”അതിനെന്തിനാ നാണിക്കുന്നേ … എല്ലാവരും വാങ്ങുന്നതല്ലേ?”
”അതല്ല അങ്കിളേ ..എനിക്ക് അറിഞ്ഞൂടാ ..ഞാൻ അതല്ലേ അങ്കിളിനോട് വരാൻ പറഞ്ഞെ . എനിക്കറിയില്ലന്ന് പറഞ്ഞപ്പോൾ അവരെന്നെ കളിയാക്കിചിരിച്ചു . ഞാൻ കിട്ടിയത് വാങ്ങീട്ടവിടുന്നു പോന്നു ”’””
“‘മോളെ … നിനക്ക് .. നിനക്ക് നിന്റെ സൈസ് അറിയില്ലേ ..എന്താ ഈ പറയുന്നേ ?””’
അവൾ വീണ്ടുമതെ നിഷ്കളങ്കതയോടെ പറഞ്ഞപ്പോൾ ഡേവിഡ് അവിശ്വസനീയതയോടെ അവളെ നോക്കി
“‘അങ്കിൾ ആ ബുക്ക് വായിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞെ ?”’
“‘ ഏത് ബുക്ക് ?”’
“‘ അറബിയും കഴുതകളും …””
”അതെ … സൈറാബാനുവിന്റെ … വായിച്ചിട്ടുണ്ട് ..അതിലെന്താണ് ?””
“‘ ഞാനാണ് അങ്കിളേ അത് .. സൈറാ ബാനു .എന്റെ കഥയാണ് അത് .. ഞാൻ അനുഭവിച്ചതെല്ലാം ആണ് ആ ബുക്കിലുള്ളത് “”
”ഏഹ് …” കണ്ണും മിഴിച്ചുനിന്ന ഡേവിഡ് ഒരു നിമിഷത്തിന് ശേഷം അവളെ വാരി പുണർന്നു നെറുകയിൽ തെരുതെരെ ഉമ്മവെച്ചു …
“‘എന്റെ മോളെ ..നീ … “” കരഞ്ഞുകൊണ്ട് ഡേവിഡ് അവളെ ആ ആശ്ലേഷിച്ചു വിമ്മിക്കരഞ്ഞു
പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോൾ സൈറാബാനു അകന്ന ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറുകയും ആ ബന്ധു ചെറുവയസിലെ അവളെ ശാരീരികമായി പീഡിപ്പിക്കയും ശേഷം പതിനഞ്ചാം വയസിൽ ഒരു അറബിക്ക് വലിയ മഹർ വാങ്ങി കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു . ശേഷം ആ നോവലിലെ കഥാപാത്രം അനുഭവിച്ച കൊടിയ പീഡനങ്ങൾ ഓരോന്നും ഡേവിഡിന്റെ മനസ്സിലേക്ക് മാറിമാറിക്കടന്നു വന്നു . . മാസങ്ങൾ കൂടുമ്പോൾ നാട്ടിലെത്തി ഓരോ വിവാഹം ചെയ്യുകയും അവരെ ശാരീരികമായി ഉപദ്രവിച്ചു മടങ്ങുകയും ചെയ്യുന്ന അറബിയെ ഒരു അവധിക്ക് വന്നപ്പോൾ വെട്ടി പരിക്കേൽപ്പിക്കുകയും ജൂവനൈൽ ഹോമിൽ അടക്കപ്പെടുകയും ചെയ്ത സൈറ അവിടെ വെച്ച് മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുകയും ചെയ്തു . പ്രായപൂർത്തിയായപ്പോൾ ജയിലിലേക്ക് മാറ്റപ്പെട്ട സൈറാ ഭാനു , തന്നെ
സന്ദർശിച്ച ഒരു മാധ്യമ പ്രവർത്തകയുടെ സഹായത്താൽ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുവാൻ പഠിക്കുകയും ആ മാധ്യമ പ്രവർത്തകയുടെ പ്രോത്സാഹനത്തിൽ താനും തന്നെപ്പോലുള്ള പെൺകുട്ടികളും അനുഭവിച്ച നരകയാതനകൾ കഥ ആക്കിയതും അത് ആഗോള പ്രശസ്തി ആർജ്ജിച്ചതും പല നിവേദനങ്ങളും ശുപാർശകളും കൊണ്ട് സൈറാ ഭാനുവിനെ വെറുതെ വിട്ടതുമൊക്കെ അയാളുടെ മനസിലേൽ ഒരു തിരശ്ശീലയിലെന്ന പോലെ തെളിഞ്ഞു
””’ അങ്കിളിന് വികാരം വന്നോ ഇപ്പൊ “”
“‘ഹേയ് ഇല്ല മളെ … വരില്ല ..വരില്ലിനി “‘ അവൾ ചിരിയോടെ ചോദിച്ചപ്പോൾ ഡേവിഡ് അവളുടെ ഇരുകവിളുകളിലും അമർത്തിച്ചുംബിച്ചു
“” ഒരു ഒരു ഫ്രോക്കാണ് ഇനിയുള്ളത് .അതും തൊട വരെ ഉള്ളത് . അതിലും നല്ലത് ഇതാണെന്ന് തോന്നി .അടിയിൽ ഒന്നുമില്ലാത്തതുകൊണ്ട്. അല്ലേൽ ഞാൻ എന്തേലും ചെയ്യുമ്പോഴൊക്കെ അങ്കിളിന് വികാരം വരും “”
“‘ അതീ ഡ്രെസ്സിലായാലും വരും .അത് പക്ഷെ നോക്കുന്നവരുടെ കണ്ണുകൊണ്ടും ചിന്തകൾ കൊണ്ടുമാണ് മോളെ വികാരം വരുന്നേ “‘ ഡേവിഡ് ചിരിച്ചിട്ട് ഹോസ് എടുത്തു പച്ചക്കറികൾ നനക്കാൻ തുടങ്ങി
”ഞാൻ എന്താ ചെയ്യണ്ടത് അങ്കിളേ .. പറഞ്ഞു താ ..എന്തേലും ചെയ്തില്ലെങ്കിൽ ബോറടിക്കും ”’
“‘മോള് .. ആ കേടായ പച്ചക്കറികളൊക്കെ ചെടിയുടെ ചോട്ടിൽ ഇട്ടോ . പഴ്സ് ഉണ്ടെങ്കിൽ അതിനെ കൊല്ലണം കേട്ടോ “‘ അയാൾ പറഞ്ഞുകൊടുത്ത ജോലിയൊക്കെ അവൾ ഉത്സാഹത്തോടെ ചെയ്തു .
ഭൂതകാലത്തെ കുറിച്ച് ചോദിച്ചവളുടെ മനസ് വിഷമിപ്പിക്കാൻ അയാൾ തയ്യാറായില്ല . അവൾ അനുഭവിച്ച കൊടുംക്രൂരതകളൊക്കെയും ആ ബുക്കിലുണ്ടായിരുന്നു .എന്നാലും അല്പമൊക്കെ അവൾ പറഞ്ഞുകൊണ്ടിരുന്നു . തലേന്നാണ് അവൾ ജെയിലിൽ നിന്ന് മോചിതയായെതെന്നും അവൾ ഇടക്ക് പറഞ്ഞു . അവളെ സഹായിച്ച ആ മാധ്യമ പ്രവർത്തകയെ കാണാൻ ആണ് ആദ്യം ശ്രമിച്ചതെന്നും എന്നാൽ അവർ അമേരിക്കയിലേക്കു താമസം മാറ്റിയെന്നറിഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വിഷമിക്കുകയും ജയിലിൽ നിന്ന് വായിച്ചും കേട്ടുമറിഞ്ഞ അറിവുകളിൽ നിന്ന് മൂന്നാർ കാണാൻ ആഗ്രഹമുദിക്കുകയും എല്ലാ ഹിൽസ്റ്റേഷനിലുമെന്ന പോലെ മൂന്നാറിലും ആത്മഹത്യാ മുനമ്പ് കാണുമെന്നും അവിടെ ജീവിതമൊടുക്കാൻ തീരുമാനം എടുക്കയും ചെയ്താണ് ഇങ്ങോട്ട് പുറപ്പെട്ടതെന്ന് അവൾ പറഞ്ഞപ്പോൾ ഡേവിഡ് നനച്ചുകൊണ്ടിരുന്ന ഹോസ് അവിടെയിട്ടിട്ട് അവളുടെ മുന്നിലേക്ക് നിന്ന് കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു
