” ഹം .. നല്ലതാ ..നീ ചെയ്യാറുണ്ടോടീ ചേച്ചീ …?”
”പിന്നെ ..അതിനല്ലേ സമയം .അല്ലാതെ തന്നെ എല്ലു നുറുങ്ങുന്ന പണിയുണ്ട് അവിടെ . സഹായത്തിനൊരു ചേച്ചിയുണ്ടായിരുന്നു . ഞാൻ ചെന്ന് കഴിഞ്ഞൊരാഴ്ച കഴിഞ്ഞപ്പോ അമ്മയതിനെ പറഞ്ഞുവിട്ടു . പണി ചെയ്യാൻ ഞാനുണ്ടല്ലോ ”
”അഹ് ..സാരമില്ല ..നീ നടക്ക് ”
”എടാ മഹീ … ഞാൻ വെറുതെ പറഞ്ഞതല്ല കേട്ടോ . വെറുതെ വല്ലിടത്തും പോയി വയ്യാവേലി ഒന്നും വരുത്തിവെച്ചേക്കരുത് . നീ വാണം വിട്ടോ .. അല്ലാതെ കണ്ട പെണ്ണുങ്ങടെ അടുത്തൊന്നും പോയേക്കരുത് . പല രോഗങ്ങളും പിടിക്കും ”
”’ഒന്ന് പോടീ ഏച്ചീ .. ദുബായിയിൽ പോയിട്ടില്ല അപ്പോഴാ ?”
” കൊതി പിടിച്ചാൽ പിന്നെ പിടി കിട്ടില്ല മോനെ … അതുകൊണ്ടു പറഞ്ഞതാ .. ”
”ഊം ..അല്ലേലും വാണം മാത്രമല്ലെ ഇനി രക്ഷയുള്ളു ..എ ന്താ .. ടീ ”
പറഞ്ഞുതീരുന്നതിന് മുന്നേ കാവേരി അവനെ ശരീരം കൊണ്ട് പുറകോട്ട് തള്ളി നിർത്തി കണ്ണുകൊണ്ടു സെലീനാമ്മയുടെ വീട്ടിലേക്ക് കാണിച്ചപ്പോൾ മഹി അമ്പരന്നു .
അവൻ വെളിപ്പടർപ്പുകൾക്കിടയിലൂടെ സെലീനാമ്മയുടെ വീട്ടിലേക്ക് നോക്കി .
അവിടെത്തിണ്ണയിലെ കസേരയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇരിപ്പുണ്ട് .
മുറ്റത്ത് രണ്ട് പോലീസുകാരും .
സെലീനാമ്മ തിണ്ണയിൽ നിന്ന് അവരോടെന്തോ പറയുന്നു .
”എടാ ..അമ്മ ”’ കാവേരി പറഞ്ഞപ്പോഴാണ് മഹി മുറ്റത്തിന്റെ സൈഡിലേക്ക് നോക്കിയത് .അവിടെ മറ്റ് രണ്ടു പോലീസുകാരോട് സംസാരിക്കുകയാണ് സാവിത്രി . അങ്ങോട്ടുമിങ്ങോട്ടുമെന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട് .
” ചേച്ചീ .. അവര് കേസ് കൊടുത്തു ..എനിക്കുറപ്പാ .. നമ്മളെന്നാ ചെയ്യും . ?”
”എനിക്കറിയാമ്മേലാടാ മഹീ ..എന്റെ കയ്യും കാലും വിറക്കുവാ . എന്റെ ദേവീ .. ” കാവേരിയുടെ മുഖം രക്തമയമില്ലായിരുന്നു .
” നമുക്ക് അങ്ങോട്ട് ചെന്ന് കീഴടങ്ങിയാലോ ചേച്ചീ .അല്ലേൽ അവർ അമ്മയെ അറസ്റ്റ് ചെയ്യും ” മഹി കാവേരിയെ കടന്നു മുന്നോട്ട് നീങ്ങി.
” മഹീ ..നീയിങ്ങോട്ടു വന്നേ … പോകല്ലേ .. ” കാവേരി ഒരുവിധത്തിൽ കവറുകൾ എല്ലാം ഒരു കയ്യിൽ പിടിച്ചിട്ടവന്റെ കയ്യിൽ പിടിച്ചു വലിച്ചു .
” പെട്ടന്ന് അപ്പുറത്തേക്ക് കടക്ക് ”
അവർ നിക്കുന്നിടം വേലിപ്പടർപ്പിനാൽ അവരെ മറച്ചിരുന്നു .എന്നാൽ വീട്ടിലേക്ക് ഉള്ള വഴി ഏതാണ്ട് നാലടിയോളം നായ്ക്കളും മറ്റും കയറാതെ രണ്ടു കമ്പ് കൊണ്ട് വിലങ്ങനെ മറച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ .
ഒറ്റ നിമിഷം കൊണ്ട് ഇരുവരും അപ്പുറം കടന്നു പടികൾ കയറി വീട്ടിലെത്തി
”എന്റെ ദേവീ … നീയെന്റെ പ്രാർത്ഥന കേട്ടില്ലല്ലോ . കേസ് കൊടുക്കില്ലന്നാ ഞാങ്കരുതിയെ ”
കവറുകള്‍ സെറ്റിയിലേക്കിട്ടിട്ട് പിറുപിറുത്തു കൊണ്ട് കാവേരി തന്റെ റൂമിലേക്ക് കയറിപോയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുവായിരുന്നു മഹി .
”എടിയേച്ചീ … ”
” ഡാ ..ഒരഞ്ച് മിനുറ്റ് .. ഇപ്പൊ വരാം ” കാവേരി അങ്ങനെ പറഞ്ഞെങ്കിലും മഹി അവിടെ നിന്ന് പോയില്ല .
വിളി തുടര്‍ന്നപ്പോള്‍ കാവേരി വാതില്‍ തുറന്നു . അവളുടെ മുഖം കരഞ്ഞു വീര്‍ത്തിരുന്നു .
”എടിയേച്ചീ … നീയിങ്ങനെ കരയാതെ . നമുക്കൊരു വക്കീലിനെ കാണാം ”
അത് കേട്ടതും കാവേരിയുടെ മുഖത്തൊരാശ്വാസം പടര്‍ന്നു
”എന്നാലും ഞാന്‍ കാരണം നീ ജയിലില്‍ പോകേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോ ” പെട്ടന്ന് തന്നെ കാവേരി വിമ്മിപൊട്ടുകയും ചെയ്തു .
”അമ്മ വരട്ടെ .. അമ്മയോട് പറഞ്ഞിട്ട് പോകാം . ”
”അയ്യോ അമ്മയോട് പറയാനോ ?” കാവേരി ഭയചകിതയായി .
” പിന്നെ പറയാതെ? പോലീസ് ഇവിടെ വന്ന് നമ്മളേ അന്വേഷിച്ചിട്ടുണ്ട് . വന്നില്ലാന്ന് അമ്മ പറഞ്ഞപ്പോ സെലീനാമ്മയോട് ചോദിയ്ക്കാന്‍ പോയെക്കുന്നതാ . ” മഹിക്ക് കാര്യം മനസ്സിലായി !!
”അയ്യോ ..അപ്പൊ കാറ് കിടക്കുന്നത് കാണും .. മോനെ മഹീ ..എനിക്ക് പേടിയാകുന്നെടാ .. നീ പുറകിലൂടെ പോയി ഒരു വക്കീലിനെ കാണ് . കാറ് കാണുമ്പോ അവരിങ്ങോട്ട് തന്നെ വരും ” കാവേരി അവന്റെ കയ്യില്‍ പിടിച്ചു കൊണ്ട് കേണു
” വേണ്ട ..നിന്നെ തനിച്ചാക്കിയിട്ടു ഞാന്‍ പോകുന്നില്ല .. നീ കിടന്നോ . അമ്മ വന്നു വിളിച്ചാല്‍ മാത്രം വാതില്‍ തുറന്നാല്‍ മതി . ഞാന്‍ സ്റ്റോര്‍ റൂമില്‍ കാണും . അമ്മ വന്നാലുടൻ കാര്യം പറഞ്ഞിട്ട് ഞാൻ പൊക്കോളാം . കാറിനടുത്തെത്തിയിട്ടല്ലേ അവർ തിരിച്ചു വരൂ . അന്നേരത്തേക്ക് കുറച്ചു സമയം കിട്ടും . അഥവാ അവർ വന്നാൽ ഞാൻ പുറകിലൂടെ ചാടിയോടും . അങ്ങനെ ആ വഴിയൊന്നും നമ്മുടെ പുറകെ പോലീസ് എത്തില്ല . ”
മഹി ഒരു വിദഗ്ദ്ധനെ പോലെ മനസ്സിൽ കരുക്കൾ നീക്കിക്കൊണ്ടവളെ സമാധാനിപ്പിച്ചു .
