ഉർവശി ശാപം ഉപകാരം – 1 151അടിപൊളി  

 

ഡോക്ടർ : Mr. കൃഷ്ണൻ, ഞാൻ പറയുന്ന കാര്യങ്ങൾ അത്ര സുഖമുള്ളതല്ല. പ്രത്യേകിച്ച് കുട്ടിയോട് ഇപ്പോൾ ഒന്നും പറയണ്ട.

 

കൃഷ്ണൻ :- എന്താ ഡോക്ടർ, എന്തുകൊണ്ടാണ് അവൻ ഇങ്ങനെ?

 

ഡോക്ടർ :- സാദാരണ കണ്ടുവരുന്ന പേടിക്കാവുന്ന പ്രശ്നങ്ങളൊന്നും കുട്ടിക്കില്ല. എന്നാൽ അവന്റെ ശാരീരിക വളർച്ച നിന്നുപോയി. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ നിയോടെനിക് കോംപ്ലക്സ് സിൻഡ്രോം എന്ന് പറയും. ഈ എട്ടാംക്ലാസുകാരന്റെ ശരീരമായിരിക്കും എന്നും ഇയാൾക്ക്. പക്ഷെ ആയുസ്സിനോ മറ്റും വേറെ യാതൊരു പ്രേശ്നങ്ങളില്ല.

 

എല്ലാവരെയുംപോലെത്തന്നെ അവൻ ആരോഗ്യവനാണ്.

കൃഷ്ണൻ :- അയ്യോ, അപ്പോ അവൻ എങ്ങനെ മുന്നോട്ടു ജീവിക്കും. ഭാവിയിൽ അവന്റെ മാനസികനില തകരില്ലേ?

 

ഡോക്ടർ :- ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനുമില്ല കൃഷ്ണൻ. അവനെ സാവകാശം പറഞ്ഞു മനസിലാക്കുക. നിങ്ങളുടെ കേറിങ് പോലെയിരിക്കും അവന്റെ മാനസികാനില. അവനെ സമ്പന്തിച്ചിടത്തോളം ശരീരമല്ല, മനസ്സായിരിക്കും അവന്റെ ശക്തി.

കൃഷ്ണനും പ്രിയയ്ക്കും അത് വലിയൊരു സങ്കടമായെങ്കിലും അവരതൊ

 

ന്നും ഗോകുലിനെ കാണിക്കാതെ സന്ദോഷകരമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി.

ഒരിക്കൽ + 1ഇൽ പഠിക്കുമ്പോൾ അവൻ ഒരുത്തിയെ കറക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ കോലം കണ്ട അവൾ അവനോടു വളർന്നു വലുതായിട്ടു വരാൻ പറഞ്ഞു. അതോടെ വീണ്ടും ഗോഗുലിന്റെ സന്തോഷങ്ങൾ നഷ്ടമായി തുടങ്ങി. കൂടാതെ മറ്റു കുട്ടികളുടെ കളിയാകലുകളും. എന്നാൽ കൃഷ്ണന്റെയും പ്രിയയുടെയും വാത്സല്യവും സ്നേഹവും അവന്റെ സങ്കടങ്ങൾ അവനെ മറികടക്കാൻ സഹായിച്ചു.

അങ്ങനെ +2വിലെ അവസാന ദിവസമായിരുന്നു ആ ദുരന്ധം ഗോഗുൽ ഏറ്റു വാങ്ങുന്നത്. തന്റെ ഫ്ലാറ്റ് അടക്കം ആ മുഴുവൻ ബിൽഡിംങിനും തീ പിടിച്ചു. കൃഷ്ണനും പ്രിയയും അടക്കം അവനു എല്ലാം നഷ്ടമായി. സ്വന്തമെന്നു പറയാൻ ഈ ഭൂമിയിൽ ഇനി അവനാരുമില്ല. കൊറേ നാൾ പോലീസുകാരുടെ അഭയാർത്ഥി ക്യാമ്പിൽ ഒരു ജീവശവമായി അവൻ കഴിച്ചുകൂട്ടി. എല്ലാംകൊണ്ടും തളർന്നുപോയ അവൻ ഒരു ദിവസം ജീവിതം ഒടുക്കൻ തീരുമാനിച്ചു. അവൻ

