പത്തു മിനുട്ട് ആണെങ്കിലും, ഇവിടെ എത്തിയപ്പോഴാണ് തനിക്കിതിരി ആശ്വാസം ലഭിച്ചത്. കൂടാതെ സിസ്റ്റർ ഗ്ലാഡിസിന്റെ പെരുമാറ്റം അവനൊരു ആശ്വാസം അയിതോന്നിയിരുന്നു.
ടുക്.. ടുക്ക്..
ഡോർ കിട്ടുന്ന ശബ്‌ദം കെട്ടു ഗോഗുൽ തന്റെ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു. സിസ്റ്റർ ഗ്ലാഡിസാണ്. കരഞ്ഞു തളർന്നിരിക്കുന്ന ഗോഗുലിന്റെ അടുത്തേക് സിസ്റ്റർ വന്നിരുന്നു.
സിസ്റ്റർ : അയ്യേ.. മോൻ ഇതുവരെ റെഡിയായില്ലേ. ഇങ്ങനെ കരഞ്ഞിട്ടെന്താ കാര്യം.
സിസ്റ്റർ വാത്സല്യത്തോടെ അവന്റെ തലമുടിയിൽ തഴുകികൊണ്ട് ചോദിച്ചു.
സിസ്റ്റർ : ശെരി, മോനു ഫ്രണ്ട്‌സ് ഒന്നും ഇല്ലേ? ഏതു സ്കൂളിലാ പഠിച്ചത്?
സിസ്റ്ററിന്റെ ചോദ്യത്തിൽ ഗോഗുൽ ഒന്ന് പതറി. സ്കൂളും കൂട്ടുകാരുടെ പേരൊക്കെ പറഞ്ഞാൽ തന്റെ പ്ലാൻ നടക്കില്ല എന്ന് ഗോകുലിനു അറിയാം.
സിസ്റ്റർ : എന്ത് പറ്റി, മോൻ ഏതു സ്കൂളിലാ പടികുന്നെ?
ഗോകുൽ എന്ത് ചെയ്യണമെന്നറിയാതെ പരവേശനായി. അധിക നേരം അവനു പിടിച്ചു നിൽക്കാൻ സാധിച്ചില്ല.
ഗോഗുൽ : സിസ്റ്റർ, ഞാൻ +2വിലാണ് പഠിക്കുന്നത്, സ്. അഗസ്റ്റിൻ സ്കൂളിൽ.
സിസ്റ്റർ : ഹാ.. ഹാ.. ഹാ., ഇവന്റെ ഒരു കാര്യം.
ഗോഗുൽ : സത്യമായിട്ടും, പക്ഷെ ദയവു ചെയ്തു എന്നെ തിരിച്ചു പോലീസ് ക്യാമ്പിൽ ആകരുത്.
അത്രയും പറഞ്ഞുകൊണ്ട് തന്റെ മുട്ടിൽ പിടിച്ചുകൊണ്ടു കരയുന്ന ഗോഗുൽ പറയുന്നത് സത്യമാണെന്നു സസ്റ്ററിനു തോന്നി. എങ്കിലും ഇത്ര ചെറിയ പയ്യൻ എങ്ങനെയാണ് +2 വിൽ പഠിക്കുക എന്ന സംശയം സിസ്റ്ററെ അലട്ടി.
ഗോഗുൽ തന്റെ ശാരീരിക അവസ്ഥ സിസ്റ്ററിനോട് പറഞ്ഞു. നല്ല അറിവും വിക്ഞ്ജനവും ഉണ്ടായിരുന്ന ഗ്ലാടിസ് സിസ്റ്ററിനു കാര്യം മനസിലായി. പ്രായംകൊണ്ടു മുതിർന്നതാണെങ്കിലും ശരീരികമായി അവൻ ഇത്രയല്ലേ വളർന്നിട്ടുള്ളു. കൂടാതെ ആരാരും ഇല്ലാത്ത ഒരു പാവം. ചെറിയ ഒരു കുട്ടിയെപ്പോലെത്തന്നെ ഗ്ലാടിസ് സിസ്റ്ററിനു അവനെ തോന്നി. അവന്റെ സങ്കടവും കരച്ചിലും കണ്ടു അവനോടു അനുകമ്പ തോന്നിയ സിസ്റ്റർ പതിയെ അവന്റെ മുഖം ഉയർത്തി.
