ഞാൻ ചുറ്റും ഒന്ന് നോക്കി.. കുറെ മനുഷ്യർ.. ഒറ്റ ആളുടെ മുഖത്തും ഒരു സങ്കടം കാണാഞ്ഞ് ഞാൻ വീണ്ടും എല്ലാവരെയും സൂക്ഷിച്ചുനോക്കി.. പലരുടെയും മുഖത്ത് ഗൗരവം ആണെങ്കിലും സങ്കടം എന്ന വികാരം കണ്ടത് ഒരാളുടെ മാത്രം മുഖത്താണ്.. ചെറിയച്ഛന്റെ ഇളയ മകൻ.. ആ രുദ്രൻ പരമ മൈരൻ എഴുന്നേൽക്കാൻ വയ്യാതെ ഇരിക്കുന്നതുകൊണ്ട് പാവം കുട്ടനാണ് കർമ്മങ്ങളെല്ലാം ചെയ്യുന്നത്.. എന്തുപറഞ്ഞാലും അവൻറെ അച്ഛനല്ലേ അവനു വിഷമം കാണും.. എൻറെ പന്ന പുണ്ടച്ചി തന്ത പോലെ ആയിരുന്നില്ലല്ലോ ചെറിയച്ഛൻ മക്കളോടൊക്കെ ഭയങ്കര സ്നേഹം ആയിരുന്നു.
ആ നിമിഷം എനിക്ക് ചെറിയ അച്ഛനോട് ഒരു സഹതാപം തോന്നി.. ജീവിച്ചിരുന്നപ്പോൾ ഞാൻ വലിയ കുണ്ണയാണ് എന്നും പറഞ്ഞ് നടന്ന മനുഷ്യനല്ലേ.. ഈ രംഗം കണ്ടാൽ അയാൾ ഒരു മൈരും ആയിരുന്നില്ല എന്ന് ഉറപ്പാണ്.. സ്വന്തം ഭാര്യക്ക് മൂത്തമകനും പോലും കാര്യമായ സങ്കടമോ വിഷമമോ ഒന്നുമില്ല.. ഞാൻ വീണ്ടും ചുറ്റും കണ്ണോടിച്ചു.. ബന്ധു മൈരുകൾ എല്ലാം ഉണ്ട്.. ഇതൊക്കെ കഴിഞ്ഞ് ഈ പൂരി മക്കളൊക്കെ ഇനി എന്ന് തിരിച്ചു പോകുമോ എന്തോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഒരു മൂലയിലേക്ക് മാറിനിന്നു.
ഇനി ഈ കുണ്ണകളുടെയൊക്കെ അവരാധ ഉപദേശങ്ങൾ കേൾക്കേണ്ടിവരും എന്ന് എനിക്ക് ഉറപ്പായിരുന്നു.. തന്ത മൈരൻ ആശുപത്രിയിൽ തന്നെ ആയതു നന്നായി അല്ലെങ്കിൽ അയാളുടെ വക കുറെ പൂറ്റിലെ വർത്താനം കൂടി കേൾക്കേണ്ടി വന്നേനെ.
ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മ ചെറിയമ്മയുടെ തൊട്ടടുത്ത് തന്നെ വിഷമിച്ചു നിൽക്കുകയാണ്.. ഈ അമ്മയ്ക്ക് ചെറിയമ്മയുടെ മുഖത്ത് ഒന്ന് നോക്കിക്കൂടെ.. അവിടെയില്ലാത്ത വിഷമമാണ്.. മനസ്സിൽ ചിന്തിച്ചുകൊണ്ട് എൻറെ കണ്ണുകൾ അല്ലിയെ തിരഞ്ഞു.
കസിൻസ് പെൺപിള്ളാരോടൊപ്പം കാര്യമായ എന്തോ ചർച്ചയിലാണ്.. അവളുടെ കൈയിൽ ചുറ്റിപ്പിടിച്ച് കുഞ്ഞിയും ഉണ്ട്.. ഞാൻ നോക്കിയ നിമിഷം രണ്ടുപേരും ഒരുപോലെ എന്നെ നോക്കി.. രണ്ടുപേരെയും അല്പനേരം മാറിമാറി നോക്കിയ ശേഷം ഞാൻ രുദ്രന്റെ അടുത്തേക്ക് നടന്നു.
