ഗീതു തട്ടി വിളിച്ചപ്പോളായിരുന്നു ഞാൻ ഞെട്ടി ഉണർന്നത്.
“ഗോവിന്ദേട്ടാ …. ഗോവിന്ദേട്ടാ…..”
രഹസ്യം പറയും പോലെയാണ് ഗീതു എന്നെ കുലുക്കിയുണർത്തിയത് :
“എന്താടി…. ആരാ ….എന്താ……”
അവൾടെ ഭാവം കണ്ടപ്പൊ ഞാൻ കരുതി വീട്ടില് കള്ളനെങ്ങാനും കേറിയെന്ന് …..
“ഒന്നൂല്ല… ടി വി മിട്ട് ഇവിടെ കിടന്നുറങ്ങുവാണോ…., ”
“ആഹ് ഞാനൊന്ന് മയങ്ങി പോയ്. സമയമെത്രയായെടി …. ?വെസ്റ്റ് ഇൻഡീസ് കരയ്ക്കടുത്തോ എന്തോ….”
“ഏഹ് … എന്ത്വവാ മനുഷ്യാ നിങ്ങൾക്ക് … മണി 1:30 ആയി……..”
“ഓ…. നീ എന്താ ലൈറ്റിടാത്തെ ….” ഞാനൊരു കോട്ടുവായോടെ എണീറ്റു.
പക്ഷെ അതിനുത്തരം തരാതെ എന്നേം വലിച്ചോണ്ടൊരു പോക്കായിരുന്നു…
“ഏഹ് … ടീ പെണ്ണേ …. ലൈറ്റിട് മറിഞ്ഞടിച്ച് വന്ന് വീഴും…….”
“മിണ്ടാതെ വന്നേ മനുഷ്യാ ….. ഇരുട്ടിലും ഗീതൂന്റെ തുറിച്ചുള്ള നോട്ടം ഞാൻ കണ്ടു. ലൈറ്റൊന്നുമിടാതെ അവൾ നേരെ ചെന്ന് അടുക്കള കതക് തുറക്കുന്നത് കണ്ടപ്പൊ എനിക്ക് ചെറിയ പന്തികേട് തോന്നി……”
“ഗീതു നീ ഇത് എവിടേയ്ക്കാ എന്നേം കൊണ്ട് ഈ നട്ടപാതിരായ്ക്ക്…. ? ”
“വാ പറയാം……..”
സത്യത്തിൽ എനിക്കൽപ്പം ആകാംഷ തോന്നി തുടങ്ങി…..
“നീയുമെന്നെ പോലെ നാച്ചുർ ഫ്രണ്ട്‌ലിയായോ …..”
ഞാൻ രാത്രി തെങ്ങിൽ മൂട്ടിലാണ് മുള്ളുന്നത്. അതോണ്ട് തമാശയായി ചോദിച്ചു ……
“അയ്യാ….. മിണ്ടാതെ ഇങ്ങോട്ട് വാ………..”
അടുക്കള വാതിൽ തുറന്നതും നിലാവെളിച്ചം പരന്നു. നിലാവെളിച്ചം ഗീതൂന്റെ നീല ചുരിദാറിന്റെ മാറ്റ് കൂട്ടി … അതിൽ നെഞ്ചിന്റെ ഭാഗത്ത് പതിച്ചിരുന്ന ചെറിയ വെള്ളക്കല്ലുംകൾ വൈരം പോലെ തിളങ്ങി.. അവളുടെ വെളുത്ത മുഖത്ത് നിലാവ് ഒരു നീലച്ചായം വരച്ചു. ഗീതു ആകാശത്ത് നിന്നിറങ്ങി വന്ന പോലെ തോന്നി എനിക്ക് … എന്നേയും ആ മേഘ കെട്ടുകളിലേയ്ക്ക് ക്ഷണിക്കാനാണോ മാലാഖയുടെ രൂപത്തിൽ ഇവൾ ഈ രാത്രി എന്നെ ഉണർത്തിയത്. ഉറക്കച്ചടവിൽ ഞാനെന്തെക്കൊയോ ചിന്തിച്ചു. അതിനെ പിന്താങ്ങി ആകാംഷയും……….
