അറിഞ്ഞതും അറിയാനുള്ളതും Arinjathum Ariyanullathu | Author : Lohithan
മുപ്പത്തി രണ്ടു വയസു വരെയുള്ള ജീവിതത്തിൽ ഞാൻ ഇത്രയും ദുഃഖിച്ച ഇത്രയും മാനസിക പിരിമുറുക്കം അനുഭവിച്ച ഒരു ദിവസം ഉണ്ടായിട്ടില്ല..
ജീവിതം തന്നെ വെറുത്തുപോയി.. എന്തിന് ജീവിക്കണം എന്ന് ഓർത്തു പോയി.. സ്വയം ലജ്ജ തോന്നി..
എന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ കൂടെ ജോലി ചെയ്യുന്നവർ അങ്ങിനെ എല്ലാവരുടെയും മുഖങ്ങൾ ഞാൻ ഓർത്തു.. അവരൊക്കെ ഇതറിഞ്ഞാൽ എന്നോടുള്ള പ്രതികരണം.. ശ്ശോ ഓർക്കാൻ കൂടി വയ്യ.. അങ്ങനെ സംഭവിച്ചാൽ ആത്മ ഹത്യ അല്ലാതെ വേറെ വഴി എനിക്കില്ല…
ഞാൻ ഷീല.. ഷീലാ രവിചന്ദ്രൻ.. വയസ് മുപ്പത്തിരണ്ട്.. ഭർത്താവ് രവി ചന്ദ്രൻ എന്ന രവി.. ഒരു മോൾ മാളവിക രണ്ടാം ക്ലാസ്സിൽ എത്തി..
എന്നെ ഇത്രമേൽ അലട്ടുന്ന പ്രശ്നം എന്റെ ഭർത്താവാണ്.. ഇന്നലെ വരെ ഒരു സാധാരണ കുടുംബ ജീവിതമാണ് നയിച്ചു വന്നത്…
ഭർത്താവ് വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ ഏരിയ മാനേജർ ആയി വർക്ക് ചെയ്യുന്നു…
ഞാൻ ബാങ്കിൽ ആണ്…അസിസ്റ്റന്റ് മാനേജർ…ഞങ്ങളുടേത് ഒരു അറേയ്ഞ്ചിട് മാര്യേജ് ആയിരുന്നു..
വലിയ ഒരു തറവാട്ടിൽ ആണ് ഞാൻ ജനിച്ചത്..അതുകൊണ്ട് തന്നെ ധാരാളം ബന്ധുക്കളുമുണ്ട്…
കോളേജിൽ വെച്ച് എനിക്ക് വളരെ ഡീപ്പ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു.. ആൽബിൻ..
വളരെ ഓർത്തഡോസ് ആയ കുടുംബത്തിൽ ഈ കാര്യം പറയാൻ പോലുമുള്ള ധൈര്യം എനിക്കില്ലായിരുന്നു… കാരണം ആൽബിൻ ഒരു കൃസ്ത്യൻ ആയിരുന്നു.. സാമ്പത്തികമായി വളരെ പിന്നിലും..
കോളേജ് കഴിഞ്ഞു പിരിഞ്ഞത് വളരെ വിഷമത്തോടെ ആയിരുന്നു.. വിഷമം എന്ന് പറഞ്ഞാൽ കരൾ മുറിയുന്ന വേദന… എന്റെ ഫാമിലിയെ പറ്റിയൊക്കെ ആൽബിന് നന്നായിട്ട് അറിയാം.. ഞാൻ ഇറിങ്ങി ചെല്ലാം എന്ന് പറഞ്ഞാൽ പോലും ഞങ്ങൾക്ക് ജീവിക്കാൻ ഒരു വരുമാനവും അന്ന് ഉണ്ടായിരുന്നില്ല…
പിന്നെ ആൽബിന് വീട്ടിൽ വലിയ ഉത്തരവാദിത്വങ്ങളും.. അതുകൊണ്ട് ഞങ്ങൾ പ്രാക്റ്റിക്കൽ ആയി ചിന്തിച്ചു.
ആൽബിന് ഒരു ജോലിയും നിലനിൽപ്പും ആയി കഴിഞ്ഞു ഒന്നിച്ചു ജീവിക്കാൻ തുടങ്ങാം…
അതുവരെ ഞാൻ പിടിച്ചു നിൽക്കണം.. പിടിച്ചു നിന്നു.. ഇരുപത്തി അഞ്ചു വയസുവരെ പിടിച്ചു നിന്നു..
വന്ന ആലോചനകൾ ഒക്കെ പലവിധ തന്ത്രങ്ങളിലൂടെ ഒഴിവാക്കി…
എന്റെ സാഹചര്യത്തിൽ അത്രയും പിടിച്ചു നിന്നത് തന്നെ അത്ഭുതം..
അവിയേട്ടന്റെ ആലോചന വന്നത് ഞാൻ അറിഞ്ഞില്ല.. കാരണം പെണ്ണുകാനാൽ പോലുള്ള ചടങ്ങുകൾ നടത്തിയില്ല…
എല്ലാം തീരുമാനിച്ചിട്ടാണ് എന്നോട് പറയുന്നത്… ഞാൻ പ്രതിഷേധിച്ചു നോക്കി… നമ്മുടെ കുടുംബത്തിൽ പെൺ കുട്ടികൾ ആരും ഇരുപതു വയസിനു മേലേ കല്യാണം നടക്കാതെ നിന്നിട്ടില്ല..
നിനക്ക് ഇരുപത്തി അഞ്ചായി..ഇനി താമസിച്ചാൽ വല്ല രണ്ടാം കേട്ടുകാര നായിരിക്കും വരുക. ഇങ്ങനെയൊക്കെ പറഞ്ഞ് എന്റെ എതിർപ്പുകളെ ഒക്കെ വീട്ടുകാർ നിസ്സാരവൽക്കരിച്ചു..
ആ സമയത്ത് എനിക്ക് ബാങ്കിൽ ജോലി കിട്ടിയിരുന്നു..ആൽബിൻ ജോലി തേടി മംഗലാ പുരത്ത് എവിടെയോ പോയിരിക്കുകയാണ്..
ഞാൻ ആൽബിനെ വിളിച്ചു.. എന്നെ ഉടനെ വന്നു കൂട്ടികൊണ്ട് പോകാൻ പറഞ്ഞു.. എനക്ക് ജോലിയുണ്ടല്ലോ ആൽബിന് ജോലി ആകുന്നത് വരെ നമുക്ക് ജീവിക്കാൻ എന്റെ ശമ്പളം മതിയല്ലോ എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി…
പക്ഷേ പ്രയോഗിക മായി ചിന്തിക്കുന്ന ആൽബിൻ എടുത്തു ചാട്ടക്കാരൻ ആയിരുന്നില്ല..
തന്റെ ഇളയ രണ്ടു സഹോദരിമാരുടെ ജീവിതം അതോടെ ചോദ്യചിഹ്നം ആകും..വയസായ അപ്പനും അമ്മയ്ക്കും ഞാൻ മാത്രമാണ് പ്രതീക്ഷ..
അതുകൊണ്ട് അനുജത്തി മാരെ രക്ഷപെടുത്താതെ എന്റെ സ്വന്തം കാര്യം നോക്കി പോയാൽ വീട്ടിൽ ചിലപ്പോൾ കൂട്ട ആത്മഹത്യ നടക്കും..
അവൻ പറയുന്നതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.. അവന്റെ അനുജത്തിമാരുടെ സ്ഥാനത്ത് ഞാൻ എന്നെ സങ്കൽപ്പിച്ചു നോക്കി..
ഞാൻ അവരുടെ അവസ്ഥയിലും ആൽബിൻ എന്റെ സഹോദരനും ആണെങ്കിൽ എല്ലാ ഉത്തരവാദിത്വവും ഇട്ടിട്ട് ഒരു പെണ്ണിന്റെ പുറകെ ആ സഹോദരൻ പോയാൽ എനിക്ക് സഹിക്കുമോ…
അവനാണ് ശരി എന്ന് എനിക്ക് തോന്നി…
പിന്നെ ഞാൻ ഒന്നിനും എതിർപ്പ് കാണിച്ചില്ല.. എന്റെ വരനെ പറ്റി ഒന്ന് അന്വഷിച്ചു പോലും ഇല്ല…
എല്ലാം വീട്ടുകാരുടെ തീരുമാനത്തിനു വിട്ടു..അങ്ങനെ ഞാൻ ഷീലാ രവിചന്ദ്രൻ ആയി..
ആൽബിൻ നഷ്ടപ്പെട്ട നിരാശയിൽ ആദ്യരാത്രി ഹണിമൂൺ ഇങ്ങനെ സാധരണ സ്ത്രീകൾ കാത്തിരിക്കുന്ന ആഗ്രഹങ്ങൾ ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു…
ഭർത്താവിന്റെ അവകാശം ആദ്യരാത്രി തന്നെ സ്ഥാപിക്കാൻ ശ്രമിക്കാതെ എന്റെ ശരീരവും മനസും പരുവപ്പെടുന്നത് വരെ , അദ്ദേഹം ഒരു പ്രശ്നവും ഇല്ലാതെ കത്തിരുന്നു…
ഏകദേശം ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ ശരീരിക മായി ബന്ധപ്പെട്ടത്..
പിന്നീട് അദ്ദേഹം തരുന്ന സുഖങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു..
അല്ലങ്കിൽ, നഷ്ട്ട പ്രണയം ഒരു നീറ്റലായി മനസിന്റെ ഉള്ളറകളിൽ എവിടെയോ കിടന്നത് കൊണ്ടാകാം ലൈംഗിക സുഖമൊന്നും അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ല…
എങ്കിലും രവിയേട്ടൻ താല്പര്യ പ്പെടുമ്പോൾ ഒക്കെ ഞാനും തയ്യാറായി…
ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മോൾ പിറന്നു.. പിന്നെ അവളുടെ കളിചിരികൾ.. ജോലിയിലെ പ്രമോഷനും ഉത്തര വാദിത്വങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് ഒഴുകി
ശാരീരിക ബന്ധത്തിനും അതിന്റെ സുഖത്തിനു മൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യമൊന്നും കൊടുക്കാതെയായി..
രവിയേട്ടനും അങ്ങനെയൊക്കെ തന്നെ ആണെന്നത് വലിയ ആശ്വാസം ആയിരുന്നു… മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായി…
അതും രണ്ടുപേർക്കും ഒരുപോലെ മൂഡ് ഉണ്ടങ്കിൽ മാത്രം…
അങ്ങനെയിരിക്കെയാണ് ബാങ്കിലെ ലോൺ സെക്ഷനിൽ മാനേജർ ആയി ലീന വന്നത്…
ഞങ്ങളുടെ തന്നെ വേറെ ഒരു ബ്രാഞ്ചിൽ നിന്നും പ്രമോഷനോടെ ഉള്ള ട്രാൻസ്ഫർ…
ഏകദേശം എന്റെ പ്രായം തന്നെ.. റീജിയണൽ ഓഫീസിൽ മീറ്റിങ്ങിനൊക്കെ പോകുമ്പോൾ പ്രചയപ്പെട്ടിട്ടുണ്ട്.. ഫോർമലായി..
ഒരേ ബ്രാഞ്ചും ഒരേ പ്രായവും ആയതു കൊണ്ടാകാം ഞങ്ങൾ വളരെ അടുപ്പമായി… പരസ്പരം എന്തും പറയാൻ പറ്റുന്ന രീതിയിലുള്ള അടുപ്പം…
ലീനയുടെ ഭർത്താവ് ബാംഗ്ലൂരിൽ ആണ് ജോലി ചെയുന്നത്…
മാസത്തിൽ രണ്ടു തവണയേ നാട്ടിൽ വരികയുള്ളു…
പലപ്പോഴും അവൾ ഭർത്താവ് അടുത്തില്ലാത്തത്തിന്റെ വിഷമതകൾ ഒക്കെ പറയും…
അവളുടെ ഭർത്താവ് വീട്ടിൽ ഉള്ളപ്പോൾ ദിവസം മൂന്നും നാലും പ്രാവശ്യം ബന്ധപ്പെടാറുണ്ടന്നും അതുകൊണ്ട് തന്നെ അദ്ദേഹം പോയി കഴിയുമ്പോൾ വലിയ വിഷമം ആകുമെന്നുമൊക്കെ അവൾ പറയും..
അവൾക്ക് ഇക്കാര്യത്തിലുള്ള താല്പര്യം ഇത്തിരി കൂടുതൽ ആണെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഈ താല്പര്യമൊക്കെ ഒരു പ്രായം വരെയല്ലേ കാണൂ.. അതുകൊണ്ട് ഇപ്പോൾ പരമാവതി സുഖിക്കണം എന്നാണ്…