ഒരേയൊരാൾ – 5

” അങ്ങനെ പറയല്ലേ ചേച്ചി… നിന്നെ ഞാന്‍ ശരിക്കും….!! അങ്ങനെ പറയരുത്… പ്ലീസ്! ”

ജ്യോതി രാജിയുടെ മുഖം ഒരു കൈക്കുമ്പിളില്‍ കോരിയെടുക്കാൻ നോക്കി. രാജി മുഖം വെട്ടിച്ച് കുതറി. കസേരക്കാലുകൾ ഒച്ചവെച്ചു. രാജി തന്റെ കൈ കൊണ്ട് ജ്യോതിയുടെ വയറ്റിൽ പതിയെ… വളരെ പതിയെ തള്ളിയകറ്റി…

” പോ ജ്യോതി… എന്നോടൊന്നും പറയണ്ട… എനിക്കിപ്പോ നിന്നെ കാണണ്ട ജ്യോതി…. പോ…”

ജ്യോതിയുടെ കൈകൾ പതിയെ രാജിയിൽ നിന്ന് പിൻവാങ്ങി.

ഒരു ശ്വാസത്തിനോളം പതുക്കെ ജ്യോതി പറഞ്ഞു,

“എന്നെയങ്ങനെ വിളിക്കല്ലേ…! എന്നെയൊന്ന് കുഞ്ഞാന്ന് വിളി…!!”

രാജി ഒന്നും മിണ്ടിയില്ല. മുഖം തിരിച്ച് പുസ്തകത്തിലേക്ക് നോട്ടം വിതച്ചു. ജ്യോതിക്ക് തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. ഈ മുറിക്കകത്ത് വീർപ്പുമുട്ടുന്നു. ഉള്ളില്‍ ഒരു മരവിപ്പ്. അവൾ പതിയെ പിന്നോട്ട് നീങ്ങി. പിന്നെ പുറത്തേക്ക് വേഗത്തിൽ നടന്നു. മുറ്റത്തേക്കിറങ്ങി. അവിടെ ഒരു ഇരുട്ടുമൂലയിലേക്ക് മറഞ്ഞു നിന്ന് വായപൊത്തി ഒച്ച പുറത്തുവരാതെ വിതുമ്പിക്കരഞ്ഞു.

നക്ഷത്രങ്ങള്‍ കാർമേഘങ്ങളിൽ ഒളിച്ചിരുന്നു. ഒറ്റയ്ക്ക് ഒരു നിലാത്തുണ്ട് ആ രാത്രിയുടെ തണുപ്പിൽ വിറച്ചു!

അച്ഛന്‍ എപ്പൊഴോ വന്നു. ഇന്ന് ഒരല്പം വൈകിയെന്ന് തോന്നുന്നു. എവിടെപ്പോയിരുന്നെന്ന് ജ്യോതി തിരക്കിയില്ല. നാലുപേരും ഇരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛനും അമ്മയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ജ്യോതിയുടെ കാതുകളിൽ വീണില്ല. അവൾ ഇടക്കിടെ രാജിയെ പാളി നോക്കി. അവൾ നോക്കുന്നില്ല. ഒരു തീൻമേശയുടെ അപ്പുറമിപ്പുറം ഇരിക്കുമ്പോഴും തങ്ങൾക്കിടയിൽ പ്രകാശവർഷങ്ങളുടെ അകലമുള്ളത് പോലെ…!

കരയരുത്!

കണ്ണുനീരിന് കാരണം പറയേണ്ടി വരും!

മറുപടിക്ക് വാക്കുകൾ തിരയേണ്ടി വരും!

കരയരുത്!

ജ്യോതി പിടിച്ചുനിന്നു. ഒരൊറ്റ ദിവസം, രണ്ട് വലിയ നഷ്ടങ്ങൾ! അതേ…. രാജിയെയും നഷ്ടപ്പെട്ടിരിക്കുന്നു! പ്രിയപ്പെട്ടൊരാളുടെ മരണവാർത്തയോട് സമരസപ്പെടുന്നതു പോലെ ആ സത്യത്തിനോടും സമരസപ്പെടാൻ ജ്യോതി പാടുപെട്ടു. തന്റെ ഉള്ളിലേക്ക് സ്നേഹത്തിന്റെ ഒരു തണുത്ത കാറ്റ് തന്ന് കൊതിപ്പിച്ചിട്ട് ജനാലകൾ കൊട്ടിയടച്ച ദൈവങ്ങളോട് അവൾക്ക് വെറുപ്പ് തോന്നി. ആരാലും സ്നേഹിക്കപ്പെടാനല്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങളെനിക്ക് ഈ ജന്മം തന്നതെന്ന് ദൈവങ്ങളോട് ജ്യോതി കലഹിച്ചു.

‘ഈ ജന്മം തന്ന് ശപിക്കാൻ മാത്രം ഞാനെന്ത് തെറ്റാണ്…?!’

“നീ കഴിക്കുന്നില്ലേ?”

അച്ഛന്റെ ശബ്ദം.

ജ്യോതി ഒന്ന് ഞെട്ടി തലപൊക്കി നോക്കി. അമ്മയും രാജിയുമില്ല. അവർ എഴുന്നേറ്റ് പോയിരിക്കുന്നു. അച്ഛൻ ഉണ്ട പാത്രവും കൊണ്ട് എഴുന്നേൽക്കുകയാണ്.

“മതിയായി… വിശക്കുന്നില്ല….!”

ജ്യോതിയും എഴുന്നേറ്റു.

മുറിയിലെത്തിയപ്പോൾ രാജി കിടന്നിരുന്നു. ജ്യോതി നേരെ ബാത്റൂമിൽ കയറി. തന്റെ ട്രാക്ക് പാന്റും പാന്റീസും ഊരി. രോമം തിങ്ങുന്ന യോനീതടത്തിലേക്ക് നോക്കി. വിരലുകള്‍ കൊണ്ട് അവ വകഞ്ഞുമാറ്റി ദളങ്ങളിൽ തൊട്ടുനോക്കി. ഇല്ല…! ഒന്നും തോന്നുന്നില്ല..! ദുഖിച്ചിരിക്കുമ്പോൾ ആശ്വാസത്തിന് വേണ്ടി സ്വയംഭോഗം ചെയ്യുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ലെന്ന് ഏതോ ആരോഗ്യമാസികയിൽ വായിച്ചത് അവളോർത്തു. എന്നിട്ടും കുറച്ചു സമയം തടവി നോക്കി. ഒന്നും സംഭവിക്കുന്നില്ല. പിന്നെ ആ ശ്രമം മതിയാക്കി വസ്ത്രങ്ങൾ എടുത്തണിഞ്ഞ് തിരിച്ചിറങ്ങി. അവൾ തന്റെ ടേബിളില്‍ ചെന്നിരുന്ന് ഡയറി തുറന്നു. ഒന്ന് എഴുതിയാല്‍ ആശ്വാസം കിട്ടുമായിരിക്കും. കവിതയ്ക്ക് വേണ്ടി അവൾ അക്ഷരങ്ങൾ തിരഞ്ഞു. കുറേ നേരം കാത്തിരുന്നിട്ടും ഒരു വരി പോലും എഴുതാന്‍ പറ്റുന്നില്ല. ചിന്തകൾ എവിടേയും ഉറയ്ക്കുന്നുണ്ടായിരുന്നില്ല. ഡയറിയിലെ നേർരേഖകളിലേക്ക് രണ്ടുതുള്ളി കണ്ണുനീർ വീണു. അവൾ ഡയറി അടച്ചുവെച്ച് കുറച്ചുനേരം അങ്ങനെ ഇരുന്നു. പിന്നെ വന്ന് കിടന്നു. രാജിയെ ഒന്ന് നോക്കി. കൈത്തണ്ട കൊണ്ട് മുഖം മറച്ച് കിടക്കുകയായിരുന്നു രാജി അപ്പോഴും. ജ്യോതി കണ്ണുകളടച്ച് ഉറക്കം കാത്ത് കിടന്നു.

പകലുകളേക്കാൾ താന്‍ സ്നേഹിച്ച രാത്രിക്ക് ഇപ്പോഴെന്താണ് ഇത്രയും ദൈർഘ്യം?!

ഏറെ വൈകി എപ്പോഴോ അവൾ ഉറങ്ങിപ്പോയി.

കാലത്ത് എഴുന്നേറ്റപ്പോൾ അല്പം വൈകി. ജ്യോതിക്ക് വല്ലാത്തൊരു ക്ഷീണം തോന്നി. ഭയങ്കരമായി തണുക്കുന്നു. തൊണ്ടക്കുഴിയിൽ ഒരു കനം. ശ്വാസത്തിന് നേരിയ ചൂട്.

പണ്ടാരം! പനിയാണ്…!!

അവൾ ഒന്ന് പതിയെ എഴുന്നേറ്റു. രാജി കുളിക്കുകയാണ്. ബാത്റൂമിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കുമ്പോള്‍ ക്ഷീണം തോന്നുന്നുണ്ടായിരുന്നു. അടുക്കളയില്‍ അമ്മ തിരക്കിട്ട പണിയിലാണ്…

“ആഹ്… എണീറ്റോ…! എന്തുപറ്റി മുഖം വല്ലാണ്ടിരിക്കുന്നേ?”

സാമ്പാറിൽ കടുക് താളിച്ചൊഴിക്കുന്നതിനിടെ അമ്മ ചോദിച്ചു.

“വയ്യ… പനിക്കുന്നുണ്ട്.”

ജ്യോതിയുടെ ശബ്ദം അടഞ്ഞിരുന്നു.

അമ്മ വന്ന് നെറ്റിയില്‍ തൊട്ടുനോക്കി. നല്ല ചൂടുണ്ടായിരുന്നു.

“പോയി കിടന്നോ. ഇന്ന് പോണ്ട. കഞ്ഞി എടുത്ത് വെക്കാം. അത് കുടിച്ചിട്ട് പാരസെറ്റമോൾ കഴിച്ച് റെസ്റ്റ് എടുക്ക്.”

“മ്…”

ജ്യോതി തിരിച്ചു നടന്നു. മുറിയിലെത്തിയപ്പോൾ രാജി കുളിച്ചിറങ്ങിയിരുന്നു. അവൾ ഒന്ന് നോക്കിയതുപോലുമില്ല. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഈരി കെട്ടുകയായിരുന്നു. ജ്യോതി വന്ന് കിടന്നു. അപ്പോള്‍ മാത്രം രാജി ഒന്ന് നോക്കി. പിന്നെ മുറിയിൽ നിന്ന് തിരക്കിട്ടിറങ്ങി. അമ്മയും രാജിയും എന്തോ സംസാരിക്കുന്ന ശബ്ദം ജ്യോതിക്ക് കേൾക്കാമായിരുന്നു. ജ്യോതി വീണ്ടും വന്ന് കിടന്നതിന്റെ കാരണം തിരക്കുന്നതായിരിക്കും.

ഇപ്പോള്‍ രാജി വരും…. പനി എങ്ങനെയുണ്ടെന്ന് തന്റെ നെറ്റിത്തടത്തില്‍ കൈ വച്ച് നോക്കും…. നനഞ്ഞ തുണിക്കീറും വിക്സും തന്ന് ആശ്വാസമേകും…

ജ്യോതി മനസ്സില്‍ വെറുതെ ഓർത്തു.

അതിന് കാത്തുകിടന്നെങ്കിലും ഉണ്ടായില്ല. അളവില്‍ കവിഞ്ഞ നിരാശയാണ് ജ്യോതിക്ക് അങ്ങനെ കാത്ത് കിടക്കുമ്പോള്‍ തോന്നിയത്. കഞ്ഞി എടുത്ത് വച്ച് അമ്മ വിളിച്ചപ്പോള്‍ എഴുന്നേറ്റ് ചെന്നു. അവിടെ രാജി ഉണ്ടായിരുന്നില്ല. ജ്യോതി പോയി തീൻമേശയിൽ വിളമ്പിവച്ച കഞ്ഞിക്ക് മുന്നിലിരുന്നു. അമ്മയും അച്ഛനും തിരക്കിട്ടിറങ്ങി. അതിനിടയിൽ കഞ്ഞികുടി കഴിഞ്ഞ് മരുന്ന് കഴിച്ചിട്ട് കിടക്കാന്‍ അമ്മ ഒരിക്കല്‍ കൂടി ഓർമ്മിപ്പിച്ചു.

“അമ്മേ… രാജി…?”

വാതിൽക്കൽ നിന്ന് ഹാന്റ്ബാഗ് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു,

“അവള് പോയല്ലോ. നിനക്ക് പനിയാണ്, ഇന്ന് പോണില്ലാന്ന് പറഞ്ഞപ്പോ പിന്നെ ഇറങ്ങി. നിന്നോട് പറഞ്ഞില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *