒന്നുറങ്ങുന്ന സമയമാണ് ഇപ്പോള്‍. അതുകൊണ്ട് വിളിച്ചുണര്‍ത്തി അവളുടെ ഉറക്കം കളയേണ്ട. അതുകൊണ്ട് ഞാന്‍ വാട്ട്സ് ആപ്പ് മെസേജ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *