അവിഹിതവും പ്രണയവും

നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങൾ
നിങ്ങളറിഞ്ഞ കഥകൾ നിങ്ങൾക്കായി..…. നിങ്ങൾക്കിത് ഷെയർ ചെയ്യണമോ ചെയ്തോ റിമൂവ് ചെയ്യണമോ ചെയ്തോ…

വല്ല അവാർഡും കിട്ടിയില്ലേലും ❤️ മതിയായിരുന്നു

കുരു പൊട്ടിക്കുവിൻ…. സ്നേഹത്തോടെ 💗MJ

അവിഹിതവും പ്രണയവും

“നീ നിന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണോ പൊന്നൂ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….”

“കണ്ടെടുത്തോളവും അറിഞ്ഞിടത്തോളവും മതി മനുവേട്ടൻ ഇനി സ്വയം ന്യായീകരിക്കേണ്ടത് ഇല്ല.നമുക്ക് പിരിയാം അതാണ് നിങ്ങൾക്കും എനിക്കും നല്ലത്.ഇനി ആരുടെ കൂടെ വേണം എങ്കിലും ജീവിച്ചോ,ഒരിക്കലും ഞാൻ ഒരു തടസ്സം ആയി മുമ്പിൽ വരില്ല.”

അവസാന വാക്കുകൾ പറയുമ്പോൾ പൊന്നുവിൻ്റെ ശബ്ദം ഇടറിയിരുന്നു.

അവളുടെ വാക്കുകൾക്ക് മുന്നിൽ മനു പുച്ഛത്തോടെ ചിരിച്ചു.

“പിരിയാം എത്ര എളുപ്പം ആണ് നീ എല്ലാം പറഞ്ഞത്.

ഒന്നു നിർത്തി വീണ്ടും അവൻ തുടർന്നു.

“പൊന്നു നീ വിചാരിക്കുന്ന പോലെ അശ്വതിയും ആയി എനിക്ക് യാതൊരു വിധ വഴിവിട്ട ബന്ധവും ഇല്ല.അവൾ എന്റെ ക്ലോസ് ഫ്രണ്ട് ആണ് .നീയും മോനും ആണ് എന്റെ ജീവിതം തന്നെ..”

“ഞാൻ എല്ലാം വിശ്വസിച്ചു.ഇനിയും വാക്കുകൾ പറഞ്ഞു എന്നെ വഞ്ചിക്കല്ലേ മനുവേട്ട…നിങ്ങടെ കമ്പനിയിലെ ബോസ് എങ്ങനെയാ നിങ്ങൾക്ക് പേരു വിളിക്കാൻ തക്ക ബന്ധത്തിൽ ആയത്.ആദ്യം ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ?,എനിക്ക് കൂടുതൽ ഒന്നും പറയണം എന്നോ കേൾക്കണം എന്നോ ഇല്ല.മനുവേട്ടന് പോകാം…”

അവസാനത്തെ അവളുടെ വാക്കുകൾ മനു വിനെ വീട്ടിൽ നിന്നും ആട്ടിയിറക്കുന്നതിനു സമം ആയിരുന്നു. അവളുടെ വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അവൻ 3 വയസ്സ് പ്രായം ഉള്ള അവന്റെ കുഞ്ഞിനെ കാണണം എന്ന് ആവശ്യപ്പെട്ടു. പക്ഷെ പൊന്നു അതിനു സമ്മതിച്ചില്ല.

നിരാശയോടു കൂടി അവൻ പൊന്നു വീടിന്റെ പടി ഇറങ്ങി.അവൻ ഇറങ്ങി പോകുമ്പോൾ അവളുടെ അച്ഛൻ പൂമുഖത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. പൊന്നു പറഞ്ഞ കഥകൾ വിശ്വസിച്ച അയാൾ അവനെ പരിഹാസത്തോട് കൂടി നോക്കി.അയാളോട് പൊന്നുവിനെ കാണണം എന്നു കേണപേക്ഷിച്ചത് കൊണ്ട് മാത്രം ആണ് അവളെ കാണാൻ അയാൾ അനുവദിച്ചത്.

മനു ഇറങ്ങിയ ഉടനെ പൊന്നുവിൻ്റെ അച്ഛൻ വീടിന്റെ വാതിൽ കൊട്ടിയടിച്ചു.കാതടപ്പിക്കുന്ന ആ ശബ്ദം തന്നോടുള്ള വെറുപ്പാണ് കാണിക്കുന്നതെന്ന് അവനു മനസ്സിലായി.

പിടയുന്ന ഹൃദയവും ആയി അവൻ കാറിൽ വന്നു കയറി. വണ്ടി തിരിക്കുമ്പോൾ ബാൽക്കണിയിലേക്ക് ആയി നോക്കി. ഇല്ല പൊന്നു അവിടെ ഇല്ല….

അവൾ തന്റെ മുറിയിലെ ജനാലയിലൂടെ അവൻ കാണാതെ അവനെ
നോക്കി കൊണ്ടു അവൾ തേങ്ങി കരയുക ആയിരുന്നു ആ നിമിഷം.

കാർ തിരിക്കുമ്പോൾ അവന്റെ മനസ്സു അഞ്ച് വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു.
പൊന്നുവിനെ ആദ്യമായ് കണ്ടതു മുതലുള്ള കാര്യങ്ങളും കല്യാണം കഴിച്ചതിന് ശേഷമുള്ള കാര്യങ്ങളും.

രണ്ടുപേരുടെയും കുടുംബക്കാർക്കെല്ലാം പരസ്പരം ഇഷ്ട്ടപ്പെട്ടു.3 മാസത്തിനുള്ളിൽ വിവാഹവും കഴിഞ്ഞു.

പരിഭവങ്ങളും പരാതികളും ഇല്ലാതെ എനിക്ക് നീ എന്നും നിനക്കു ഞാൻ എന്നും പറഞ്ഞു ഒരു പുതപ്പിനുള്ളിൽ ശരീരവും മനസ്സും ഒന്നിച്ചു കൊണ്ടുള്ള ജീവിതയാത്ര.അത്രക്ക് മനോഹരം ആയിരുന്നു ആ ജീവിതം.ഗൗരി നല്ലൊരു മരുമകളും ഭാര്യയും ഏട്ടത്തിയമ്മയും എല്ലാം ആയിരുന്നു.

വിവാഹം കഴിഞ്ഞു മാസങ്ങൾക്കിപ്പുറം അവൾ ഒരു അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മനു തെല്ലൊന്നും അല്ല സന്തോഷിച്ചത്. പൊന്നുവിൻ്റെ കുഞ്ഞു കുഞ്ഞു ആവിശ്യങ്ങളും വാശികളും നിറവേറ്റിയ 10 മാസങ്ങൾ.

ഓരോ ദിവസവും അവളുടെ വയറിനോട് ചെവി ചേർത്തു കൊണ്ടു കുഞ്ഞിന്റെ ഓരോ ചലനങ്ങളും അവൻ നോക്കുമായിരുന്നു.

ഏഴാം മാസത്തിലെ ചടങ്ങിന് കൊണ്ടു പോയതിന്റെ പിറ്റേദിവസം തന്നെ പൊന്നു ഇല്ലാതെ തനിക്കു വീട്ടിൽ കഴിയാൻ പറ്റില്ല എന്ന് പറഞ്ഞു അവളെ വീട്ടിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു. ഓഫീസിൽ ലീവ് എടുത്തു അവളെ അവൻ പരിചരിച്ചു.

പ്രസവത്തിനായി അവളെ മുറിയിലേക്ക് കയറ്റുമ്പോൾ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ടു ഒന്നും വരില്ല മോളെ ഏട്ടൻ ഉണ്ട് കൂടെ എന്നു പറഞ്ഞു അവൾക്ക് ധൈര്യം കൊടുത്തു അകത്തേക്ക് പിറഞ്ഞയച്ച ആ നിമിഷം അവൻ ഉരുകി തീരുകയായിരുന്നു .മണിക്കൂറുകൾക്ക് ഇപ്പുറം പൊന്നു പ്രസവിച്ചു പെൺ കുഞ്ഞാണെന്നു കേൾക്കുന്നത് വരെ.

കുഞ്ഞിനെ നേഴ്‌സ് പുറത്തേക്ക് കൊണ്ടുവന്നപ്പോഴും ആദ്യം പൊന്നുവിനെ കാണാൻ തിടുക്കം കൂട്ടുകയായിരുന്നു അവൻ.ഏതൊരു വിഷമത്തിലും അവളുടെ മടിയിൽ തലവെച്ചു
കിടന്നു അവളുടെ തലോടലിൽ തീരാവുന്നതായിരുന്നു അവന്റെ പ്രശ്‌നങ്ങൾ.

കളിയും ചിരിയും സന്തോഷങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ആദ്യം കടന്നു വന്ന ദുരന്തം ആയിരുന്നു അതുവരെ ജോലി ചെയ്ത പ്രൈവറ്റ് കമ്പനിയിൽ നിന്നും ഒരു ചെറിയ കാരണത്തിനു മേൽ മനുവിന് ലഭിച്ച ഡിസ്മിസ്.

മനുവിന്റെ മൈൻഡ് സ്‌ട്രെസ് കൊണ്ടു നിറയുമ്പോൾ കുഞ്ഞിന്റെ കാര്യങ്ങളിൽ ശ്രദ്ധചലിപ്പിക്കുന്ന പൊന്നുവിന് പലപ്പോഴും അവ ഒന്നും കേൾക്കാൻ സമയം കിട്ടാറില്ല.

പിന്നീട് ഒരു ജോലിയും ശരിയാകാതെ വന്നപ്പോൾ പലപ്പോൾ ആയി വീട്ടുകാരുടെ കുറ്റപ്പെടുത്തൽ ഉയർന്നപ്പോഴും ഒറ്റപ്പെടുക ആയിരുന്നു മനു.

“ഒന്നൂല്യ മനുവേട്ട എല്ലാം ശരിയാകുമെന്ന ” പൊന്നു വിൻ്റെ വാക്കുകൾക്ക് വേണ്ടി അവൻ കാതോർത്തിരുന്നു.

പക്ഷെ പൊന്നു പലപ്പോൾ ആയി വീട്ടുകാര്യങ്ങളിലും കുഞ്ഞിനെ നോക്കുന്നതിലും ആയി അകപ്പെട്ടു മനുവിനെ നോക്കാൻ മറന്നു.

സ്വയം മാനസീക മായി തളർന്നിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതം ആയി ഒരു കടയിൽ വെച്ചു ഒരു ദിവസം കൂടെ പഠിച്ച അശ്വതിയെ മനു കണ്ടത് .ഒരു കാലത്തു ഏറെ പ്രിയപ്പെട്ടൾ ആയിരുന്ന അവൾ പിന്നീട് മനുവിന് നല്ലൊരു കൂട്ടുകാരി ആയി മാറുക ആയിരുന്നു.
അവന്റെ വിഷ്‌മങ്ങളിൽ സാന്ത്വനം ആയി അവൾ നിന്നു.അവൾ ആരംഭിച്ച തന്റെ കമ്പിനിയിൽ തന്റെ പേർസണൽ സെക്രട്ടറി ആയി മനുവിന് ജോലി നൽകി. പരസ്പരം തുറന്നു പറച്ചിലുകളിലൂടെ അവർ ഒന്നുകൂടി കൂട്ടുകാർ ആവുക ആയിരുന്നു.

വീട്ടുകരെക്കാൾ കൂടുതൽ മനു ചിലവഴിക്കുന്നതും സംസാരിക്കുന്നതും മീനാക്ഷിയോടൊപ്പം ആയി. വീട്ടിൽ വന്നാലും ഫോണിൽ ചാറ്റിലോ കോളുകളിലോ ഏർപ്പെടുന്ന മനുവിലെ മാറ്റം ചെറുതായൊന്നും അല്ല പൊന്നുവിൻ്റെ മനസ്സിനെ മുറിവേല്പിച്ചത്.അവളിൽ സംശയം ഉണർന്നു.

അവളുടെ കണ്ണുകൾ അവനു പുറകെ ആയി. ഒരു ദിവസം മനു കുളിക്കാൻ ബാത്റൂമിലെ കയറിയ സമയം അവൾ അവന്റെ ഫോൺ എടുത്തു നോക്കി.കാൾ ലിസ്റ്റ് പരിശോധിച്ചപ്പോഴും വാട്‌സ് അപ്പ് നോക്കിയപ്പോഴും മുൻപന്തിയിൽ അശ്വതി മാത്രം. അവളിലെ സംശയം അവൾ ഉറപ്പിച്ചു.

ബാത്റൂമിലെ നിന്നും ഇറങ്ങി വന്ന മനുവിനോട് അശ്വതിയും അവനും തമ്മിൽ ഉള്ള ബന്ധിത്തിൽ പൊന്നുവിൻ്റെ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ മനു അവളോടായി തിരിച്ചു തർക്കിച്ചു.

Leave a Reply

Your email address will not be published. Required fields are marked *