“”നിന്റെ പാട്ട് കേട്ടങ്ങ് ഉറങ്ങി പോയടാ. അമ്മായി പറഞ്ഞപ്പോ ഇത്രയും നന്നാവും എന്ന് ഞാന്‍ കരുതിയില്ല. നിന്റെ പാട്ട് ഞാന്‍ ഇത് ആദ്യമ കേക്കണെ.””
“”ഞാന്‍ അങ്ങനെ പാടത്തൊന്നുമില്ല, വല്ലപ്പോഴും അമ്മക്ക് കേക്കണോന്നു പറയും. അമ്മേടെ അടുത്ത് മൂളും അത്രന്നെ.””
“”ഉവ്വാ….നീ ഞാന്‍ ഉള്ളപ്പോന്നും പാടിയിട്ടില്ല അല്ലാതെ എല്ലാരുടെയും മുന്നില്‍ പാടുമെന്നറിയാം.””
“”ഞാനോ?””
“”ഹ്മ്മ പണ്ടൊരാള്‍ നിന്റെ പാട്ട് എന്നേ കേപ്പിക്കാന്‍ വേണ്ടി എന്നേ നിന്റെ കോളജില്‍ വിളിച്ചോണ്ട് വന്നിട്ടുണ്ട്. പക്ഷേ അന്നത് നടന്നില്ല, അന്നാ… അത് പോട്ടെ””
“”ആരാ അത്””
“”അത് നിന്റെ ഒരു ഫാനാ.””
അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ ഒരു തിളക്കം കണ്ടു , പെട്ടെന്ന് തന്നെ ആ മുഖം വാടി . ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
“”അടുക്കളയില്‍ ചായക്കുള്ള എന്തേലും സാധനങ്ങള്‍ ഉണ്ടോന്നു നോക്കട്ടെ.””
അവള്‍ എനിക്ക് മുഖം തരാതെ അടുക്കളയിലേക്കു പോയി. അല്‍പ സമയം കഴിഞ്ഞു , പുറത്തൊരു പുരുഷ സ്വൊരം. രാവിലെ തന്നെ ഗോപന്‍ എന്നേം കാത്തു മുറ്റതുണ്ട്.
“”നീ വരുന്നുണ്ടോ പുറത്തൊന്നു കറങ്ങിട്ടു വരാം.”” അവന്‍ വിളിച്ചു
“”ഞാന്‍ ദാ വരുന്നു””
ആര്യെച്ചിയുടെ ചായയും കുടിച്ചു ഞാന്‍ അവന്റെ കൂടെ പുറത്തേക്കിറങ്ങി.
“”നീ എന്താടാ രാവിലെ?””
“”പാല് കൊണ്ട് തന്നത് ഞാനാട, അമ്മായി അച്ഛന്റെ ഓടറാ, എല്ലാം കൂടെ നാലഞ്ചു ലക്ഷം രൂപയുടെ പണി ഇല്ലേടാ , അങ്ങേരു സോപ്പ് പതപ്പിക്കുവാ, പൊതിയാ തേങ്ങ കണക്കിന് ബാങ്കില്‍ പൈസ കിടക്കാന്‍ തുടങ്ങിയിട്ട് ഇച്ചിരിയായേ“” അനന് ഒന്ന് നിര്‍ത്തി
“”ഞാന്‍ വിളിച്ചു കൊണ്ട് വന്നതിനു വേറെ ഒരു കാര്യമുണ്ട്. ഒരാക്ക് നിന്നെ കാണണോന്നു പറഞ്ഞു വന്നിട്ടുണ്ട്, ആ ആല്‍തറയുടെ അടുത്ത് നിക്കാം എന്നാ പറഞ്ഞേ, നീ അങ്ങോട്ട് ചെല്ല്.“”
ഞാന്‍ അങ്ങോട്ട് നടന്നു ചെന്നു . ആല്‍തറക്കരുകില്‍ ഒരു വെളുത്ത ബെന്‍സ് കിടപ്പുണ്ട്. അതില്‍ ചാരി ഒരു പെണ്ണും. അവള്‍ എന്നേ കണ്ടപ്പോള്‍.
“” ഹലോ വിഷ്ണു അറിയോ ?””
“” ശ്രീ ഹരി “” ഞാന്‍ തിരുത്തി, എന്നിട്ട്
“” എനിക്കറിയില്ല ആരാ? എന്തിനാ കാണണോന്നു പറഞ്ഞേ ?””
