Related Posts
ഹായ് ഫ്രണ്ട്സ്
ആദ്യംതന്നെ എല്ലാവരോടും ഒത്തിരി നന്ദി പറഞ്ഞ് തുടങ്ങാം 🙂.
പൂർണമായും ഒരു പരീക്ഷണം എന്ന നിലയിലാണ് ഈ കഥ എഴുതിത്തുടങ്ങിയത്. എങ്ങനെ എഴുതും , എന്നത് മുതൽ എങ്ങനെ ഇവിടെ പോസ്റ്റ് ചെയ്യും എന്നതടക്കം ഒന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോൽസാഹനവും സ്നേഹവും , അതിൽ ഞാൻ വളരെ വളരെ സന്തോഷവാനാണ്. 😻😹😹😹😹
ആദ്യ ഭാഗം പോസ്റ്റ് ചെയ്ത അതേ ടെന്ഷനോടെയാണ് ഈ ഭാഗവും ഇടുന്നത്. എന്താകും? അത് പറയേണ്ടത് നിങ്ങളാണ്. അപ്പോ അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല 🙂
എന്നും എന്റേത് മാത്രം
*****
“നീ അറിയാത്ത ഒരു നവികൂടി ഉണ്ട് ഐശു എനിക്ക് ഒരു കഴിഞ്ഞ കാലമുണ്ട് എന്റെ സന്തോഷങ്ങളെല്ലാം തട്ടിത്തെറുപ്പിച്ച് എന്നെ ആർക്കും വേണ്ടാത്തവനാക്കിയ ഒരു കഴിഞ്ഞ കാലം”.
* * * * *
വയലിന്റെ കരയിലുള്ള ചെമ്മൺ പാതയിലൂടെ ഒരു സൈക്കിൾ കുതിച്ച് പായുകയാണ്. വളവുകൾ വേഗത്തിൽ മറികടന്ന് അത് തോടിന്റെ കരയിലേക്ക് കയറി.
“കിരണേ , സച്ചിയേട്ടനെ കണ്ടോ?” സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന യുവാവ് വഴിയരികിലൂടെ ബാറ്റുമായി പോവുകയായിരുന്ന മറ്റൊരുവനോട് ചോദിച്ചു.
“ഇല്ലടാ മൂങ്ങേ , കലുങ്കിന്റെ അടുത്ത് കാണും” അതും പറഞ്ഞ് അവൻ നടന്നു.
സൈക്കിൾ വീണ്ടും മുന്നോട്ട് തന്നെ പാഞ്ഞു.
ഓടി ഓടി അവസാനം തോടിന്റെ മേലുള്ള കലുങ്ക് എത്തിയപ്പോൾ സൈക്കിൾ നിന്നു.
“എന്താടാ മൂങ്ങെ നീ വെടികൊണ്ടപോലെ വരുന്നേ?” അവിടെ കല്ലുകൾക്ക് മുകളിലായി ഇട്ട പോസ്റ്റിന്റെ മുകളിൽ ഇരുന്ന യുവാവ് ചോദിച്ചു.
“ആഹ് , സച്ചിയേട്ടാ ഞാൻ നിങ്ങളെ തപ്പി വന്നതാ. വൈകുന്നേരം വായനശാലയില് വരാൻ പ്രേമേട്ടൻ പറഞ്ഞു”
“ആ , യോഗമല്ലേ? ഓർമയുണ്ട്”
“ആഹാ , മൂങ്ങയെന്താ നിലത്ത് നിൽക്കുന്നേ?” അപ്പോ അങ്ങോട്ട് വന്ന വേറൊരുത്തൻ ചോദിച്ചു.
“ഓഹ് , ഊതല്ലേ കിച്ചുവേട്ടാ. എല്ലാർക്കും നിങ്ങളേപ്പോലെ ഡാവിഞ്ചി ്് ആകാനൊന്നും പറ്റില്ലല്ലോ?” അവൻ ചിരിച്ചു.
“ഡേയ് മൂങ്ങെ , അണ്ണനെ ഇങ്ങനെ പൊക്കാതെഡേയ്” അത് കേട്ട് അവർ മൂന്ന് പേരും അങ്ങോട്ടേക്ക് നോക്കി.
“ആ , ശ്രീയേട്ടാ ഇങ്ങളെ ചോയിക്കാൻ പോവ്വാരുന്നു”
“അതല്ലേ അപ്പോഴേക്ക് ഞാൻ എത്തിയെ? 😈”
ഒന്നും മനസ്സിലായില്ല അല്ലേ?
ഇവരാണ് എന്റെ പൂർവകാലം. ഇവരൊക്കെ ആണ് എന്റെ സുഹൃത്തുക്കൾ.
ചിലരെ ചെറുതായി എങ്കിലും പരിചയപ്പെട്ടില്ലേ? അതേ അത് ഇവരൊക്കെ തന്നെയാണ്.
എന്നെ മറന്നാലും ഇവരെ മറക്കരുതേ.
ഇവനാണ് സച്ചിൻ രവീന്ദ്രൻ. വില്ലേജ് ഓഫീസറായ രവീന്ദ്രന്റേയും , രമട്ടീച്ചറുടേയും ഏക മകൻ. നാട്ടിലെ എന്ത് കാര്യത്തിലും മുന്നിൽ തന്നെ നിൽക്കുന്ന അച്ഛന്റെ അതേ ഗുണം കിട്ടിയ വിത്ത്.
പിന്നെ ദാ ഇവനാണ് ശ്രീഹരി. ഞങ്ങളുടെ കൂട്ടത്തിലെ കലാകാരൻ. തബലയും ഗിറ്റാറും കീബോർഡുമെല്ലാം അത്യാവശ്യം കുഴപ്പമില്ലാതെ കൈകാര്യം ചെയ്യുന്നവൻ. (അങ്ങനെ മതി , അല്ലേല് അഹങ്കാരം ്് വന്നുപോകും കുട്ടിക്ക്) 😈 ഓട്ടോ ഡ്രൈവറാണ് അച്ഛൻ. രാജീവൻ സുനിത ദമ്പതികളുടെ ഇളയ മകനാണ് ഈ മൊതല്. മൂത്തയാളായ ശ്രീരാഗ് ചെന്നയിൽ ജോലി ചെയ്യുന്നു.
പിന്നെ ഞാൻ ബാങ്ക് ഉദ്യോഗസ്ഥനായ പ്രതാപിന്റേയും അങ്കണവാടി ഹെൽപ്പറായ അനിതയുടേയും മകനായ നവനീത് കൃഷ്ണ. ആണായും ്് പെണ്ണായും മേൽപറഞ്ഞ ദമ്പതികളുടെ ഒരേയൊരു മകൻ. ചെറുപ്പം മുതൽ വരയോടാണ് ്് കമ്പം.
പിന്നെ ദേ , ഈ ഓടി പാഞ്ഞ് വന്നവനാണ് മൂങ്ങ ച്ഝേ , മനു.
ഇവർക്ക് പുറമെ വേറേയും ഉണ്ട് കുറെ എണ്ണം.
“ആഹ് നിങ്ങളിവിടെ ണ്ടായിരുന്നോ?”
ആഹാ , പറയുമ്പോഴേക്കും അവനും എത്തി. ആര് എന്നല്ലേ? പറയാം
ലവനാണ് വിഘ്നേഷ്. സഹദേവന് സ്രീലതയിൽ പിറന്ന the one and only child. ചെറുപ്പം മുതൽ കരാട്ടെയിലും , അച്ഛന്റെ തൊഴിലായ വയറിങ്ങിലും കൈവച്ചവൻ.
പേരുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾക്കിടയിൽ ഞങ്ങൾ സച്ചിയും , കിച്ചുവും , ശ്രീയും , വിക്കിയും ഒക്കെയാണ്.
മനുവും കണ്ണൻ എന്ന കിരണും , അവരുടെ അനുജത്തിമാരായ ചിന്നു എന്ന ചിൻമയയും , മാളു എന്ന മാളവികയും ഒക്കെയാണ് എന്റെ ചങ്ങാതിമാർ.
ഇവരോടൊപ്പമാണ് അവളും ശ്രീലക്ഷ്മി. എല്ലാവർക്കും അവൾ ലച്ചു ആണ്. പക്ഷേ അവൾ എനിക്ക് ശ്രീക്കുട്ടി ആയിരുന്നു. വേറെ ആരും അവളെ അങ്ങനെ വിളിക്കാറില്ല. അതുപോലെയാണ് അവളും ചിന്നുവിനും മാളുവിനും ഞാൻ കിച്ചുവേട്ടനാണെങ്കിൽ അവൾക്ക് ഞാൻ കിച്ചേട്ടനാണ്.
