‘ എന്നാലും ചേട്ടാ. എനിയ്ക്കിത്.” ഞാൻ വീണ്ടും പറഞ്ഞു. ‘ വാസൂട്ടാ. എനിയ്ക്കിപ്പം നിങ്ങളോടപേക്ഷിയ്ക്കാനേ തരമൊള്ളൂ. തല്ലി അനുസരിപ്പിയ്ക്കാനോ. ഒന്നു കാലുപിടിയ്ക്കാനോ പോലും ഇപ്പഴെനിയ്ക്കാവതില്ല. .നിങ്ങക്ക് സമ്മതമില്ലെങ്കി. ഞാൻ ഇനി
നിർബന്ധിയ്ക്കുന്നില്ല. എന്റെ ആഗ്രഹം നടക്കുന്നില്ലെങ്കി പിന്നെ. നിങ്ങളൊക്കെക്കൂടി എന്തിനാ.ചികിൽസിയ്ക്കാൻ കൊണ്ടുപോണേ.. ഞാനെന്തിനാ ഒരുപയോഗോമില്ലാതെ. .അതോണ്ട്. താമസിയ്ക്കുണ്ട്. തെക്കു വശത്ത് ഒരു പട്ടടിയൊരുക്കിയേർ… ഞാനങ്ങോട്ട്
ഇന്നു തന്നേ പൊയ്യോളാം. ചേട്ടൻ എതിർ വശത്തേയ്ക്ക് മുഖം തിരിച്ചു. കരയുകയാണെന്ന് വ്യക്തമായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അവസാനം ഏടത്തി മുന്നോട്ടു വന്നു. ചേട്ടന്റെ പാദത്തിൽ പിടിച്ചുകൊണ്ടു പറഞ്ഞു. ” എനിയ്ക്കു സമ്മതാ.. ഏട്ടൻ കരയല്ലേ ഞാനെന്തും അനുസരിച്ചോളാം. വാസൂട്ടാ. ‘ ഏടത്തീ.ഞാനിപ്പോ.” ‘ ഈ ശാപോം വാങ്ങീട്ട്. നമ്മളെന്തു ചെയ്യാനാടാ…’ മോനേ. നിങ്ങക്ക് ഇതനുസരിച്ചാ. നല്ലതേ വരൂ. അവൻ മനസ്സുരുകി പറഞ്ഞതാ. അഛൻ എന്നോടു പറഞ്ഞു. ഞാൻ ചുറ്റും നോക്കി. സമ്മതിയ്ക്കു എന്ന അർത്ഥത്തിൽ പെങ്ങന്മാർ നോക്കുന്നു. ഏടത്തിയുടെ അഛൻ എന്റെ തോളത്തു പിടിച്ചു. അമ്മ എന്റെ മുടിയിൽ തഴുകി ഞാൻ ചേട്ടന്റെ മുഖം പിടിച്ചെന്റെ നേരെ തിരിച്ചു കൊണ്ടു പറഞ്ഞു. ‘ ചേട്ടാ.ങo.” ഞാൻ തലകുലുക്കി ചേട്ടൻ എന്റെ മുഖം പിടിച്ചു തഴ്സത്തി എന്റെ നെറ്റിയിൽ ചുംബിച്ചിട്ടു മന്തിച്ചു. ‘ നിങ്ങക്കു നല്ലതു വരട്ടേ…” ‘ എന്നാപ്പിന്നെ ഇനി വെച്ചു നീട്ടുണ്ട്. കെട്ടു നടക്കട്ടേ…” പ്രസിഡന്റു പറഞ്ഞു. ‘ മക്കളേ.. ഗീതേടെ. മൊബം ഒന്നു കഴുകി ഇച്ചിരി മെനയായിട്ടു കൊണ്ടു വാ.. എത നാളായിട്ടു. കരണ്ടേത്താണ്ടു നടക്കുവാ. ഇനിയെങ്കിലും ഒന്നു തോർന്നാ മതിയാരുന്നു.” അമ്മ പറഞ്ഞു.