അവള്‍ എന്നോട് ഒന്നും മിണ്ടാതെ ആ കാര്‍ എടുത്തു പോയി. അപ്പോഴേക്കും ഗോപനും അങ്ങോട്ട് കയറി വന്നു.
“”നിന്നെ കാണാനൊന്നു പറഞ്ഞു കന്യാകുമാരിന്ന് ഡ്രൈവ് ചെയ്തു വന്നതാ. പക്ഷേ എന്താ മിണ്ടാതെ അങ്ങ് പോയ്ക്കളഞ്ഞേന്ന്‍ മനസിലായില്ല.””
“”ആരാട അത്?“”
“”നിനക്കറിയില്ലേ? ടാ കോപ്പേ അതല്ലേ അരുണിമ, അവളേം മറന്നോ നീ? കഷ്ടം.“”
“”ഇല്ലടാ എനിക്ക്…. എനിക്ക് എവിടോ പരിജയം ഉണ്ടെന്നു മനസ് പറയുന്നു. പക്ഷേ ആളെ…. നിന്റെ ഫ്രണ്ട് ആണോ? എനിക്കവളോട് തനിച്ചൊന്നു സംസാരിക്കണം, എന്തോ എനിക്ക് അവളോട് പറയാനുള്ള പോലെ””
“”ഏതായാലും ഇപ്പൊ വേണ്ട, നീ നാട്ടില്‍ വന്നപ്പോള്‍ തന്നെ അവള്‍ എന്നേ വിളിച്ചു നിന്നേ പറ്റി തിരക്കി, എങ്കില്‍ അതില്‍ എന്തൊക്കെയോ കാര്യമുണ്ട്. നീ ഇപ്പൊ ഒന്നും ഓര്‍മ്മ പോലും ഇല്ലാതെ അവളുടെ അടുതോട്ടു ചെല്ലണ്ട.””
“”ഹ്മ്മ””
അവന്‍ പറഞ്ഞതിലും കാര്യമുണ്ട്, ആര്യെചിയും എന്നില്‍ നിന്ന് എന്തൊക്കയോ ഒളിക്കുന്നു. ഭദ്രനും ഈ വന്നവളുംമായി എന്താണ് പ്രശ്നം. വെക്തമായി ഒന്നും അറിയാതെ ആര്യെചിയുടെ ജീവിതവും ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.
*****************************
ഇരുപത്തി രണ്ടു വർഷങ്ങൾക്ക് മുൻപുള്ള ഒരു വൈകുന്നേരം.
അച്ഛന്റെയും ഏട്ടന്റെയും മരണം കൺമുന്നിൽ കണ്ട ഞൻ ഉണർന്നത് അന്നായിരുന്നു. അതുവരെയും എന്റെ മനസ്സിൽ ഒരുതരം മരവിപ്പായിരുന്നു എന്തൊക്കെയോ എന്റെ ചുറ്റുംനടക്കുന്നുണ്ട് പക്ഷേ എന്താണന്നോ ഏതാണന്നോ ആ അവസ്ഥയിൽ എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല.
“”ആര്യേച്ചിന്ന് വിളിക്കണം എന്ന് ഞാന്‍ പറഞ്ഞു.“”
ആര്യേച്ചിയുടെ ആ ശകാരം അപ്പോൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
“”അവളുടെ മനസില്‍ ഞാന്‍ വെറും അനുജന്‍ മാത്രമാണോ?.””
എന്റെ കുഞ്ഞു മനസ് തകർക്കാൻ പോന്ന ഒരു ബോംമ്പായിരുന്നു അത്. എപ്പോഴോ മനസ്സിൽ മുളയിട്ട സ്വപ്നങ്ങൾ ഒക്കെ ഒറ്റയടിക്ക് കരിഞ്ഞു പോകുന്ന പോലെ തോന്നി. ജീവിതത്തിലേക്കു തിരിച്ചുവരാൻ മുന്നിൽ തെളിഞ്ഞു വന്ന ഒരു കച്ചിത്തുരുമ്പും കൈ വിട്ടുപോകുവാണോ?
ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരാൻ പറ്റുന്ന എന്തെങ്കിലും കൂടെ ഉണ്ടായിരുന്നങ്കിൽ!
ഞാൻ ആഗ്രഹിച്ചു . അപ്പോഴാണ് ഞാൻ അമ്മേ ഓർത്തത്. അങ്ങനെയാണ് ഞാൻ എന്റെ അമ്മയുടെ അടുത്തേക്കാണ് ചെല്ലുന്നത് . അവിടെ ഞാൻ കണ്ടത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്‍റെ അമ്മ ആ കട്ടിലിൽ കരഞ്ഞു തളർന്നു കിടക്കുന്നു. ഞാൻ ഇന്നുവരെ എന്റെ അമ്മേടെ കരഞ്ഞു വാടിയ മുഖം കണ്ടിട്ടില്ല. ഇപ്പൊ ഇതെന്താ അമ്മ ഇങ്ങനെ, സത്യത്തിൽ അതിന്റെ കാര്യകരങ്ങളൊന്നും എന്റെ ഓർമയില്‍ നിന്ന് അപ്പോഴേക്കും മാഞ്ഞു പോയിരുന്നു. ഞാൻ എന്തോ ഇപ്പൊ അങ്ങനെയാണ് എന്തോ വലിയ വിഷമം എന്റെ ചുറ്റും ഉണ്ടെന്നറിയാം, പക്ഷേ അത് എന്താണന്ന് ഏതാണ് എന്നൊന്നും അറിയില്ല. ആരോടും ചോദിക്കാനും തോന്നിയിട്ടില്ല അവരാരും ഇങ്ങോട്ട് പറയാനും വന്നിട്ടില്ല എന്നതാണ് സത്യം. എല്ലാത്തിനോടും വല്ലാത്തൊരു പേടിയും അകൽച്ചയും.
പക്ഷേ എത്ര ശ്രെമിച്ചിട്ടും ഞാൻ എന്താ എന്റെ അമ്മയുടെ അടുത്തു പോലും ഇത്രനാളും വരാഞ്ഞത് എന്ന ചോദ്യതിന് ശെരിയായൊരു ഉത്തരം എനിക്ക് കണ്ടതനാവുന്നില്ല. എന്റെ സങ്കടമോ കുറ്റബോധമോ, ഞാൻ അമ്മയുടെ കണ്ണ് തുടച്ചു അമ്മേ കെട്ടിപിടിച്ചു കിടന്നു. അമ്മയുടെ മുഖം അൽപ്പം തെളിഞ്ഞിരിക്കുന്നുവോ . എന്റെ സാമിപ്യം അമ്മക്ക് സന്തോഷം നൽക്കുന്നുണ്ടോ ?. എന്റെ മനസ്സിൽ അൽപ്പം സമാധാനത്തിന്റെ കാറ്റു വീശി. എങ്കിൽ ഇനി എനിക്ക് ജീവനുള്ളടുത്തോളം കാലം ഞാൻ എന്റെ അമ്മേ കരയിക്കില്ല എന്നൊരു ദൃഢ നിശ്ചയം എന്റെ മനസ്സിൽ കൈക്കൊണ്ടു .
പിന്നീടുള്ള ദിവസങ്ങളിൽ ഞാനും അമ്മയും പതിയെ പതിയെ നോർമല്‍ ആവാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുഖത്തു ഇടക്കൊക്കെ സന്തോഷം ഞാൻ കണ്ടു എനിക്കും അത് അൽപ്പം ആശ്വാസമായി. ഞങ്ങളെ രണ്ടാളെയും വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഞങ്ങളുടെ മുന്നിൽവെച്ച് അമ്മായിയോ അമ്മാവനോ പറയാറില്ലാരുന്നു. ആകെ എനിക്ക് സങ്കടം തോന്നിയത് ആര്യേച്ചിയുടെ പെരുമാറ്റം മാത്രമായിരുന്നു, അല്ലേ അവൾ പണ്ടേ അങ്ങനെ അല്ലായിരുന്നല്ലോ, അവൾ എന്റടുത്തു സൗമ്യമായി സംസാരിച്ചിട്ടുള്ളത് വളരെ ചുരുക്കം ആണല്ലോ. അവളുടെ അധികാര ഭാവത്തിൽ ഉള്ള പെരുമാറ്റങ്ങളാണ് എന്റെ ചിന്തയിൽ ഉള്ളത്. ‘ആര്യ മഹാദേവ്‘ ആ പേര് പോലെ തന്നെ അവളുടെ ധാഷ്ഠിയം ആ മുഖത്തുണ്ടായിരുന്നു.