“എനിക്ക് എന്നും വേണം…. എല്ലാ കാലത്തും വേണം…!”
“എന്ത്…?”
“എല്ലാം…!”
“ഉണ്ടാവും. എന്നുമുണ്ടാവും.”
“നമുക്കങ്ങനെ പറ്റുവോ രാജി…?!”
“എന്താ പറ്റാണ്ട്?!”
“നമ്മള്‍….. എല്ലാവരും നമ്മളെ….!”
“നമ്മളെ അറിയാത്ത എവിടെയെങ്കിലും നമുക്കും ഒരിടമുണ്ടാവും കുഞ്ഞാ…! ”
” ഉണ്ടാവുവോ? ”
” ആരുമില്ലെങ്കിലും ഒന്നുമില്ലെങ്കിലും ഞാനുണ്ടാവുമല്ലോ….. അത് പോരേ കുഞ്ഞാ…?”
രാജിയുടെ മിഴികളിൽ നനവ് തിളങ്ങി.
ഉള്ളിലൂറുന്ന എല്ലാ സ്നേഹത്തോടെയും അന്നേരം ‘രാജി’ എന്ന് വിളിക്കാനാണ് ജ്യോതി തുനിഞ്ഞത്. പക്ഷേ ചുണ്ടുകൾ മന്ത്രിച്ചത് മറ്റൊന്നായിരുന്നു!
“അമ്മേ! ”
*********************************
(അവസാനിച്ചു)