കാര്യം അവനോട് ഈ പാതകം ചെയ്തത് ഞാനാണെങ്കിലും അവൻറെ തന്തയല്ലേ ചത്തുമലച്ച് കിടക്കുന്നത് ഒന്ന് ആശ്വസിപ്പിച്ചേക്കാം.
മുഖത്ത് സങ്കടം വാരി വിതറി.. വീൽചെയറിൽ കയ്യിൽ പ്ലാസ്റ്റർ ഇട്ട് ചിതയിലേക്ക് നോക്കിയിരിക്കുന്ന രുദ്രന്റെ തോളിൽ ഞാൻ കൈവച്ചു.
അവൻ എന്നെ മുഖം ചരിച്ചു നോക്കി… നിൻറെ തന്തയല്ലേടാ മൈരേ ചത്ത് കിടക്കുന്നത് ഒന്ന് കരിഞ്ഞു കൂടെ നിനക്ക് എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും.
രുദ്രേട്ടാ….. ലാലേട്ടൻ തോറ്റുപോകുന്ന അഭിനയമികവോടെ ശബ്ദം ഒക്കെ ചെറുതായി ഇടറി ഞാൻ വിളിച്ചു.
ആ.. കണ്ണാ……. തോളിലിരുന്ന എൻറെ കൈയുടെ മീതെ കാട്ടവരാതി പുണ്ടച്ചി മോൻ കൈവച്ചുകൊണ്ട് എന്നെ നോക്കി വിളിച്ചു.
വീൽചെയറോടുകൂടി ഇവനെയും തള്ളി ചിതയിലേക്ക് അങ്ങ് ഇട്ടാലോ… എന്നെ കാണിക്കാൻ വേണ്ടി അവൻറെ ഒരു സങ്കടം.
ചെറിയച്ഛനെ സേവ് ചെയ്യാൻ പറ്റിയില്ല രുദ്രേട്ടാ….. ഓസ്കാർ നോമിനേഷൻ വേണ്ടിയുള്ള എൻറെ മാസ്മരിക പ്രകടനം പുറത്തെടുത്തുകൊണ്ട് വീണ്ടും ഇടർച്ചയുള്ള ശബ്ദത്തോടെ ഞാൻ പറഞ്ഞു.
അതിന് മൈരൻ എന്നെ അൽപനേരം എന്തോ പോലെ ഒന്ന് നോക്കി.. പിന്നെ ആ ചത്തുമലച്ചു കിടക്കുന്ന ലോക പാഴിനെ സേവ് ചെയ്യൽ അല്ലായിരുന്നോ എൻറെ പണി.. മനസ്സിൽ പുച്ഛിച്ചുകൊണ്ട് അത് മുഖത്ത് കാണിക്കാതെ ഞാൻ അനുഭാവപൂർവ്വം രുദ്രനെ നോക്കി.
സാരമില്ലടാ.. നിനക്കെങ്ങനെ ഉണ്ട്….. അപ്രതീക്ഷിതമായി എൻറെ സുഖവിവരം അവൻ തിരക്കിയതും ഞാനൊന്നു അവനെ സൂക്ഷിച്ചു നോക്കി.. തലയിൽ തേങ്ങാവീണ് ആളുകളൊക്കെ നന്നായി എന്ന് കേട്ടിട്ടില്ലേ അതുപോലെ വല്ലതും ഇവനു സംഭവിച്ചോ എന്നായിരുന്നു എന്റെ സംശയം.
ഞാൻ അവനെ നോക്കി വെറുതെ തലയാട്ടി.. എന്നാലും തന്ത ചത്തത് സാരമില്ലെന്ന് എന്നോട് തുറന്നു പറഞ്ഞ അവൻറെ ആത്മാർത്ഥതയെ മനസ്സിൽ അഭിനന്ദിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും മടങ്ങി.
