അജ്ഞാതന്‍റെ കത്ത് – 7 1

ഞാൻ തല കുലുക്കി സമ്മതിച്ചു.അരവിക്കൊപ്പം ഞാൻ വീട്ടുമുറ്റത്തെ മാവിന്റെ ചുവട്ടിലിരുന്നു. ചാനലുകാർ ഒരു ചെറുപഴുതിനായി ഓടി നടന്നു.

“വേദ അലോഷ്യസ് എന്താ മാറി നിൽക്കുന്നത്? ഇവിടെ വരാത്തതെന്താ?”
“എനിക്കറിയില്ല.”

അങ്ങനെ പറയാനാണ് തോന്നിയത്.

“ഒന്ന് പുള്ളിയെ ശ്രദ്ധിക്കണം കേട്ടോ നീ. ചില സംശയങ്ങളുണ്ട് ഞാനത് പറയാം. പ്രഫസർ രാവിലെ കാണണമെന്നു പറഞ്ഞിട്ടുണ്ട്. “

” ഉം.പ്രശാന്തും പുറത്തോട്ട് പോയോ? “

” പോയെന്നു തോന്നുന്നു.”

ഫോറൻസിക് വിദഗ്ദർ അതിവേഗത്തിൽ വീടിനകത്തേയ്ക്ക് പോയി. പുതിയ ന്യൂസുകൾ ഒന്നും വീടിനു പുറത്തെത്താതെ വീട് പോലീസ് സംരക്ഷണത്തിലായി.

ഗായത്രിയുടെ ബാംഗ്ലൂർ നമ്പറിൽ നിന്നും ഒരു കോൾ

“ഹലോ മാഡം.”

” എന്തൊക്കെയാ വേദാ പ്രശ്നം? ന്യൂസ് കണ്ടപ്പോൾ ഞെട്ടി.”

ഞാൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

” ഒകെ. എല്ലാം ശ്രദ്ധിച്ചു ചെയ്യണം”

ഫോൺ കട്ടായി .
ഗായത്രി എപ്പോൾ പോയി എന്ന ചിന്ത മാത്രം അവശേഷിച്ചു.
നേരം പുലർന്നുവരാറായി അങ്ങിങ്ങ് ചില പക്ഷികളുടെ ശബ്ദം കേട്ടു തുടങ്ങി. ജോണ്ടി ഹോസ്പിറ്റലിലെ കാര്യങ്ങൾ തിരക്കാനായി പോയി.പ്രശാന്തിനെ അവിടെങ്ങും കാണാനില്ല.
റോഡിൽ ഒരു ബഹളം.പെരുമ്പാവൂർ പൗരസമിതി കിടന്നു ബഹളം വെക്കുന്നു. പോലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോണിൽ അലോഷിയുടെ മെസ്സേജ് .

“ഞങ്ങൾ പുറത്തുണ്ട്. എന്നെയവർ തിരിച്ചറിയണ്ട എന്നോർത്താണ് മാറിയത്.ഹോസ്പിറ്റലിലായ കുര്യച്ചനും തോമസിനും ബോധം വീണില്ല ഇതുവരെ “

ബോധം വീണില്ലായെന്ന്. അങ്ങനെയെങ്കിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ഇതേ അവസ്ഥയിൽ അല്ലേ കാണാതായത്. വൈദ്യശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത മയക്കം.

ഞാനുടനെ അലോഷ്യസിനെ വിളിച്ചു.

“സർ കുര്യച്ചനേയും തോമസിനേയും ശ്രദ്ധിക്കണം.അവർ മിസ്സാവാൻ സാധ്യതയുണ്ട്. “

“വാട്ട്?!i

“യെസ് സർ ബാക്കി നേരിട്ട് .”

