ഉർവശി ശാപം ഉപകാരം – 1 132അടിപൊളി  

സിസ്റ്റർ : ടാ നിന്റെ അച്ഛനും അമ്മയും മരിച്ചിട്ടില്ല, അവർ അല്പം സീരിയസ് ആണെങ്കിലും ബാംഗ്ലൂർതന്നെയുള്ള ഒരു ഹോസ്പിറ്റലിൽ ഉണ്ട്. രാജീവ് സർ നമ്മളെ കൂട്ടാൻ വരും. നീ വേഗം റെഡിയാക്.

ഗോകുലിന് സിസ്റ്ററിന്റെ വാക്കുകൾ വിശ്വസിക്കാൻ സാധിച്ചില്ല. തനിക്കു നഷ്ടമായെന്നു കരുതിയതെല്ലാം തിരിച്ചുകിട്ടിയിരിക്കുന്നു. അവൻ സന്ദോഷംകൊണ്ട് തുള്ളിചാടി.

ഗോഗുൽ : സിസ്റ്റർ എനിക്ക് റെഡിയാക്കാനൊന്നും ഇല്ല, വാ എനിക്ക് ഇപ്പൊതന്നെ പോണം. അവരെ കാണണം.

ഗോഗുൽ സിസ്റ്ററിന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്കു നടന്നു., അവൻ പോകാൻ വാശിപിടിച്ചു കരയാൻ തുടങ്ങി.

സിസ്റ്റർ : നീ ഒന്ന് അടങ്, അവര് അവിടെത്തന്നെ ഒണ്ട്. രാജീവ് സർ വരാതെ എങ്ങനെ പോകാനാ..

പക്ഷെ സിസ്റ്റർ എന്തിക്കെ പറഞ്ഞിട്ടും അവനെ പിടിച്ചു നിർത്താൻ സാധിച്ചില്ല. അപ്പോഴേക്കും അവരുടെ ഗേറ്റ് കടന്നു രാജീവ് സാറിന്റെ പോലിസ് ജീപ്പ് എത്തിയിരുന്നു. അവർ വേഗംതന്നെ അവന്റെ അച്ഛനും അമ്മയുമുള്ള ഹോസ്പിറ്റലിലേക്കു തിരിച്ചു. ഹോസ്പിറ്റലിൽ എത്തിയ ഗോഗുൽ എങ്ങോട്ടനില്ലാതെ അവരെ തപ്പി ഇറങ്ങി ഓടി. സിസ്റ്ററും രാജീവ്‌ സാറും ചേർന്നു അവനെ ഒരുവിധത്തിൽ അനുനയിപ്പിച്ചു അവർ കിടക്കുന്ന റൂമിലേക്ക്‌ കൊണ്ടുപോയി. കൃഷ്ണനും പ്രിയയ്ക്കും നന്നായി പൊള്ളൽ ഏറ്റിട്ടുള്ളതുകൊണ്ട് അവരുടെ അടുത്തേക്ക് ഇപ്പോൾ പോകാനോ സംസാരിക്കാനോഒന്നും കഴിയില്ലായിരുന്നു. എങ്കിലും അവൻ അവരെ മതിയാവോളം കണ്ടു സന്തോഷിച്ചു. സന്തോഷംകൊണ്ടു കൊണ്ടു കരഞ്ഞുകൊണ്ടുനിന്ന അവനെ പുറകിൽ നിന്നും ആരോ പിടിച്ചു തിരിച്ചു നിർത്തി.
ഒരു പ്രായമായ സ്ത്രീ. നരച്ച മുടി, കഴുത്തിനു താഴേക്കു വെളുത്ത നിറമാണെങ്കിലും അല്പം ഇരുണ്ട മുഖം. അതികം തടിയില്ലാത്ത ഒതുങ്ങിയ ശരീരം. അവനെക്കാൾ ഒരല്പം ഉയരം കൂടുതൽ ഉണ്ട്. പക്ഷെ മുഖം നല്ല പരിചയം ഉള്ളതുപോലെ ഗോകുലിന് തോന്നി. അവൻ സംശയത്തോടെ കണ്ണീർ ഒഴുകുന്ന കണ്ണ് തുടച്ചുകൊണ്ട് അവരെ നോക്കി.

‘എന്താ മോനെ കരയുന്നെ, ആരാ നീ . ഇവിടെ ഇങ്ങനെ നിക്കാൻ പാടില്ലട്ടോ’..

അവർ വളരെ സൗമ്യമായി അല്പം കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു. എന്നാൽ അതിനു മറുപടി നൽകിയത് സിസ്റ്റർ ആയിരുന്നു.

സിസ്റ്റർ : ഇതാണ് അമ്മേ ഗോഗുൽ

അവർഅത് കേട്ടതും അവനെ വരിപുണർന്നു ഏങ്ങാൻ തുടങ്ങി.ഗോഗുൽ അല്പം സംശയത്തോടെ അവരോടു ചേർന്നു നിന്നു.
സിസ്റ്റർ : ടാ, ഇത് നിന്റെ മുത്തശ്ശിയാണ്
ഗോഗുൽ ആകെ ഞെട്ടി. തന്റെ അറിവിൽ ഇങ്ങനൊരാളെകുറിച്ച് അവനു യാതൊരു അറിവും ഇല്ലായിരുന്നു. പക്ഷെ അതുകൊണ്ടാകും അവനു നല്ല പരിചയമുള്ളതുപോലെ തോന്നിയത്. ആ ചുളിക്കു വീണ മുഖത്ത് അവന്റെ അമ്മേടെ മുഖചായ അവനു തോന്നിയിരുന്നു. അവനതു വലിയ സന്തോഷമായി. അവരവനെ അവിടുന്ന് അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ ചെന്നപ്പോ തന്റെ അമ്മയുടെ മുഖചായ ഉള്ള മറ്റൊരു സ്ത്രീ.

ഓമന ( മുത്തശ്ശി ): ഡി ഇതാ നമ്മുടെ പ്രിയേടെ കൊച്ചു

അവർ അവനെ വന്നു ചേർത്തു പിടിച്ചു.
” ടാ കുട്ടാ, നിനക്ക് എന്നെ മനസ്സിലായോ?”

മുത്തശ്ശി : “ഇത് നിന്റെ അമ്മേടെ മൂത്ത ചേച്ചി, നിന്റെ വെല്യമ്മ”

പ്രമീള 5.5 അടി ഉയരം. 41 വയസ്, അത്യാവശ്യം തടി. ഇരുനിറം.

പ്രമീള : പ്രിയെടാ നിറവും കണ്ണുവാണ് ഇവന് കിട്ടിയേക്കുന്നെ, മുഖം കൃഷ്ണന്റെയാ അല്ലെ,
അവർ അടുത്തുനിന്നു ഒരു കൊമ്പൻ മീശക്കാരനോട് പറഞ്ഞു.

അയാളുടെ പേര് പ്രസന്നൻ, 44 വയസ്. 6 അടി നീളം, അല്പം കഷണ്ടി, കട്ടി മീശ.

പ്രമീള : ടാ കുട്ടാ, ഇത് നിന്റെ വല്യച്ഛനാ, നിന്റെ അമ്മേടെയും എന്റെയും ചേട്ടൻ ”

പ്രസന്നൻ : മോൻ എത്രയിലാ പഠിക്കുന്നെ?

അയാൾ അവനെ പൂ പോലെ എടുത്തു പൊക്കിയിട്ടു ചോദിച്ചു.

കുറെ നേരം അവരെല്ലാം ചേർന്നു അവനോടു പല വിശേഷങ്ങൾ ചോദിക്കുകയും അവനെ ലാളിക്കുകയും ചെയ്തു.

ഗോഗുൽ ഇവരെയൊക്കെ കണ്ടു കിളി പോയി അങ്ങനെ നിൽക്കുകയാണ്. എന്തായാലും ഗോകുലിന് ആകെ മൊത്തം സന്തോഷമായി. ഒന്ന് അടുത്തു കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ജീവനോടെ തിരിച്ചുവന്നു. കൂടാതെ ഇപ്പോ ഇതാ തനിക്കു ചുറ്റും നിറയെ ബന്ധുക്കൾ. മൊത്തത്തിൽ അവന്റെ ജീവിതം മാറി മറിയുകയായിരുന്നു. അപ്പോഴാണ് മുറിയിലേക്ക് സിസ്റ്ററും രാജീവ്‌ സാറും കടന്നു വരുന്നത്. ഗോഗുലിനെ തിരികെ ഏല്പിച്ചതിനു എല്ലാവരും അവരോടു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *