എന്നും എന്റേത് മാത്രം – 2

“അവര് ഈ പരിസരത്ത് തന്നെ ണ്ടാവും , നേരത്തേ വന്നിരുന്നു”

“ചിന്നുവും പിള്ളേരുമോ?”

“അവര് വരാൻ കുറച്ച് കഴിയും. കുറച്ച് നേരത്തെ വീട്ടിലേക്ക് പോയതേയുള്ളൂ” പുള്ളിയുടെ ടെന്ഷൻ കണ്ട് ഞാൻ ചിരിച്ചു.

“ആഹ് , നീ ആ ഗാനമേളക്കാരുടെ കാര്യം നോക്ക്. ഞാൻ ഊട്ട്പുര വരെയൊന്ന് പോയിട്ട് വരാം” കൂടെയുള്ള ്് ആളെ എന്തൊക്കെയോ ഏൽപിച്ച് ്് സജിയേട്ടൻ ധൃതിയിൽ വണ്ടിയുമെടുത്ത് പുറത്തേക്ക് പോയി.

മണി ഏഴ് കഴിയുന്നു

അന്തരീക്ഷത്തിൽ ഉയരുന്ന ചെണ്ടയുടെ ശബ്ദവും അതിന്റെ താളത്തിൽ ഉറയുന്ന തെയ്യക്കോലങ്ങളും കാവിൽ നിറഞ്ഞുനിൽക്കുകയാണ്.

അതിൽ ലയിച്ച് നിൽക്കുന്നുണ്ട് കുറേപ്പേർ.

കുട്ടികളേയും സ്ത്രീകളേയും ആകർഷിക്കാൻ പാകത്തിന് ചന്ദകളും സജീവമായിക്കഴിഞ്ഞു. ചീട്ട് കളി പോലുള്ള ഏർപ്പാടുകൾ നിരീക്ഷിക്കാൻ കമ്മറ്റി ്് പ്രത്യേകം ആളുകളേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

്് പെമ്പിള്ളേരെ നോക്കി നടന്നാണ് പിന്നെ നേരം കളഞ്ഞത്.

ഒരു എട്ടര ആയപ്പോഴാണ് മാളു വിളിക്കുന്നത്

“കിച്ചുവേട്ടാ , ലച്ചൂനെ ഒന്ന് കൂട്ടാമോ?”

ഞാൻ ഒരൽപം കപ്പയും കട്ടനും കഴിക്കുകയായിരുന്നു.

“ഏഹ് , ്് അവളിതുവരെ വന്നില്ലേ! , എവിടാ വീട്ടിലാ?”

“അതേ”

“ആ ശരി”

അവളോട് അതും പറഞ്ഞ് ശ്രീയോടും കാര്യം പറഞ്ഞ് ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു.

്് റോട്ടിലൂടെ പോയാൽ ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുണ്ട് ശ്രീക്കുട്ടിയുടെ വീട്ടിലേക്ക്. ്് വയലിലൂടെ പോയാൽ അപ്പുറത്തെ കര കയറി ഒരു അഞ്ച് മിനുട്ട് നടന്നാൽ അവളുടെ ്് വീട്ടിൽ എളുപ്പത്തിൽ എത്താം.

അവിടെ എത്തുമ്പോൾ ആരും ഉണ്ടായിരുന്നില്ല. പുറത്ത് ലൈറ്റ് കത്തി നിൽപ്പുണ്ടായിരുന്നു.

“ശ്രീക്കുട്ടീ” പുറത്ത് നിന്ന് ഞാൻ വിളിച്ചു.

“ആ കിച്ചേട്ടാ , ഇപ്പോ വരാവേ”

അകത്ത് നിന്ന് മറുപടിയും വന്നു.

എന്നാലും കുറച്ച് നേരം കൂടി കഴിഞ്ഞാണ് ആള് പുറത്ത് വന്നത്.

പത്രവും മറിച്ച് നിൽക്കുകയായിരുന്ന ഞാൻ അവളെ കണ്ട് കണ്ണെടുക്കാതെ നോക്കിനിന്നു പോയി.

ഡാന്സിനുവേണ്ട ഡ്രസ്സ് ആയിരുന്നു അവൾ ഇട്ടിരുന്നത്. ചുവപ്പ് നിറത്തിലുള്ള ആ വേഷത്തിൽ അവൾ അതേ പോലെ എന്റെ മനസ്സിലേക്ക് കേറിയെങ്കിൽ എന്ന് ഞാൻ മോഹിച്ചു പോയി.
“ഏയ് കിച്ചേട്ടാ , ഇതെന്താ ഇങ്ങനെ നിക്കണേ?” ഒരുമാതിരി പൂരം കണ്ടത് പോലെയുള്ള എന്റെ നിൽപ് കണ്ട് അവൾ ചോദിച്ചു.

“ഏയ് ഒന്നൂല്ല, വാ പോവാം , വീട് പൂട്ടിയോ?” ഞാൻ ഒരുവിധത്തിൽ പറഞ്ഞ് ഒപ്പിച്ചു.

“കിച്ചേട്ടനിത് ഏത് ലോകത്താ? ഇപ്പോഴല്ലേ ഞാൻ പൂട്ടിയേ?” അവൾ ചിരിച്ചു.

അവളേയും നോക്കി നിന്നപ്പോൾ ഞാൻ അതൊന്നും കണ്ടില്ലായിരുന്നു.

“യ്യോ , സമയമാകാറായി” അതും പറഞ്ഞ് ശ്രീക്കുട്ടി മുറ്റത്തേക്ക് ഇറങ്ങി. അവളുടെ പുറകെ ഞാനും.

്് വയലിനോട് അടുക്കും തോറും ബഹളവും അടുത്തുകൊണ്ടിരുന്നു.

ഫോണിന്റെ ്് ഫ്ളാഷും മിന്നിച്ച് ഞാൻ മുന്നിൽ നടന്നു. ഒട്ടും അകലെ അല്ലാതെ അവളും എന്റെ പിറകെ ഉണ്ട്.

“അയ്യോ , കിച്ചേട്ടാ” പെട്ടന്നാണ് എന്റെ പുറകിൽ നിന്ന് അവളുടെ കരച്ചിൽ

തിരിഞ്ഞ് നോക്കുമ്പോൾ നിലത്ത് ഇരിക്കുകയാണ് അവൾ.

“അയ്യോ , ശ്രീക്കുട്ടീ , എന്തുപറ്റി” കാലും തടവിയാണ് അവൾ ഇരിക്കുന്നത്.

“കാല് തട്ടിയതാ കിച്ചേട്ടാ”

വയലിൽ കീറി വച്ചിരുന്ന ചാലിൽ കാല് താഴ്ന്ന് പോയതാണ്.

ഞാൻ കാലിൽ നോക്കി. ഭാഗ്യം മുറിവ് ഒന്നും ഇല്ല.

“വേതനയുണ്ടോ ശ്രീക്കുട്ടീ?”

“ഏയ് ഇല്ല കിച്ചേട്ടാ”

അങ്ങനെ പറഞ്ഞെങ്കിലും അവൾ കുറച്ച് ബുദ്ധിമുട്ടിയാണ് നടക്കുന്നത്.

“പിടിക്കണോ?”

കേൾക്കാൻ കാത്തിരുന്ന പോലെ അവൾ എന്റെ ചുമലിൽ പിടിച്ചു.

ആളുകളുടെ അടുത്ത് എത്തും വരെ എന്നെ പിടിച്ചാണ് അവൾ നടന്നത്. അപ്പോഴൊക്കെയും അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു 😁.

ചിന്നുവിനേയും , മാളുവിനേയും കണ്ടതും പെണ്ണ് അവരുടെ അടുത്തേക്ക് ഓടി.

“ഏഹ് , ഇവക്കല്ലേ കാല് വേതന!?” (നവനീത് ആത്മഗതം).

ഞാൻ എത്തുമ്പോഴേക്കും ബാക്കി ടീം മൊത്തം റെഡി ആയിരുന്നു.

വയലിന്റെ ഒരു വശത്താണ് സ്റ്റേജ്.

കുഞ്ഞ് മക്കളുടെ പരിപാടികൾ അവസാനിക്കാൻ പോവുകയാണ്.

സ്റ്റേജിന്റെ അടുത്തേക്ക് ഞങ്ങൾ നടക്കുമ്പോഴാണ് ്് ഷിയാസും രണ്ട് പേരും എന്തൊക്കെയോ പറഞ്ഞുകൊണ്ട് വഴി തടയുന്നത്.

വിക്കി മുന്നോട്ട് ചെന്നപ്പോഴേക്കും സജിയേട്ടനും വേറെ രണ്ട് പേരും അങ്ങോട്ടേക്ക് എത്തി.

“വിക്കി , പരിപാടി ്് തുടങ്ങാൻ ടൈമായി. നിങ്ങള് അങ്ങോട്ട് പോ , ഇത് നമ്മള് കൈകാര്യം ചെയ്തോളാ”
പുള്ളി അത് പറഞ്ഞ സമയത്ത് തന്നെ മൈക്കിൽ അനൗൺസ്മെന്റ് മുഴങ്ങി

“അടുത്തതായി നമ്മുടെ നാട്ടിലെ യുവ പ്രതിഭകളായ തോട്ടുമ്മൽ ബ്രദേർസിന്റെ കലാ വിരുന്ന്…”

അതിന്റെ പിന്നാലെ ഞങ്ങളും സ്റ്റേജിൽ എത്തി.