സിസ്റ്റർ: അയ്യേ, ഇതിനാണോ നീ കരയുന്നെ. സാരവില്ല. നിന്നെ ഇവിടുന്നു എങ്ങോട്ടും വിടില്ല.
ഗോകുലിനു അല്പം ആശ്വാസമായി.
സിസ്റ്റർ: സന്ദോഷമായില്ലേ, ഇനി പോയി കുളിച്ചു റെഡിയായി വാ.
ഗോകുലിനെ എണീപ്പിച്ചു കുളിമുറിയിലേക്ക് പറന്നുവിട്ടു സിസ്റ്റർ പുറത്തേക്കിറങ്ങി.
മദർ : മ്മ്, ഗ്ലാടിസ് ഞാൻ ശ്രേമിച്ചു നോക്കി, രെജിസ്ട്രേഷൻ കിട്ടുന്നില്ല.
‘എങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കുമൊ… പാവം പയ്യൻ. ഈ ഒരു കാര്യംകൊണ്ടു അവനെത്ര മനസ്സിൽ വേദനിക്കുന്നുണ്ടാകും’.
ഗോഗുൽ പറഞ്ഞത് ആലോചിച്ചു നീണ്ട ചിന്തയും ആണ്ടിരുന്ന സിസ്റ്റർ മദറിന്റെ സംസാരംകേട്ടാണ് സ്വബോധത്തിൽ വരുന്നത്.
മദർ : ഗ്ലാടിസ് ഞാൻ പറഞ്ഞത് കേട്ടില്ലേ?
സിസ്റ്റർ : ആ.. അതേ അതേ..
മദർ : എന്താ, രെജിസ്ട്രേഷൻ കിട്ടുന്നില്ലന്ന്.
സിസ്റ്റർ : ഓഹ്, ഇനിയിപ്പോ എന്താ ചെയ്യാ മദർ, നമ്മുടെ കോട്ടേജിൽ ജോർജ്ചേട്ടന്റെ കൂടെ ന്കർത്തിയാലോ.
മദർ : മ്മ്, നോക്കട്ടെ. എവിടെ ആളെവിടെ?
സിസ്റ്റർ : കുളിക്കാൻ പോയേക്കുവാ, ഇപ്പോ വരും.
സിസ്റ്റർ പറഞ്ഞു നിർത്തിയതും ഗോഗുൽ കുളിയും കഴിഞ്ഞു, സിസ്റ്റർ കൊടുത്ത നിക്കറും ബനിയനും ഇട്ടു മുറിയിൽനിന്നും ഇറങ്ങി വന്നു.
സിസ്റ്റർ അവനെ തന്നോട് ചേർത്തു നിർത്തി. 5.5 അടിക്കാരിയായ സിസ്റ്ററിന്റെ ഏതാണ്ട് ചെവിയുടെ താഴെയാണ് ഗോഗുലിന്റെ ഉയരം.
സിസ്റ്റർ : ഇവനാണ് ആള്.
മദർ : ഇവനാണോ, ഇത് തീരെ ചെറിയ ചെക്കനാണല്ലോ, ഇവനെയൊന്നും ജോർജിന്റെ അടുത്തേക് വിടണ്ട, അവൻ 8 മണി കഴിഞ്ഞാൽ പിന്നെ തണ്ണിയാ. ചെക്കനെ കാലേൽ വാരി വല്ല കൊക്കയിലേക്കും എറിഞ്ഞാൽ ആര് സമാദാനം പറയും?
സിസ്റ്റർ : പിന്നെ ഇപ്പോ എന്താ മാർഗ്ഗം?
മദർ : എന്തിനാ ഗ്ലാടിസ് ഈ, ഇത്തിരിയില്ലാത്ത പിള്ളേരേംകൊണ്ടു ഇങ്ങോട്ട് വരുന്നത്, അവര് പോലീസ്കാര് ഇവനെ ചൈൽഡ് ഹോമിലോ മറ്റും നിർത്തിക്കോളില്ലായിരുന്നോ.
സിസ്റ്റർ : പ്ലീസ് മദർ, രാജീവ് സർ നേരിട്ട് വിളിച്ച് പറഞ്ഞതാ. അതുകൊണ്ടല്ലേ. പിന്നെ ഇവന്റെ അവസ്ഥയും മതറിനറിയില്ലേ. നമുക്ക് ഇവനെ ഇവിടുത്തെ ഡോമീറ്ററിയിൽ കിടത്തിയാലോ?
