തുളസിദളം – 3അടിപൊളി  

വിശ്വനാഥൻ എല്ലാരോടുംകൂടി ചോദിച്ചു,

ആർക്കും എതിരാഭിപ്രായമില്ലായിരുന്നു,

രുദ്ര് ചിന്തിച്ചു

‘എന്തായാലും ഒരു യാത്ര തനിക്കാവശ്യമാണ്, അത് നാട്ടിലേക്കാണെൽ അങ്ങനെ…’

എല്ലാർക്കും സമ്മതമായതുകൊണ്ട് ഇവിടുത്തെ കാര്യങ്ങൾ ഓരോരുത്തരെ വിളിച്ച് ഏർപ്പാടാക്കി

ഷോപ്പിങ്ങും മറ്റുമുള്ളതിനാൽ രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ദിവസമാണ് അവർ പോകാനായി തീരുമാനിച്ചത്.

ഷോപ്പിംഗ് കഴിഞ്ഞ്, രുദ്രും, ഭൈരവും സീതാലക്ഷ്മിയും കുഞ്ഞിയും ടൗണിലെ മാളിന് പുറത്തിറങ്ങുമ്പോഴാണ് ഒരു കാറിൽ നിന്നിറങ്ങി പ്രവീണും മെറിനും അവരുടെ അടുത്തേക്ക് വന്നത് മുഖത്തൊരു പരിഹാസ ചിരിയുണ്ടായിരുന്നു,

“ഹലോ… രുദ്ര്, എന്തൊക്കെയുണ്ട് വിശേഷം, സുഖമാണോ…??”

പ്രവീൺ മെറിനെ നോക്കിയിട്ട് അവനോട് ചോദിച്ചു,

രുദ്ര് ഒന്നും മിണ്ടിയില്ല, ഭൈരവ് മുഷ്ടി ചുരുട്ടിപ്പിടിച്ചു

“എന്താ രുദ്ര്… ഇപ്പോഴും പിണക്കമാണോ… എല്ലാം മറക്കടോ നമ്മള് മൂന്നുപേരും ചേർന്നുണ്ടാക്കിയ കമ്പനിയിൽ നിന്നും നീ പിണങ്ങിപോയി, അതിനിനിയും പിണങ്ങി നടക്കണോ… നിന്റെ ചെയർ ഇപ്പോഴും അവിടെ ഒഴിഞ്ഞു കിടപ്പുണ്ട് നിനക്കെപ്പോ വേണേലും ജോയിൻ ചെയ്യാം… പക്ഷേ പണ്ടത്തെപ്പോലെ മുതലാളിയായല്ല… as a well experienced employee, what did you say…?

(ശബ്‌ദം താഴ്ത്തി) അല്ലെങ്കിൽ ഒരു വഴിയുണ്ട് ഞാൻ അന്ന് കോളേജിൽ വച്ചേ പറഞ്ഞ കാര്യമാണ്, be mine… be mine forever… കമ്പനിയുടെ 50% ഷെയർ എന്റേതാണ് പിന്നീട് അത് നമ്മുടേതാവും, എന്ത് പറയുന്നു…”

മെറിൻ അവന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു

രുദ്രിന്റെ കണ്ണുകൾ ചുവന്നു അവനവളുടെ കൈ തട്ടിമാറ്റി അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു മുകളിലേക്കുയർത്തി, മെറിൻ ശ്വാസം കിട്ടാതെ പിടഞ്ഞു,

സീതലക്ഷ്മിയും പ്രവീണും കൂടി അവനെ പിടിച്ചു മാറ്റാൻ നോക്കി അവന്റെ കരുത്തിന് മുന്നിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, ഭൈരവ് ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു, പിന്നേ പതിയെ അവൻ കൈഅയച്ചു മെറിൻ താഴേക്ക് വീണ് പ്രാണവായു വലിച്ചെടുത്ത് ചുമച്ചു

“ഫ… പന്ന പൊലയാടിമോളെ… നീയെന്താടി പറഞ്ഞു ഞെളിയുന്നെ,

മൂന്ന് പേരുംകൂടി ഒണ്ടാക്കിയെന്നോ, ഇന്ന് നീയൊക്കെ ഒരുളുപ്പുമില്ലാതെ ചന്തികൊണ്ട് നേരങ്ങുന്ന ആ കമ്പനിയില്ലേ… അതെന്റെമാത്രം സ്വപ്നമാടി എന്റെ മാത്രം വിയർപ്പാടി, ഞാൻ ഒറക്കമൊഴിഞ്ഞു ഓരോ കണക്കും കൂട്ടി എന്റെ മനസ്സിൽ തീർത്ത എന്റെ മാത്രം സ്വപ്നം, ഞാനൊരു മുതലാളിയായി ഇരുന്നിരുന്നേൽ നീയൊന്നും പണ്ടേക്ക് പണ്ടേ തീർന്നനെ… നീയും ഈ third rate ബസ്റ്റാർഡും കൂടി എന്നെ ചതിച്ചു ഞെളിഞ്ഞിരിക്കുന്ന ആ കമ്പനിയുടെ ആയുസ് എന്റേയീ ചൂണ്ടുവിരലിൽ ആണെടി… ഞാൻ ഈ ചൂണ്ടുവിരലോന്നമർത്തിയാൽ, ആ കമ്പനി ഭസ്മമാണ് അറിയോടി നെനക്ക്, സൃഷ്ടിച്ചത് ഞാനാണെങ്കിൽ അത് നശിപ്പിക്കാനുള്ള വഴിയും ഞാൻതന്നെയുണ്ടാക്കി വച്ചിട്ടുണ്ടടി, നെനക്ക് കാണണോ, ഇരുപതിനാല് മണിക്കൂറിനുള്ളിൽ നീയൊക്കെ അത് പൂട്ടിക്കെട്ടുന്നത്… പിന്നെ ഞാനത് ചെയ്യാത്തത് വർഷങ്ങളായുള്ള എന്റെ സ്വപ്നമായിരുന്നു അത്… അതുകൊണ്ട് മാത്രം… പിന്നീനീയൊക്കെ എന്നെക്കൊണ്ട് ചെയ്യിച്ചേ അടങ്ങൂ എന്നാണെങ്കി, അതിന് ഞാനൊരു മടീം കാണിക്കില്ല….

പിന്നെന്താ നീ പറഞ്ഞത്… നിന്നെ പ്രേമിക്കാൻ, നിനക്കെന്ത് യോഗ്യതയുണ്ടെടി ഈ രുദ്രിനെ ആശിക്കാൻ… രുദ്ര് ഒരു പെണ്ണിനേ മനസ്സറിഞ്ഞു പ്രണയിക്കുന്നുണ്ടങ്കിൽ സ്വന്തമാക്കുകയാണെങ്കിൽ അവൾ എല്ലാം തികഞ്ഞവളായിരിക്കും, അല്ലാതെ നിന്നെപ്പോലെ ഒരു തേർഡ് റേറ്റ് ഹോർ ആയിരിക്കില്ല,

(പ്രവീണിന് നേരേ തിരിഞ്ഞ് ഷർട്ടിൽ കുത്തിപ്പിടിച്ചിട്ട്) മനസ്സിലായോടാ… ബസ്റ്റാർഡ്….”

പ്രവീൺ പേടിയോടെ തലയാട്ടി

“കൂൾ… രുദ്ര്, കൂൾ…”

പ്രവീൺ വിറച്ചുകൊണ്ട് പറഞ്ഞു,

രുദ്ര് അവനെ പിന്നോട്ട് തള്ളി അവൻ തറയിലേക്ക് മലർന്നടിച്ചുവീണു, ഭൈരവ് പുച്ഛത്തോടെ അവനെ നോക്കി

“എഴീറ്റ് പോടാ മൈ…”

ഭൈരവ് പറഞ്ഞിട്ട് പല്ലുകടിച്ചു

രുദ്ര് അവരെ ഒന്നുകൂടി നോക്കിയിട്ട് താഴെക്കിടന്ന തന്റെ കവറുകൾ കയ്യിലെടുത്ത് തന്നെ നോക്കി നിൽക്കുന്ന സീതാലക്ഷ്മിയേയും കുഞ്ഞിയെയും നോക്കി എന്നിട്ട് കുഞ്ഞിയെ നോക്കി പുഞ്ചിരിച്ചു അവളുടെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു, സീതാലക്ഷ്മി ആ പഴയ രുദ്രിനെ വീണ്ടും കാണുകയായിരുന്നു,

••❀••

രാത്രി അത്താഴമൊക്കെക്കഴിഞ്ഞു വൃന്ദ കണ്ണന് ഭക്ഷണം വിളമ്പി, മറ്റുള്ള പത്രങ്ങളൊക്കെ കഴുകി വയ്ക്കുമ്പോഴാണ് ശില്പ അടുക്കളയിലേക്ക് വന്നത്,

“ഡീ…നീ ഞെട്ടിച്ചുകളഞ്ഞല്ലോ, നീ നന്ദേട്ടനോട് പറഞ്ഞ കള്ളങ്ങളെല്ലാം അവര് വിശ്വസിച്ചിട്ടുണ്ട്, നന്ദനത്തൂന്ന് വിളിച്ചിരുന്നു അവർക്ക് ഈ ആലോചന മുന്നോട്ട് കൊണ്ടുപോകാൻ തത്പര്യമില്ലെന്ന്, എന്തായാലും നെനെക്ക് നിന്റനിയന്റോടെ സ്നേഹംണ്ട്…” ശില്പ പുച്ഛത്തോടെ പറഞ്ഞു,

വൃന്ദ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി നിന്നു,

“എന്താടി നെനക്ക് നഷ്ടബോധം തോന്നുന്നുണ്ടോ, ഓരോരുത്തർക്കും അർഹിക്കുന്നതേ ആഗ്രഹിക്കാവു, നീ പുളിങ്കോമ്പീ പിടിക്കാൻ നോക്കിയാ നടക്കോ…? അതിനൊക്കെ ഒരു യോഗ്യത വേണം, നീയെന്താ വിചാരിച്ചേ നിന്നേ ഞാൻ സുഖിക്കാൻ വിടൂന്നോ, നീ കാരണം ഇക്കാലമത്രേം ഞാനനുഭവിച്ച നാണക്കേടിനും, വേർതിരിവിനും നിന്നെക്കൊണ്ട് കണക്ക് പറയിച്ചിട്ടേ ശില്പ അടങ്ങു…”

(നിലത്തിരുന്ന് ഭക്ഷണംകഴിക്കുന്ന കണ്ണനെ നോക്കിയിട്ട്)

“നിനക്കുംഞാൻ വച്ചിട്ടുണ്ടടാ…നോക്കിക്കോ”

ദേഷ്യത്തോടെ നോക്കിയ കണ്ണനെ അരുതെന്ന് വൃന്ദ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു,

ശേഷം ശില്പ പുറത്തിറങ്ങിപ്പോയി…

വൃന്ദയെ നോക്കിയ കണ്ണനെ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു അവൾ പാത്രം കഴുകാനായി തിരിഞ്ഞു, വൃന്ദക്കിപ്പോ എന്തെന്നില്ലാത്ത ഒരു ധൈര്യം വന്നിരിക്കുന്നു, എല്ലാം താൻ വിശ്വസിക്കുന്ന കാവിലമ്മ നോക്കിക്കോളും എന്നൊരു വിശ്വാസം, അവളിപ്പോ മറ്റൊന്നിനേം കുറിച്ചും ചിന്തിക്കുന്നില്ല,

••❀••

രാത്രി നന്ദൻ ഉറങ്ങാനായിക്കിടന്നു, പക്ഷേ നിദ്രാ ദേവി അവനെ തിരിഞ്ഞു നോക്കിയില്ല, പെട്ടന്നവന്റെ മൊബൈൽ ശബ്ദിച്ചു, അവൻ ഫോണെടുത്തുനോക്കി ശില്പയാണ്, അവൻ കാൾ അറ്റൻഡ് ചെയ്തു.

“ഹെലോ ശില്പ…”

അപ്പുറത്തുനിന്നും ഒരു തേങ്ങലാണ് കേട്ടത്

“ഹലോ… എന്താ ശില്പ, എന്താ താൻ കരയുന്നത്…”

നന്ദൻ കട്ടിലിഴുന്നേറ്റിരുന്ന് വേവലാതാദിയോടെ ചോദിച്ചു,

“നന്ദേട്ടനോട് ഞാൻ പറഞ്ഞതല്ലേ ഞാൻ പറയുന്നകാര്യങ്ങൾ ആരോടും പറയരുതെന്ന്…”

ശില്പ കരച്ചിലോടെ പറഞ്ഞു

“അതെ…ഇപ്പൊ എന്ത് പറ്റി…???”

“ഇന്ന് നന്ദേട്ടൻ ഉണ്ണിയോട് എന്തോ കാര്യങ്ങൾ ചോദിച്ചെന്നും പറഞ്ഞു, അച്ഛനെന്നെ പൊതിരെ തല്ലി, അതെല്ലാം ഞാം പറഞ്ഞുതന്നതാണെന്ന് ഉണ്ണി അച്ഛനോട് പറഞ്ഞു, ഞാൻ കാരണാ ഈ കല്യാണം മുടങ്ങിയതെന്നും പറഞ്ഞു അച്ഛൻ എന്നെ കൊല്ലാറാക്കി…എനിക്ക് നന്ദേട്ടനോട് അത്രക്കിഷ്ടമുണ്ടായൊണ്ടല്ലേ, നന്ദേട്ടനെ ചതിക്കാൻ കൂട്ടുനിക്കാൻ വയ്യാത്തോണ്ടല്ലേ ഞാൻ അക്കാര്യം നന്ദേട്ടനോട് പറഞ്ഞത്…”

Leave a Reply

Your email address will not be published. Required fields are marked *