അൽപ സമയത്തിന് ശേഷം ഞങ്ങളുടെ ഐറ്റം തുടങ്ങുന്നതിന്റെ ഭാഗമായി കർട്ടൻ ഉയർന്നു.

ഡീജെയും നാടനും ശിവ താണ്ഡവവുമൊക്കെയായി അരങ്ങ് കൊഴുക്കുകയാണ്.

വിസ്മയിപ്പിക്കുന്ന ആനിമേഷനുകളും , കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിങ്ങും എല്ലാം കാണികളിൽ ആവേശം പരത്തി. ഹരം പിടിപ്പിക്കുന്ന സംഗീതത്തിൽ പലരും മതി മറന്ന് നൃത്തം ചെയ്തു. അവസാനത്തോട് അടുത്തപ്പോൾ ആളുകൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.

പരിപാടി ഞങ്ങൾ വിചാരിച്ചതിലും ഗംഭീരമായി.

അത് കഴിഞ്ഞുള്ള ഗാനമേളയുടെ സമയത്ത് പോലും ഞങ്ങളുടെ പരിപാടിയേക്കുറിച്ചാണ് ആളുകൾ സംസാരിച്ചത്.

ഒരുപാട് പ്രശംസകൾ ഞങ്ങൾക്കും കിട്ടി. ഞങ്ങളെല്ലാരും വളരെ ഹാപ്പിയായി.

വർണശബളമായ വെടിക്കെട്ടോടെ ഉത്സവം അവസാനിച്ചു.

ഉത്സവം കഴിഞ്ഞ് ഒരു ദിവസം ഞങ്ങൾ ബോധംകെട്ട് കിടന്നുറങ്ങി.

🎼🎼🎼🎼🎼

സച്ചിയുടെ കാൾ ആണ് എന്നെ ഉണർത്തിയത്.

“ആ , അലോ” ഉറക്കപ്പിച്ചോടെ ഫോൺ എടുത്തു.

“ഡാ , നീ റെഡിയായോ?”

“ഏഹ് എന്തിന്?” ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തിൽ ഞാൻ ചോദിച്ചു.

“ഏഹ് , ഇന്നലെ പറഞ്ഞതൊക്കെ മറന്നോ? , ഡാ ടൗണിൽ പോണ്ടെ?”

“ഓഹ് അതാരുന്നോ? അത് വൈകീട്ടല്ലേ? , അതൊക്കെ സെറ്റാക്കാം , നീ വച്ചേ , ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ 😪🥺”

“ഫ്ഭ നാറി , കെടന്ന് സെറ്റാക്കാതെ സമയം നോക്കഡാ”

അവന്റെ വായിൽ സരസ്വതി മുഴങ്ങി തുടങ്ങിയതോടെയാണ് ഞാൻ സമയം നോക്കിയത്.

“ദൈവേ , 🕓”

“ഡാ ഞാനിപ്പൊ വരാ”

“ആഹ് വേഗം വാ. ഞങ്ങള് കലുങ്കിന്റെ അടുത്ത് കാണും”

പിന്നെ ഒരു അങ്കം ആയിരുന്നു. ഒരുവിധത്തിൽ ഓടിനടന്ന് കുളിയും തേവാരവും കഴിച്ച് നേരെ അവന്മാരുടെ അടുത്തേക്ക് വിട്ട്.

അവിടെ മൂന്നും നേരത്തെ ഹാജർ വച്ചിരിക്കുന്നു.

എന്നെ കണ്ടതും സച്ചി എണീറ്റു.

“അല്ലളിയാ , ഇന്നലെ എല്ലാം പ്ളാൻ പണ്ണിയ നീ എന്തളിയാ ലെയിറ്റായത്? 😄”

കിട്ടിയ അവസരം നന്നായി ചൂഷണം ചെയ്യുന്നുണ്ട് ശ്രീ.
അവനെ കുറ്റം ്് പറയാൻ പറ്റില്ല.

ഉത്സവത്തിന്റെ മെയിൻ ആകർഷണങ്ങളിൽ ഒന്നായിരുന്നല്ലോ ഞങ്ങളുടെ പരിപാടി? , ലത് കളറായതിൽ സംപ്രീതനായ സാക്ഷാൽ സജിയേട്ടൻ ഞങ്ങൾക്ക് കുറച്ച് ചില്ലറ തന്നിരുന്നു. “എങ്ങനെ അത് പൊടിക്കാം?” എന്ന വിഷയത്തിൽ തർക്കങ്ങൾക്ക് ഒടുവിൽ നോം പറഞ്ഞ വഴിയായിരുന്നു ടൗണിലേക്കുള്ള പുണ്യ യാത്ര.

Leave a Reply

Your email address will not be published. Required fields are marked *