എന്നേയും വലിച്ച് അവൾ ചെന്ന് നിന്നത് വീടിന്റെ മോന്തായത്തിലേക്ക് ചരിച്ച് വച്ച ഏണിയുടെ മുമ്പിലാണ്…..
“മ്……. ഇനി ……?”
എന്തോ വലിയ സംഭവം നടക്കാൻ പോകുന്ന മട്ടിൽ ഞാൻ കൗതുകത്തോടെ ചോദിച്ചു…
“വാ കേറാം ….”
ഗീതു ഏണിയിൽ വലത് കാലെടുത്ത് വച്ച് കൊണ്ട് ആവേശത്തോടെ പറഞ്ഞു.
” കേറീട്ട് ….? ”
എനിക്കും ആവേശം കേറി ….
“മേൽക്കൂരയിലേക്ക് കേറാം ……”
“എന്നിട്ട് …..?”
“എന്നിട്ട് നമ്മുക്ക് ആകാശോം നക്ഷത്രങ്ങളേ മൊക്കെ നോക്കി അവടെ ഇരിക്കാം… എന്ത് രസായിരിക്കോന്നറിയോ……?”
ഗീതൂന്റെ മുഖം ആവേശത്താൽ വിവർണ്ണമായിരുന്നു.
പക്ഷെ എന്റെ അവസ്ഥ നേരെ തിരിച്ചായിരുന്നു.. മേഘക്കെട്ടുകൾക്കിടയിലേക്ക് കൊണ്ട് പോകാനാണോ എന്ന് ചിന്തിച്ചത് ശരിയായിരുന്നു. പക്ഷെ അത് ഈ രീതീലാണെന്ന് ഒരിക്കലും കരുതീല്ല….
“പാതിരാത്രി, 1:30 മണിക്ക് , ഉറങ്ങിക്കിടന്ന എന്നെ നീ വിളിച്ചുണർത്തിയത് ഈ ഓടിന്റെ മണ്ടേല് കേറാനാ……?”
എനിക്കൽപ്പം ദേഷ്യം വന്നു…
“പിന്നേ…പിന്നെന്തിനാന്ന കരുതിയെ….. മ്‌ഹും…..”
എന്റെ ദേഷ്യം വകവയ്കാതെ ഗീതൂന്റെ അർത്ഥം വെച്ചുള്ള ചോദ്യം കേട്ട് ഞാൻ പതറി പോയി…..
“അല്ല അവിടെന്താ ഇത്ര പ്രത്യേകത, നമ്മുക്ക് താഴെ നിന്ന് ആകാശം കണ്ടാ പോരെ …..”
“അത് മുകളിച്ചെല്ലുമ്പൊ മനസിലാവും ….”
ഗീതു എന്നെ കൂസാതെ ഏണിയിൽ കാലെടുത്ത് വച്ച് കഴിഞ്ഞു….
“രണ്ടു ദിവസം മുന്നേ ചെയ്ത മഴയില് ആ ഓട് മുഴുവൻ പായല് പിടിച്ച് കിടക്കാവും … ദേ പെണ്ണേ ചറുകി വീഴും കേട്ടോ ….
പാതിരാത്രിയാണ് അവൾടെ ഒരു കിന്നാരം…”
“അത് രണ്ടീസം മുന്നേ അല്ലെ. ഇന്ന് നല്ല വെയിലൊണ്ടാരുന്നു….”
അവള് കേറി തുടങ്ങി …..
“ഗീതു ഇത് പഴയ വീടാ ഞാൻ കേറിയാലും പ്രശ്നമില്ല. നീ കേറിയാലിത് പൊട്ടിവീഴും കേട്ടോ….
നിന്റെ ഫ്രണ്ടും ബേക്കും തന്നെ കാണും ഒരമ്പത് കിലോ …..”
ഏണിയിൽ കേറുന്നതിനോടൊപ്പം വിരിഞ്ഞ് ഉന്തിയാടുന്ന ഗീതൂന്റെ ചന്തി നോക്കി ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അവളത് കേട്ടില്ല…….
