ഇനി ഈ കാര്യത്തിൽ കൂടുതൽ വ്യക്തതയുടെ കാര്യം ശേഖരനും സുമിത്രക്കും ഇടയിൽ ആവശ്യമില്ലായിരുന്നു..
ഇളയമകൾ സുമിതക്ക് സംശയം തോന്നാത്തരീതിയിൽ വേണം കാര്യങ്ങൾ എന്ന് രണ്ടുപേരും ഒരുമിച്ചാണ് തീരുമാനിച്ചത്..
വിജയന്റെ കരങ്ങളിൽകിടന്ന് പുളയുന്നത് സ്വപ്നം കണ്ടുകൊണ്ട് അന്നത്തെ രാത്രിയിൽ സുമിത്ര ഉറങ്ങി…
***************************
മടിയോടെ ആണെങ്കിലും വിജയന്റെ കൂടെ സുനന്ദ ബംഗ്ലാവിൽ വന്നു.. അച്ഛന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു.. ചെറിയമ്മേ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ട് സുമിത്രയേ കെട്ടിപ്പിടിച്ചു..
സാരമില്ല മോളേ.. നിനക്ക് എല്ലാം മനസിലായല്ലോ.. എന്ന് പറഞ്ഞു കൊണ്ട് സുമിത്ര അവളുടെ കണ്ണീർ ഒപ്പി…
നീ ഇവിടെ വന്നതറിഞ്ഞു ദേവരാജ് വഴക്കുണ്ടാക്കുമോ ഉപദ്രവിക്കുമോ എന്നൊക്കെയായിരുന്നു സുമിത്രയുടെ ഭയം..
ഒന്നുമില്ല.. ചെറിയമ്മേ ..അവന്റെ നട്ടും ബോൾട്ടും ഇളകി കിടക്കുകയാണ്.. വിജയനെ നോക്കിയാണ് അവൾ പറഞ്ഞത്..
സംഗതി ശരിയാണ്.. ഒരു അവസാന ശ്രമം എന്നനിലയിൽ ദേവരാജ് കഴിഞ്ഞ ദിവസം ഒരു പണി കാണിച്ചിരുന്നു…
എങ്ങിനെ എങ്കിലും അഞ്ചാറു പേരെ സംഘടിപ്പിച്ച് എസ്റ്റേറ്റിനുള്ളിൽ വെച്ച് വിജയനെ നേരിടുക.. അത്രയും പേരോട് പിടിച്ചു നിൽക്കാൻ അവന് എന്തായാലും കഴിയില്ല.. ശരിക്കും അടിച്ചു കൈയ്യും കാലും ഓടിക്കുക..
പിന്നെ എസ്റ്റേറ്റിൽ നിൽക്കില്ല.. എങ്ങോട്ടെങ്കിലും ഓടി പൊയ്ക്കൊള്ളും…
ഇതായിരുന്നു ദേവരാജിന്റെ പ്ലാൻ..
ആളെ സംഘടിപ്പിക്കാനും അവർക്ക് മദ്യവും തല്ലു കൂലിയും കൊടുക്കാൻ വേണ്ടി പൈസക്കായി തനിക്ക് ആകെയുണ്ടായിരുന്ന ജീപ്പ് ദേവരാജ് വിറ്റു…
തൊഴിലാളികൾ എല്ലാം പൊയ്ക്കഴിഞ്ഞു സന്ധ്യയോട് കൂടിയാണ് വിജയൻ ബംഗ്ലാവിലേക്ക് പോകാറുള്ളത്..
ഇത് മനസിലാക്കി വിജയൻ വരുന്ന വഴിയിൽ റൗഡികളുമായി കാത്തിരുന്നു.. കത്തികളും കാപ്പി കമ്പുകൊണ്ടുള്ള കുറുവടികളും അവർ കരുതിയിരുന്നു..
ദൂരെ നിന്ന് വിജയന്റെ ജീപ്പ് കണ്ടതും അവർ വീതി കുറഞ്ഞ എസ്റ്റേറ്റ് റോഡിൽ ജീപ്പ് തടയാൻ തയ്യാറായി..
ദേവരാജ് പിടി വിട്ട് നടക്കുകയാണ് എന്ന് അറിയാവുന്ന വിജയൻ ഏതു സമയത്തും അവനിൽ നിന്നും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു..
ജീപ്പിൽ കരുതി വെച്ചിരുന്ന ജാക്കി ലിവറുമായി ഇറങ്ങിയ വിജയന്റെ മുഖഭാവവും ശരീര ഭാഷയും റൗഡികളുടെ ആത്മ വിശ്വാസം ആകെ തകർത്തു കളഞ്ഞു..
നിമിഷ നേരം കൊണ്ട് തലയിലും മുഖത്തും ചോരയൊലിപ്പിച്ചു കൊണ്ട്
അവന്മാർ തേയില ചെടികൾക്കിടയിലൂടെ ഓടി രക്ഷപെട്ടു…
കൂലി തല്ലുകാർ ഓടുന്നതിനു മുൻപ്തന്നെ ഉദ്യമം പരാജയപ്പെട്ടു എന്ന് മനസിലാക്കിയ ദേവരാജ് നൈസായിട്ട് മുങ്ങി തന്റെ താവളമായ
ഗോഡൗണിൽ ഒളിച്ചു…
അവൻ ഗോഡൗണിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള വിജയൻ ജീപ്പ് അങ്ങോട്ട് വിട്ടു..
വെളിയിൽ ജീപ്പിന്റെ ശബ്ദം കേട്ട് അപകടം മണത്ത ദേവരാജ് ഒളിക്കാൻ ഇടം തേടി ഗോഡൗണിൽ പരതി..
ഗോഡൗണിന്റെ ഉള്ളിൽ കയറി നോക്കിയ വിജയന് ദേവരാജ് അവിടെയുള്ളതിന്റെ ലക്ഷണമൊന്നും കാണാൻ കഴിഞ്ഞില്ല..
തിരിച്ചു പോരാൻ ഒരുങ്ങുമ്പോഴാണ് അവിടെ ഒരു മേശയുടെ മേലെ ഗോഡൗണിന്റെ പൂട്ടും താക്കോലും ഇരിക്കുന്നത് കണ്ടത്..
അത് കണ്ട് ഒരു ചെറു ചിരിയോടെ
താഴും താക്കോലും കൈലെടുത്തു കൊണ്ട് അല്പം ഉറക്കെ പറഞ്ഞു.. “മൈരൻ രക്ഷപെട്ടു.. അവനെ പിന്നെ പൊക്കാം.. ഇനി ഈ ഗോഡൗൺ അവൻ ഉപയോഗിക്കേണ്ട.. പൂട്ടിയിടാം…”
ഗോഡൗണിന്റെ മൂലയിൽ കൂട്ടിയിട്ടിരുന്ന പഴയ ചാക്കുകൾക്കുള്ളിൽ പതുങ്ങിയിരുന്ന
ദേവരാജിന് പണി പാളിയെന്നു മനസിലായി..
ഗോഡൗൺ പൂട്ടി കഴിഞ്ഞാൽ താൻ ഇതിനുള്ളിൽ പെട്ടുപോകും..
പുറത്ത് പോകാൻ വേറെ മുൻവശത്തെ വാതിൽ അല്ലാതെ വേറെ വഴിയൊന്നുമില്ല..
ഇനി ഇവൻ എന്ന് തുറക്കുമെന്ന് പറയാൻ വയ്യ.. വെള്ളം പോലും കുടിക്കാൻ കിട്ടാതെ ഞാൻ ഇതിനുള്ളിൽ കിടന്നു തീരും..
ഓർത്തപ്പോൾ അവന്റെ നെഞ്ചിൽ ഒരു കാളൽ.. വിജയന്റെ കാലുപിടിച്ചാൽ ഒന്നൊ രണ്ടോ അടികിട്ടും.. അവൻ എന്നെ കൊല്ലാനൊന്നും പോകുന്നില്ല..
ഇതിനുള്ളിൽ കിടന്നു മരിക്കുന്നതിൽ ഭേദം അതാണ്…
പെട്ടന്ന് ചാക്കുകൾക്കുള്ളിൽ നിന്നും വെളിയിൽ വന്ന ദേവരാജിന്റെ മുഖത്തെ ഭയവും ജാള്യതയും നിറഞ്ഞ ഭാവം കണ്ട് വിജയന് തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന എന്തോ ഒരു പ്രത്യേക വികാരം ഉണരുന്നത് അറിയാൻ കഴിഞ്ഞു..