ചിന്നുവും മാളുവിനും ഒപ്പം ഡിഗ്രി ചെയ്യുകയാണ് ശ്രീക്കുട്ടി. പക്ഷേ ്് അവരെപ്പോലെ ആയിരുന്നില്ല അവൾ എനിക്ക്.
അവളോട് ഇഷ്ടം തോന്നാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. എന്തുകൊണ്ടോ ഇതുവരെ പറഞ്ഞിട്ടില്ല.
ബിസിനസ് കാരനായ ഹരിപ്രസാദിന്റെ മകളാണ് ശ്രീലക്ഷ്മി. അമ്മ ഹൗസ് വൈഫാണ് മായ. എന്നെപ്പോലെ അവളും ഏക സന്താനമാണ്.
ഇവരൊക്കെ ഉണ്ടെങ്കിലും ഞങ്ങൾ നാല് പേരുമായിരുന്നു കട്ട കമ്പനി. ഞാനും സച്ചിയും വിക്കിയും ശ്രീയുമായിരുന്നു ചെറുപ്പം മുതൽ കൂട്ട്. ഒരേ വിഷയങ്ങളിൽ താൽപര്യം ഉള്ളവരല്ല ഞങ്ങൾ പക്ഷെ സൗഹൃതത്തെ അതൊന്നും ബാധിച്ചില്ല. ആഹ് ്് ഒരു കാര്യം ഞങ്ങൾക്ക് ഒരുപോലെ ഇഷ്ടമുണ്ടെങ്കിൽ അത് ഫുഡ്ബോൾ ആണ്. അതിൽ തന്നെ സച്ചിയുടെ കാര്യം വല്യ രസമാണ്. ക്രിക്കറ്റിന്റെ , പ്രത്യേകിച്ച് സച്ചിന്റെ കട്ട ഫാനായ രവീന്ദ്രൻ കടിഞ്ഞൂൽ കൺമണിക്ക് സച്ചിന്റെ പേരിട്ടു. പക്ഷേ ആ മഹാൻ വളർന്നുവന്നത് മെസിയെ ആരാധിച്ച് ഫുഡ്ബോളും തട്ടിയാണ്.
ഇതൊക്കെയാണ് ഞങ്ങൾ
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഞങ്ങളുടെ സ്ഥിരം സ്ഥലമായ തോടിന്റെ കരയിൽ ഇരിക്കുകയായിരുന്നു. ഞാനും വിക്കിയും ശ്രീയും സച്ചിയും.
“ശ്ശേ , ഇതെന്താ ഒറ്റൊരെണ്ണം കൊത്താത്തെ!?” കുറച്ച് നേരമായി ചൂണ്ട ഇട്ടിട്ടും ഒരു പുരോഗതിയും കാണാതെ വിക്കി ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയാണ്.
“ഡാ , നീ എന്തിനാ ചൂടാവണേ?. മീന് കൊത്താഞ്ഞിട്ടോ അതോ സ്നേഹ നിന്റെ ചൂണ്ടയിൽ കൊത്താഞ്ഞിട്ടോ?” ശ്രീ അവനെ ദേഷ്യം പിടിപ്പിക്കാനുള്ള വഴി നോക്കുകയാണ്.
ഞങ്ങടെ നാട്ടിലെ ഒരു കൊച്ചാണ് ഈ പറഞ്ഞ സ്നേഹ. വിക്കി കുറേ നാളായി അവളുടെ പിറകെയാണ്. എന്നാൽ അവളിവനെ മൈന്റ് ചെയ്യുന്നുമില്ല. അതിൽ ആൾക്ക് വിഷമവുമുണ്ട്.
“ഡാ പുല്ലേ വേണ്ടാതെ മനുഷ്യനെ ചൊറിയല്ലേ” അവന്റെ ദേഷ്യം പുറത്ത് ചാടിത്തുടങ്ങി.
“ഏയ് ഞാൻ ചുമ്മാ പറഞ്ഞതാടാ , നീ കൂളാവ്”
“വാഡാ ഗ്രൗണ്ടിലേക്ക് പോവാം , പിള്ളേര് എത്തിക്കാണും” സച്ചി പറഞ്ഞതും ഞങ്ങൾ ഗ്രൗണ്ടിലേക്ക് വിട്ടു.
വഴിയിൽ വച്ച് ചിന്നുവിനേയും ശ്രീക്കുട്ടിയേയും കണ്ടു.
“ആഹാ , രണ്ടും എങ്ങോട്ടാ?” വിക്കി ചിരിച്ചു.