തണൽ – 4അടിപൊളി  

ഞാൻ ഹോസ്റ്റലിൽ എത്തിയ ശേഷം അഭിക്ക് ഞാനെത്തി എന്ന് പറഞ്ഞൊരു മെസ്സേജ് അയച്ചു. അല്ലങ്കിൽ പിന്നെ അതിനായിരിക്കും പുകില്.

അവളെ വിളിച്ച് നടന്നതെല്ലാം പറയണം എന്നെനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ഞാനത് അവളോട് പറഞ്ഞാൽ അതവളെ വിഷമിപ്പിക്കാനേ ഉപകരിക്കൂ. എങ്കിലും മനസ്സിലുള്ളത് ആരോടെങ്കിലും ഷെയർ ചെയുകയും വേണം എന്നെനിക്ക് തോന്നി.

പെട്ടെന്ന് രമ്യയുടെ മുഖമാണ് മനസ്സിലേക്ക് കടന്ന് വന്നത്. ഞാൻ അപ്പോൾ തന്നെ ഫോണെടുത്ത് അവളെ വിളിച്ചു.

എന്താ മോളെ നിന്റെ പിജി പഠനമൊക്കെ എവിടെവരെ എത്തി.

ഹും… പഠനം. മണ്ണാങ്കട്ട… കെട്ടാൻ വരുബോ വലിയ വാർത്തനൊക്കെ പറയും. കേട്ട് കഴിഞ്ഞാലല്ലേ യെതാർത്ഥ സ്വഭാവം പുറത്തുവരുന്നത്.

ങേ… അതെന്തുപറ്റി… ഞാൻ കാര്യമറിയുവാനുള്ള ആകാംഷയോടെ ചോദിച്ചു.

എന്നോട് ഇപ്പോ പഠിക്കാൻ പോണ്ടാന്ന് പറഞ്ഞു. അത് പറയുബോൾ അവളുടെ വാക്കുകളിൽ നല്ല വിഷമം ഉള്ളതായി എനിക്ക് തോന്നി. ഞാൻ പിന്നെ അതിനെപ്പറ്റി കൂടുതലൊന്നും ചോദിച്ച് അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി .

ഞാൻ നിങ്ങളെ വിളിച്ചാൽ ഇതൊക്കെ പറയേണ്ടി വരില്ലേ എന്ന് കരുതിയിട്ടാണ് നിങ്ങളെയൊന്നും വിളിക്കാത്തത്.

നീയിപ്പോ എന്റെ അടുത്തുണ്ടെങ്കിൽ എന്റെ കയ്യിന്ന്‌ വാങ്ങിയേനെ. ഞാൻ പറഞ്ഞു നിന്റെ വിഷമങ്ങൾ ഷെയറ് ചെയ്യാനല്ലേ ഞങ്ങളൊക്കെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിരിക്കുന്നത്.

ഇപ്പോ എനിക്കൊരു സങ്കടം വന്നപ്പോൾ ഞാൻ നിന്നെ വിളിച്ചിലെ. അതുപോല്ലേ. ഞാൻ പറഞ്ഞു.

ങേ… നിനക്ക് സങ്കടോ.. എന്തുപറ്റി…

ഞാൻ നടന്ന കാര്യങ്ങളെല്ലാം രമ്യയോട് പറഞ്ഞു.

എല്ലാം കേട്ടശേഷം അവളെന്നെ നല്ല രീതിയിൽ സമാധാനിപ്പിക്കുകയും ചെയ്തു.

ഒരു കോള് കൊണ്ട് രണ്ടാളുടെ മനസ്സിലെ വിഷമങ്ങൾ ഏറെക്കുറെ കുറഞ്ഞുകിട്ടുകയും ചെയ്തു.

അന്ന് പതിവ് പോലെ അഭിരാമിയുമായുള്ള ഫോൺ വിളിയും കഴിഞ്ഞ് 11 മണിക്ക് തന്നെ ഉറങ്ങാൻ കിടന്നു.

ഉറക്കത്തിനിടയിൽ ഫോൺ റിങ് ചെയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.

ഫോണെടുത്ത് നോക്കി. ഡിസ്പ്ലേയിൽ achan calling… എന്ന് കണ്ടു.

പെട്ടെന്ന് ഒരു ഭയം എന്റെ സിരകളിലൂടെ ഓടിപ്പോയി. എന്താണാവോ ഈ… നേരത്ത്. ഞാൻ വേഗം കോൾ എടുത്തു.
ഹലോ…

അപ്പുറത് നിന്നും കിതയ്ക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.