അടുത്തുണ്ടായിരുന്ന ഒരു റെയിൽവേ ട്രാക്കിൽ ട്രെയിൻ വരാനായി കാത്തു പാളത്തിൽ കിടന്നു. ട്രെയിനിന്റെ ഞരക്കം പതിയെ അവൻ അറിഞ്ഞു തുടങ്ങി. തന്റെ എല്ലാം എല്ലാമായ അച്ഛനും അമ്മയും തന്നെ വിട്ടു പോയി. കൂടാതെ ഒരിക്കലും വളരാത്ത ഒരു ശരീരവും. ഗോഗുൽ കണ്ണുകൾ മുറുക്കി അടച്ചുപിടിച്ചു അടുത്തുകൊണ്ടിരിക്കുന്ന ട്രെയിനിനായി കാത്തു കിടന്നു.

പെട്ടന്നായിരുന്നു തന്നെ ആരോ കോരിയെടുത്തു അല്പം മാറ്റി നിർത്തി. ഗോഗുൽ പേടിച്ചു മുകളിലേക്ക് തല ഉയർത്തി നോക്കി. ഒരു കൊമ്പൻമീശക്കാരൻ റെയിൽവേ പോലീസുകാരൻ ദേഷ്യത്തോടെ അവനെ കന്നഡയിൽ എന്തൊക്കെയോ തെറി പറയുന്നു. അയാൾ അവനെ താഴെ നിർത്തി ബലമായി ഷോൾഡറിൽ പിടിച്ചു അയാളോട് ചേർത്തു നിർത്തി. അതി വേഗത്തിൽ ഒരു ട്രെയിൻ അവരെ കടന്നുപോയി. ട്രെയിൻ പോയതും ആ പോലീസുകാരൻ അവന്റെ ഷർട്ട്ൽ കുത്തിടിപ്പിച്ചുകൊണ്ട് ജീപ്പിലേക്കു നടന്നു.

എന്തൊക്കെയോ വീണ്ടും ദേഷ്യപ്പെട്ടുകൊണ്ട് കന്നഡയിൽ പറഞ്ഞു.

കൊച്ചുകുഞ്ഞാണെന്നു കരുതിയാകാം അവനെ അയാൾ കൈകാര്യമൊന്നും ചെയ്തില്ല.
അവർ നേരെ പോയത് അടുത്തുള്ള പോലീസ് സ്റ്റേഷനിലാണ്. അവിടെ അവനെ കൈമാറി എന്തൊക്കെയോ പറഞ്ഞു ആ കൊമ്പൻമീശക്കാരൻ ഉദ്യോഗസ്ഥൻ തിരിച്ചുപോയി.

കരഞ്ഞുകൊണ്ടിരിക്കുന്ന ഗോഗുലിന്റെ അടുത്തേക് അവിടുത്തെ S I വന്നു അവനെ കൂട്ടി അയാളുടെ കേബിനിലേക്കു പോയി. അവനെ കസേരയിൽ ഇരുത്തി അയാൾ അവനൊരു ജ്യൂസ് നീട്ടി.

ഗോഗുൽ കരയുന്നത് കണ്ടു അയാൾക്കു അവനോടു അല്പം സഹതാപം തോന്നിയിരുന്നു. കന്നഡയിൽ അയാൾ അവനോടു എന്തോ ചോദിച്ചു. എന്നാൽ അവനൊന്നും മനസിലായില്ല എന്നയാൾക്ക് മനസിലായി, കൂടാതെ ഒരു കന്നഡ കുട്ടിയുടെ ലുക്ക്‌ അല്ല അവനു. അയാൾ അവനോടു ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചു.

 

പോലീസ് :- ഡോണ്ട് ക്രൈ കൂൾ ഡൌൺ , വാട്ട്‌ ഹാപ്പണ്ട്? വെർ ഈസ്‌ യുവർ ഹോം. ഗിവ് മി യുവർ പറന്റ്സ് ഫോൺ നമ്പർ.

Leave a Reply

Your email address will not be published. Required fields are marked *