വേശ്യായനം – 2 1അടിപൊളി  

ഈ അധ്യായത്തിലെ കുറെ സംഭാഷണങ്ങൾ ഇന്ഗ്ലീഷിലാണ്. അത് മുഴുവൻ തർജ്ജമ ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം മലയാളത്തിലാണ് എഴുതുന്നത്. ചില വാക്കുകളുടെ ശരിയായ അർഥം കിട്ടുവാൻ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചിട്ടുണ്ട്.

വർഷം 1985, കൃഷ്ണദാസ് വിമാനത്തിലെ തണുപ്പിൽ പുറത്തെ മേഘപാളികളിലേക്ക് നോക്കിയിരുന്നപ്പോൾ ചിന്തകളിൽ ഇലഞ്ഞിക്കൽ തറവാട് തെളിഞ്ഞു വന്നു. വീടിനെ കുറിച്ചുള്ള ഗൃഹാതുരത്തേക്കാൾ അവനു ഓര്മ വന്നത് അച്ഛനോടുള്ള വെറുപ്പാണ്. സമൂഹത്തിൻ്റെ മുന്നിൽ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മുഖം മൂടിയണിഞ്ഞു നടക്കുന്ന അച്ഛൻ്റെ യഥാർത്ഥ ചെയ്തികൾക്ക് കൃഷ്ണദാസും സാക്ഷിയായിട്ടുണ്ട്.  കുടിയാന്മാരോടുള്ള ക്രൂരതകളും പരസ്ത്രീ ബന്ധവും എല്ലാം അമ്മ എങ്ങനെ ഇയാളെ സഹിക്കുന്നുവെന്ന് ഇപ്പോളും കൃഷ്ണദാസിന് മനസ്സിലായില്ല. അമ്മ എപ്പോളും മനസ്സ് മരവിച്ച പോലെയാണ് പെരുമാറുക. ഒരുപക്ഷെ ‘അമ്മ അച്ഛൻ്റെ ക്രൂരതകളോട് പ്രതികരിക്കുന്നത് ഇങ്ങനെയായിരിക്കും. ആതിരയുടെ കാര്യമാണ് കഷ്ടം. ഒരു പൊട്ടിപ്പെണ്ണ്. അച്ഛൻ പ്രതാപം നോക്കി അവളെ എവിടെയെങ്കിലും കെട്ടിച്ചു വിടും. അവളുടെ ജീവിതവും ഏതെങ്കിലും ഒരു അടുക്കളയിൽ എരിഞ്ഞു തീരും. ഏതായാലും അച്ഛൻ്റെ സ്വഭാവം ആവാതിരുന്നാൽ മതിയായിരുന്നു.  കൃഷ്ണദാസിൻ്റെ ചിന്തകൾ അവനെ കടൽ കടക്കാൻ പ്രേരിപ്പിച്ച സംഭവത്തിലെത്തി.

സ്‌കൂളിൽ പോകുന്ന കാലത്തേ കൃഷ്ണദാസിന് ശരീര സൗന്ദര്യത്തിൽ വലിയ ശ്രദ്ധയായിരുന്നു. അടുത്തുള്ള കളരിയിൽ ദിവസവും അതിരാവിലെ പോകും. വർഷങ്ങളായുള്ള പരിശീലനം ശരീരത്തിലും പ്രകടമായി ത്തുടങ്ങി. കളരി നടത്തിയിരുന്നത് ദിവാകരനാശാൻ ആയിരുന്നു. അയാളുടെ കുടിലിന് സമീപം ഒരു ചായ്പ്പു കെട്ടിയാണ് പരിശീലനം നടത്തിയിരുന്നത്. കുറച്ചു പേരെ അവിടെ വന്നിരുന്നുള്ളൂ. അതും സ്ഥിരമായി വരുന്നവർ കുറവായിരുന്നു. സ്ഥിരോത്സാഹിയായ കൃഷ്ണദാസിനോട് ദിവാകരന് വലിയ വാത്സല്യമായിരുന്നു. അയാൾക്ക് മക്കളില്ലാത്തതും ഒരു കാരണമായിരുന്നു. അയാളുടെ ഭാര്യ ലതക്കും കൃഷ്ണദാസിനെ വലിയ കാര്യമായിരുന്നു. ഏകദേശം നാല്പതിനടുത്ത് പ്രായമുള്ള സ്ത്രീയായിരുന്നു അവർ.

ഒരു ദിവസം കളരി കഴിഞ്ഞ് പോകാൻ തയ്യാറാകുമ്പോൾ ദിവാകരൻ കൃഷ്ണദാസിൻ്റെ അടുത്ത് ചെന്നു.

ദിവാകരൻ: കുഞ്ഞേ, എനിക്ക് ഈ കളരി അധികം നടത്തികൊണ്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ കിട്ടുന്നത് കൊണ്ട് ഒന്നിനും തികയുന്നില്ല. ഈ വീട് കണ്ടില്ലേ. ആകെ ചോർന്നൊലിക്കുന്നത്. പട്ടണത്തിൽ ഒരു ജോലി ശരിയാക്കിത്തരാം എന്ന് ഒരു ബന്ധു ഉറപ്പു തന്നിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ട് മാറിയാലോ എന്നാലോചിക്കുകയാണ്.

കൃഷ്ണദാസ്: ദിവാകരേട്ടൻ എങ്ങും പോകേണ്ട. വീടെല്ലാം നമുക്ക് ശരിയാക്കാം. അച്ഛനോട് പറഞ്ഞു ഇവിടെ എവിടെയെങ്കിലും തന്നെ നല്ല ജോലി തരപ്പെടുത്താം . എനിക്ക് കുറച്ചു ദിവസത്തെ സമയം തരൂ.

ദിവാകരൻ:  അതൊന്നും വേണ്ട കുഞ്ഞേ. അതൊക്കെ വലിയ ബുദ്ധിമുട്ടാവും. പിന്നെ മേനോനദ്ദേഹത്തിനും വലിയ

താല്പര്യം കാണില്ല.

കൃഷ്ണദാസ്: അതെല്ലാം ഞാൻ ശരിയാക്കിക്കൊള്ളാം. ഇപ്പൊ പോകട്ടെ,

കൃഷ്ണദാസ് വീട്ടിൽ ചെന്ന് അച്ഛനോട് ഈ കാര്യം അവതരിപ്പിച്ചു. കുറച്ച് നേരം ആലോചനയിൽ മുഴുകിയ മേനോൻ ദിവാകരനോട് അയാളെ വന്നു കാണാം പറയാൻ പറഞ്ഞേൽപ്പിച്ചു. പറഞ്ഞ പ്രകാരം ദിവാകരൻ മേനോനെ കാണാൻ ചെന്നു. കൂടെ ലതയെയും കൂട്ടി. രാമദാസമേനോൻ: കൃഷ്ണൻ എന്നോട് എല്ലാം പറഞ്ഞിരുന്നു. അവൻ പറഞ്ഞാൽ പിന്നെ അരുതെന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് വീട് നന്നാക്കാൻ ഒരു സംഖ്യ ഇവിടുന്നു തരാം. പിന്നെ മില്ലിൽ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അവിടെ ജോലിക്ക് കയറിക്കൊള്ളൂ. (ഒന്ന് നിർത്തിയിട്ട്) , കാര്യം ഇതൊക്കെയാണെങ്കിലും കാശിൻ്റെ കാര്യമല്ലേ. കാര്യസ്ഥൻ ഒരു കടലാസു തരും. അത് ഒന്ന് ഒപ്പിട്ട് കൊടുത്തേക്ക്. കൃഷ്ണൻ പറഞ്ഞ കാര്യമായാണ് കൊണ്ട് പലിശയൊന്നും വേണ്ട. ഇത്രയും സംസാരിക്കുമ്പോളെല്ലാം മേനോൻ്റെ കണ്ണുകൾ പലപ്പോഴും ലതയെ ഉഴിഞ്ഞു. അവളുടെ ഒതുങ്ങിയ ശരീരവും കരിമഷിയെഴുതിയ കണ്ണുകളും നിറഞ്ഞ മുലകളും ഒതുങ്ങിയ അരക്കെട്ടും അയാൾ പറ പ്രാവശ്യം കണ്ണുകൾ കൊണ്ട് ഭോഗിചച്ചു. ദിവാകരൻ: കാശ് എത്രയും വേഗം ഞാൻ മടക്കി തന്നു കൊള്ളാം. വളരെ നന്ദിയുണ്ട്. രാമദാസമേനോൻ: അതൊന്നും സാരമില്ല. കാര്യസ്ഥൻ കാശുമായി വീട്ടിൽ വരും. അപ്പോൾ കടലാസുകൾ ഒപ്പിട്ടു കൊടുത്താൽ മതി. അവർ നന്ദി പറഞ്ഞിറങ്ങി. കാര്യസ്ഥൻ ദിവാകരൻ്റെ വീട്ടിൽ ചെന്ന് കാശ് കൈമാറി. എഴുത്തും വായനയും അധികം വശമില്ലാത്ത ദിവാകരൻ കൃഷ്ണദാസാനിലുള്ള വിശ്വാസം കാരണം കാര്യസ്ഥൻ പറഞ്ഞ സ്ഥലങ്ങളിലെല്ലാം വിരലടയാളം പതിപ്പിച്ചു. പിറ്റേന്ന് കൃഷ്ണദാസ് ദിവാകരനെ കണ്ടപ്പോൾ അയാൾ വലിയ സന്തോഷത്തിലായിരുന്നു. ആയാളും ലതയും കൃഷ്ണദാസിനോട് അവരുടെ നന്ദിയറിയിച്ചു. ദിവാകരൻ മഴക്കാലം തുടങ്ങുന്നതിനു മുൻപേ വീടെല്ലാം ശരിയാക്കി. മില്ലിൽ ജോലിക്കും കയറി. കൃഷ്ണദാസിനെ അയാൾ കളരിക്ക് പുറമെ കുറച്ചു മർമ വിദ്യകളും ഉഴിച്ചിലും പഠിപ്പിച്ചു. കുറച്ച് മാസങ്ങൾക്കു ശേഷം കോരിച്ചൊരിയുന്ന ഒരു രാത്രി ദിവാകരൻ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ട് കേട്ടു. ലത ചെന്ന് വാതിൽ തുറന്നപ്പോൾ സ്വാമിയും മേനോനും അകത്തേക്ക് കയറി. ദിവാകരൻ പെട്ടെന്ന് കഴിക്കുന്നിടത്തു നിന്നും എണീറ്റ് കൈ കഴുകി വന്നു. ദിവാകരൻ: അങ്ങുന്ന് എന്താ ഈ നേരത്ത്. ഒന്ന് ആളെ വിട്ടിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ. മേനോൻ: ആ.. ആവശ്യം എന്റേതല്ലേ (മേനോൻ്റെ കണ്ണുകൾ അപ്പോൾ ലതയെ തിരയുകയായിരുന്നു). ദിവാകരൻ തന്നിരിക്കുന്ന പണം ഇത് വരെ തിരിച്ചടച്ചു തുടങ്ങിയിട്ടില്ല. ദിവാകരൻ: അയ്യോ അങ്ങുന്നേ… വീടെല്ലാം ഇപ്പോഴാണ് നന്നാക്കിയത്. മില്ലിൽ നിന്നും കൂലി കിട്ടിത്തുടങ്ങുന്നേ ഉള്ളൂ. ഉടനെ തിരിച്ചടക്കാൻ തുടങ്ങാം. മേനോൻ: (ലത അടുക്കള വാതിലിൽ മറഞ്ഞു നിന്ന് അവരുടെ സംസാരം ശ്രദ്ധിക്കുന്നത് മേനോൻ കണ്ടു). അതെങ്ങനാ ശരിയാകുന്നേ… നീ ഒപ്പിട്ടു കൊടുത്ത കരാർ പ്രകാരം എൻ്റെ കാശ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഈ വീടും സ്ഥലവും എന്റേതാവും. നീ ഇതുവരെ ഒന്നും തിരിച്ചടച്ചിട്ടും ഇല്ല.

Updated: August 6, 2026 — 3:27 pm

Leave a Reply

Your email address will not be published. Required fields are marked *