അവനൊരു കൊച്ചുകുട്ടിയാണെന്ന് കരുതി അവനോടു കാര്യങ്ങൾ അയാൾ തിരക്കി. ഗോഗുൽ നടന്ന കാര്യങ്ങൾ അയാളോട് പറഞ്ഞു. അയാൾകും ആ ദുരന്തത്തെക്കുറിച്ചു അറിയാമായിരുന്നു.
അയാൾ അൽപനേരം വിരൽ മുഖത്തുവെച്ചു ചിന്ദിച്ചിരുന്നു. അവനെ നോക്കികൊണ്ട് അയാൾ ആർക്കോ ഫോൺ ചെയ്തു അങ്ങോട്ടു വരാൻ പറഞ്ഞു.
പോലീസ് :- മൈ സൺ, ഐ നോ യുവർ ഫീലിംഗ്സ്. ബട്ട് സുസൈഡ് ഈസ് നോട്ട് ആ സൊല്യൂഷൻ. യു വെയിറ്റ് ഹിയർ. ഐ വിൽ കം ബാക്ക്.
അത്രയും പറഞ്ഞു അയാൾ പുറത്തേക്കു നടന്നു. ഗോഗുൽ വീണ്ടും കരഞ്ഞുകൊണ്ട് മേശയിൽ മുഖംചേർത്തുകിടന്നു. അല്പം കഴിഞ്ഞു ഒരു മൃദുലമായി കൈകൾ അവന്റെ തോളിൽ പതിച്ചു. അവൻ തളർന്ന കണ്ണുകൾ തുറന്നുകൊണ്ട് തിരിഞ്ഞു മുകളിലേക്കു നോക്കി. ഒരു കന്യാസ്ത്രീ. ഒരു ചെറി പുഞ്ചിരിയോടെ അവനെ അവർ നോക്കി നിൽക്കുന്നു. നല്ല പ്രസാധിച്ച മുഖഭാവം, അവർ പതിയെ അവന്റെ തലയിൽ വാത്സല്യത്തോടെ താഴുകൻ തുടങ്ങി.
സിസ്റ്റർ ഗ്ലാടിസ് എന്നാണ് അവരുടെ പേര്. മലയാളി, തനി കോട്ടയംകാരി അച്ചായത്തി. ബാംഗ്ലൂരിലുള്ള ഒരു മഠത്തിലെ സീനിയർ സിസ്റ്ററാണ്. 47 വയസ്, വെളുത്ത നിറം. ബ്രൗൺ കളർ ലോഹ ആണ് വേഷം. പോലീസ്‌കാരൻ തന്റെ സീറ്റിൽ വന്നിരിന്നു അവരോടു കന്നഡയിൽ എന്തോ പറഞ്ഞു.
സിസ്റ്റർ -: എന്താ മോന്റെ പേര്?
ഗോകുലിനു എന്തോ അവരുടെ പെരുമാറ്റവും മലയാളവും എല്ലാം കേട്ടപ്പോൾ ഒരു ആശ്വാസം.
അവൻ അവരോടു പേര് പറഞ്ഞു. സിസ്റ്റർ പോലീസ്‌കാരനോട് എന്തൊക്കെയോ കന്നഡയിൽ സംസാരിക്കുന്നുണ്ട്. അവരുടെ സംഭാഷണത്തിൽനിന്നും തന്റെ രേഖകളെകുറിച്ചാണ് അവർ സംസാരിക്കുന്നതെന്നു ഗോകുലിനു മനസിലായി. അല്പംനേരത്തെ സംസാരത്തിനോടുവിൽ സിസ്റ്റർ എന്തൊക്കെയോ
ഒരു പേപ്പറിൽ എഴുതി പോലീസുകാരന് കൊടുത്തു.
സിസ്റ്റർ :- മോനെ, വാ നമുക്കു പോകാം. ഒന്നും പേടിക്കണ്ട. എല്ലാം ശരിയാകും.
ഗോഗുൽ ചത്ത മനസുമായി അവരുടെ കൂടെ മഠത്തിൽ എത്തി. അവനെ അവർ ഒരു മുറിയിൽ കൊണ്ടാക്കി.
സിസ്റ്റർ:- മോനൊന്നു കുളിച്ചു റെഡിയാക്. പേടിക്കാനൊന്നുമില്ല. എല്ലാവർക്കും ജീവിതത്തിൽ ഇങ്ങനെ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. ഗോഗുൽ ആൺകുട്ടിയല്ലേ. അപ്പോ ഈ കരച്ചിലൊക്കെ നിർത്തി നല്ലകുട്ടിയായിട്ടു പോയി കുളിക്, ദാ അവിടെയാണ് ബാത്റൂം. വേറെ നല്ല ഡ്രെസ്സൊക്കെ ഞാൻ കൊണ്ടുവരാം.
അത്രയും പറഞ്ഞു അവനെ മുറിയിലാക്കി സിസ്റ്റർ നടന്നു. ഗോഗുൽ വീണ്ടും അടുത്തുണ്ടായിരുന്ന ഒരു കട്ടിലിൽ പോയി ഇരുന്ന് കരയാൻ തുടങ്ങി. അല്പം കഴിഞ്ഞു ഒരു സംഭാഷണം അവന്റെ ശ്രെദ്ധയിൽ പെട്ടു. അവൻ കരച്ചിൽ നിർത്തി പതിയെ അത് ശ്രെദ്ദിച്ചു. തന്നെ ഇങ്ങൂട്ടു കൂട്ടികൊണ്ടുവന്ന സിസ്റ്ററിന്റെയും, ഒരല്പം പ്രായം ചെന്ന ഒരു സ്ത്രീയുടെയും ശബ്ദമാണ്, കൂടാതെ മലയാളത്തിലും.
സിസ്റ്റർ :- മദർ അതൊക്കെ എന്നോട് രാജീവ് സർ പറഞ്ഞു. മദറിന് അറിയില്ലേ, ആ ബിൽഡിംഗ് മുഴുവൻ കത്തിപ്പോയി.
മദർ :- എന്നാലും എന്തെങ്കിലും ഒരു രേഖ ഇല്ലാതെ എങ്ങനെയാ ഗ്ലാടിസ് ഇവിടെ താമസിപ്പിക്കുക.
സിസ്റ്റർ -: മദർ ഇത് ഒരു കൊച്ചു പയ്യനാ, വേറെ റിലേറ്റീവ്സ് ഒന്നും ഇല്ലന്നാണ് അവൻ പറഞ്ഞത്. മാത്രമല്ല, ഒരു സുസൈഡ് അറ്റെപ്‌റ്റിനു ശ്രെമിച്ച കുട്ടിയല്ലേ, അല്പം കേറിങ് കൊടുക്കണം.
മദർ :- ok, ok. സൊ യു കാൻ പ്രോസിഡ്. എന്തായാലും ഡോക്യൂമെന്റസ് ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ പറ്റില്ല.
സിസ്റ്റർ :- ആ കുട്ടി ഒന്ന് ഫ്രഷ് ആകട്ടെ, ഞാൻ സാവകാശം ചോദിച്ചോളാം മദർ.
ഗോകുലിനു കുട്ടി എന്ന് കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്.എന്നാൽ അതേ സമയം ഗോകുലിനു ഒരു കുതന്ദ്രം മനസ്സിൽ ഉദിച്ചു. തന്നെകുറിച്ച് ആർക്കും ഒന്നും അറിയില്ല,
കഴിഞ്ഞ മാസമായിരുന്നു തനിക്കു 18 തികഞ്ഞത്. എന്നാൽ തത്കാലം ഇവരുടെയൊക്കെ മുന്നിൽ കുട്ടിയായിതന്നെ ഇരിക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽ ഈ ഒരു സമാധാനംകൂടി പോകും. പഴയ പോലീസ് ക്യാമ്പിലേക്കുതന്നെ മടങ്ങേണ്ടി വന്നാലോ. അവിടെ ചെന്നാൽ വീണ്ടും തന്റെ മാനസിക നില തെറ്റും.