കാവേരിയെ നിർബന്ധിച്ചു മുറിയിലാക്കി വാതിലടപ്പിച്ചിട്ടാണ് മഹി പുറകിലെ സ്റ്റോർ റൂമിലേക്ക് പോയത് . സ്റ്റോർ റൂമെന്ന് പറയാൻ പറ്റില്ല . പുറകിലെ വരാന്ത അഴിയിട്ടു അതിലേക്ക് അടുക്കള പുറത്തു നിന്നൊരു വാതിൽ . പുറമെ നിന്നുള്ള കാഴ്ചക്കോ ഒന്നും തടസ്സമില്ലെങ്കിലും തേങ്ങ ചേന മുതലായ കൃഷി വിഭവങ്ങളും പണിയായുധങ്ങളും ഒക്കെ വെക്കാനൊരിടം . അവിടൊരു പഴയ കട്ടിൽ എടുത്തിട്ടിട്ടുണ്ട് . നല്ല കാറ്റും വായുവും ലഭിക്കുന്നത് കൊണ്ട് സാവിത്രി പകൽ നേരത്തെവിടെ കിടന്ന് മയങ്ങാറുണ്ട് . അടച്ചുറപ്പും ഉണ്ടല്ലോ
മഹി ആ കട്ടിലിൽ കിടന്ന് വക്കീലിനോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണം എന്ന് ചിന്തിച്ചു കിടന്നു .
” ഒരു അബലയായ സ്ത്രീയോട് ചെയ്ത ക്രൂരത പ്രതി മഹേഷിന്റെ നിഷ്ടൂരമനസിനെയാണ് പ്രതിഫലിപ്പിക്കുന്നത് . ആയതിനാല്‍ ഈ പ്രതി സമൂഹത്തില്‍ ഇനിയും ഇത്തരം അധമമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രോസിക്യുഷന്റെ വാദം തള്ളിക്കളയാന്‍ പറ്റില്ല . കുറ്റം ചെയ്യുന്ന പോലെ തന്നെയാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും . കാവേരി ഒരു സ്ത്രീ ആയിട്ട് കൂടി തന്റെ അമ്മയുടെ പ്രായമുള്ളത് മാത്രമല്ല അമ്മായിയമ്മ കൂടി ആയ സ്ത്രീയെ പീഡിപ്പിക്കുവാന്‍ കൂട്ട് നിന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് കോടതി നിരീക്ഷിക്കുന്നു . ആയതിനാല്‍ ഒന്നാം പ്രതിമഹേഷിനെ ജീവപര്യന്തം തടവിനും രണ്ടാം പ്രതി കാവേരിക്ക് ആറു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിക്കുന്നു . പിഴ തുക പീഡനത്തിരയായ സ്ത്രീയുടെ ചികിത്സക്കും മറ്റും നല്കാന്‍ കോടതി ഇതിനാല്‍ ഉത്തരവിടുന്നു . ”
”എന്തോന്നാടാ പിച്ചും പേയും പറയുന്നേ ..ഡാ ..എണീക്കട . ”’
തോളില്‍ ആരോ പിടിച്ചു കുലുക്കിയപ്പോഴാണ് മഹി കണ്ണ് തുറക്കുന്നത് .
‘അമ്മേ ..ഞാന്‍ .. അമ്മ എന്നാ ഇവിടെ ?”
മഹിക്കൊന്നും മനസ്സിലായില്ല .
”എഹ് ..ഞാന്‍ പിന്നെ എങ്ങോട്ടുപോകാന്‍? നിനക്കെന്നാ വയ്യേ ? എന്തോ തടവാനും ചികിത്സേന്നും ഒക്കെ പറയുന്നുണ്ടായിരുന്നു . ” സാവിത്രി അവന്റെ നെറ്റിയില്‍ കൈവെച്ചു നോക്കി .