ശേഷം പതുക്കെ ചോദിച്ചു.
“സാർ… അപ്പൊ ഇപ്പോഴും ഈ വിമാനത്തിനുള്ളിലുള്ളത്…” “അത്… അതാരാണ്?”
ശർമ്മാജിയുടെ മുഖത്ത് ഒരു വിചിത്രമായ പുഞ്ചിരി തെളിഞ്ഞു. അതിൽ പരിഹാസവും ഭയവും ഒരുമിച്ചുണ്ടായിരുന്നു.
“അവനോ…” അദ്ദേഹം പതുക്കെ പറഞ്ഞു.
“ഖാൻസാറിന്റെ ഇളയ മകൻ.”
പി.എ. ശ്രദ്ധയോടെ കേട്ടുനിന്നു.
“അച്ഛന്റെ പേരിലും ശക്തിയിലും ജീവിക്കുന്ന ഒരു തല തെറിച്ച ചെക്കൻ.” ശർമ്മാജിയുടെ ശബ്ദത്തിൽ വെറുപ്പ് കലർന്നു.
“തനിക്ക് ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കാമെന്നാണ് അവന്റെ വിചാരം.”
“പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ…” “അവന് അതിരുകളൊന്നുമില്ല.” “പ്രായമോ… സാഹചര്യങ്ങളോ… ഒന്നും അവന് ഒരു വിഷയമല്ല.”
പി.എ.യുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞു.
ശർമ്മാജി വീണ്ടും വിമാനത്തിലേക്ക് നോക്കി.
“അവനെ നേരെ. നീ നമ്മുടെ തമിഴ്നാട്ടിലെ ഗസ്റ്റ് ഹൗസിലേക്ക് കൂട്ടി കൊണ്ട് പോകണം.”
അവനാരാണെന്നോ അവന്റെ യഥാർത്ഥ വ്യക്തിത്വം എന്താണെന്നോ ആരും അറിയാൻ പാടില്ല.””””…
“അധികാരവും പണവും കൈയിൽ കിട്ടിയാൽ ലോകം മുഴുവൻ തനിക്ക് സ്വന്തമാണെന്ന് കരുതുന്നവനാണ് അവൻ.”
“മനുഷ്യരെ ബഹുമാനിക്കാൻ അവന് അറിയില്ല. അവന്റെ കണ്ണിൽ ആളുകൾ വെറും വസ്തുക്കളാണ്.”
ശർമ്മാജി ഒരു നിമിഷം നിർത്തി.
“അവന് വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കണം. അതിപ്പോ പൈസ കൊടുത്ത് ഏതെങ്കിലും വേശ്യയെ വെച്ചെങ്കി അങ്ങനെയും……. അവന്റെ ഓരോ നീക്കവും നീ ശ്രദ്ധിക്കണം.”
“അവന്റെ അഹങ്കാരവും സ്വഭാവവും പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കും.”
“ഖാൻസാറിന്റെ മകനാണ് എന്ന ഒറ്റ കാരണത്താൽ അവന് എല്ലാത്തിൽ നിന്നും രക്ഷ നേടുന്നത്… അതാണ് അവനെ കൂടുതൽ അപകടകാരിയാക്കുന്നതും.”
ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി.
ശേഷം ശബ്ദം കർശനമാക്കി.
“പക്ഷേ നീ ഒന്ന് ഓർമ്മിക്കണം…”
പി.എ. ശ്രദ്ധയോടെ നോക്കി.
“അവൻ ഒരു പ്രശ്നത്തിലും ചെന്ന് ചാടരുത്…. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടൻ എന്നെവിളിച്ച്അറിയിക്കണം..”
“നിന്റെ ആളുകളുടെ കണ്ണ് ഇരുപത്തിനാലു മണിക്കൂറും അവന്റെ മേലുണ്ടാകണം.”
ശർമ്മാജിയുടെ മുഖത്ത് വീണ്ടും ഭയം തെളിഞ്ഞു.
“ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല… അവന് എന്തെങ്കിലും സംഭവിച്ചാൽ…” അദ്ദേഹം ആകുലതയോടെ പറഞ്ഞു.
“…ആദ്യം തല പോകുന്നത് നമ്മുടേതായിരിക്കും.”
പി.എ. അനുസരണയോടെ തലകുനിച്ചു.
“ശരി, സാർ.”
ശർമ്മാജി കൈയിലെ വാച്ചിലേക്ക് നോക്കി.
രാത്രി വീണ്ടും കനത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് മുന്നിലുള്ള കാര്യങ്ങൾ അതിലും ഭാരമേറിയതായിരുന്നു.
“എനിക്ക് വെളുപ്പിന് തന്നെ ഡൽഹിയിലെത്തണം.”
അദ്ദേഹം കാറിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു.
“ഇന്നത്തെ കാര്യം ഉടൻ ചിലരെ അറിയിക്കാനുണ്ട്.”
അത്രയും പറഞ്ഞ് ശർമ്മാജി പതുക്കെ കാറിൽ കയറി.
അടുത്ത നിമിഷം വാഹനം സ്റ്റാർട്ട് ആയി.
വിജയ്‌നഗർ എയർസ്ട്രിപ്പിൽ വീണ്ടും നിശ്ശബ്ദത പടർന്നു.
എന്നാൽ ആ രാത്രിയിൽ ആരംഭിച്ച കളി…
ഇനി അവസാനിക്കാൻ പോകുന്നില്ലായിരുന്നു.
(പേടിച്ച് പോയോ കഥ മാറിയിട്ടൊന്നുമില്ല ചുമ്മാ ഞാൻ ഫ്യൂച്ചർ ഗ്ലിംപ്സ് കാണിച്ചതാ ആരൊക്കെ പറഞ്ഞു കഥാ നീങ്ങുന്നില്ലാണ് ഇനി അത് ശ്രദ്ധിക്കാട്ടോ)
Back to past.
ഡാ ഇപ്പൊങ്ങനുണ്ട് കവിളിലെ വേദനക്ക് കുറവുണ്ടോ??????…”””””…… ചുണ്ടിനോട് ഐസ് വെച്ചുകൊണ്ടിരുന്ന വിഷ്ണുവിനോടായി ഞാൻ ചോദിച്ചു……
പിന്നെ ബാറ്റ് കൊണ്ട് മുഖത്തടിച്ചാ ഒരു ഫുൾ അടിച്ച സുഖല്ലേ…..””” ഓരോ വള്ളിയും ഒപ്പിച്ചു വന്നിട്ടവൻ ഇപ്പൊ സുഖ വിവരം ചോദിക്കാ…കുണ്ണാ …… നാണമുണ്ടോട നായെ നിനക്കിത് എന്നോട് ചോദിക്കാൻ”””…… എൻ്റെ ചൊറിഞ്ഞുള്ള സംസാരം കേട്ടതും വിഷ്ണു കുട്ടൻ ചൂടായി…..
തെറ്റ് എൻ്റെ ഭാഗത്താ സൂര്യാ…എൻ്റെ ഭാഗത്താ നീ ഒന്ന് ക്ഷമി…”””…… അവനെ ഒന്ന് തണുപ്പിക്കാന്നെന്നോണം ഞാൻ പറഞ്ഞു ….
സൂര്യയോ ഏത് സൂര്യ നിനക്ക് അടികൊണ്ട് ഉള്ള കിളിയും കൂടി പോയോ?????……… “”””
അത് പിന്നെ കുട്ടാ ….. ഒരു സിനിമാ ഡയലോഗ്….. ഏ””.. …അവനെ നോക്കി ഒരുളിയോടെ ഞാൻ പറഞ്ഞു…