ഹലോ… അച്ഛാ… എന്താ.. ഞാൻ പരിഭ്രമത്തോടെ ചോദിച്ചു.

അമ്മയാടാ… അപ്പുറത് നിന്നും മറുപടിയെത്തി.

എന്തമ്മ.. എന്തുപറ്റി…. ഞാൻ വേഗം ചോദിച്ചു.

നിനക്ക് കുഴപ്പൊന്നും ഇല്ലാലോ…

ങേ… എനിക്കോ.. എനിക്കെന്ത് കുഴപ്പം…

ഞാനൊരു സ്വപ്നം കണ്ടു. അത നിന്നെ വിളിച്ചേ. അമ്മ ശ്വാസം എടുക്കുന്നതിനിടയിൽ പറഞ്ഞു.

അത് കേട്ടപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് ഏറെക്കുറെ എനിക്ക് മനസ്സിലായി.

ഞാൻ കുറച്ച് നേരം കൂടി അമ്മയോട് സംസാരിച്ച് അമ്മയെ സമാധാനിപ്പിച്ച ശേഷമാണ് ഫോൺ വെച്ചത്. അതിനുശേഷം ഞാൻ കിടന്നുറങ്ങുകയും ചെയ്തു.

പിറ്റേന്ന് ബാങ്കിലേക്ക് പോകുബോൾ രണ്ട് ദിവസത്തിന് ശേഷം അഭിയെ കാണാലോ എന്ന സന്തോഷത്തിലാണ് ഞാൻ.

ഞാൻ തന്നെയാണ് ബാങ്കിൽ നേരത്തെ എത്തിയതും.

കുറച്ച് സമയം കഴിഞ്ഞതും അഭി കയറി വന്നു.

രണ്ട് ദിവസം കഴിഞ്ഞ് കാണുന്നതുകൊണ്ടാണോ എന്നറിയില്ല പെണ്ണിന് ഒന്നുടെ തിളക്കം വച്ചതുപോലെ.

ഞാനവളുടെ വരവ് കൺകുളിർക്കെ നോക്കി കണ്ടു. ഇപ്പോൾ ആ ബാങ്കിലുള്ള എല്ലാവരുടെയും നോട്ടം അവളിൽ തന്നെയാവും എന്നെനിക്ക് നന്നായിട്ടറിയാം. എന്തുചെയ്യാം നോക്കണ്ട എന്നുപറയാൻ പറ്റില്ലല്ലോ.

അവൾ ബാങ്കിനുള്ളിലേക്ക് വരും തോറും അവളുടെ നോട്ടം എനിൽ തന്നെ തങ്ങിനിന്നു.

ഒരു വൈലറ്റ് ചുരിദാറാണ് വർഷം. സൗന്ദര്യത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. കത്തി നിൽക്കണ്.

ഇന്നലെ അമ്പലത്തിൽ പോയതിന്റെ ബാക്കിപത്രം എന്നോണം ഇന്നും ആ നെറ്റിതടത്തിൽ ചന്ദനത്തിന്റെ ചെറിയൊരു നിഴലാട്ടം കാണാം.

അവളെന്റെ അടുത്തെത്തിയതും എനിക്ക് നേരെ എല്ലാവരും കാൺകേ അതിമനോഹരമായ ഒരു ചിരി സമ്മാനിച്ചു. ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.

അവള ചിരിയും തന്നുകൊണ്ട് മറ്റാരെയും മൈൻഡ് ചെയ്യാതെ അവളുടെ സീറ്റിലേക്ക് പോയിരുന്നു.

ഞാൻ ചുറ്റുപാടുമുള്ളവരുടെ പ്രതികരണമറിയുവാൻ വേണ്ടി ചുറ്റുമൊന്ന് കണ്ണോടിച്ചു.

എല്ലാവരും അതിശയം കലർന്ന മുഖത്തോടെ എന്നെതന്നെയാണ് നോക്കുന്നത്. അവരെ പറഞ്ഞിട്ടും കാര്യമില്ല. ആദ്യമായിട്ടാണ് അഭിരാമിയിൽ നിന്നും ഇങ്ങനൊരു പ്രവർത്തി ഉണ്ടാവുന്നത്. അതും കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രം വന്ന എന്നോട്.

