‘ ഇരിയെടാ അവടെ…’ അമ്മ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് തവി ഏടത്തിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി. പിന്നെ എനിയ്ക്കു വിളമ്പി, ഏടത്തി പുറകുവശത്തേ തിണ്ണയിലേയ്ക്കിറങ്ങി ഞാൻ കഴിയ്ക്കാൻ തുടങ്ങിയപ്പോൾ അമ്മയും അങ്ങോട്ടു ഇറങ്ങി അടക്കിയ സ്വരത്തിൽ അമ്മ എന്തോ ഏടത്തിയോടു പറയുന്നതു കേട്ടു. രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി സാരിത്തുമ്പും കടിച്ചുകൊണ്ട് ഏടത്തി അടുക്കളയിൽ കൂടി മുറിയ്ക്കകത്തേയ്ക്കു പാഞ്ഞു പോകുന്നതു കണ്ടു. പെങ്ങൾ കേറി വന്നപ്പോൾ എന്നോടു ചോദിച്ചു.
‘ ഗീത എന്തിയേടാ.” ആ. മുറീലോട്ടു പോണതു കണ്ടു. അമ്മ എന്തോ വഴക്കുപറഞ്ഞെന്നു തോന്നണു.” എന്തോ വഴിക്കാ പറണേന്ത്.’
ആ.. ഞാങ്കേട്ടില്ല.” അപ്പോൾ അമ്മ അങ്ങോട്ടു കേറി വന്നു. അമ്മ എന്തിനാ ..ഗീതേ വഴക്കു പറണേന്ത്.’ വഴക്കൊന്നും പറഞ്ഞില്ല.
ഇച്ചിരുടൊക്കെ കണ്ടും കേട്ടും ഇവിനോടു പെരുമാറണോന്നു പറഞ്ഞു. ഒന്നുല്ലേലും ഭാര്യയായതല്ലേ. ഇനിയൊക്കെ മാറാൻ പഠിക്കണം.”(തുടരും)