ചേട്ടൻ കണ്ണടച്ചു കിടന്നു. ഏടത്തി വന്നു ചേട്ടന്റെ അരികിൽ നിലത്തിരുന്നു. ചേട്ടൻ കഴെയ്യത്തിച്ച് ഏടത്തിയുടെ താലിമാലയുടെ കൊളുത്തെടുക്കാൻ നോക്കി. ഏടത്തി തടഞ്ഞുകൊണ്ട് ചേട്ടന്റെ മുഖത്തേയ്ക്കു നോക്കി. സാരമില്ല എന്ന അർത്ഥത്തിൽ ചേട്ടൻ കണ്ണടച്ചു കാണിച്ചു. താലിമാല അഴിച്ചെടുത്ത് അതിൽ നിന്നും താലി ഊരി ഗുരുദേവന്റെ പടത്തിന്റെ മുമ്പിലേയ്ക്കിട്ടു. പിന്നെ തലയിണക്കീഴിൽ നിന്നും വേറൊരു താലിയെടുത്ത് അതിൽ കോർത്തു എന്നിട്ട് എന്റെ നേരേ നീട്ടി ഞാൻ ചോദിച്ചു. ‘ അതെങ്ങനെയാ ചേട്ടാ ശെരിയാകുന്നേ.. ചേട്ടന്നെന്തിനാ…അതഴിച്ചു കളഞ്ഞത്.?..’ നീ പറയുന്നതങ്ങനുസരിച്ചാ മതി.
എനിയ്ക്കിനി ഇവളുടെ മേൽ യാതൊരവകാശോമില്ല. ഗീത ഇപ്പോ മുതൽ മുഴുവനായിട്ടും നിന്റെ ഭാര്യയാ.ഉൗം. കെട്ട്.” ഞാൻ അത് വാങ്ങാൻ മടിച്ചു എന്നിട്ട് ചുററും നോക്കി ഏടത്തി അല്ല ഗീത, മുഖം കുനിച്ചിരിയ്ക്കുന്നു. അപ്പോൾ സെക്രട്ടറി പറഞ്ഞു. ‘ അവൻ പറഞ്ഞതിലും കാര്യോണ്ട്. ഈ പരുവത്തിൽ ആ താലി നെലനിന്നിട്ടും കാര്യമില്ല. ആക്കണക്കിനത് ഒരഴിച്ചുകെട്ടു തന്യാ നല്ലത്. നീ വാങ്ങിച്ചു കെട്ട്. വാസൂ. സമയം കളയാതെ…’
സെ(കട്ടറി തന്നെ താലി വാങ്ങി എന്നേ ഏൽപ്പിച്ചു. ‘ മോളണ്ടെങ്ങഴുന്നേറ്റു നിന്നേ. ഗുരുദേവനേ നമസ്കരിയ്ക്ക്. ” ഗീത എഴുന്നേറ്റു. ചേട്ടന്റെ കാൽ തൊട്ടു വന്ദിച്ചു. അതു കഴിഞ്ഞ് ഗുരുദേവന്റെ പടത്തിൽ തൊഴുതു. രണ്ട്ഛന്മാരുടേയും അമ്മമാരുടേയും കാൽ തൊട്ടു വന്ദിച്ചു. പിന്നെ പെങ്ങന്മാർ ഇരു വശത്തും നിന്ന് എന്റെ മുമ്പിലേയ്ക്ക് അവളേ കൊണ്ടുവന്നു. ഞാൻ ഏടത്തിയുടെ, അല്ല ഗീതയുടെ കഴുത്തിൽ താലി അണിയിച്ചു. സഹോദരിമാർ കുരവയിട്ടു. കെട്ടു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ വിലാസിനി ചിരിച്ച മുഖവുമായി. പിന്നെ ഞങ്ങൾ രണ്ടു പേരും ചേട്ടന്റെ കാൽ തൊട്ടു വണങ്ങി ‘ എങ്കിൽ ഞങ്ങളിറങ്ങട്ടെ. ആപ്പീസി വന്ന് എപ്പഴെങ്കിലും ഒന്നൊപ്പിട്ടേയ്ക്കണം രണ്ടു പേരും.” സെക്രട്ടറി പറഞ്ഞു. ‘ ഹ.. നിയ്ക്ക്. ഓരോ ഗ്ലാസു കട്ടൻകാപ്പി കുടിച്ചിട്ടു പോകാം.” അഛൻ പറഞ്ഞു. ‘ എന്നാലങ്ങിനെ.. എന്താ..(പ്രസിഡന്റേ…” അവർ കോലായിലേയ്ക്കു പോയി