ഞാൻ രാഹുലിന്റെ മുഖത്തേക്ക് നോക്കി. ആഹാ… അവിടെ പിന്നെ അതിശയത്തിനപ്പുറം അസൂയയുടെ ഭാവങ്ങളുമുണ്ടായിരുന്നു.
മൺഡേ ആയോണ്ട് ബാങ്കിൽ നല്ല തിരക്കാണ്. പ്രത്യേകിച്ച് രണ്ട് ദിവസത്തിന് ശേഷമുള്ള വർക്കിംഗ്‌ ഡേ കൂടിയാണല്ലോ. ഇടം വലം തിരിയാൻ നേരം കിട്ടാത്ത അവസ്ഥ.

12.30 ആവേണ്ടിവന്നു ബാങ്കിലെ തിരക്കിന് അല്പം ശമനം കിട്ടാൻ. ഒരു മണി ആയപ്പോൾ ബാങ്കിലെ സ്റ്റാഫുകളെല്ലാം ഭക്ഷണം കഴിക്കുവാൻ വേണ്ടി പോയി.

പക്ഷേ എന്റെ അടുത്ത് ഒരാൾ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അല്പം വയ്ക്കി. ലോൺ സെക്ഷൻ ആയോണ്ട് എനിക്ക് തോന്നിയ പോലെ ഇട്ടെറിഞ്ഞ് പോകാനും കഴിയില്ല.

കസ്റ്റമറിൽ നിന്നും സൈൻ ചെയ്ത് വാങ്ങേണ്ട പേപ്പറുകളെല്ലാം സൈൻ ചെയ്യിച്ചു വാങ്ങിയതിനുശേഷം അയാളെ പറഞ്ഞു വിട്ട് ഞാൻ നോക്കിയത് അഭിരാമിയുടെ ചെയറിലേക്കാണ്.

ഞാൻ അവളെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അവൾ അവിടെ തന്നെ എന്നെയും നോക്കി കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

ഞാൻ നോക്കിയതും അവൾ എന്നെ നോക്കി ചിരിച്ചു.

ഞാൻ കൈകൊണ്ട് എന്തുപറ്റി ഫുഡ്‌ കഴിക്കുന്നില്ലേ എന്ന് ചോദിച്ചു.

അവൾ ചിരിച്ചും കൊണ്ട് അവിടെ നിന്നും എഴുനേറ്റ് എനിക്ക് അരികിലേക്ക് നടന്നുവന്നു.

ഇപ്പോൾ ബാങ്കിൽ ആരുംതന്നെയില്ല. പുറത്ത് സെക്യൂരിറ്റി ചേട്ടൻ നിൽക്കുന്നുണ്ട്. ഒരുമണി മുതൽ രണ്ട് മണിവരെ ആരെയും അകത്തേക്ക് കടത്തി വിടാതിരിക്കാനാണ് അയാളുടെ ആ നിൽപ്പ്.

അഭിയുടെ വരവ് കണ്ട് ഞാനും എഴുനേറ്റു.

കിച്ചു… വാ.. കഴിക്കാനുള്ളത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവൾ എന്നോട് പറഞ്ഞു.

അത് കേട്ട് ചെറിയൊരു അത്ഭുതം തോന്നിയെങ്കിലും എന്നായാലും ഇതൊക്കെ എല്ലാരും അറിയേണ്ടേ എന്ന ചിന്ത എനിക്കുണ്ടായി.

അഭിരാമി മുന്നിൽ നടന്നു. പുറകിൽ ഞാനും.

ഡൈനിങ് ഏരിയയിൽ പലയിടത്തുമായി രണ്ടും നാലും പേർക്ക് ഇരിക്കാവുന്ന ടേബിളുകളാണ്ണുള്ളത്.

അവിടെ ചിലർ കഴിച്ചുകൊണ്ടിരിക്കുന്നു. ചിലർ കഴിച്ച് കഴിഞ്ഞ് കൈ പോലും കഴുകാതെ വർത്തമാനം പറയുന്നു.

ഇതിനിടയിലേക്കാണ് ഞാനും അഭിയും കയറി ചെല്ലുന്നത്.

അതുവരെ ഒരു പൂരപ്പറമ്പ് പോലെ ബഹളമായിരുന്നെങ്കിൽ ഞങ്ങളുടെ വരവ് കണ്ടതും അവിടെ സ്വിച്ചിട്ടതുപോലെ സൈലന്റയി.

Leave a Reply

Your email address will not be published. Required fields are marked *