ഫോൺ കട്ട് ചെയ്തു ഞാൻ CI യോട് എപ്പോ വേണമെങ്കിലും എത്തിക്കോളാമെന്ന് കാര്യം പറഞ്ഞു പുറത്തിറങ്ങി.
ആൾക്കൂട്ടത്തിൽ നിന്നും ആലോഷ്യസിനെ കണ്ടെത്തി .

“സർ എനിക്ക് കിട്ടിയ ഫയലിലെ ഒരു കേസുമായി ഇതിന് സാമ്യമുണ്ട്.ഒരു ക്രിഷ്ണപ്രിയ കേസ്.അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് അവരുടെ ഡോക്ടറെ കാണണം. “

” കാണാം. ഡോ: കൃഷ്ണ കുമാറാണ് നമ്മളെ അദ്ദേഹം സഹായിക്കും.”

“എനിക്കൊന്നു രണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് വരാം.”
പറഞ്ഞു തീരും മുന്നേ അരവി വന്നു. ഞാനും അരവിയും ഒരുമിച്ചിറങ്ങി.

“വേദ പ്രഫസർ മുസ്തഫ അലി കൊച്ചിയിൽ ഉണ്ട്. നേരിട്ട് കണ്ട് സംസാരിക്കണമെന്നദ്ദേഹം പറയുന്നു.”

അരവിയുടെ സംസാരത്തിനു മറുപടിയായി

“പോവാം “

എന്നത് മാത്രം പറഞ്ഞു ഞാൻ.
വഴിയിൽ ഒരു തട്ടുകടയിൽ നിന്നും ഓരോ കാലി കാപ്പി കുടിക്കുമ്പോൾ അലോഷിയുടെ കോൾ വന്നു.

“വേദ, മുസ്തഫ അലിയെ കാണുന്നത് രഹസ്യമായിരിക്കണം.നിനക്ക് പിന്നിൽ വാച്ച് ചെയ്യാൻ ചിലപ്പോൾ ആളുണ്ടാവും”

“സർ “

” വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണം”

” ശരി സർ “

പത്രത്തിലെ പ്രധാന വാർത്ത പെരുമ്പാവൂരിലെ വീട്ടിലെ ബോഡിയും എൽദോയുടെ അറസ്റ്റുമായിരുന്നു.കുര്യച്ചനും തോമസും അപകടത്തിൽ എന്ന രീതിയിൽ ചില വളച്ചൊടിച്ച വാർത്തകളും. അതിലൊരിടത്തും ഒരു കുഞ്ഞിന്റെ ബോഡി കണ്ടതായി എഴുതിക്കാണാതായപ്പോൾ എന്തോ ഒരാശ്വാസം തോന്നി.
തീർത്ഥ എവിടേയോ ജീവിച്ചിരിപ്പുണ്ട്.

” എൽദോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. “

തിരികെ ബൈക്കിൽ കയറുമ്പോൾ അരവി പറഞ്ഞു.

എൽദോയെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ല. കാരണം അയാൾക്കിതേ പറ്റി വലിയ അറിവില്ല എന്നത് എന്റെ മനസു മന്ത്രിച്ചു. എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ എൽദോയും മരണപ്പെട്ടേനെ ഇല്ലെങ്കിൽ കുര്യച്ചനെ പോലെ അബോധാവസ്ഥയിൽ ആയേനെ.

പ്രഫസർ മുസ്തഫഅലി സാർ കൃഷ്ണാ റസിഡൻസിയിലായിരുന്നു. കൃഷ്ണാ റസിഡൻസിയിലെ 101 നമ്പർ മുറിയിൽ ഞങ്ങളെത്തുമ്പോൾ 8 മണിയാകാറായിരുന്നു. റൂമിൽ കയറിയ പാടെ പ്രഫസർ ഡോറടച്ച് ലോക്ക് ചെയ്തു.
വലിഞ്ഞു മുറുകിയ ആ മുഖഭാവം എന്തോ അപകടം വിളിച്ചു പറയുന്നുണ്ടായിരുന്നു.
എതിരെയുള്ള സെറ്റി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *